Author: news editor

മനാമ: ഫെബ്രുവരി 18ന് ബഹ്‌റൈനി ബോട്ട് കൊള്ളയടിച്ച സായുധ സംഘം ഇറാനി കടല്‍ക്കൊള്ളക്കാരാണെന്ന് ബോട്ടില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേര്‍ മൊഴി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബോട്ട് ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയാണ് കൊള്ള നടത്തിയത്. ഏകദേശം മൂന്നു മണിക്കൂറിനു ശേഷം അവരെ ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തിരിച്ചയച്ചു.ഇറാനിയന്‍ കൊള്ളക്കാര്‍ നടത്തിയ സമാനമായ സംഭവങ്ങള്‍ ഒന്നിലധികം തവണ ഉണ്ടായിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കൈവശമുള്ള രേഖകളില്‍ പറയുന്നു.ഈ സംഭവം അന്താരാഷ്ട്ര സമുദ്ര നിയമത്തിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബഹ്റൈന് അവകാശമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Read More

ആലപ്പുഴ: വയോധികയുടെ മൃതദേഹം മറ്റാരുമറിയാതെ മകന്‍ കുഴിച്ചുമൂടി.തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകന്‍ ഗിരീഷ് അടുക്കളയില്‍ കുഴിച്ചിട്ടത്. ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പോലീസിനോട് ഗിരീഷ് പറഞ്ഞത്.ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെനിന്ന് ഗിരീഷ് മക്കളെ വിളിച്ചുകൊണ്ടുവന്നു. അമ്മൂമ്മ മരിച്ചെന്ന് അവരോട് പറഞ്ഞു. വരുന്ന വഴി മണ്‍വെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളില്‍വച്ചു.മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല.കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഗിരീഷിന്റെ ഭാര്യ അയല്‍വാസിയെ വിവരമറിയിച്ചു. അവര്‍ കുത്തിയതോട് പോലീസിനെ അറിയിക്കുകയായിരുന്നു.

Read More

മനാമ: കുവൈത്ത് ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ആഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍.രാജ്യത്തുടനീളമുള്ള നിരവധി വഴിയടയാളങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പ്രധാന ഇടങ്ങള്‍ എന്നിവ നീലനിറത്തില്‍ അലങ്കരിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും പ്രതിഫലനമായി.

Read More

കൊച്ചി: വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശി ഷാജി എന്നയാളാണ് പിടിയിലായത്.പ്രതിയെ മരട് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കൊപ്പം യുവതി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും കാറില്‍നിന്നിറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ട്രാക്കിനടുത്തുകൂടി പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു.ഈ സമയം ഷാജിയുടെ ഷര്‍ട്ടില്‍ രക്തക്കറയുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.കോട്ടയം സ്വദേശി സുധ ബേബിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉപയോഗശൂന്യമായ പാളമാണെന്നറിയാതെ അവിടെ മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത്.വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിനോടു ചേര്‍ന്ന് യുവതിയുടെ മൃതശരീരം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണോ എന്ന സംശയത്തില്‍ പരിശോധിച്ചു. എന്നാല്‍ ട്രെയിന്‍ തട്ടി മരിച്ചതിന്റെ പരിക്കുകളല്ല മൃതദേഹത്തില്‍ കണ്ടത്. മുഖത്ത് അടിച്ചതിന്റെ പാടുകളും…

Read More

കോഴിക്കോട്: വലിയങ്ങാടിയില്‍ തിങ്കളാഴ്ച കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് നാലു പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി മേയര്‍ ഒ. സദാശിവന്‍. കെട്ടിടം അണ്‍ഫിറ്റ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പുതിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് മേയര്‍ ഫണ്ടില്‍നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റയാള്‍ക്ക് അര ലക്ഷം രൂപയും അനുവദിക്കും. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ ബലക്ഷയമുള്ള കെട്ടിടങ്ങള്‍ അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹായത്തില്‍ ഒരു അന്വേഷണത്തിനാണ് ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റയാള്‍ക്കും കൂടുതല്‍ ധനസഹായം ലഭ്യമാക്കാന്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കും.അപകടഭീഷണിയിലെന്ന് 2022ല്‍ കണ്ടെത്തിയ 16 കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതില്‍ ഉള്‍പ്പെടുന്നൊരു കെട്ടിടത്തിലാണ് ഇപ്പോള്‍ അപകടമുണ്ടായത്. ഈ കെട്ടിടത്തില്‍ പുതുതായി ആര്‍ക്കും ലൈസന്‍സ് നല്‍കിയിരുന്നില്ല. എന്നാല്‍…

Read More

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് യു.എ.ഇ. സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഇതിനായി പാസ്പോര്‍ട്ട് തിരികെ നല്‍കി.ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31ന് പാസ്പോര്‍ട്ട് കോടതിയില്‍ തിരച്ചുനല്‍കണം.2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് സിദ്ദിഖ് പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കേസില്‍ പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തിലുണ്ട്.

Read More

മനാമ: പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ 57 മൈക്രോണില്‍ കുറഞ്ഞ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു.2060ഓടെ രാജ്യം കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തില്‍ ഒരു പ്രധാന ചുവടുവെപ്പാണിതെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റു പറഞ്ഞു. നിലവില്‍ സ്റ്റോക്കുള്ളവ വിറ്റഴിച്ചും ഉപയോഗിച്ചും തീര്‍ക്കാന്‍ ആറു മാസം കാലാവധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്തെ കാരിബാഗ് ഉല്‍പാദകര്‍ 57 മൈക്രോണിന് താഴെയുള്ള കാരിബാഗ് ഉല്‍പാദനത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിലും ജനാബിയ റോഡിലും പ്രധാന ഭാഗങ്ങളില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കാനായി പുതിയ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലെ റൗണ്ട് എബൗട്ട് 6, റൗണ്ട് എബൗട്ട് 14 എന്നിവിടങ്ങളിലെ തുരങ്കങ്ങള്‍ക്കുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയ്ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി.കൗണ്‍സില്‍ അംഗം അബ്ദുല്ല അല്‍ ദോസേരിയാണ് ഈ ശുപാര്‍ശ കൊണ്ടുവന്നത്.

Read More

മനാമ: ബഹ്‌റൈനിലെ സനദിലെ ആയിഷ അല്‍ മുസാല്‍ പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും നവീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്.ആയിഷ അല്‍ മുസാല്‍ പള്ളിയുടെ നിര്‍മ്മാണത്തിന് ഉദാരമായ സംഭാവന നല്‍കിയ അല്‍ മുസാല്‍ കുടുംബത്തിന് അല്‍ ഹജേരി നന്ദി രേഖപ്പെടുത്തി.

Read More

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നുവീണ് മരിച്ച തൊഴിലാളികളുടെ എണ്ണം നാലായി.കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ്, ബഷീര്‍, വിനോദ് എന്നിവരാണ് മരിച്ചത്. ഇതില്‍ ജബ്ബാറും അഷ്‌റഫും ബഷീറും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ പയ്യോളി സ്വദേശി കോയ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടമാണ് തകര്‍ന്നത്. രാവിലെ ലോഡിറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന 7 തൊഴിലാളികള്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണത്. കെട്ടിടം പൊളിയുന്ന ശബ്ദം കേട്ട് ഓടിമാറിയ രണ്ടു തൊഴിലാളികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. സ്ലാബിനടിയില്‍ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി.മുമ്പ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. താഴെനിലയുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. അരിപ്പൊടി ഉള്‍പ്പെടെയുളളവയുടെ ഗോഡൗണായാണ് കാലപ്പഴക്കമുള്ള ഈ കെട്ടിടം പ്രവര്‍ത്തിച്ചുവന്നത്. അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ വലിയങ്ങാടിയിലെ തൊഴിലാളികളാണ് സമീപത്തെ വാഹനത്തിലെ ജാക്കി ലിവറും മറ്റും ഉപയോഗിച്ച് സ്ലാബ് ഉയര്‍ത്തി രണ്ടു പേരെ…

Read More