Author: news editor

മനാമ: ബഹ്‌റൈനില്‍ മഴക്കാലത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മഴക്കാലത്ത് അടിയന്തര സംഘത്തിന്റെ ശ്രമങ്ങള്‍ അവലോകനം ചെയ്യാനുമായി രാജ്യത്തുടനീളമുള്ള നിരവധി പ്രധാന റോഡുകളില്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ് പൊതുമരാമത്ത് മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, റോഡ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി.പ്രധാന റോഡ് ശൃംഖലയും തുരങ്കങ്ങളും തുറന്നിരിക്കുന്നതായും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. ചില റോഡുകളില്‍ മഴവെള്ളം അടിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി മഴ ദുരിതാശ്വാസ അടിയന്തര സംഘം ഇത് ഉടനടി പരിഹരിക്കുന്നുണ്ട്.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ അടിഞ്ഞുകൂടിയ മഴവെള്ളം വറ്റിച്ചുകൊണ്ട് ഗതാഗതവും റോഡ് സുരക്ഷയും നിലനിര്‍ത്താന്‍ മഴയുടെ ആരംഭം മുതല്‍ മഴ ദുരിതാശ്വാസ അടിയന്തര സംഘം പൂര്‍ണ്ണ സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ യൂണിറ്റ് സ്ഥാനങ്ങള്‍, സൈനിക വാഹനങ്ങളുടെയും സംവിധാനങ്ങളുടെയും സഞ്ചാരം എന്നിവയുടെ ഫോട്ടോ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും അതിന്റെ പുനര്‍വിതരണവും നിരോധിച്ചതായി ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് അറിയിച്ചു.നിലവിലെ അസാധാരണ സാഹചര്യങ്ങളുടെയും രാജ്യം നേരിടുന്ന ഇറാനിയന്‍ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷയും സുപ്രധാന ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനാണ് ഈ നടപടി. 2002ലെ സൈനിക ജുഡീഷ്യറി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17(ബിസ്)നും 1976ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 135നും അനുസൃതമായാണ് ഈ നിരോധനം.പരമ്പരാഗത മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ നേരിട്ടോ അല്ലാതെയോ പ്രചരിപ്പിക്കുന്നതും രാജ്യത്തെ ലക്ഷ്യംവെച്ചുള്ള സംഭവങ്ങള്‍, ആക്രമണങ്ങള്‍, ആക്രമണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങളുടെയോ കെട്ടിച്ചമച്ച ഉള്ളടക്കത്തിന്റെയോ പ്രചാരണവും നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.സായുധ സേനയുടെയും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഒരുപോലെ ദോഷം വരുത്താന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന, സൈനിക സ്ഥാപനങ്ങളോ ബഹ്റൈന്‍ പ്രതിരോധ…

Read More

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്‌പെഷ്യല്‍ ട്രെയിനുകള്‍ വൈകാതെ സ്ഥിരം സര്‍വീസാക്കി മാറ്റുമെന്നും ഇതിന് അംഗീകാരം നല്‍കിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു. കൊല്ലം- വിശാഖപട്ടണം എക്‌സ്പ്രസ്, പാലക്കാട്- കണ്ണൂര്‍ എക്‌സ്പ്രസ്, കണ്ണൂര്‍- കോഴിക്കോട് എക്‌സ്പ്രസ്, എറണാകുളം- കൊല്ലം മെമു, തിരുവനന്തപുരം- നോര്‍ത്ത് മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ, എറണാകുളം- വേളാങ്കണ്ണി സ്‌പെഷ്യലുകളാണ് സ്ഥിരം സര്‍വീസുകളാക്കുന്നത്. ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.ആഴ്ചയില്‍ 2 ദിവസമുള്ള എറണാകുളം- വേളാങ്കണ്ണി സര്‍വീസിനു പുറമെയാണ് പുതിയ എറണാകുളം- വേളാങ്കണ്ണി സര്‍വീസ് വരുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴിയാകും സര്‍വീസ്. തിരുവനന്തപുരം- മംഗളൂരു അന്ത്യോദയ, കൊല്ലം- വിശാഖപട്ടണം ട്രെയിനുകള്‍ പ്രതിവാര സര്‍വീസുകളാണ്.

Read More

മസ്‌കത്ത്: ഒമാനിലെ ബഹ്റൈന്‍ എംബസി ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സഹകരണത്തോടെ എട്ടാമത് ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു. ബുധനാഴ്ച ആരംഭിച്ച പ്രദര്‍ശനം ഫെബ്രുവരി 28 വരെ തുടരും.വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഗാലിബ് ബിന്‍ സെയ്ദ് അല്‍ മാമാരിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.ബഹ്റൈന്‍-ഒമാന്‍ സംയുക്ത സമിതിയുടെയും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും ഫലങ്ങള്‍ക്ക് അനുസൃതമായി, ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെയാണ് പ്രദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്ന് ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കാബി പറഞ്ഞു.20 ഒമാനികളും 10 ബഹ്റൈനികളും ഉള്‍പ്പെടെ ഏകദേശം 30 പ്രദര്‍ശകര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.

Read More

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിവിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോര്‍ത്തിയതിനു പിന്നാലെ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്തവരുടെ വ്യക്തിവിവരങ്ങളും സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ചെന്നിത്തല ആരോപിച്ചു.പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത 35നു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി നല്‍കിയ കത്ത് പ്രകാരം ചോര്‍ത്തിയത്. ഇതിന്റെ തെളിവായി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്ത് ചെന്നിത്തല പുറത്തുവിട്ടു.മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് ക്രിമിനല്‍…

Read More

കൊച്ചി: ഹണിട്രാപ്പില്‍പ്പെടുത്തി ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും.കേസിലെ പ്രതികളായ അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി സഫ്‌നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തും. സഫ്‌ന ഉള്‍പ്പെടുന്ന സംഘം മുമ്പും സമാന കുറ്റകൃത്യത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.പറവൂര്‍ സ്വദേശി സഫ്‌ന, കൂട്ടാളികളായ വൈറ്റില സ്വദേശി ജോണ്‍ രാഹുല്‍, ഇരുമ്പനം സ്വദേശി അമല്‍, മരട് സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരന്റെ പരാതിയിലാണ് കടവന്ത്ര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.കേള്‍ക്കാനും സംസാരിക്കാനും ശേഷിയില്ലാത്തയാളെയാണ് സഫ്‌ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വശീകരിച്ച് എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്. ഹോട്ടലിലേക്കു വരാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ നിര്‍ബന്ധിച്ചു കൊണ്ടുവരികയായിരുന്നു. മുറിയിലെത്തിയതോടെ സഫ്‌നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ കുളിമുറിയില്‍ ഒളിച്ചിരുന്ന സംഘാംഗങ്ങള്‍ പുറത്തുവന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി…

Read More

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍.ഇരുവരെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഡല്‍ഹി റൗസ് അവന്യൂ കോടതി, അന്വേഷണം നടത്തിയ സി.ബി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തു. തെളിവില്ലാത്ത കേസില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്ന് കോടതി സി.ബി.ഐയോടു ചോദിച്ചു.സത്യം ജയിച്ചെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്രിവാള്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു.കുറ്റപത്രത്തിലുന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സി.ബി.ഐക്ക് സാധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിംഗ് ആണ് വിധി പറഞ്ഞത്. മനീഷ് സിസോദിയയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സി.ബി.ഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.ആയിരക്കണക്കിന് പേജുകളുള്ള സി.ബി.ഐ. കുറ്റപത്രത്തില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമായ സാക്ഷിമൊഴികളൊന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അറസ്റ്റിലായ കേജ്രിവാള്‍ രണ്ടുതവണയായി 156 ദിവസവും സിസോദിയ 530 ദിവസവും ജയിലില്‍…

Read More

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ന്. മാര്‍ച്ച് 6ന് നടക്കുമെന്നു നേരത്തെ അറിയിച്ച സന്ദര്‍ശനമാണു 11ലേക്കു മാറ്റിയതെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിച്ചു.അന്നു വൈകീട്ട് 5ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുമ്പില്‍ അദ്ദേഹം എന്‍.ഡി.എ. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. വൈകീട്ട് 7ന് മറൈന്‍ ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും.വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും പ്രധാനമന്ത്രി ഈ സന്ദര്‍ശനത്തിനിടെ നിര്‍വഹിച്ചേക്കും. സംസ്ഥാനത്ത് അമൃത് ഭാരത് പദ്ധതിയടക്കം നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതില്‍പെടും. റെയില്‍വേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊരുങ്ങാന്‍ റെയില്‍വേക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ 2026ലെ പുണ്യറമദാന്‍ മാസത്തില്‍ പൈതൃക ഗ്രാമ സായാഹ്നോത്സവത്തിന്റെ രണ്ടാം പതിപ്പ് മാര്‍ച്ച് 3 മുതല്‍ 6 വരെ തുടര്‍ച്ചയായി നാല് ദിവസങ്ങളിലായി നടക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി സാംസ്‌കാരിക, പൈതൃക, വിനോദ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമായൊരു അന്തരീക്ഷത്തിലാണ് ഉത്സവം.ഒരു പ്രത്യേക ഗെര്‍ഗാവ് ആഘോഷം ഉത്സവത്തിലുണ്ടായിരിക്കും.പൈതൃകഗ്രാമം എല്ലാ ദിവസവും രാത്രി 9 മുതല്‍ പുലര്‍ച്ചെ 1 പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.ഈ വര്‍ഷത്തെ പതിപ്പില്‍ വ്യത്യസ്തമായ പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരു പാക്കേജുണ്ട്. അതില്‍ ഗ്രാമത്തിലെ വീടുകളില്‍ ഗെര്‍ഗാവ് വിതരണം, നാടന്‍ കലാ ഗ്രൂപ്പുകളുടെ ദൈനംദിന പ്രകടനങ്ങള്‍, കുട്ടികള്‍ക്കായി വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Read More

കൊച്ചി: ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍.ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു. ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വിദേശമദ്യ ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്തതായി ഹര്‍ജിയില്‍ ആരോപിച്ചു. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാര്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി നിരവധി മണിക്കൂറുകള്‍ തൊഴിലെടുക്കേണ്ടിവരുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Read More