- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രാലയം പുനഃസംഘടിപ്പിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (5) പുറപ്പെടുവിച്ചു.സുസ്ഥിര വികസന മന്ത്രിയുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടര്‍ന്നുമാണ് ഉത്തരവ്.മന്ത്രാലയം ഇനിപ്പറയുന്ന രീതിയിലാണ് പുനഃസംഘടിപ്പിച്ചത്:മന്ത്രാലയത്തിന് മേല്‍നോട്ടം വഹിക്കുന്നത് സുസ്ഥിര വികസന മന്ത്രിയായിരിക്കും. സുസ്ഥിര വികസനത്തിനായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇവാലുവേഷന്‍ ആന്റ് കോര്‍ഡിനേഷന്‍ ഡയറക്ടറേറ്റ്, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ മേല്‍നോട്ടം വഹിക്കും. സുസ്ഥിര വികസന മന്ത്രാലയത്തിന്റെ സംഘടനയെ സംബന്ധിച്ച 2023ലെ ഉത്തരവ് (9) ഇതോടെ റദ്ദായി.ഈ ഉത്തരവിലെ വ്യവസ്ഥകള്‍ സുസ്ഥിര വികസന മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
മനാമ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുകയും അതുവഴി സമ്പാദിച്ച പണം വെളുപ്പിക്കുകയും ചെയ്ത കേസില്‍ ബഹ്റൈനില്‍ രണ്ടു പേര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.ഇതിലൊരാള്‍ക്ക് എട്ടു വര്‍ഷവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവര്‍ക്കും രണ്ടു ലക്ഷം ദിനാര്‍ വീതം പിഴയും ചുമത്തി.കുറ്റകൃത്യത്തിലൂടെ പ്രതികള്‍ സമ്പാദിച്ച 36,830.816 ദിനാര്‍ ഇവരില്‍നിന്ന് കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച വിവിധ രാജ്യക്കാരായ ഏഴു പേര് അറസ്റ്റിലായി.വ്യത്യസ്ത ഇടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ മൂന്നു പേര് സ്ത്രീകളാണ്. ഇവരില്‍നിന്ന് ഏതാണ്ട് 1,60,000 ദിനാര്‍ വിലവരുന്ന പത്തു കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അധികൃതരും കസ്റ്റംസ് അധികൃതരും ചേര്‍ന്ന് നടത്തിയ വ്യാപകമായ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
മനാമ: ഫെബ്രുവരി ഒന്നു മുതല്‍ ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം സജീവമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിനായുള്ള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറകള്‍ പൂര്‍ണമായി പ്രവര്ത്തിപ്പിക്കുന്നതിനു മുന്നോടിയായി ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പരിപാടികള്‍ നടത്തും.ഈ ക്യാമറകള്‍ വഴി റോഡുകളുടെ തത്സമയ നിരീക്ഷണമുണ്ടാകും. ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മനാമ: ബഹ്റൈനില്‍ നഴ്സറികളുടെ പ്രവര്‍ത്തന മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനുള്ള 2012ലെ നിയമം നമ്പര്‍ 37ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള കരട് ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്കി.കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഈ നിയമ ഭേദഗതി അനിവാര്യമാണെന്ന് അഹമ്മദ് അല്‍ സല്ലൂം എം.പി. പാര്‍ലമെന്റില്‍ പറഞ്ഞു. ഈ നിര്‍ദേശം സമര്‍പ്പിച്ചതിന് ശൂറ കൗണ്‍സിലിനെ അദ്ദേഹം അഭിനന്ദിച്ചു.നഴ്സറികള്‍ തുടങ്ങാനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതും ലൈസന്‍സില്ലാതെ നഴ്സറി നടത്തുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് ഭേദഗതി.
നോര്‍ത്ത് മുഹറഖ് ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനിലെ നോര്‍ത്ത് മുഹറഖിലെ ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.തുടര്‍ന്ന് ഈ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്കയച്ചു. ഹമദ് അല്‍ ദോയ്, അബ്ദുല്‍ വാഹിദ് ഖരാത്ത, ബദര്‍ അല്‍ തമീമി, ഹിഷാം അല്‍ അവാദി, ഡോ. ഹിഷാം അല്‍ അഷീരി എന്നീ എം.പിമാരാണ് നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്.ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനസമയം കുറച്ചത് ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ എല്ലാ വിമാനങ്ങളിലും 2026 മദ്ധ്യത്തോടെ സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും.വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ എത്തിച്ചേരുന്നതുവരെ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സേവനമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. യാത്രാനുഭവത്തില്‍ പ്രകടമായ മാറ്റം വരുത്താനുള്ള ഒരു ഗുണപരമായ ചുവടുവെപ്പാണിത്.ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖിയുടെയും നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യോമയാന മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അവാല്‍ പ്രൈവറ്റ് ടെര്‍മിനലില്‍വെച്ച് ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്ട്ടിന് ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ഗ്ലോബല്‍ ഹെഡ് നിക്ക് സീറ്റ്സും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സ്റ്റാര്‍ലിങ്ക്, താഴ്ന്ന ഭൂമി ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വളര്‍ന്നുവരുന്ന ശൃംഖലയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കുറഞ്ഞ ലേറ്റന്‍സിയോടെ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്നു. ഈ സംവിധാനം സ്ഥിരതയുള്ള തത്സമയ കണക്റ്റിവിറ്റി നല്‍കും.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബ് സംഘടിപ്പിച്ച സ്വീകരണത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.ഇന്ത്യയ്ക്ക് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ആശംസകളും അഭിനന്ദനങ്ങളും അല്‍ സയാനി അറിയിച്ചു. തുടര്‍ച്ചയായ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയും ആശംസിച്ചു.ബഹ്റൈന്‍-ഇന്ത്യ പങ്കാളിത്തം പങ്കിട്ട ദര്‍ശനങ്ങളിലും പരസ്പര താല്‍പ്പര്യങ്ങളിലും മാത്രം അധിഷ്ഠിതമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമാക്കുന്ന അടുത്ത ബന്ധങ്ങളാലും സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍-ഇന്ത്യ ഹൈ ജോയിന്റ് കമ്മീഷന്റെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറിന്റെയും പങ്ക്, കമ്മീഷന്റെ യോഗങ്ങളുടെ ഫലങ്ങള്‍, ഇരു രാജ്യങ്ങളുടെയും യോജിപ്പ്, സൃഷ്ടിപരമായ സഹകരണത്തിന്റെ നിരവധി മേഖലകള്‍ എന്നിവയും അദ്ദേഹം പരാമര്‍ശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെയും ഇരു രാജ്യങ്ങള്‍ക്കും അവരുടെ…
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ 23കാരന് മരിച്ചു.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കാര്‍ തകര്‍ന്നിട്ടുണ്ട്.അപകടവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ പോലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനില്‍ ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 88 വിദേശ തൊഴിലാളികളെ നാടുകടത്തി.1,171 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 14 വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.മറ്റു നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്.എ. അറിയിച്ചു.
