Author: News Desk

മനാമ: ബഹ്റൈന്റെ നിരവധി സമുദ്ര മേഖലകളിൽ നടപ്പിലാക്കിവരുന്ന ത്രിമാന സമുദ്ര സർവേ പദ്ധതിയോടനുബന്ധിച്ച് സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കടൽ യാത്രക്കാരിൽ അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബാപ്‌കോ എനർജീസുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് സമുദ്ര അവബോധ കാമ്പയിൻ നടത്തി. മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, നാവികർ എന്നിവർക്കിടയിൽ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ മേഖലകളിലെ നാവിഗേഷനെ നിയന്ത്രിക്കുന്ന ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, അതുവഴി അവരുടെ സുരക്ഷ ഉറപ്പാക്കുകയും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. ദേശീയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. എല്ലാ നാവികരും ജാഗ്രത പാലിക്കാനും പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി നിയുക്ത സർവേ മേഖലകളിലേക്ക് അടുക്കുന്നത് ഒഴിവാക്കാനും കോസ്റ്റ് ഗാർഡ് ആഹ്വാനം ചെയ്തു.

Read More

ഇന്ത്യ – ആസിയാൻ കരാറിന്‍റെ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാൻ പത്ത് നിർണായകത കരാറുകൾ സന്ദർശനവേളയിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേൽപ്പ്. ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ – യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചു. ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു.  വിശദവിവരങ്ങൾ യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ കേരളത്തിലടക്കം വലിയ എതിർപ്പിന്…

Read More

മനാമ: അന്തർദേശീയ ക്രിസ്ത്യൻ സംഘടനയായ മദേഴ്സ് യൂണിയൻ ബഹ്റൈൻ ഘടകം ബഹ്റൈനിൽ സംഘടനയുടെ 150ാം വാർഷികം ആഘോഷിക്കും.ആഘോഷത്തിന്റെ ഭാഗമായി സംഘടനയുടെ പ്രവർത്തനം ഗൾഫ് മേഖലയിൽ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ബഹ്റൈനിൽ ഓഫീസ് തുറക്കുമെന്ന് ആഗോള പ്രസിഡൻ്റ് കാതലിൻ സ്നോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി ‘ദിസ് ബഹ്റൈനു’മായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മരണംവരെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു സംഘടനയുടെ രക്ഷാധികാരി. ബ്രിട്ടനും ബഹ്‌റൈനും തമ്മിൽ എല്ലാകാലത്തും ശക്തമായ ബന്ധങ്ങൾ നിലനിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും കാതലിൻ സ്നോ പറഞ്ഞു.

Read More

മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അൽ ഫത്തേ കെട്ടിടത്തിൽ നേരിയ തോതിൽ തീപിടിത്തമുണ്ടായി.ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയതായും അവരുമായി സഹകരിച്ച് തീ നിയന്ത്രണവിധേയമാക്കിയതായും സർക്കാര്‍ ആശുപത്രി വകുപ്പ് വ്യക്തമാക്കി. ആർക്കും പരിക്കില്ല. ഉടൻ നിയന്ത്രണ നടപടി സ്വീകരിച്ചതിനാൽ തീ വ്യാപിക്കുന്നത് തടയാനായി. പരിശോധനകൾ പൂർത്തിയാക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനമൊരുക്കാനുമായി കെട്ടിടം മൂന്നു ദിവസത്തേക്ക് അടച്ചിടും. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെന്റുകളുള്ള രോഗികൾക്ക് പിന്നീടുള്ള തീയതികളിൽ സമയം നൽകും. രോഗീപരിചരണത്തിൽ തടസ്സങ്ങളൊഴിവാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് അടിയന്തര കേസുകൾ മറ്റു ക്ലിനിക്കുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നും അധികൃതർ അറിയിച്ചു.

Read More

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. എടച്ചേരി പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് (51) ആണ് മരിച്ചത്. ഹവല്ലിയിലെ റെസ്റ്റോറന്റ് ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Read More

മനാമ: ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് വേതനം നൽകുന്നത് വൈകുന്നത് സംബന്ധിച്ച് തൊഴിൽ, നിയമകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ലഭിച്ചത് 2,300ലധികം പരാതികൾ.പാർലമെൻ്റിൽ ഹിഷാം അൽ അവാദി എം.പിയുടെ ചോദ്യത്തിന് തൊഴിൽ, നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ൽ 537, 2024ൽ 498, 2023ൽ 455, 2022ൽ 353 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. തൊഴിലാളികൾക്ക് കൃത്യസമയത്തു തന്നെ വേതനം നൽകണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും അതു വൈകുന്നത് സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത. ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചോദിക്കുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളുടെ കോടാനുകോടി…

Read More

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രി പി രാജീവ് പ്രഭാഷണം നടത്തും. കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പതു നിലകളുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി 12 ഓപ്പറേഷൻ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണം ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ​ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി കെട്ടിടത്തിൽ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി…

Read More

തിരുവനന്തപുരം : ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് വ്യവസായി രവി പിള്ള. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്‍ ഞാനുള്‍പ്പെടെ നമ്മളില്‍ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ല എന്നും രവി പിള്ള പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി വളരെയേറെ സംഭാവന ചെയ്യുന്നു. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളാണ് ഏറ്റവും സന്തുഷ്ടരെന്ന് ഞാന്‍ കരുതുന്നു. ഗള്‍ഫിലേക്ക് വന്ന 98% ആളുകളും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ട്. ഈ ബന്ധം നേട്ടത്തിനുവേണ്ടിയല്ല. രാഷ്ട്രീയക്കാരില്‍ നിന്ന് നമുക്ക് ഒന്നും നേടാനില്ല എന്നും രവി പിള്ള പറഞ്ഞു. ഇന്ത്യക്കാരുടെ നിലപാടില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യുഎസിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നിന്റെ ചെയര്‍മാനെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ സിഇഒ ആയ അമേരിക്കക്കാരന്‍, ഇന്ത്യക്കാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുടെ…

Read More

കൊച്ചി: എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്‌എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ല. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തി. സമുദായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം എസ്‌എൻഡിപി ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More