Author: news editor

മനാമ: ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസ്സനൊപ്പം ഷിഫ നാഷണല്‍ മെഡിക്കല്‍ സപ്ലൈയുടെ സെന്‍ട്രല്‍ വെയര്‍ഹൗസുകള്‍ പരിശോധിച്ചു.ബഹ്റൈനിലെ മെഡിക്കല്‍ വിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും കാര്യക്ഷമതയും സുസ്ഥിര ലഭ്യതയും ഉറപ്പാക്കാനും ആരോഗ്യ മേഖലയുടെ തുടര്‍ച്ചയായ വികസനത്തിനും ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കാനും പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.ആരോഗ്യ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും വിതരണത്തില്‍ ഉയര്‍ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാനുമായി സംഭരണ, വിതരണ സംവിധാനങ്ങളുടെ വികസനം തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.ഔഷധ വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നത് ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ചയെ പിന്തുണയ്ക്കുകയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലുടനീളം സന്നദ്ധത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ഡോ. ജലീല പറഞ്ഞു.

Read More

ന്യൂയോര്‍ക്ക്: ജി.സി.സി. രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു.ജി.സി.സിയുടെ 46ാമത് സെഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ബഹ്റൈന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗം നടന്നത്.ഇറാനിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഒ.ഐ.സി. ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരെസ് അല്‍ റുവൈ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു. ആക്രമണങ്ങളെ അപലപിച്ചും ജി.സി.സി. രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രസ്താവനകള്‍ പുറപ്പെടുവിച്ച ഒ.ഐ.സി. അംഗരാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും പ്രസക്തമായ അന്താരാഷ്ട്ര കരാറുകളുടെയും തത്വങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും ലംഘനമാണെന്ന് ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഏതൊരു ശ്രമവും പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സാമ്പത്തിക സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

Read More

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയുടെ 80ാമത് ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് അന്നലീന ബെയര്‍ബോക്കുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.നിലവില്‍ ജി.സി.സിയുടെ 46ാമത് സെഷന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്റൈന്റെ പ്രതിനിധി എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവായ് ആണ് ജി.സി.സി. പ്രതിനിധി സംഘത്തെ നയിച്ചത്.എല്ലാ ജി.സി.സി. രാജ്യങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഇറാനിയന്‍ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ അംബാസഡര്‍ അല്‍ റുവൈ മറ്റു ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ക്കൊപ്പം ജനറല്‍ അസംബ്ലി പ്രസിഡന്റിനെ അറിയിച്ചു. പൊതു സംവിധാനങ്ങള്‍, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെ ആക്രമണങ്ങള്‍ ബാധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണവും മദ്ധ്യസ്ഥതയും സാധ്യമാക്കുന്നതിന് ജി.സി.സി. രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ വെളിച്ചത്തില്‍ വിവേചനരഹിതമായ ഈ ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.ജി.സി.സി.…

Read More

മനാമ: ബഹ്റൈനും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാഷ്ട്രങ്ങള്‍ക്കും നേരെ നടന്ന ഇറാന്റെ ആക്രമണങ്ങളെ ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും ലംഘനമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.രാജ്യങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിക്ക് (ബി.എന്‍.എ) നല്‍കിയ പ്രസ്താവനയില്‍ അംഗങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ പ്രതിരോധ സേനയെയും ആഭ്യന്തര മന്ത്രാലയത്തെയും അവര്‍ അഭിനന്ദിച്ചു.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമായി ദേശീയ ഐക്യം ശക്തിപ്പെടുത്തേണ്ടത് പ്രാദേശിക സാഹചര്യത്തിന്റെ ആവശ്യമാണെന്ന് ശൂറ കൗണ്‍സിലിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഖലീഫ പറഞ്ഞു.അന്താരാഷ്ട്ര നിയമങ്ങളെയും നല്ല അയല്‍പക്ക തത്വങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ ഒരു ആക്രമണമാണിതെന്ന് ശൂറ കൗണ്‍സിലിലെ യുവജനകാര്യ സമിതി ചെയര്‍മാന്‍ റെദ ഇബ്രാഹിം മോണ്‍ഫറേദി പറഞ്ഞു.ഔദ്യോഗിക അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും സ്ഥിരീകരിച്ച…

Read More

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്‌സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസില്‍ വന്‍ തീപിടിത്തം.ശനിയാഴ്ച പുലര്‍ച്ചെ ഏതാണ്ട് 4.45നാണ് തീപിടിത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനു സമീപം ഫ്രാന്‍സിസ് പാലത്തിന്റെ തുടക്കത്തില്‍ റെയില്‍വേ പാളത്തിന് തൊട്ടടുത്താണ് പള്ളി.കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്ത പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടുന്നത് കാണുന്നുണ്ട്. പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടതായാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണമാരംഭിച്ചു.പള്ളിക്കു പിന്നില്‍ മതബോധന ക്ലാസുകള്‍ നടത്തുന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രൂപക്കൂട്, വിളക്ക്, രൂപങ്ങള്‍, പളളിയുമായി ബന്ധപ്പെട്ട രേഖകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുണ്ടായിരുന്നത്. മേല്‍ക്കൂരയും ഫര്‍ണിച്ചറുകളുമുള്‍പ്പെടെ കെട്ടിടം പൂര്‍ണമായും നശിച്ചു. പളളിപ്പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതില്‍ തീപിടിത്തത്തില്‍ ചെറിയ തോതില്‍ കത്തിയ നിലയിലാണ്.കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതിനിടെ ഒരാള്‍ മുകളിലൂടെ കടന്നു പോകുന്നതും…

Read More

മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 84 മിസൈലുകളും 147 ഡ്രോണുകളും ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധ സന്നദ്ധതയിലും അസാധാരണമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അതിയായ അഭിമാനം പ്രകടിപ്പിച്ചു.അത്യാവശ്യമുള്ളിടത്തൊഴികെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. എല്ലാ വ്യക്തികളും ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളോ അവശിഷ്ടങ്ങളുടെ ആഘാത സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. എല്ലാ വിവരങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സിവില്‍ കോടതികളുടെ പ്രവര്‍ത്തനം മാര്‍ച്ച് എട്ടിന് ഓണ്‍ലൈനായി പുനരാരംഭിക്കും.നിലവിലെ സാഹചര്യം കണക്കിലെടുത്ത് സിവില്‍ കോടതികളുടെ പ്രവര്‍ത്തനം നീതിന്യായ- ഇസ്ലാമിക് കാര്യ- എന്‍ഡോവ്‌മെന്റ് മന്ത്രാലയം മാര്‍ച്ച് 1 മുതല്‍ 5 വരെ നിര്‍ത്തിവെച്ചിരുന്നു. സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരിക്കും ഈ സംവിധാനം. കേസുകളിലുള്‍പ്പെട്ട കക്ഷികള്‍ക്ക് ഓണ്‍ലൈനായി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കും.

Read More

മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ദീര്‍ഘകാലമായി റമദാനില്‍ അനുവര്‍ത്തിച്ചുപോരുന്ന സമൂഹ പിന്തുണാ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ബഹ്റൈനിലുടനീളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു.’അല്‍ ഹിലാല്‍ കെയേഴ്സ്- ദരിദ്രര്‍ക്കുള്ള ഒരു സഹായഹസ്തം’ എന്ന സംരംഭത്തിന് കീഴില്‍ ബഹ്റൈനിലുടനീളമുള്ള പത്ത് അല്‍ ഹിലാല്‍ ശാഖകള്‍ക്ക് സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകളിലാണ് ഇഫ്താര്‍ കിറ്റുകളുടെ വിതരണം. നോമ്പ് തുറക്കാനുള്ള അവശ്യ വസ്തുക്കള്‍ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ കിറ്റുകള്‍ ഇഫ്താറിന് തൊട്ടുമുമ്പാണ് വിതരണം ചെയ്യുന്നത്.ഫെബ്രുവരി 26ന് അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശരത് ചന്ദ്രന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അല്‍ ഹിലാല്‍ മുഹറഖ് ബ്രാഞ്ചിന്റെ തലവന്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘം ബുസൈത്തീന്‍ ട്രാഫിക് സിഗ്നലില്‍ മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം നേരിട്ട് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് കാലഘട്ടത്തില്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി അല്‍ ഹിലാല്‍ കെയേഴ്‌സ് എന്ന പേരില്‍ ഒരു…

Read More

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സും നാഷണല്‍ സെന്റര്‍ ഫോര്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റും സന്ദര്‍ശിച്ചു.ഇറാന്റെ ആക്രമണത്തിനെതിരായ പ്രതികരണമായി രാജ്യത്തുടനീളമുള്ള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു.ശത്രുതാപരമായ ആക്രമണങ്ങളുടെ ഫലമായുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ക്കിടയിലുള്ള ഏകോപനത്തിന്റെ നിലവാരത്തെക്കുറിച്ചും സന്ദര്‍ശന വേളയില്‍ കിരീടാവകാശിക്ക് അധികൃതര്‍ വിശദീകരിച്ചുകൊടുത്തു.സുരക്ഷാ സംവിധാനത്തിന്റെ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലയ്ക്ക് കിരീടാവകാശി നന്ദി പറഞ്ഞു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെയും നാഷണല്‍ സെന്റര്‍ ഫോര്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റിലെയും എല്ലാ അംഗങ്ങള്‍ക്കും കിരീടാവകാശി നന്ദി പറഞ്ഞു.ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍…

Read More

മനാമ: ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ബാപ്കോ എനര്‍ജിസ് റിഫൈനറിയിലെ ഒരു യൂണിറ്റില്‍ തീപിടിത്തമുണ്ടായി.തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിഫൈനറി പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ പുരോഗമിക്കുകയാണ്.

Read More