- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി
കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ കാഴ്ച്ചവെച്ച നടനാണ് വിട വാങ്ങുന്നത്. മികച്ച നടന്നുള്ള ദേശീയ പുരസ്കാരം ‘ആദമിന്റെ മകൻ അബു’ എന്ന സിനിമയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. രാത്രിയോടെയാണ് മരണം. നാളെ രാവിലെ 9 മണി മുതൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ശേഷം വീട്ടിലും പൊതുദർശനമുണ്ടാകും. വൈകീട്ടാണ് സംസ്കാരം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേക്കെത്തിയ സലിം കുമാർ കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള ട്രൂപ്പുകൾക്കു വേണ്ടി വേദിയിലെത്തി. സ്റ്റേജ് ഷോകളിലൂടെ ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമാ മേഖലയിലേക്കും അദ്ദേഹം പിന്നീട് കടന്നെത്തി. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. അന്നു മുതൽ ഇന്നു വരെ…
മനാമ: “ഒരു ഭൂമി, ഒരു ഭാവി, നമ്മളുടെ ഉത്തരവാദിത്വം ” എന്ന ഉദാത്തമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം വേറിട്ടൊരു അനുഭവമായി. മിഡിൽ ഈസ്റ്റ് റിജിയണിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ‘ഹരിത സ്പർശം-26’ എന്ന പദ്ധതിയുടെ തുടർച്ചയായാണ് ഈ പരിപാടി ബഹ്‌റൈനിലും സംഘടിപ്പിച്ചത്. ബുദയ്യ ന്യൂ ഹോറിസൺ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ഹരിതാഭമായ ചടങ്ങിൽ പ്രകൃതിയുടെ പച്ചപ്പ് നിലനിർത്താൻ പ്രത്യാശയുടെ തൈ നട്ടുകൊണ്ട് WMF നാഷണൽ കൗൺസിൽ പ്രസിഡന്റ് മിനി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടത് ഒരോരുത്തരുടെയും കടമയാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പ്രതീഷ് തോമസ്, ജോബി ജോസ്, ഏബ്രഹാം തോമസ്, ന്യൂ ഹോറിസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, ഡോ. ഷബാന ഫൈസൽ എന്നിവർ ആശംസ നേർന്നു. നാഷണൽ കൗൺസിൽ നേതാക്കളായ നേതാക്കളായ നെൽസൺ വർഗീസ്, നവാസ് ചെരണ്ടത്തൂർ,…
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 241 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എംഎ ഉൾപ്പെടെയുള്ള വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിൽ നിന്നായി ആകെ എം.ഡി.എം.എ (0.110 കി.ഗ്രാം), കഞ്ചാവ് (15.591 കി.ഗ്രാം), കഞ്ചാവ് ബീഡി (149 എണ്ണം) എന്നിവ പിടികൂടി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ എന്നിവ രഹസ്യമായി സൂക്ഷിക്കും.
ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചു. രാജ്യത്തിന്‍റെ പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തിയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാതൊരുവിധ പുതിയ വിസകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല.
ദില്ലി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിലെത്തി. ഒരു മണിക്കൂറിന് ശേഷമാണ് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കൾ പുറത്ത് എത്തിയിരുന്നു. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നൽകി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദർമന്ദറിൽ എത്താനും നിർദേശിച്ചു. 10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്. അനുയായികളോടും പുസ്തകം കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. സിജെപി നേതാക്കളും ജന്തര്‍മന്ദറില്‍ എത്തുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ വെച്ച് തന്നെ പൊലീസ് അഭിജീത്തുമായി സംസാരിച്ചു. ദില്ലിയിൽ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല. ജന്തർമന്തറിൽ പ്രവർത്തകർ എത്തി. പൊലീസ് പ്രവർത്തകരെ കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പൊലീസ് തടയുന്നില്ല. ഭരണഘടനാ…
മുഹറഖ് മലയാളി സമാജം ‘മഞ്ചാടി ബാലവേദി’ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി
മനാമ: മുഹറഖ് മലയാളി സമാജം (എം.എം.എസ്.) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. കുട്ടികളിലും മുതിർന്നവരിലും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പരിപാടികളാണ് മുഹറഖ് സമാജം വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് മുഹറഖ് മലയാളി സമാജം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം. സമാജം പ്രസിഡന്റ് അനസ് റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ കരുതലോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് പരിസ്ഥിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും നമ്മൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് എം.എം.എസ്. വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എം.എം.എസ്. ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ ചൊല്ലിക്കൊടുത്തു.വരും…
മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. ലോറി നിയന്ത്രണം വിട്ട് ട്രാവലറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് വടവന്നൂര്‍ സ്വദേശിയായ ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പതിമൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 15 പേരെ ഫറോക്ക് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കൊട്ടിയൂരിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ മൂന്നുപേര്‍ ടിപ്പര്‍ ലോറിയിലുണ്ടായിരുന്നവരാണ്. traveler-and-tripper-lorry-collide-in-malappuram-two-dead-several-injured
മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോയ്സ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്റൈൻ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അദ്ലിയ മേഖലയിലെ പാർക്കും, ആണ്ടലസ് ഗാർഡനും കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞം നടത്തി. പൊതുസ്ഥലങ്ങളുടെ ശുചിത്വ സംരക്ഷണത്തിന്റെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. തുടർന്ന് ദി ന്യൂ ഹൊറൈസൺ സ്കൂൾ, ജനുസാൻ ക്യാമ്പസ്സിനുള്ളിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. ക്വീൻ ഗാർഡന്റെ സഹകരണത്തോടെ ലഭ്യമാക്കിയ തൈകളാണ് നട്ടുപിടിപ്പിച്ചത്. ചടങ്ങിൽ ദി ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യുസ്, പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും,ഹരിത സംസ്കാരം ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അവർ പരിസ്ഥിതി ദിന സന്ദേശത്തിൽ പറഞ്ഞു. വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ സജീവ അംഗവും, ദി ന്യൂ ഹൊറൈസൺ സ്കൂൾ പി.ടി.എ ട്രഷററുമായ സിനോജ്, അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ,മാർക്കറ്റിംഗ് ഹെഡ്- ഗോകുൽ എന്നിവർ ചടങ്ങിൽ…
മനാമ: ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കുമുള്ള സ്‌കൂളിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി, നേച്ചർ ക്ലബ്ബിലെ അംഗങ്ങളും അധ്യാപകരും സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടൽ പ്രവർത്തനത്തിൽ പങ്കെടുത്തു. അർത്ഥവത്തായ പ്രവർത്തനത്തിലൂടെ പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു പരിപാടി. ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മൂന്നാം ക്ലാസിലെ ശ്രീപ്ത പ്രചോദനാത്മകമായ പ്രസംഗം നിർവഹിച്ചു. പ്രിൻസിപ്പൽ പമേല സേവ്യറും വൈസ് പ്രിൻസിപ്പൽ പ്രിയ ലാജിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാൻ അവർ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും പരിപോഷിപ്പിക്കലിലും വ്യക്തികളുടെയും സമൂഹങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തം അവർ എടുത്തുകാട്ടി. ചടങ്ങിൽ പ്രധാനാധ്യാപകർ, കോർഡിനേറ്റർമാർ, നേച്ചർ ക്ലബ്ബ്…
തൃശ്ശൂര്‍: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവറെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടില്‍ വീട്ടില്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാള്‍ മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവറാണ്. കോണത്തുകുന്ന് പുഞ്ചപറമ്പില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്, പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങള്‍ക്ക് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷന്‍ 77’ കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ്-ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ്…
