Author: Starvision News Desk

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തി രെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം കെ. സി. എ ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ് കെ. ജി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിശിഷ്ടാഥിതി ആയിരുന്നു. വരുന്ന രണ്ടു വർഷക്കാലയള വിലേക്കുള്ള ഭാവി പരിപാടികളെ കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു.നീതു ജനാർദ്ദനൻ ചിട്ടപ്പെടുത്തിയ നൃത്തപരിപാടിയോട് കൂടി ആരംഭിച്ച ചടങ്ങിൽപവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്ഷാധികാരി കെ. ജനാർദ്ദനൻ, മുൻ പ്രസിഡന്റ് ബാബു. ജി. നായർ, വനിതവിഭാഗം കൺവീനർ ഗീതാ ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. https://youtu.be/cOKb2PXDNQk?t=189 പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഹുസൈൻ സ്വാഗതവും, ട്രഷറർ മുസ്തഫ…

Read More

മനാമ: ബഹറൈനിലെ പ്രമുഖ മാധ്യമ സാമൂഹിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് അദ്ദേഹത്തിന്റെ ബിഎംസി ഫിലിം സൊസൈറ്റിയുടെ ബാനറിൽ നിർമ്മാണം ചെയ്ത “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമയുടെ റിലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു. ബിഎംസി ഹാളിൽ ഫ്രാൻസിസ് കൈതാരത്തിന്റെ സുഹൃത്തുക്കൾ, സ്റ്റാഫ്, സിനിമയിൽ അഭിനിയച്ചവർ അവരുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവർ ഒത്തുകൂടി നടത്തിയ ഈ ആഘോഷം കലാസാംസ്കാരിക പ്രേമികൾക്ക് വേറിട്ട ഒരനുഭവമായി. കേരളത്തിലെ അറുപതോളം തിയേറ്ററുകളിൽ ആഗസ്റ്റ് 4 വെള്ളിയാഴ്ച “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമ പ്രദർശനത്തിനെത്തി.ബഹ്‌റൈനിൽ നേരത്തെ മാധ്യമരംഗത്ത് പ്രവർത്തിച്ച ഷമീർ ഭരതന്നൂർ സംവിധായകനായ ഈ സിനിമയിൽ ബഹ്റൈനിൽ നിന്നുള്ള പന്ത്രണ്ടോളം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്.പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ നിരവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ നേർന്നു സംസാരിച്ചു.ഫ്രാൻസീസ് കൈതാരത്ത്, സംവിധായകൻ ഷമീർ ഭരതന്നൂർ, നായകൻ അഖിൽ പ്രഭാകർ എന്നിവർ കേരളത്തിൽ നിന്നും ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു് സംസാരിച്ചു. https://youtu.be/cOKb2PXDNQk?t=140 സ്നേഹ അജിത്,…

Read More

മനാമ: ബഹ്‌റൈനിൽ സർക്കാർ വിവിധ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ബഹ്‌റൈനികളുടെ തൊഴിൽ നിരക്ക് ത്വരിതപ്പെടുത്തുന്നത് തുടരുന്നു. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്ക് 14,163 പേർക്ക് 71% എന്ന നിരക്കിൽ ജോലി നൽകിയതായി തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. തൊഴിൽ വിപണിയിലെ റിക്രൂട്ട്‌മെന്റിന് ബഹ്‌റൈനികളായിരിക്കും ആദ്യം തിരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുക, പരിശീലന, യോഗ്യതാ നയങ്ങൾ വൈവിധ്യവൽക്കരിക്കുക, സ്വകാര്യ മേഖലയ്ക്ക് നിരവധി നേട്ടങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നതിലൂടെയാണ് ഇത് സാധ്യമാക്കുക. 2023 ലെ രണ്ടാം പാദത്തിലെ തൊഴിൽ വിപണി സൂചികകളുടെ കാബിനറ്റ് അവലോകനത്തിലാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. ബഹ്‌റൈനിൽ പ്രതിവർഷം 20,000 നിയമന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് തൊഴിൽ വിപണിയുടെ സ്ഥിരതയെയും വിവിധ ഉൽപ്പാദന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വളർച്ചയെയും പ്രതിഫലിപ്പിക്കുന്നു.…

Read More

ഓസ്കർ പുരസ്കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായികയ്ക്കും നിർമാതാക്കൾക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഈ ചിത്രത്തിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും. തങ്ങളെ സിനിമയുടെ നിർമാതാക്കൾ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്ന് ബിഹൈൻഡ് വുഡ്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ​ഗോൺസാൽവസ്, നിർമാതാക്കളായ സിഖ്യ എന്റർടെയിൻമെന്റ്സ് എന്നിവർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ബൊമ്മനും ബെല്ലിയും ഉന്നയിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ദമ്പതിമാർ പറഞ്ഞു. ചിത്രത്തിന് ഓസ്കർ ലഭിച്ചതിനുശേഷം തങ്ങളുമായി അവർക്കുണ്ടായിരുന്ന ആശയവിനിമയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായി. കാർതികിയുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു. സിനിമയ്ക്കായി ഒരു വിവാഹരം​ഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യിൽനിന്ന് പണം ചെലവാക്കിയ കഥയും ഇവർ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയതെന്ന് ദമ്പതിമാർ ആരോപിക്കുന്നു. “സിനിമയിലെ വിവാഹരം​ഗം ഒറ്റദിവസം കൊണ്ട്…

Read More

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ തിരുപ്പതി (18), ഷൺമുഖൻ (18) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കോയമ്പത്തൂർ ധനലക്ഷ്മി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വാളയാർ ഡാമിന്റെ പുറകുവശത്തായുള്ള പ്രദേശത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് വിദ്യാർത്ഥികളാണ് ഡാമിലെത്തിയത്. വെള്ളത്തിലിറങ്ങിയ വിദ്യാർത്ഥികളിൽ മൂന്നുപേർ ആദ്യം അപകടത്തിൽപ്പെടുകയായിരുന്നു. ഇതിൽ വിഷ്ണു കുമാറിനെ (18) പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ആഴമുള്ള സ്ഥലത്താണ് മറ്റ് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. വാളയാർ പൊലീസും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരും സ്ഥലത്ത് തെരച്ചിൽ തുടരുന്നുണ്ട്.

Read More

ജയ്പൂര്‍: കൈക്കൂലിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്പൂര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറെ രാജസ്ഥാന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് നേതാവായ മുനേഷ് ഗുര്‍ജാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുനേഷ് ഗുര്‍ജാറിന്റെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജാറിനെ കഴിഞ്ഞ ദിവസം സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മുനേഷ് ഗുര്‍ജാറിനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മേയറെ സസ്‌പെന്‍ഡ് ചെയ്തത്. സുശീല്‍ ഗുര്‍ജാര്‍ തന്റെ വസതിയില്‍വെച്ച് മേയറുടെ സാന്നിധ്യത്തില്‍ പരാതിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മേയറുടെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 40 ലക്ഷം രൂപയും അഴിമതി വിരുദ്ധ വിഭാഗം പിടിച്ചെടുത്തിരുന്നു.സുശീല്‍ ഗുര്‍ജറിനെ കൂടാതെ കേസില്‍ ഇയാളുടെ അനുയായികളായ നാരായണ്‍ സിങ്, അനില്‍ ദുബെ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാരായണ്‍ സിങ്ങിന്റെ വീട്ടില്‍നിന്ന് എട്ട് ലക്ഷം രൂപയും നേട്ടെണ്ണുന്ന യന്ത്രവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്

Read More

കോട്ടയം: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ജിസ്‌മോൾ (15), അലോഷി (16), ജോൺസൺ (52) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം. ആറു പേരടങ്ങുന്ന സംഘമായിരുന്നു പ്രദേശത്ത് കുളിക്കാനെത്തിയത്. ഇവരിൽ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. മറ്റ് മൂന്ന് പേരെ നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ ഇവരുടെ മൃതദേഹങ്ങൾ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.നാട്ടുകാരും അ​ഗ്നിരക്ഷാസേന അം​ഗങ്ങളും ചേർന്നാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. വെള്ളൂരിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Read More

ജോധ്‌പൂർ: പാകിസ്ഥാൻ യുവതിയും ജോധ്‌പൂർ സ്വദേശിയായ യുവാവും ഓൺലൈനിലൂടെ വിവാഹിതരായി. ഇന്ത്യൻ വിസ ലഭിക്കാത്തതിനാലായിരുന്നു ഓൺലൈൻ കല്യാണം. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ അമീനയും ജോധ്‌പൂർ സ്വദേശിയായ അർബാസ് ഖാനുമാണ് വിവാഹിതരായത്. അമീന വിസയ്ക്കായി വീണ്ടും അപേക്ഷിക്കുമെന്നും ഇന്ത്യയിൽ എത്തിയാൽ വീണ്ടും വിവാഹിതരാകുമെന്നും ബുധനാഴ്‌ച നടന്ന ഓൺലൈൻ വിവിവാഹത്തിന് ശേഷം അർബാസ് ഖാൻ പറഞ്ഞു. അംഗീകാരം ലഭിക്കാത്തതിനാൽ പാകിസ്ഥാനിൽവച്ച് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അർബാസ് വ്യക്തമാക്കി.ചാർട്ടേഡ് അക്കൗക്കന്റാണ് അർബാസ്. നിക്കാഹിനൊപ്പം എല്ലാ ചടങ്ങുകളും ഓൺലൈൻ ആയി തന്നെ നടന്നിരുന്നു. ജോധ്‌പൂരിലെ ഖാസിയായിരുന്നു ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത്. അമീനയുമായുള്ള വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പാകിസ്ഥാനിലുള്ള ബന്ധുക്കളാണ് ആലോചനയുമായി മുന്നോട്ട് വന്നതെന്നും അർബാസ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കുന്ന അവസ്ഥയിലായതുകൊണ്ടാണ് നിക്കാഹ് ഓൺലൈനായി നടത്താൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. അമീനയ്ക്ക് എത്രയും വേഗം വിസ ലഭിച്ച് ഇന്ത്യയിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അർബാസ് കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: താനൂരിലെ കസ്റ്റഡി മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് കൃത്രിമം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുകയാണ്. പൊലീസ് മര്‍ദ്ദനമാണ് താമിര്‍ ജിഫ്രിയുടെ മരണ കാരണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പൊലീസ് അന്വേഷണം കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പൊലീസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് എനിക്ക് ധാരാളം ഫോണ്‍ കോളുകള്‍ വന്നിരുന്നു. പൊലീസുകാരെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരിശോധയില്‍ നിന്നും എനിക്ക് മനസ്സിലായത്. പൊലീസുകാര്‍ മര്‍ദ്ദിച്ചുകൊന്ന കേസ് പൊലീസ് തന്നെ അന്വേഷിച്ചിട്ട് എന്താണ് കാര്യം. ഇത് സിബിഐ അന്വേഷിക്കണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.മരണപ്പെട്ട താമിര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയാണ് അയാള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ അദ്ദേഹത്തെ മര്‍ദ്ദിക്കാനും ശരീരത്തില്‍ പരുക്കുണ്ടാക്കാനും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കാനുമുള്ള സാഹചര്യം പൊലീസ് എങ്ങനെ ഒരുക്കിയെന്നാണ് പരിശോധിക്കേണ്ടതെന്നും…

Read More

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആലുവ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.അസ്ഫാക് ആലത്തെ 11.15 ഓടെയാണ് തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചത്. അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പോലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ആലുവ മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയെ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രദേശത്തേക്കാണ് പ്രതിയെ ആദ്യമായി കൊണ്ടുപോയത്. പതിനഞ്ച് മിനിറ്റോളം ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നീണ്ടു. കൊലപാതകം നടത്തിയതിന് പിന്നാലെ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൈപ്പിന്‍ ചുവട്ടിലെത്തി ഇയാള്‍ കൈ കഴുകിയിരുന്നു. പോലീസ് പ്രതിയെ രണ്ടാമതായി ഈ പൈപ്പിന്‍ ചുവട്ടിലേക്കാണ് കൊണ്ടുപോയത്. ആലുവ ഫ്‌ലൈഓവറിന് സമീപമുള്ള പാത്രക്കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയതിന് ശേഷം ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഇതിനിടെ പ്രദേശത്ത് ജനങ്ങളുടെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും പോലീസ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ…

Read More