- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
Author: News Desk
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ; പുരസ്‌കാരം കാർത്തിക് ആര്യനൊപ്പം പങ്കിട്ടു
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാന നേട്ടം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കി. കാർത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അതുല്യമായ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇത് നാലാം തവണയാണ് മമ്മൂട്ടി ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. നേരത്തെ ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’, ‘പൊന്തൻമാട’, ‘വിധേയൻ’, ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മമ്മൂട്ടി ദേശീയ തലത്തിൽ അംഗീകാരം നേടിയിരുന്നു. 34 ഭാഷകളിൽ നിന്നായി 400 ചിത്രങ്ങളാണ് ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിച്ചത്. ശക്തമായ മത്സരത്തിനിടയിലാണ് ‘ഭ്രമയുഗം’ മമ്മൂട്ടിക്ക് വീണ്ടും ദേശീയ അംഗീകാരം നേടിക്കൊടുത്തത്. മമ്മൂട്ടിയുടെ പ്രകടനത്തിന് പുറമെ ‘ഭ്രമയുഗം’ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും നേടി. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. എൻ. അഫ്‌സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. അറസ്റ്റിലായ ഇരുവരും മുമ്പ് ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് തുടക്കമാകും. കയറ്റുമതി–ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നതോടെ ട്രാൻഷിപ്‌മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് സമ്പൂർണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടനുബന്ധിച്ച് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മിറ്റിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കും. മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. കേരള സർക്കാർ–അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിപ്പിച്ചത്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ 20 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതും ലോകത്തിലെ വലിയ മദർ ഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചതും വിഴിഞ്ഞത്തെ ലോകോത്തര മാരിടൈം ഹബ്ബായി ഉയർത്തിയിട്ടുണ്ട്. സർക്കാരിന്റെ…
മനാമ: ബഹ്‌റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക്’ പദ്ധതിയുടെ സീസൺ 12ന് തുടക്കമായി. തൂബ്ലിയിലെ രണ്ട് വർക്ക് സൈറ്റുകളിലാണ് ഈ വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരി അനീഷ് കെ.വി ഉദ്ഘാടനം ചെയ്തു. തൂബ്ലിയിലെ സിബാർക്കോ, അൽ റാഷിദ് ഗ്രൂപ്പ് എന്നീ തൊഴിലിടങ്ങളിലായിരുന്നു ആദ്യഘട്ട വിതരണം. തൊഴിലാളികൾക്ക് ദാഹജലം, പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ, സാൻഡ്‌വിച്ച്, പാൻകേക്ക്, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്തു. വേനൽക്കാല ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കും ഇതോടൊപ്പം തുടക്കമായി. കഴിഞ്ഞ 12 വർഷമായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഈ ജീവകാരുണ്യ പദ്ധതി ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം, സ്വദേശികളും വിദേശികളും, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബുകൾ, കൂട്ടായ്മകൾ എന്നിവയുടെ പിന്തുണയോടെ…
മനാമ: മൂന്ന് മാസമായി മുടങ്ങി കിടക്കുന്ന പ്രവാസി പെൻഷൻ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയും പ്രതിക്ഷേധാർഹവുമാണ്. പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി തുക ലഭിക്കാത്തത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് പദ്ധതിയുടെ ഭാഗമായവരെയാണ് ഈ വിധത്തിൽ ബുദ്ധിമുട്ടിക്കുന്നത്. സർക്കാരിന്റെ പ്രവാസികളോടുള്ള മനോഭാവം ആണ് വെളിവാകുന്നത്. പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡിനും മുഖ്യമന്ത്രിക്കും കത്ത് അയച്ചതായും ബഹ്റൈൻ നവകേരള വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൊച്ചി: മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സി.ഐ. വിനോദ് വലിയാറ്റൂർ എന്നിവർക്കാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്. ഇവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മലപ്പുറം മുൻ എസ്.പി. സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശവും കോടതി നിലനിർത്തി. മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും, അവ നിയമപരമായി നിലനിൽക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. 2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി പരാതി ഉയർന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹായം തേടി യുവതി പൊന്നാനി പോലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം…
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഇരുവരും ഒരേ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി എസ്.എച്ച് കോളേജിൽ നടന്ന പരിപാടിയിലാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. പരിപാടിയിൽ സംസാരിച്ച ശേഷം വേദിയിൽ നിന്ന് പുറത്തിറങ്ങിയ വി.ഡി. സതീശൻ, അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നെങ്കിലും അദ്ദേഹം മുഖം കൊടുത്തില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സതീശൻ കലാലയത്തിലെത്തുന്നത്. കോളേജിലെ തന്റെ പഴയ ഓർമ്മകളും സതീശൻ പങ്കുവെച്ചു. കോളേജിൽ പഠിച്ച സമയത്ത് ചെയ്ത കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നുവെങ്കിലും മാധ്യമങ്ങൾ ഉള്ളതിനാൽ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “അത് ഒരു വർഷത്തേക്കുള്ള വാർത്തയാകും. നല്ലതും അല്ലാത്തതുമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഈ സ്റ്റേജിൽ നിന്നാണ് ഞാൻ സംസാരിക്കാൻ പഠിച്ചത്. എന്റെത്രയും ഈ സ്റ്റേജിൽ കയറി പ്രസംഗിച്ച മറ്റൊരു വിദ്യാർത്ഥി ഉണ്ടാകില്ല,” എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടാണ് വി.ഡി. സതീശനും കെഎസ്‌യുവും തമ്മിൽ…
ജീവകാരുണ്യ സഹായത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുത്; സ്വകാര്യതാ ലംഘനംമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായം നൽകിയ ശേഷം ഗുണഭോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചു. വിഷയം വിശദമായി പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കമ്മിഷൻ നിർദേശിച്ചു. സർക്കാർ ഇതിനകം സ്വീകരിച്ച നടപടികൾ, ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ, ഭാവിയിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്നിവ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവിട്ടത്. കേസിന്റെ തുടർപരിഗണന ഓഗസ്റ്റ് 18ന് കണ്ണൂരിൽ നടക്കുന്ന കമ്മിഷൻ സിറ്റിങ്ങിൽ നടക്കും. സഹായം സ്വീകരിക്കുന്നവരുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി സഹീർ ചാലിൽ നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുമെന്ന ആശങ്ക കാരണം, സഹായം ഏറ്റവും ആവശ്യമായ പലരും പോലും ജീവകാരുണ്യ സഹായം സ്വീകരിക്കാൻ മടിക്കുന്ന സാഹചര്യമുണ്ടാകുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ; ആരോപണം തള്ളി മുസ്ലീം ലീഗ്
തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാടിലേക്കാണ് കേരളവും നീങ്ങുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. സർക്കാർ ബിജെപി നേതാവിനൊപ്പം ഹൈക്കോടതിയിൽ ഒത്തുകളിച്ചുവെന്നും മുസ്ലീം ലീഗ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയും ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ മുസ്ലീം ലീഗ് തള്ളി. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അത് പരിശോധിക്കാമെന്ന് മാത്രമാണ് സർക്കാർ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും പി.എം.എ. സലാം വ്യക്തമാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമത്തിൽ മുസ്ലിങ്ങളല്ലാത്ത അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നിർദേശം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ അത് ഒഴിവാക്കിയാണ് ബോർഡ് രൂപീകരിച്ചതെന്നാണ് വിവരം. എന്നാൽ വിഷയം കോടതിയിലെത്തിയതോടെ പുതിയ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായി. കേന്ദ്ര…
മനാമ: വ്യാജ സാലറി സർട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉപയോഗിച്ച് ലോൺ നേടാൻ ശ്രമിച്ച 24 ഏഷ്യൻ പൗരന്മാരെ ബഹ്റൈൻ അധികൃതർ പിടികൂടി. ഇലക്ട്രോണിക് ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ ലഭിക്കുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ബഹ്റൈനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കൃത്രിമമായി തയ്യാറാക്കിയ സാലറി സർട്ടിഫിക്കറ്റുകൾ, വ്യാജ കമ്പനി സീലുകൾ എന്നിവ ഉപയോഗിച്ചാണ് ഇവർ ലോൺ അപേക്ഷകൾ സമർപ്പിച്ചത്. അപേക്ഷകരുടെ വരുമാനം യഥാർത്ഥത്തേക്കാൾ കൂടുതലായി കാണിച്ച് ധനകാര്യ സ്ഥാപനത്തെ കബളിപ്പിക്കാനായിരുന്നു ശ്രമം. ഇത്തരത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ നേടാനുള്ള ശ്രമമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു പരാതിയെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
