- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
പാരീസ്: പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ മോശമായി ചർച്ച ചെയ്ത അധ്യാപകനെ കഴുത്തറുത്തുകൊന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ പാരീസ് പൊലീസ് വെടിവെച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേരെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. കോൺഫ്രാൻസ്-സെന്റ്-ഹോണറിൻ പട്ടണത്തിൽ അദ്ധ്യാപകൻ ജോലി ചെയ്തിരുന്ന സ്‌കൂൾ സന്ദർശിച്ച മാക്രോൺ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അധ്യാപകൻ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ക്ലാസെടുത്തതിനാണ് അധ്യാപകൻ കൊലചെയ്യപ്പെട്ടതെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആക്രമണം ഫ്രാൻസിനെ ഭിന്നിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു, അതാണ് തീവ്രവാദികൾക്ക് വേണ്ടത്. “പൗരന്മാരായി നാമെല്ലാം ഒരുമിച്ച് നിൽക്കണം,” അദ്ദേഹം പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൊല്ലപ്പെട്ട അധ്യാപകൻ അടുത്തിടെ നിന്ദ്യമായ ചിത്രം കാണിച്ചതായും അത് “മുസ്‌ലിംകളുടെ പ്രവാചകൻ” ആണെന്ന് വിദ്യാർത്ഥികളോട്…
ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത് കൊന്നു. റാഞ്ചിയില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ദുംകയിലെ രാംഗഡ് പോലീസ് സ്റ്റേഷന് കീഴിലുള്ള താഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂട്ടബലാത്സഗമാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നു. ട്യൂഷന് പോകുന്ന വഴിയിലാണ് കുട്ടിക്കെതിരെ ആക്രമണമുണ്ടായത്. കുട്ടി തിരികെ എത്താതതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ദുംക ഗ്രാമത്തിന് സമീപതുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കേസ് അന്വേഷണത്തിനായി ഏഴ് അംഗ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് ദുംക സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അനിമേഷ് നൈതാനി പറഞ്ഞു . സംഭവസ്ഥലത്ത് നിന്ന് നിരവധി തെളിവുകള്‍ ലഭിച്ചതായും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ദുംക എസ്പി വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്. ജാര്‍ഖണ്ഡില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മുന്‍ മുഖ്യമന്ത്രി രഘുബാര്‍ ദാസ്…
ന്യൂഡൽഹി : കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി പുതിയ പഠന റിപ്പോർട്ട് . ഒ രക്തഗ്രൂപ്പുള്ളവരെ കൊറോണ ബാധിക്കാന്‍ സാധ്യത കുറവെന്നാണ് പുറത്തു വന്ന പുതിയ പഠനം പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന രണ്ട് പഠനത്തിലാണ് കൊറോണ ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. മറ്റ് രക്തഗ്രൂപ്പുകാരെ വെച്ച് നോക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഒ ഗ്രൂപ്പുകാരിൽ താരതമ്യേന കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വളരെ കുറച്ച് ഒ രക്തഗ്രൂപ്പുള്ളവർക്ക് മാത്രമാണ് പഠന കാലയളവിൽ കൊറോണ വൈറസ് പോസിറ്റീവായത്. അതേസമയം എ, ബി, എബി ഗ്രൂപ്പുകളിൽപ്പെട്ട ഏറെ പേർക്ക് ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചതായും ഗവേഷകർ കണ്ടെത്തി.ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം. ഡെന്‍മാര്‍ക്കില്‍ കൊറോണ പോസിറ്റീവ് ആയ 7,422 പേരിൽ , 34.4 ശതമാനം പേര്‍ മാത്രമാണ് ഒ രക്ത ഗ്രൂപ്പിലുള്ളവര്‍. എന്നാല്‍ 44.4…
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും 385 ഡോക്ടർമാരെ പിരിച്ചു വിടാൻ സർക്കാർ നടപടി ആരംഭിച്ചു. അനധികൃതമായി വർഷങ്ങളായി സർവ്വീസിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന് കണ്ടെത്തിയവരെയാണ് പിരിച്ചു വിടാനൊരുങ്ങുന്നത്. ഡോക്ടർമാരെ കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള മറ്റു 47 ജീവനക്കാരേയും പിരിച്ചു വിടാൻ തീരുമാനമായിട്ടുണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗി പുഴുവരിക്കാനിടയായ സംഭവത്തിൽ സർക്കാരും ഡോക്ടർമാരും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെയാണ് സർവ്വീസിൽ പ്രവേശിക്കാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം: കരമനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യത. ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നതിന് പിന്നാലെയാണ് ആശുപത്രി മാറ്റാൻ തയ്യാറെടുക്കുന്നത്. കസ്റ്റംസിന്റെ നിർദ്ദേശത്തെ തുടർന്നാണ് ആശുപത്രി മാറ്റം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ശിവശങ്കറിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. രക്തസമ്മർദം സാധാരണ നിലയിലായി. ഇസിജിയിൽ നേരിയ വ്യത്യാനമുണ്ട്. നടുവേദനയ്ക്ക് ന്യൂറോ വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മനാമ: ബഹ്‌റൈനിൽ പുതുതായി 371 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 95 പേർ പ്രവാസി തൊഴിലാളികളാണ്. 267 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 77,325 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 408 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 73,421 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.95 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,612 പേരാണ്. ഇവരിൽ 42 പേരുടെ നില ഗുരുതരമായും 3,570 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4.67 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ചു 3 പേർ മരിച്ചതോടെ മുഴുവൻ എണ്ണം 292 ആയി ഉയർന്നു. മരണനിരക്ക് 0.38 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,127 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 1,599,549…
പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിന് 34-44 പ്രായപരിധിയുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി വേറൊരാളിൽ നിന്ന് പണം ചോദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ ഇരയെക്കുറിച്ചുള്ള വിവരങ്ങൾ ആസൂത്രണം ചെയ്യുകയും വിവരങ്ങൾ നൽകുകയും ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കേസിലെ അന്വേഷണം അവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കാരണമായി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികൾ ലംഘിച്ചതിന് നിരവധി റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അടപ്പിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക മുൻകരുതൽ നടപടികൾ നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിനായി ഫീൽഡ് കാമ്പെയ്‌നുകൾ തുടരുമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ പറഞ്ഞു. കോവിഡ് പ്രതിരോധിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങളും അദ്ദേഹം പുകഴ്ത്തി.
കേരളത്തിൽ ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളില്‍ നിന്നും +44, +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്‌സ്ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ലഭ്യമായ പരാതികളില്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്‌സ്ആപ്പിലൂടെ ചാറ്റിംഗ് നടത്തുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയത് വിദ്യാഭ്യാസ മന്ത്രാലയം. അറബിക്, ഇസ്ലാമിക വിദ്യാഭ്യാസം, ബഹ്‌റൈനിന്റെ ചരിത്രവും ഭൂമിശാസ്ത്രവും, പൗരത്വത്തിനുള്ള വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് സ്വകാര്യ സ്കൂളുകൾക്ക് വിതരണം ചെയ്തത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ നൽകാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം. വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പുസ്തകങ്ങൾ വിതരണം ചെയ്യുമ്പോൾ COVID-19 നെ നേരിടുന്നതിനുള്ള നിർബന്ധിത മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
