Author: news editor

മനാമ: സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന്‍ ചാരിറ്റി അവാര്‍ഡിന്റെ അഞ്ചാം പതിപ്പ് സമാപന ചടങ്ങ് ബഹ്‌റൈന്‍ രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു.സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍.എച്ച്.എഫിന്റെ വിദ്യാഭ്യാസ, ആരോഗ്യ സഹായ പരിപാടികളടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ചടങ്ങില്‍ 6,86,210 ദിനാര്‍ സമാഹരിച്ചു.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അന്തസ്സും സാമൂഹിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നാസര്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലേലവും പരിപാടിയില്‍ ഉണ്ടായിരുന്നു. അതില്‍നിന്നുള്ള വരുമാനം ആര്‍.എച്ച്.എഫിന്റെ വിദ്യാഭ്യാസ, ആരോഗ്യ പരിപാടികളിലേക്ക് മാറ്റി.

Read More

റബത്ത്: സൗദി അറേബ്യന്‍ ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖുമായും യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖ്ര്‍ ഘോബാഷുമായും ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അല്‍ സാലിഹ് കൂടിക്കാഴ്ച നടത്തി.ആഫ്രിക്കയിലെയും അറബ് ലോകത്തെയും സെനറ്റുകള്‍, ഷൂറ, തത്തുല്യ കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തോടെ മൊറോക്കന്‍ ഹൗസ് ഓഫ് കൗണ്‍സിലേഴ്സ് മൊറോക്കോയിലെ റബത്തില്‍ സംഘടിപ്പിച്ച സൗത്ത്-സൗത്ത് പാര്‍ലമെന്ററി ഡയലോഗ് ഫോറത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ജി.സി.സി. രാജ്യങ്ങളിലെ നേതാക്കളുടെ നേട്ടങ്ങളും വിജയങ്ങളും ഏകീകരിക്കുന്നതിലും ഗള്‍ഫ് പാര്‍ലമെന്ററി ബന്ധങ്ങള്‍ അടിസ്ഥാന സ്തംഭമാണെന്ന് ബഹ്‌റൈന്‍ ശൂറ ചെയര്‍മാന്‍ പറഞ്ഞു. പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എല്ലാ തലങ്ങളിലും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഗള്‍ഫ് നിയമനിര്‍മാണ സഭകള്‍ തമ്മിലുള്ള ഏകോപനവും കൂടിയാലോചനയും വര്‍ദ്ധിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ജമ്മു- കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ സായുധ ഭീകരാക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും ഇന്ത്യന്‍ സര്‍ക്കാരിനെയും ജനങ്ങളെയും ബഹ്റൈന്‍ ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും എല്ലാ മതപരവും ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ ലംഘിക്കാനും ലക്ഷ്യമിട്ടുള്ള അക്രമ, ഭീകരവാദ കുറ്റകൃത്യങ്ങളെ തള്ളിക്കളയുന്നതില്‍ ബഹ്റൈന് ഉറച്ച നിലപാടാണുള്ളതെന്ന് മന്ത്രാലയം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവ് 2025 (28) പുറപ്പെടുവിച്ചു.ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ജാസിം ഹസ്സന്‍ അല്‍ തമീമി, ലെഫ്റ്റനന്റ് കേണല്‍ ഹമദ് ഖലീല്‍ ഇബ്രാഹിം അല്‍ ജാസിം, ലെഫ്റ്റനന്റ് കേണല്‍ ഈസ അബ്ദുല്ല ഹമദ് അല്‍ ഖലീഫ, ലെഫ്റ്റനന്റ് കേണല്‍ ഇസ്മാഈല്‍ നാജി മുഹമ്മദ് അല്‍ അമീന്‍, ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഖാലിദ് സാലിം അല്‍ അബ്‌സി, മേജര്‍ ഹസ്സന്‍ ഖാലിദ് അബ്ദുല്ല അല്‍ മനസീര്‍, മേജര്‍ നാസര്‍ ഖലീഫ അഹമ്മദ് അല്‍ ഫദാല, മേജര്‍ യൂസഫ് മുഹമ്മദ് ഹസ്സന്‍ അബ്ദുറഹ്‌മാന്‍ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിയമിക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളും അനുഭവപരിചയവും അനുസരിച്ച് ആഭ്യന്തര മന്ത്രി പുതിയ ഡയറക്ടര്‍മാരെ മന്ത്രാലയത്തിലെ ഒഴിവുള്ള വകുപ്പുകളിലേക്ക് നിയോഗിക്കും.

Read More

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) ചരിത്ര, പുരാവസ്തു ഗള്‍ഫ് സൊസൈറ്റിയുടെ 24ാമത് സയന്റിഫിക് ഫോറം ബഹ്റൈനില്‍ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മേഖലയിലെ ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും വൈദഗ്ദ്ധ്യം നേടിയ ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.ഗള്‍ഫ് ചരിത്രകാരന്മാരും ഗവേഷകരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഫോറത്തിന് വലിയ പങ്കുണ്ടെന്ന് പ്രിപ്പറേറ്ററി കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി മന്‍സൂര്‍ അല്‍ ഷെഹാബ് പറഞ്ഞു. അറബ് മേഖലയുടെ കൂട്ടായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സൊസൈറ്റിയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.അംഗരാജ്യങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായ ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. യൂസഫ് അല്‍ അബ്ദുല്ല പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, മന്ത്രാലയത്തിന്റെ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതലയുള്ള ഗതാഗത ഡയറക്ടറേറ്റില്‍ പരിശോധനാ സന്ദര്‍ശനം നടത്തി.പൊതു സുരക്ഷാ മേധാവി, ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.വാഹനങ്ങളുടെയും സാങ്കേതിക വിഭവങ്ങളുടെയും ലഭ്യതയിലൂടെ പൊതുജന സുരക്ഷയും എല്ലാ മന്ത്രാലയ വകുപ്പുകളുടെയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഡയറക്ടറേറ്റിന്റെ ശ്രമങ്ങള്‍ മന്ത്രി അവലോകനം ചെയ്തു. ഉത്തരവാദിത്തങ്ങളുടെ വ്യാപ്തിയും സ്വഭാവവും മെച്ചപ്പെടുത്തുന്നതിന് ഡയറക്ടറേറ്റിന്റെ സംവിധാന ചട്ടക്കൂട് പുനഃക്രമീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വിശദീകരിച്ചു. നിലവിലുള്ള സുരക്ഷയും സുരക്ഷാ നടപടികളും അദ്ദേഹത്തെ അറിയിച്ചു. പുതുതായി സ്ഥാപിച്ച മെയിന്റനന്‍സ് യൂണിറ്റിന്റെ മേന്മയെ മന്ത്രി അഭിനന്ദിച്ചു.സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതില്‍ കാര്യക്ഷമതയും വേഗതയും ഉറപ്പാക്കാന്‍ നൂതന പ്രവര്‍ത്തന സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും തുടര്‍ന്നും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read More

കൊച്ചി: ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവസരമൊരുക്കി.യാത്രക്കാര്‍ക്ക് #SrinagarSupport എന്ന ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222, 080 6766 2222 എന്നീ നമ്പറുകളില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ശ്രീനഗറില്‍നിന്ന് ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വീസുകളാണുള്ളത്. ശ്രീനഗറില്‍നിന്ന് കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്‌ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ്പ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Read More

കൊച്ചി: ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കാനും എയര്‍ ഇന്ത്യ എക്സ്പ്രസ് അവസരമൊരുക്കി.യാത്രക്കാര്‍ക്ക് #SrinagarSupport എന്ന ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222, 080 6766 2222 എന്നീ നമ്പറുകളില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ശ്രീനഗറില്‍നിന്ന് ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വീസുകളാണുള്ളത്. ശ്രീനഗറില്‍നിന്ന് കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ്പ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Read More

മനാമ: വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ബോസ്‌നിയ- ഹെര്‍സഗോവിന സന്ദര്‍ശനത്തിന് ബഹ്‌റൈനികളെ പ്രവേശന വിസയില്‍നിന്ന് ഒഴിവാക്കിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇതനുസരിച്ച് 2025 ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ബഹ്‌റൈനികള്‍ക്ക് ആ രാജ്യത്തേക്ക് വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കും. ബോസ്‌നിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഈ തീരുമാനം പ്രകൃതി സൗന്ദര്യം, തണുത്ത കാലാവസ്ഥ, സമ്പന്നമായ സാംസ്‌കാരിക പശ്ചാത്തലം എന്നിവയ്ക്ക് പേരുകേട്ട ആ രാജ്യത്ത് ബഹ്‌റൈന്‍ വിനോദസഞ്ചാരികളുടെ വര്‍ധനയ്ക്കിടയാക്കുമെന്നാണ് പ്രതീക്ഷ.ഈ പ്രഖ്യാപനത്തോടെ ബഹ്‌റൈനിലെ ട്രാവല്‍ ഏജന്‍സികളും വിമാനക്കമ്പനികളും പ്രത്യേക വേനല്‍ക്കാല യാത്രാ പാക്കേജുകളും പ്രമോഷണല്‍ ഓഫറുകളുമായി രംഗത്തുവന്നിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ തൊഴിലില്ലായ്മാ വേതനത്തില്‍ 100 ദിനാര്‍ വര്‍ധന വരുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ദേശീയ ഇന്‍ഷുറന്‍സ് ഫണ്ടിന് അധിക ബാധ്യത വരുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പാര്‍ലമെന്റ് ഇതിന് അംഗീകാരം നല്‍കിയത്.ഇതനുസരിച്ച് യൂണിവേഴ്‌സിറ്റി ബിരുദമുള്ള തൊഴില്‍രഹിതര്‍ക്ക് നല്‍കുന്ന പ്രതിമാസ വേതനം 200 ദിനാറില്‍നിന്ന് 300 ആയും ബിരുദമില്ലാത്തവരുടേത് 150ല്‍നിന്ന് 250 ആയും വര്‍ധിക്കും. വിലക്കയറ്റവും വാറ്റ് പ്രാബല്യത്തില്‍ വന്നതും കാരണം ജീവിതച്ചെലവിലുണ്ടായ വര്‍ധന നേരിടാന്‍ വേതന വര്‍ധന ആവശ്യമാണെന്ന് നിര്‍ദേശത്തെ പിന്തുണച്ച എം.പിമാരും സേവന സമിതിയും വാദിച്ചു. വിവാഹം കഴിക്കാനോ വീടു പണിയാനോ തയാറെടുക്കുന്ന ചെറുപ്പക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ഇതാവശ്യമാണെന്നും അവര്‍ വാദിച്ചു.തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് സംബന്ധിച്ച 2006ലെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 18 ഭേദഗതി ചെയ്തായിരിക്കും വര്‍ധന പ്രാബല്യത്തില്‍ വരിക.

Read More