- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അപകടം നടന്ന ഖനിയിൽ 12 ലധികം പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ തുർക്കിയെ നടുക്കിയ സ്ഫോടനത്തിൽ 11 പേരെ രക്ഷപ്പെടുത്തിയതായി തുർക്കി ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. രക്ഷപ്പെടുത്തിയ 11 പേരും ചികിത്സയിലാണ്. അപകടസമയത്ത് 110 തൊഴിലാളികളാണ് ഖനിയിൽ ജോലി ചെയ്തിരുന്നത്. 985-1150 അടി താഴ്ചയുള്ള രണ്ട് സ്ഥലങ്ങളിലാണ് ഖനിത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് അപകടസ്ഥലം സന്ദർശിക്കും. മരണ സംഖ്യ ഇനിയും ഉയരില്ലെന്നാണ് പ്രതീക്ഷ. ഖനിയിൽ കുടുങ്ങിയവരെ ജീവനോടെ രക്ഷപ്പെടുത്തും. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖനിയിൽ നിന്ന് രക്ഷപ്പെട്ടവരാണ് കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ നൽകിയത്. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പാണ് സ്ഫോടനം നടന്നത്. അതിനാൽ ഇരുട്ട് കാരണം രക്ഷാപ്രവർത്തനത്തിൽ തടസ്സം നേരിട്ടു. 2014ൽ പടിഞ്ഞാറൻ തുർക്കി നഗരമായ സോമയിലെ കൽക്കരി…
തിരുവനന്തപുരം: കൊവിഡ് ഇടപാടിൽ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. ലോകായുക്തയുടെ മുമ്പാകെ ഒരു പരാതി വന്നാൽ നോട്ടീസ് അയയ്ക്കുന്നത് സ്വാഭാവിക നടപടിയാണ്. അതിനപ്പുറത്തേക്ക് വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും ലോകായുക്ത നടപടിക്ക് അമിത പ്രാധാന്യം നൽകരുതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിദേശയാത്രയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ കൊവിഡ് പര്‍ചേസ് തട്ടിപ്പിൽ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരായ കേസാണ് ലോകായുക്ത അന്വേഷിക്കുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത നടപടി സ്വീകരിച്ചത്. അതേസമയം കൊവിഡ് പർച്ചേസില്‍ അഴിമതിയില്ലെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ആവർത്തിച്ചു. അടിയന്തര സാഹചര്യത്തിലാണ് ആദ്യഘട്ടത്തിൽ പാർചേസ് നടത്തിയത്. അക്കാലത്ത്, ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു ആദ്യ മുൻഗണന. ഇത് ഇപ്പോഴും പ്രതിപക്ഷം അഴിമതിയുടെ പേരിൽ ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ…
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പിന്തുണച്ച് കാനം: കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരം
വിജയവാഡ: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യാത്ര നിയമവിധേയമാണ്. പ്രോട്ടോക്കോൾ അനുസരിച്ചാണ് കുടുംബത്തെ കൊണ്ടുപോയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മന്ത്രിമാർക്ക് വിദേശയാത്ര സാധ്യമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. “കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ കേരളത്തിലെ ഒരു മന്ത്രിക്ക് വിദേശ യാത്ര നടത്താൻ കഴിയുമോ? സർക്കാർ എല്ലാ അനുമതികളും നൽകിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത്. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ പോകാൻ കഴിയില്ലല്ലോ?,” അദ്ദേഹം ചോദിച്ചു. നോർവേ, ഇംഗ്ലണ്ട്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. യാത്രയുടെ ഉദ്ദേശ്യവും, ഉദ്യോഗസ്ഥർക്കൊപ്പം കുടുംബാംഗങ്ങളെ യാത്രയിൽ ഉൾപ്പെടുത്തിയതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വി.അബ്ദുറഹ്മാൻ, വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവരും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനത്തിൽ പങ്കെടുത്തിരുന്നു.
ഹൈദരാബാദ്: ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് 2022ൽ ഹൈദരാബാദ് രണ്ട് അവാർഡുകൾ നേടി. 2022ലെ വേൾഡ് ഗ്രീൻ സിറ്റി അവാർഡുകൾക്കൊപ്പം, ‘ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്’ എന്ന വിഭാഗത്തിൽ മറ്റൊരു അവാർഡും ഹൈദരാബാദിന് ലഭിച്ചു. ഒക്ടോബർ 14 വെള്ളിയാഴ്ച ദക്ഷിണ കൊറിയ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച് ഹൈദരാബാദ് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരം. ഇതോടൊപ്പം ‘വേൾഡ് ഗ്രീൻ സിറ്റി 2022’ അവാർഡും കരസ്ഥമാക്കി ഹൈദരാബാദ് തെലങ്കാനയ്ക്കും ഇന്ത്യക്കും അഭിമാനമായി മാറി. ആറ് വിഭാഗങ്ങളിലായി ഏറ്റവും മികച്ച പുരസ്കാരമാണിത്. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസന മന്ത്രി കെ ടി രാമറാവു ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി ടീമിനെയും സ്പെഷ്യൽ ചീഫ് സെക്രട്ടറിയെയും അഭിമാനകരമായ നേട്ടത്തിൽ അഭിനന്ദിച്ചു. ഈ അന്തർ ദേശീയ പുരസ്കാരങ്ങൾ തെലങ്കാനയുടെയും രാജ്യത്തിന്‍റെയും അന്തസ്സ് വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. “ഹരിതവൽക്കരണവും നഗരവികസനവും സംസ്ഥാന സർക്കാർ…
പാലക്കാട്: പാലക്കാട് ജില്ലയിലെ ബസ് പരിശോധനയിൽ 13 ബസുകളുടെ ഫിറ്റ്നസ് കൂടി ആർ.ടി.ഒ റദ്ദാക്കി. വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതിന് എട്ട് ബസുകൾക്കെതിരെ നടപടിയെടുത്തു. പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ 44 ബസുകളുടെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. ഇതിൽ മൂന്ന് കെ.എസ്.ആർ.ടി.സിയും ഉൾപ്പെടുന്നു. വേഗപ്പൂട്ടിൽ കൃത്രിമം കാട്ടിയതിനാണ് പല ബസുകൾക്കുമെതിരെ നടപടി എടുത്തത്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനനിയമ ലംഘനത്തിനെതിരെ കർശന പരിശോധനയാണ് നടത്തുന്നത്. നിയമങ്ങൾ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് മൃദു സമീപനം വേണ്ട. ചട്ടങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡ്രൈവിംഗ് ലൈസൻസും ഉടൻ സസ്പെൻഡ് ചെയ്യണം. അനധികൃത ശബ്ദ സംവിധാനമുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിപ്പിക്കരുത്. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനമുള്ള വാഹനങ്ങൾ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ്…
തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി സെൻട്രൽ യൂണിറ്റിൽ പണം കാണാതായി. ഒരു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് ദിവസ വരുമാനത്തിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് മുഴുവൻ പ്രതിദിന കളക്ഷനും ബാങ്കിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസറുടെ പരാതിയിൽ ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ്, കാഷ് വിഭാഗം എന്നിവർ നടത്തിയ പരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം യൂണിറ്റാണ് മികച്ച കളക്ഷൻ ലഭിക്കുന്ന ഡിപ്പോ. ഇവിടെ പ്രതിദിന വരുമാനം 35 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ്. ഈ ആഴ്ച ആദ്യം കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രമാണ് 4 ദിവസം മുമ്പ് ബാങ്കിൽ നിക്ഷേപിച്ച ഡെയിലി കളക്ഷൻ തുകയും ആകെ തുകയും തമ്മിൽ വ്യത്യാസം കണ്ടെത്തിയത്. ടോൾ പിരിവ്, ഡീസലടിക്കാനുള്ള പണം എന്നിവ ടിക്കറ്റ് വരുമാനത്തിൽ നിന്ന് മാറ്റിവെച്ച് ബാക്കി തുക ബാങ്കിലടക്കണം. വൗച്ചർ ബില്ലുമായി ഒത്തുനോക്കിയപ്പോഴാണ് ഒരു ലക്ഷത്തിലധികം…
അബുദാബി: മദ്യവിൽപ്പനയ്ക്കും വിതരണത്തിനുമായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. വിതരണ കമ്പനികൾക്കും റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ മാനേജർമാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യത്തിന്റെ ചേരുവകൾ, ഉത്ഭവം, നിർമ്മാതാവ്. മദ്യത്തിന്‍റെ കാലപരിധി, ശതമാനം എന്നിവയുടെ വിശദാംശങ്ങൾ ലേബലിൽ വ്യക്തമാക്കണം. പുതിയ നിയമമനുസരിച്ച് മദ്യത്തിന്‍റെ ഏറ്റവും കുറഞ്ഞ അളവ് 0.5 ശതമാനമായിരിക്കണം.
ന്യൂഡല്‍ഹി: ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം 10 ന് സർവീസ് ആരംഭിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലായിരിക്കും സർവീസ് നടത്തുക. രാജ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്‍റെ അഞ്ചാമത്തെ പാതയാണിത്. 2019 ൽ ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ നാലാമത്തെ പാതയായ, ഹിമാചൽ പ്രദേശ്-ന്യൂഡൽഹി റൂട്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നിർവഹിച്ചിരുന്നു. ഡൽഹി-കാൺപൂർ-അലഹബാദ്-വാരണാസി റൂട്ടിലാണ് വന്ദേഭാരത് എക്സ്പ്രസ് ആദ്യ സർവീസ് ആരംഭിച്ചത്. മുൻ സർവീസുകളിൽ ഉപയോഗിച്ച ട്രെയിനുകളുടെ നവീകരിച്ച പതിപ്പാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആദ്യ 52 സെക്കൻഡിനുള്ളിൽ തന്നെ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ട്രെയിനിന് കഴിയുമെന്ന് കുറിപ്പിൽ പറയുന്നു. നേരത്തെ 430 ടൺ ഭാരമുണ്ടായിരുന്ന ട്രെയിനിന് ഇപ്പോൾ 392 ടൺ ഭാരമാണുള്ളത്. വന്ദേഭാരത് എക്സ്പ്രസ് വിമാനയാത്രയ്ക്ക് സമാനമായ അനുഭവം നൽകുമെന്നും കുറിപ്പിൽ പറയുന്നു. അടുത്ത വർഷം ഓഗസ്റ്റ് 15 നകം 75 സർവീസുകൾ ആരംഭിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.…
ഉക്രൈനിലെ സ്റ്റാര്‍ലിങ്ക് സേവനത്തിനുള്ള ചിലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാനാവില്ല: ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍: റഷ്യൻ ആക്രമണം നേരിടുന്ന ഉക്രൈനിലേക്ക് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള ചെലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. സ്റ്റാർലിങ്കിനായി സംഭാവന നൽകാൻ സ്പേസ് എക്സ് പെന്‍റഗണിനോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മസ്കിന്‍റെ പ്രതികരണം. ഉക്രൈനിലെ സ്റ്റാർലിങ്കിന്‍റെ ചെലവുകൾക്കായി പണം നൽകുന്നതിൽ ചർച്ചകൾ നടക്കുന്നുണ്ടോ എന്ന് യുഎസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഉപഗ്രഹം വഴിയുള്ള ആശയവിനിമയത്തിന്‍റെ സാധ്യതയെക്കുറിച്ച് സ്പേസ് എക്സ് ഉൾപ്പെടെയുള്ള കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്ന് പെന്‍റഗൺ അറിയിച്ചു. ഉക്രൈനിൽ സാറ്റലൈറ്റ് സേവനം നിലനിർത്താൻ പ്രതിമാസം 20 മില്യൺ ഡോളർ ചെലവാകുന്നുണ്ടെന്ന് മസ്ക് പറയുന്നു. താൻ ഇതിനകം 80 മില്യൺ ഡോളർ ചെലവഴിച്ചതായും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.
ന്യൂഡൽഹി: റാഗിംഗിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡെന്‍റൽ കൗൺസിൽ ഓഫ് ഇന്ത്യ (ഡിസിഐ). തങ്ങളുടെ സ്ഥാപനത്തിൽ റാഗിംഗ് നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് ഡിസിഐ പറഞ്ഞു. റാഗിംഗ് തടയുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും ഡിസിഐ പുറത്തിറക്കി. കൗൺസിലിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ റാഗിംഗ് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, സംഭവത്തിലേക്ക് നയിച്ച വ്യക്തിക്കെതിരെ യഥാസമയം മാനേജ്മെന്‍റോ സ്ഥാപനത്തിന്‍റെ മേധാവിയോ ഉചിതമായ നടപടി സ്വീകരിക്കണം. അഡ്മിഷൻ സമയത്ത് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും റാഗിംഗ് വിരുദ്ധ സത്യവാങ്മൂലം രേഖാമൂലം വാങ്ങണം. കോളേജുകളിലെ റാഗിംഗ് തടയാൻ ആന്‍റി റാഗിംഗ് കമ്മിറ്റികൾ, സ്ക്വാഡുകൾ, സെല്ലുകൾ എന്നിവ രൂപീകരിക്കണം. ക്യാമ്പസിലെ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. ക്യാമ്പസിൽ റാഗിംഗ് വിരുദ്ധ പോസ്റ്ററുകൾ പതിക്കണം. റാഗിംഗ് വിരുദ്ധ സമിതിയിലെ നോഡൽ ഓഫീസറുടെ ഫോൺ നമ്പറുകളും മെയിൽ ഐഡിയും പ്രദർശിപ്പിക്കണം. വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സെമിനാറുകളും കൗൺസിലിംഗും സംഘടിപ്പിക്കണം. കോളേജ് ഹോസ്റ്റലുകൾ, കാന്‍റീനുകൾ, ശുചിമുറികൾ, വിനോദ മുറികൾ എന്നിവിടങ്ങളിൽ മിന്നൽ…
