- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിലെ ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ ഫോർമാറ്റ് അടുത്ത വർഷത്തോടെ നിർത്തലാക്കും. വാർത്ത അധിഷ്ഠിത ഉള്ളടക്കം ഒഴിവാക്കി ടിക് ടോക്കിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങളുടെ ഭാഗമാണിത്. 2015 ലാണ്, ഫേസ്ബുക്ക് തങ്ങളുടെ വെബ്സൈറ്റുകളിലെ വാർത്തകളും ലേഖനങ്ങളും മൊബൈൽ ഫോണുകളിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ എളുപ്പത്തിൽ ലോഡ് ആവുന്ന ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ ഫോർമാറ്റ് അവതരിപ്പിച്ചത്. ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സേവനം ഇല്ലാതായാൽ, ഫേസ്ബുക്കിൽ പങ്കിടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ, അത് ബന്ധപ്പെട്ട വെബ്സൈറ്റിലേക്ക് നേരിട്ട് റീഡയറക്റ്റ് ചെയ്യപ്പെടും.
ചെന്നൈ: ഐഎസ്ആർഒ വൺവെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഒക്ടോബർ 23ന് രാത്രി 12.07ന് വിക്ഷേപിക്കും. വൺവെബിന്‍റെ ബ്രോഡ്ബാൻഡ് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നെറ്റ്വർക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡും (വണ്‍വെബ്ബ്) ഐഎസ്ആർഒയുടെ ഉപസ്ഥാപനമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വൺവെബിന്‍റെ 36 ഉപഗ്രഹങ്ങൾ കൂടി 2023 ജനുവരിയിൽ വിക്ഷേപിക്കും.
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവേഷകർ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു പുതിയ ജനുസ്സിലും രണ്ട് പുതിയ ഇനങ്ങളിലും പെട്ട കരയിലും വെള്ളത്തിലും വസിക്കുന്ന ഞണ്ടുകളെ കണ്ടെത്തി. ഈ ഇനങ്ങൾക്ക് ‘പവിഴം ഗവി’, ‘രാജാതെൽഫൂസ ബ്രുണ്ണിയ’ എന്നീ പേരുകളാണ് ഇട്ടത്. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ സ്മൃതി രാജ്, ബിജു കുമാർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ലീ കോങ് ചിയാൻ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റർ ഉങ്ങ് എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ കണ്ടെത്തലുകൾ സുവോളജിക്കൽ സ്റ്റഡീസിൽ പ്രസിദ്ധീകരിച്ചു. പത്തനംതിട്ട ഗവിയിലെ ഒരു വെള്ളച്ചാട്ടത്തിലെ നിന്നാണ് ‘പവിഴം’ എന്ന പുതിയ ജനുസ്സിനെ ശേഖരിച്ചത്. ഗവിയിൽ കണ്ടെത്തിയതിനാൽ പുതിയ ഇനത്തിന് ‘ഗവി’ എന്നും പേരിട്ടു. തെക്കൻ പശ്ചിമഘട്ടത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഭരത, സ്‌നഹ ഇനങ്ങളുമായി ഉപരിപ്ലവമായി സാമ്യമുള്ളതാണ് പുതിയ ജനുസ്സായ പവിഴത്തിന്.
റിയാദ്: സൗദിയിലെ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ‘ശൂറ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ്. ചെങ്കടൽ പദ്ധതിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റർ നീളമുണ്ട്. റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് പാലം നിർമ്മിച്ചത്. ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകൾ, കടലിനോട് ചേർന്ന് നടക്കാൻ കഴിയുന്ന കാൽനട നടപ്പാതകൾ എന്നിവയുമുണ്ട്. ശൂറാ ദ്വീപിൽ 16 ഹോട്ടലുകൾ നിർമ്മിക്കാനാണ് പദ്ധതി. ചെങ്കടലിലെ 92 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ചെങ്കടൽ ടൂറിസം പദ്ധതി. 2017 ജൂലൈ 31 നാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെങ്കടൽ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. 34,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉംലജ്, അല്‍വജ്അ് പ്രദേശങ്ങൾക്കിടയിലുള്ള 90 ലധികം പ്രകൃതിദത്ത ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു. ദ്വീപിലെ ആദ്യ ഹോട്ടൽ ഈ വർഷം അവസാനത്തോടെ തുറന്നേക്കും. ആദ്യഘട്ടത്തിലെ 16…
മാരാരിക്കുളം: കെട്ടിടം പൊളിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണൽ കടത്തുന്നുവെന്ന് ആരോപിച്ച് ലോറികളും മണ്ണുമാന്തികളും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. കലവൂർ എക്സൽ ഗ്ലാസ് ഫാക്ടറിയിലെ കെട്ടിടങ്ങളും യന്ത്രങ്ങളും ലേലം ചെയ്തവരുടെ നേതൃത്വത്തിലാണ് ടോറസ് ലോറികളിൽ വൻതോതിൽ മണൽ കടത്തുന്നതെന്ന് പരാതി ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.സംഗീത പറഞ്ഞു. അതേസമയം, മണൽക്കടത്ത് പരാതിയിൽ തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ മണൽ കടത്ത് തടഞ്ഞതിനെ തുടർന്ന് എ.ഡി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എ.ഡി.എം സന്തോഷ് കുമാർ, തഹസിൽദാർ വി.സി ജയ എന്നിവരടങ്ങിയ സംഘം ജനപ്രതിനിധികളുമായും ചർച്ച നടത്തി. ഭൂനിരപ്പിൽ നിന്ന് വളരെ ആഴത്തിൽ മണൽ കുഴിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു. തുടർന്ന് വില്ലേജ് ഓഫീസറോട് അടിയന്തര റിപ്പോർട്ട് നൽകാനും കലക്ടറുടെ സാന്നിധ്യത്തിൽ കരാറുകാരനെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേരുവാനും തീരുമാനിച്ചു. ജിയോളജി വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷം ഇവിടെ നിന്ന് എടുക്കുന്ന…
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത വിവരം രാജ്ഭവൻ അറിയിച്ചത്. ഇന്ന് രാവിലെ മുതൽ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇക്കാര്യം ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാജ്ഭവൻ പിആർഒ ഗവർണർക്ക് വേണ്ടി ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.
ധാക്ക: ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. സെമിഫൈനലിൽ തായ്ലൻഡിനെതിരെ ഇറങ്ങിയ ഇലവനിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. രാധ യാദവിന് പകരം ദയാലൻ ഹേമലത പ്ലെയിംഗ് ഇലവനിൽ ഇടം നേടി. മറുവശത്ത്, സെമി ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച അതേ ഇലവനുമായാണ് ശ്രീലങ്ക ഇറങ്ങുന്നത്. ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കാണ് ആധിപത്യം കൂടുതൽ. 17 തവണ ഇന്ത്യ ജയിച്ചപ്പോൾ ടി20യിൽ ഇന്ത്യക്കെതിരെ നാല് ജയങ്ങൾ മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാനായത്. ഏഷ്യാ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.
വാഷിങ്ടൻ: പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡൻ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ (കാലിഫോർണിയ) ഡെമോക്രാറ്റിക് കോൺഗ്രസ് ക്യാമ്പയിൻ കമ്മിറ്റിയുടെ ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഇതാദ്യമായാണ് ജോ ബൈഡൻ പാകിസ്ഥാനെ ഇത്രയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. ചൈനയോടും റഷ്യയോടുമുള്ള അമേരിക്കയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം പാകിസ്ഥാനെ കുറിച്ച് പറഞ്ഞത്. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി പാകിസ്ഥാനെ താൻ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് ബൈഡന്‍റെ പരാമർശത്തെ വിലയിരുത്തുന്നത്.
ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലായി. സൂചികയിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ താഴെയാണ് ഇപ്പോൾ ഇന്ത്യ. 2022 ൽ ഇന്ത്യയുടെ സ്ഥാനം 101 ൽ നിന്ന് 107ൽ എത്തി. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ 29.1 ആണ്. ചൈന, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ. ഈ രാജ്യങ്ങൾ യഥാക്രമം 4, 99, 64, 84, 81, 71 സ്ഥാനങ്ങളിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ആഗോള പട്ടിണി സൂചികയിൽ അഫ്ഗാനിസ്ഥാൻ 109-ാം സ്ഥാനത്താണ്. 121 രാജ്യങ്ങളിൽ 17 രാജ്യങ്ങൾ അഞ്ചിൽ താഴെയാണ് സ്കോർ ചെയ്തത്. ആഗോള പട്ടിണി സൂചികയിൽ ബെലറൂസ് ആണ് ഒന്നാം സ്ഥാനത്ത്. ബോസ്നിയയും ചിലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ചൈനയാണ് നാലാം സ്ഥാനത്ത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് തുടങ്ങിയ സൂചകങ്ങളെ…
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രൊഫസർ ജി എൻ സായിബാബയെയും മറ്റ് നാലു പേരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ സായിബാബ ഉൾപ്പെടെയുള്ളവരുടെ ജയിൽ മോചനം ഇനിയും നീളും. മഹാരാഷ്ട്ര സർക്കാരും എൻഐഎയും നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതിയിൽ ഇന്ന് നടന്ന പ്രത്യേക സിറ്റിങ്ങിൽ ആയിരുന്നു ഈ നിർണായക വിധി വന്നത്. ജസ്റ്റിസ്മാരായ എംആർ ഷാ, ബേല എം ത്രിവേദി എന്നിവ അടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
