- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
Author: News Desk
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായിഅധികൃതരുടെ മുന്നറിയിപ്പ്.സംശയാസ്പദമായ ലിങ്കുകള്‍ വഴി പിഴയടയ്ക്കാനും പണം നല്‍കിയില്ലെങ്കില്‍ ഉടനടി അധികപിഴ ചുമത്തുമെന്നും ഇത്തരം സന്ദേശങ്ങളില്‍ പറയാറുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും പണം തട്ടിയെടുക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത തട്ടിപ്പുകളാണ് ഇത്തരം സന്ദേശങ്ങള്‍.ഔദ്യോഗിക അധികൃതര്‍ ഒരിക്കലും അനൗദ്യോഗിക ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടില്ല. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ വരുന്ന സന്ദേശങ്ങളോട് മാത്രമേ പ്രതികരിക്കാവൂ എന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്‌റൈനിലെ തമിഴ്‌നാട്ടുകാരുടെ സംഘടനയായ ഭാരതി അസോസിയേഷന്‍ സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സുമായി സഹകരിച്ച് 2026 ജനുവരി 16ന് ഇന്ത്യന്‍ ക്ലബ്ബില്‍ പൊങ്കല്‍ ആഘോഷ പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 7.30ന് കോലം മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വടംവലി, ‘ഉരി അടിത്തല്‍’ എന്നിവയുള്‍പ്പെടെ നിരവധി കായിക മത്സരങ്ങളുണ്ടാകും. നൂറുകണക്കിന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പുതിയ കളിമണ്‍ കലങ്ങളില്‍ മധുരമുള്ള അരി പാകം ചെയ്യുന്നതുള്‍പ്പെടെയുള്ള പരമ്പരാഗത പൊങ്കല്‍ ചടങ്ങുകളുണ്ടാകും. ‘പൊങ്കലോ പൊങ്കല്‍’ എന്ന് സന്തോഷത്തോടെ വിളിച്ചുകൊണ്ട് പുതിയ മാമ്പഴം, കരിമ്പ്, പൂക്കള്‍, വാഴമരങ്ങള്‍ എന്നിവയാല്‍ വേദി അലങ്കരിക്കും.രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് തമിഴ് സമൂഹാംഗങ്ങളും അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി തമിഴ് വ്യക്തികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.പരിപാടികള്‍ രാവിലെയും വൈകുന്നേരവുമായി രണ്ടു വിഭാഗങ്ങളിലായായിരിക്കും നടക്കുക. രാവിലെ മത്സരങ്ങളും കായിക പരിപാടികളും തുടര്‍ന്ന് രുചികരമായ പൊങ്കല്‍ വിരുന്നുമുണ്ടാകും. പരമ്പരാഗത രീതിയില്‍ വാഴയിലയില്‍ വിവിധതരം തമിഴ് വിഭവങ്ങള്‍ വിളമ്പും. ഓയില്‍ ആട്ടം, പാറൈ ആട്ടം,…
വേനല്‍ക്കാലത്ത് ജനീവയിലേക്കും നൈസിലേക്കും ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും
മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2026ലെ വേനല്‍ക്കാല ശൃംഖലയുടെ ഭാഗമായി മിലാനില്‍ സ്റ്റോപ്പോടെ സര്‍വീസ് നടത്തിയിരുന്ന ജനീവ, നൈസ് എന്നിവിടങ്ങളിലേക്കുള്ള സീസണല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുംു.മെയ് 24ന് നൈസിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് സെപ്റ്റംബര്‍ 27 വരെ പ്രവര്‍ത്തിക്കും. ജനീവ സര്‍വീസുകള്‍ ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 11 വരെ പ്രവര്‍ത്തിക്കും. രണ്ട് റൂട്ടുകളും ഗള്‍ഫ് എയറിന്റെ എയര്‍ബസ് എ321 നിയോ വിമാനം ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തും. ഇത് യൂറോപ്പില്‍ രാവിലെ എത്തിച്ചേരാന്‍ സൗകര്യപ്രദമാണ്.രണ്ട് റൂട്ടുകളിലും ഇപ്പോള്‍ ബുക്കിംഗിന് ലഭ്യമാണ്. ഇത് വിനോദ യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രധാന യൂറോപ്യന്‍ വേനല്‍ക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ സൗകര്യപ്രദമാണ്.gulfair.com, ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്പ്, ഗള്‍ഫ് എയര്‍ കോണ്‍ടാക്റ്റ് സെന്റര്‍ എന്നിവ വഴിയും ട്രാവല്‍ ഏജന്റുമാര്‍ വഴിയും ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ക്ക് നേരിട്ട് ഹാജരാകേണ്ടതില്ല. നേരിട്ട് ഹിയറിങ്ങിന് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. രേഖകള്‍ തൃപ്തരെങ്കില്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അധികാരം ഇആര്‍ഒ/എഇആര്‍ഒ മാരില്‍ നിക്ഷിപ്തമാണ്. ഹിയറിംഗിന് നോട്ടീസ് ലഭിച്ച്, ഇആര്‍ഒ അല്ലെങ്കില്‍ എഇആര്‍ഒക്കു മുന്‍പാകെ ഹാജരാകേണ്ട തിയ്യതികളില്‍ അതാത് രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ( രേഖകള്‍ തൃപ്തികരമെങ്കില്‍ ) പ്രവാസി/വിഐപി വോട്ടര്‍മാരെ പരിശോധന പൂര്‍ത്തിയാക്കി ഇലക്ടറല്‍ റോളില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ERONET ല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന് പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സീറ്റുകളോടെ ജനം എല്‍ഡിഎഫിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേക അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതു കാര്യമാണ്. അതിലെ ജനവിധി കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ അനുഭവം വിലയിരുത്തും. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ സാഹചര്യം താരതമ്യം ചെയ്താല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇതാണ് കണക്ക്, നാടിന്റെ അനുഭവങ്ങൾ ഓരോരുത്തര്‍ക്കും വ്യത്യസ്ഥമാണ്. നിയമനത്തിന് ഇന്ന് കൈക്കൂലി നല്‍കേണ്ടിവരുന്നുണ്ടോ, നേരത്തെ പലതിനും റേറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അതില്‍ മാറ്റം വന്നതില്‍ എല്‍ഡിഎഫിന് വലിയ പങ്കുണ്ട്. ഓരോ രംഗത്തും അത്ഭുതാവഹമായ മാറ്റം പ്രകടമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് നേട്ടത്തിന്റെ ഉദാഹരണമാണ്. നവജാത ശിശു മരണം, മാതൃമരണ നിരക്ക് എന്നിവ കുറഞ്ഞത് കേരളത്തിന്റെ മുന്നേറ്റമാണ്. വിദ്യാഭ്യാസ രംഗം പ്രതിസന്ധി…
മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്‌റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്നേഹാദരം ..
മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച്ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി ആദരിച്ചു . കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽ വെച്ചു കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാനിധ്യത്തിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ മൊമെന്റോ നൽകി ആദരിച്ചു.ബഹ്‌റൈൻ കെഎംസിസി യുടെ നിറസാന്നിദ്ധ്യവും കെഎംസിസി യുടെ സജീവ പ്രവർത്തകനുമാണ് അഷ്‌റഫ് കുന്നത്തുപറമ്പിൽ . കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്‌റൈൻ തിരൂർ കൂട്ടായ്മ, മാപ്പിള കലാ അകാദമി ബഹ്‌റൈൻ ചാപ്റ്റർ തുടങ്ങി നിരവധിസംഘടന കളിൽ ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു .ദീർഘ കാലമായി മനാമ പോലിസ് കോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന അഷ്‌റഫ് സാഹിബ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.കഴിഞ്ഞ ദിവസം കുടുംബ സമേതം താത്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്ര അയപ്പ് സംഗമത്തിൽ കെഎംസിസി…
തിരുവനന്തപുരം: ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പഴയകാല മാനുവല്‍ രേഖപ്പെടുത്തലുകള്‍ക്ക് പകരമായി ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിച്ചാണ് ലഗേജുകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആദ്യമായാണ് ഈ സംവിധാനമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു. യാത്രക്കാരുടെ ലഗേജുകള്‍ സുരക്ഷിതമായും സുതാര്യമായും സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ ഈ നൂതന സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എറണാകുളം, ആലുവ, അങ്കമാലി, കോഴിക്കോട് എന്നീ ഒന്‍പത് പ്രധാന സ്റ്റേഷനുകളിലാണ് ഈ സേവനം ലഭ്യമാകുക. ഇതോടൊപ്പം തിരുവനന്തപുരത്ത് ജീവനക്കാര്‍ക്കായി സജ്ജീകരിച്ച ശീതീകരിച്ച വിശ്രമകേന്ദ്രവും മന്ത്രി നാടിന് സമര്‍പ്പിച്ചു. സാധനങ്ങള്‍ മാറിപ്പോകാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യതകള്‍ ഒഴിവാക്കി കൃത്യമായ ട്രാക്കിംഗ് ഉറപ്പാക്കുന്ന തരത്തിലാണ് ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനത്തിന്റെ പ്രവര്‍ത്തനം. സിസിടിവി നിരീക്ഷണം ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സംവിധാനം…
ന്യൂഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( E D ) ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന്‍ പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്. കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പി രാധാകൃഷ്ണനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നീട് രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പി രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റിയിരുന്നു. തനിക്കെതിരായ നടപടി പ്രതികാരനടപടിയാണെന്നും, സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ…
പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കി
മനാമ: ബഹ്‌റൈനില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാനുള്ള കരട് നിയമം പാര്‍ലമെന്റ് പാസാക്കി.ഈ നിയമത്തില്‍ പുനഃപരിശോധന നടത്താന്‍ എം.പിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുംതലക്കത്ത്, ബാപ്‌കോ എനര്‍ജീസ് എന്നിവയില്‍നിന്ന് സര്‍ക്കാരിലേക്ക് ലഭിക്കേണ്ട അറ്റാദായത്തിന്റെ പകുതിയെങ്കിലും ബജറ്റിലേക്ക് മാറ്റണമെന്ന ഭേദഗതിയോടെ നിയമം പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ലാഭം രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കാന്‍ അത് ബജറ്റിലേക്ക് ചേര്‍ക്കുന്നത് സഹായിക്കുമെന്ന് സൈനബ് അബ്ദുല്‍ അമീര്‍ എം.പി. പറഞ്ഞു.
മനാമ: ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് ചാര്‍ജ് ഇളവ് പ്രഖ്യാപിച്ചു.ഇതനുസരിച്ച് ബഹ്‌റൈനില്‍നിന്ന് ഇന്ത്യയിലേക്ക് അധിക ബാഗേജിന് കിലോയ്ക്ക് 200 ഫില്‍സ് ആണ് ചാര്‍ജ്. 10 കിലോഗ്രാം വരെ ഈ നിരക്കില്‍ അധിക ബാഗേജ് കൊണ്ടുപോകാം. ഈ ഓഫര്‍ ജനുവരി 31 വരെയാണ്.എല്ലാ ടിക്കറ്റ് നിരക്ക് വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്.
