- കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
- AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
- നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
- വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര് ഗുരുതരാവസ്ഥയിൽ
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയിൽ
- കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ സാരഥികൾ
- ബഹ്റൈനിൽ പാസ്പോർട്ട്-റെസിഡൻസി സേവനങ്ങൾക്ക് പുതിയ എക്സ്പ്രസ് സംവിധാനം
Author: News Desk
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആനന്ദപ്പള്ളിയില്‍ മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയില്‍ ചാടി യുവാവിന് സാരമായി പൊള്ളലേറ്റു. മാത്തൂര്‍ സ്വദേശി അനില്‍ കുമാറിനാണ്(47) ഗുരുതര പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി: തെറ്റുകൾ സംഭവിക്കാറുണ്ടെന്നും താൻ ദൈവമല്ല, മനുഷ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്തിന്റെ പീപ്പിൾ എന്ന പരമ്പരയിലെ പോഡ്‌കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുൻപ്, രണ്ടു മിനിറ്റുള്ള ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി ഒരു പോഡ്കാസ്റ്റിന്റെ ഭാഗമാകുന്നത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തന്റെ ബാല്യകാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ, നയരൂപീകരണം തുടങ്ങി നിരവധി കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ട്രെയ്‌ലറിൽ നിഖിൽ കാമത്ത് തന്റെ പരിഭ്രമം പ്രധാനമന്ത്രിയോട് തുറന്നു പറയുന്നുമുണ്ട്. സംഭാഷണത്തിനിടയിൽ പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗം ഓർമിച്ചു. ‘അന്ന് ഞാൻ പറഞ്ഞു, തെറ്റുകൾ സംഭവിക്കാം. ഞാൻ മനുഷ്യനാണ്, ദൈവമല്ല’. പഴഞ്ചൻ ചിന്താഗതികളെ തള്ളിക്കളയാനും രാജ്യത്തിന് പ്രഥമ സ്ഥാനം നൽകുന്ന ഏത് പുതിയ ആശയത്തെയും സ്വീകരിക്കാൻ തയ്യാറാണെന്നും മോദി വ്യക്തമാക്കി. രാഷ്‌ട്രീയ ജീവിതത്തിൽ എക്കാലവും തന്നെ വിടാതെ പിന്തുടരുന്ന ഗോധ്രാനന്തര കലാപത്തെക്കുറിച്ചും മോദി സംസാരിച്ചു. ‘2002 ഫെബ്രുവരി 24നാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ശരീരത്തില്‍ കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കില്‍ ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി,…
കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാൻ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.ബി.കോം പഠനത്തോട് ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കുവാനും അതുവഴി ലോകത്തെ മികച്ച തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഐഎസ്ഡിസി സോണല്‍ മേധാവി ജിഷ രാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 300-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഎസ്ഡിസി. എസിസിഎ സംയോജിത കോഴ്‌സുകള്‍ ഭാവിയിലെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ പ്രധാന്യം വര്‍ദ്ധിച്ചുവരുന്ന കാലത്ത്…
മനാമ: കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ, ബിഎംസി ഹാളിൽ വെച്ച് കുട്ടികൾക്കായി “ദി വണ്ടർഫുൾ വേൾഡ് ഓഫ് ചിൽഡ്രൻസ് ആർട്ട്” എന്ന ശീർഷകത്തിൽ ചിത്ര രചനാമത്സരവും രക്ഷിതാക്കൾക്കായി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. ചിത്രരചനയിൽ പങ്കെടുത്ത നൂറിലധികം കുട്ടികളിൽ നിന്നും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് മുക്താർ, മുഹമ്മദ് മാസിൻ, ആർദ്ര രാജേഷ് സബ്‌ജൂനിയർ വിഭാഗത്തിൽ ആദിഷ് രാകേഷ്, കരുൺ മാധവ്, അനിരുദ്ധ് സുരേന്ദ്രൻ സീനിയർ വിഭാഗത്തിൽ അനയ് കൃഷ്ണ, ആൻഡ്രിയ റിജോയ്, മുഹമ്മദ് ഹാസിഖ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹീര ജോസഫ്, ജാൻസി ജോസഫ്, ജീന നിയാസ് എന്നിവർ ജഡ്ജ്‌മെന്റ് നടത്തി. കുട്ടികളുടെ ചിത്ര രചന നടക്കുന്ന സമയത്ത് രക്ഷിതാക്കളുമായി “റൂട്ട്സ് ഓഫ് ലവ് – എ ഗൈഡ്ലൈൻ ഫോർ പാരന്റ്സ്” എന്ന വിഷയത്തിൽ പ്രശസ്ത സി. എച്ച്. എൽ കോച്ച് ജിജി മുജീബ് സംവദിച്ചു.നിയാർക്ക് ബഹ്‌റൈൻ…
കൊച്ചി നഗരത്തിലൂടെ എന്നും അർദ്ധരാത്രി സൂപ്പർ ബൈക്കിൽ ചീറിപ്പായുന്ന യുവതി: കാത്തിരിക്കുന്നത് ഒരു കൂട്ടം യുവാക്കൾ
ഫോണെടുക്കുന്നു, ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യുന്നു. പത്തേ പത്തു മിനിട്ട്, സാധനങ്ങളെല്ലാം വീട്ടുമുറ്റത്ത് ! ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങാൻ ആളുകൾ ഇപ്പോൾ ഓൺലൈൻ സംവിധാനങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളും ഏതാണ്ട് ഇതുതന്നെ കേരളത്തിലെയും പുതിയ രീതി. ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് പണമിട്ടാൽ, വാതിൽക്കൽ ഐറ്റം എത്തും. രാവിലെയെന്നോ അർദ്ധരാത്രിയെന്നോ വ്യത്യാസമില്ല. കൗമാരക്കാർക്കു പോലും ലഹരിമരുന്ന് കിട്ടുന്നത് ഈ വിധമാണ്. കഴിഞ്ഞവർഷം കൊച്ചിയിൽ ‘മാഡ് മാക്‌സ്” എന്നപേരിൽ അറിയപ്പെടുന്ന സംഘത്തെ പിടികൂടിയപ്പോഴാണ് ‘വാതിൽപ്പടി സമ്പ്രദായം’ എത്രത്തോളം ശക്തമായെന്ന് എക്‌സൈസ് പോലും തിരിച്ചറിഞ്ഞത്.കൊച്ചിയിൽ ജോലിതേടിയെത്തിയ കാസർകോട്, ഇടുക്കി സ്വദേശികളായ യുവാക്കൾ പണം കണ്ടെത്താൻ കണ്ടെത്തിയ മാർഗം. വാട്‌സ്ആപ്പിൽ ‘മാഡ് മാക്‌സ് “എന്ന പ്രത്യേക ഗ്രൂപ്പുണ്ടാക്കി, കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് വിവരം ലഭിച്ചതോടെ ‘മാഡ് മാക്‌സ് ” നോട്ടപ്പുള്ളികളായി, പക്ഷേ, ഇവരിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വൈറ്റിലയിൽ ഇടപാട് നടത്തുന്നതിനിടെ പ്രധാനികളെ പിടികൂടി അകത്താക്കുകയായിരുന്നു. ഈ രീതി അപ്പോഴേക്കും മറ്റ്…
തൃശൂർ: അന്തരിച്ച പ്രയ ഗായകൻ പി ജയചന്ദ്രന് വിടനൽകി കേരളം. ജയചന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദ്രമംഗലത്തെ പാലിയത്ത് വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്.സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം രാവിലെ ഏഴരയോടെയാണ് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നത്. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്നാണ് ചേന്നമംഗലത്ത് പാലിയത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുവന്നത്.സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീത പ്രേമികളും പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാഡമി തീയറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.…
തട്ടുകടകളിലും കടകളിലും പഴംപൊരി വിൽക്കുന്നത് അധികം വൈകാതെ നിർത്തിയേക്കും; അതിനൊരു കാരണമുണ്ട്
കിളിമാനൂർ: തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമാകുന്നു. ഉള്ള കടകളിലാകട്ടെ പഴം പൊരിക്ക് ഡിമാൻഡും.നേന്ത്രക്കുലയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെയാണ് ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമായത്.നാട്ടിൻപുറങ്ങളിൽ വ്യാപകമായുള്ള തട്ടുകടകളിലെ പഴംപൊരിയുടെ വലിപ്പവും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. നേന്ത്രപ്പഴത്തെ മാത്രം ആശ്രയിച്ച് നടത്തുന്ന ഒട്ടേറെ മൂല്യവർദ്ധിത ഉത്പാദന യൂണിറ്റുകളും കടുത്ത പ്രതിസന്ധിയിലാണ്.15 കിലോയിൽ കൂടുതലുള്ള ശരാശരി ഒരു നേന്ത്രക്കുലയ്ക്ക് കർഷകന് ആയിരം രൂപയോളം വിലയാണ് ലഭിക്കുന്നത്. സാധാരണ വർഷങ്ങളിൽ വിളവെടുപ്പ് സീസണിൽ നേന്ത്രക്കായ കിലോയ്ക്ക് 20 രൂപയിലേക്ക് താഴാറാണ് പതിവ്. എന്നാൽ ഈ സീസണിൽ കിലോയ്ക്ക് അറുപതിൽ കുറഞ്ഞിട്ടില്ല. ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് നേന്ത്രക്കായ വില ഉയരാൻ കാരണം.വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നേന്ത്രക്കായ കിട്ടാനില്ലാതെയായി.കഴിഞ്ഞ മൂന്ന് മാസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 70 മുതൽ 80 രൂപ വരെയാണ് കിലോയ്ക്ക് വില.
“ആ നിമിഷം പ്രതികരിക്കണം, ഒരുവർഷം കഴിഞ്ഞ് അന്ന് പറഞ്ഞത് ശരിയായില്ലെന്ന് പറയുന്നത് മോശമായിട്ടാണ് എനിക്ക് തോന്നുന്നത് “
തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഒരു പരിപാടിക്കിടെ നടി സുചിത്ര നായർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ ഒക്കെ പോകുമ്പോൾ അശ്ലീല പരാമർശങ്ങളോ മറ്റോ ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നും അല്ലാതെ ഒരു വർഷമൊക്കെ കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് സുചിത്ര നായർ അഭിപ്രായപ്പെട്ടു. ഹണി റോസിന്റെയോ ബോബി ചെമ്മണ്ണൂരിന്റെയോ പേരൊന്നും എടുത്തുപറയാതെയാണ് സുചിത്ര നായർ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. എന്നിരുന്നാലും ഈ വിഷയം നടക്കുന്ന സമയമായതിനാൽ വീഡിയോയുടെ താഴെ നിരവധി പേരാണ് ഹണി റോസിനെയും ബോബി ചെമ്മണ്ണൂരിനെയും കുറിച്ച് കമന്റ് ചെയ്തത്.’ഞാൻ നിൽക്കുന്ന മേഖലയിലാണെങ്കിൽ പോലും പ്രതികരണമെന്നത് വലിയൊരു ഘടകമാണ്. ഇന്നെന്നോട് മോശമായി സംസാരിച്ചു, മോശമായി പ്രവർത്തിച്ചു, ഒരു വർഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. ആ സമയം പ്രതികരിക്കണം. നമ്മൾ ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാൾ മോശമായി…
ശബരിമല അയ്യപ്പന് കാണിക്കയായി സ്വർണ അമ്പും വില്ലും, വെള്ളി ആനയും; ഭക്തരെത്തിയത് തെലങ്കാനയിൽ നിന്ന്
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പന് കാണിക്കയായി സ്വർണത്തിൽ തീർത്ത അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് ഭക്തൻ. തെലങ്കാനയിലെ സെക്കന്തരാബാദ് സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും 400 ഗ്രാം തൂക്കം വരുന്ന വെള്ളിയിൽ തീർത്ത ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി സമർപ്പിച്ചത്.മകൻ അഖിൽ രാജിന് ഗാന്ധി മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിക്കാനായി താനും ഭാര്യ അക്കാറാം വാണിയും ചേർന്ന് നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിൽ.ഒമ്പതംഗ സംഘത്തോടൊപ്പമാണ് അക്കാറാം രമേശ് ശബരിമലയിലെത്തിയത്. പ്രഭുഗുപ്‌ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയേന്തി രമേശും കൂട്ടരും മല ചവിട്ടിയെത്തി കാണിക്കയർപ്പിച്ചത്. മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽ വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
