- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
Author: News Desk
മനാമ: ബഹ്‌റൈനിലെ ബുദയ്യ ഹൈവേയുടെ വികസന പ്രവൃത്തികള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.കരാറില്‍ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എന്‍ജിനീയര്‍ ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ് അറിയിച്ചു. നഗരവികസനത്തിനും വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയ്ക്കുമനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഗതാഗതവും റോഡ് കാര്യക്ഷമതയും മെച്ചപ്പെടുത്താനുള്ള ട്രാഫിക് കൗണ്‍സില്‍ ശുപാര്‍ശകര്‍ക്കനുസൃതമായി നടത്തിയ സമഗ്രമായ ഗതാഗത പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 6.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി ഖലീഫ ബിന്‍ സല്‍മാന്‍ കവല മുതല്‍ അല്‍ ജനബിയ കവല വരെയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍; ‘ഏതു പദ്ധതിയുടെ ആവശ്യത്തിനും സമീപിക്കാം, ഒരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് ഉണ്ടാക്കണം’
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്ക് ലോക്ഭവനിൽ വിരുന്നൊരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. ബിജെപി, എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചടങ്ങിനെത്തി. ഏത് പദ്ധതിയുടെ ആവശ്യത്തിനും കൗൺസിലർമാർക്ക് തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സമരങ്ങൾക്കായി പ്രത്യേക സ്ഥലം നിശ്ചയിക്കണം. സമരങ്ങള്‍ പൊതുജനത്തിന് ബുദ്ധിമുട്ടാവാതിരിക്കാൻ നടപടി വേണം. ഓരോ വർഷവും കൗണ്‍സിലര്‍മാര്‍ പ്രോഗ്രസ് കാർഡ് തയ്യാറാക്കണമെന്നും ഗവർണർ നിർദേശിച്ചു. പോസിറ്റീവ് കൂടിക്കാഴ്ചയായിരുന്നുവെന്ന് വിരുന്നിനുശേഷം മേയർ വി.വി. രാജേഷ് പറഞ്ഞു. ചുവപ്പ് വസ്ത്രമണിഞ്ഞാണ് ഭൂരിഭാഗം ഇടത് അംഗങ്ങളും എത്തിയത്. ആർ.ശ്രീലേഖ ഉൾപ്പെടെ ചില കൗൺസിലർമാർ സത്കാരച്ചടങ്ങിൽ പങ്കെടുത്തില്ല. ഇതാദ്യമായാണ് സംസ്ഥാന ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ കൂടിക്കാഴ്ചക്ക് വിളിച്ചത്.
മനാമ: ബഹ്‌റൈനില്‍ ഹെയര്‍ ഡ്രസ്സിംഗ് സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മസാജ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള അപകടകരമായ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനങ്ങളുണ്ടാക്കുന്നതിനായി നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് പ്രസിഡന്റും പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍, ഇക്കണോമിക് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗിച്ച് കളയുന്ന റേസര്‍ ബ്ലേഡുകള്‍, സിംഗിള്‍ യൂസ് ടവ്വലുകള്‍, ത്രെഡുകള്‍, രക്തം പുരണ്ട വസ്തുക്കള്‍ എന്നിവ പ്രത്യേക ഡിസ്‌പോസിബിള്‍ ബിന്നില്‍ തന്നെ ഇട്ടു മാറ്റിവെച്ച ശേഷം സംസ്‌കരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നതടക്കമുള്ള ഭേദഗതിയാണ് ഇവര്‍ നിര്‍ദേശിച്ചത്.ഇത്തരം മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശം കൊണ്ടുവന്നതന്ന് സല്ലൂം പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ അഅ്‌ലിയിലെ ഭിന്നശേഷി പരിപാലന കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നു.ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ നവീകരിച്ച ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സാമൂഹിക വികസന മന്ത്രി ഉസാമ അല്‍ അലവി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാര്‍ക്ക് എല്ലാതരത്തിലുമുള്ള പരിചരണം നല്‍കാന്‍ സമഗ്രമായ സംവിധാനങ്ങള്‍ ഇവിടെയുഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.29,106 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടസമുച്ചയത്തിന് 18,765 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. ഇതില്‍ 10 സ്‌പെഷ്യലൈസ്ഡ് കെട്ടിടങ്ങളുണ്ട്.
റോള്‍സ് റോയ്‌സിന്റെ ഫാന്റം മോഡലിന്റെ നൂറാം വര്‍ഷത്തിന്റെ ഓര്‍മ്മക്കായി 30 കോടി വരുന്ന പുത്തന്‍ ഫാന്റം മോഡല്‍ രവി പിള്ളക്ക് സ്വന്തം
മനാമ: ലോകത്തിലെ ഏററവും മികച്ചതും വിലയേറിയതുമായ ആഢംബര കാര്‍ എന്ന വിശേഷണമുള്ള റോള്‍സ് റോയ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് ഫാന്റം. 1925 ല്‍ പുറത്തിറക്കിയ ആദ്യ ഫാന്റം മോഡലിന് 2025ല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ അതിന്റെ ഓര്‍മ്മക്കായി ലോകത്താകമാനമായി ഇരുപത്തഞ്ച് പ്രത്യേക ലിമിറ്റഡ് എഡിഷന്‍ കാറുകളാണ് അവര്‍ പുറത്തിറക്കിയത്. https://youtube.com/shorts/M_lZ16FVGLI?feature=share https://youtu.be/VRXt2Lftwy4?si=L43–1uF7jK6crar ഒരു വര്‍ഷം മുമ്പ് തന്നെ അതിനായി അവര്‍ ഇരുപത്തിയഞ്ച് പ്രമുഖരെ കണ്ടെത്തിയിരുന്നു. പ്രവാസി വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.ബി രവി പിള്ളയാണ് ആ ഇരുപത്തിയഞ്ചിലെ ഏക മലയാളിയും ഇന്ത്യക്കാരനും. ലണ്ടനില്‍ നിന്ന് ദുബായ് വഴി ബഹ്‌റൈനില്‍ എത്തിച്ച കാര്‍ കഴിഞ്ഞദിവസം ഡോ. രവി പിള്ള ഏറ്റുവാങ്ങി. മുപ്പത് ലക്ഷം ഡോളറിലേറെ (ഏതാണ്ട് മുപ്പത് കോടിയിലേറെ രൂപ)യാണ് ഈ ലിമിറ്റഡ് എഡിഷന്‍ കാറിന്റെ വില കണക്കാക്കുന്നത്. ഓരോ കാറും നിറത്തിലും ആഢംബരത്തിലും വ്യത്യസ്തമായ രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആഢംബരവും ഭംഗിയും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളും സംഗമിക്കുന്നതാണ് ഫാന്റം…
മനാമ: 24,627 ബഹ്‌റൈനികള്‍ക്ക് പ്രതിമാസം 1,000 ദിനാറിലധികം പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.പൊതു, സ്വകാര്യ മേഖലകളിലായി 4,272 ബഹ്‌റൈനികള്‍ക്ക് 2,000 ദിനാറോ അതിലധികമോ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. 2025ലെ മൂന്നാം പാദത്തിലെ അംഗീകൃത സ്ഥിതിവിവരക്കണക്കുകളില്‍നിന്നാണ് ഈ കണക്ക് എടുത്തത്. പാര്‍ലമെന്റില്‍ അലി അല്‍ ദോസേരി എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുതിയ പാര്‍ക്കിംഗ് ഫീസ്; വിലവര്‍ധന ഉണ്ടാകുമെന്ന് വ്യാപാരികള്‍
മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുതിയ പാര്‍ക്കിംഗ് ഫീസ് കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി നടപ്പാക്കി.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമാക്കിന്‍ കമ്പനിക്കാണ് ഫീസ് ഈടാക്കാനുള്ള ചുമതല. പുതിയ നിരക്ക് പ്രകാരം ട്രക്കുകള്‍ക്ക് ആദ്യത്തെ 12 മണിക്കൂറിന് 10 ദിനാര്‍ ഫീസ് ഈടാക്കും. അധികം വരുന്ന ഓരോ മണിക്കൂറിനും രണ്ടു ദിനാര്‍ വീതം ഈടാക്കും. വാഹനങ്ങളുടെ ന്യായമായ വരവുപോക്ക് ഉറപ്പാക്കാനും സ്ഥലങ്ങള്‍ ചിലര്‍ കുത്തകയാക്കിവെക്കുന്നത് തടയാനുമാണ് ഈ നടപടിയെന്ന് അധികൃതര്‍ പറയുന്നു.ചെറിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ഈ അധികബാധ്യത കൂടി വരുന്നതിനാല്‍ പഴം, പച്ചക്കറി ഇനങ്ങളുടെ വില വര്‍ധിക്കാനിടയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
മനാമ: സാങ്കേതികവും നിയമപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് അപേക്ഷിക്കുകയാണെങ്കില്‍ ബഹ്‌റൈനില്‍ പരസ്യ ലൈസന്‍സുകള്‍ ഇനി അഞ്ചു ദിവസത്തിനകം ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് അറിയിച്ചു.ശൂറ കൗണ്‍സിലില്‍ ഡോ. ഇബ്തിസാം അല്‍ ദല്ലാലിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ദേശീയ ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം.മേല്‍നോട്ട സംവിധാനത്തില്‍ 18 ജീവനക്കാരും 15 സ്‌പെഷ്യലൈസ്ഡ് ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. അവര്‍ ഓരോ അപേക്ഷയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. പരസ്യങ്ങളുടെ വലുപ്പം, സ്ഥാനം, സുരക്ഷ എന്നിവ പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
മനാമ: ബാപ്കോ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കായി ബഹ്‌റൈനിലെ ഡ്രൈ ഡോക്ക് സ്ട്രീറ്റില്‍നിന്ന് ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തേക്ക് പോകുന്ന സ്ട്രീറ്റ് 13 വരെയുള്ള പാത ജനുവരി 10 മുതല്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.ഇടത്തോട്ടുള്ള വേറൊരു പാത പകരം ഗതാഗതത്തിനായി തുറന്നിടും. ജനുവരി 10ന് പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും. എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ഒരു വിദേശരാജ്യത്തെ അപമാനിക്കുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് യുവാവിന് ബഹ്റൈനിലെ നാലാം മൈനര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവും 200 ദിനാര്‍ പിഴയും വിധിച്ചു.ഒരു ടെലിവിഷന്‍ ചാനല്‍ വഴി ഒരു വിദേശ രാജ്യത്തെ അപമാനിക്കുകയും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.യുവാവിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
