- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: തുര്‍ക്കിയെയും അസര്‍ബൈജാനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.നല്ല അയല്പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ നടപടിയുമാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.തുര്‍ക്കിയോടും അസര്‍ബൈജാനോടും ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും പ്രദേശിക സമഗ്രത സംരക്ഷിക്കാനും അവര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നു. ന്യായീകരിക്കാനാവാത്തതും പ്രകോപനപരവുമായ ഈ ആക്രമണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇറാന്റെ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിച്ച് വീഡിയോ; ബഹ്റൈനില്‍ നാലു പേര് അറസ്റ്റില്‍
മനാമ: ബഹ്റൈനില്‍ ഇറാന്റെ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും രാജ്യത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും ലംഘിക്കുന്ന തരത്തില്‍ സഹതാപം പ്രകടിപ്പിച്ചതിനും നാലു വ്യക്തികളെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിലെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വ്യക്തികള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ഈ വീഡിയോകള്‍ പ്രചരിപ്പിച്ചതായും ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവരില്‍ ഭയം പ്രചരിപ്പിക്കുന്നതിനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകുന്നതിനും കാരണമാകുന്നതായും മന്ത്രാലയം പറഞ്ഞു.അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.നിയമനടപടികള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ബഹ്റൈനില്‍ കുട്ടികളുടെ സ്മാര്‍ട്ട് ഉപകരണ ഉപയോഗം നിരീക്ഷിക്കാന്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥന
മനാമ: നിലവിലെ സംഭവവികാസങ്ങള്‍ക്കിടയില്‍ സൈബര്‍സ്പേസിലെ അപകടസാധ്യതകളില്‍നിന്ന് കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ അവര്‍ സ്മാര്‍ട്ട് ഉപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോകള്‍ എന്നിവ പങ്കിടുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണം, നിയമം ലംഘിക്കുന്ന ഒത്തുചേരലുകള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഒഴിവാക്കണം, സൈനിക നീക്കങ്ങളോ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളോ ഫോട്ടോ എടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങളുണ്ടാകാം.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയോ ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൂടെയോ അജ്ഞാത വ്യക്തികളുമായി ആശയവിനിമയം നടത്തരുത്. വ്യക്തിഗത വിവരങ്ങളോ അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമോ ആരുമായും പങ്കിടരുത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളില്‍ കുറ്റകരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ എഴുതുന്നതും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കാന്യൂണിറ്റ് കുട്ടികളോട് അഭ്യര്‍ത്ഥിച്ചു.കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം…
മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 78 മിസൈലുകളും 129 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധ സന്നദ്ധതയിലും അസാധാരണമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അതിയായ അഭിമാനം പ്രകടിപ്പിച്ചു.അത്യാവശ്യമുള്ളിടത്തൊഴികെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. എല്ലാ വ്യക്തികളും ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളോ അവശിഷ്ടങ്ങളുടെ ആഘാത സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. എല്ലാ വിവരങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെ സഹപ്രവര്‍ത്തകരുമായും സഹകരിച്ച് വിദേശത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് കര അതിര്‍ത്തി കടന്നുള്ള വഴികളിലൂടെ രാജ്യത്തേക്ക് സുരക്ഷിതമായി എത്തിച്ചേരുന്നതിനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശത്തുള്ള ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 75 മിസൈലുകളും 123 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ന്നും നേരിടുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ബി.ഡി.എഫ്. ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച സുസ്ഥിരമായ പ്രവര്‍ത്തന സന്നദ്ധതയിലും ഉയര്‍ന്ന ജാഗ്രതയിലും രാജ്യം സംരക്ഷിക്കുന്നതിനുള്ള വിപുലമായ യുദ്ധ തയ്യാറെടുപ്പിലും കാര്യക്ഷമതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.
മനാമ: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈന്റെ വ്യോമാതിര്‍ത്തി അടച്ചിടുന്നത് തുടരുന്നതിനാല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ബന്ധപ്പെട്ട വിമാന കമ്പനികളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് തങ്ങളുടെ യാത്ര സംബന്ധിച്ച് പുതിയ വിവരങ്ങളറിയാന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചിട്ടും ഗള്‍ഫ് എയര്‍ വഴിയില്‍ കുടുങ്ങിയ 400ലധികം യാത്രക്കാരെ തിരിച്ചയച്ചു
മനാമ: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ നിരവധി രാജ്യങ്ങളിലെ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച സാഹചര്യത്തിലും വഴിയില്‍ കുടുങ്ങിയ 400ലധികം യാത്രക്കാരെ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ വിജയകരമായി തിരിച്ചയച്ചു.ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ഗള്‍ഫ് എയര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. ഈ കാലയളവില്‍ വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസം, ഭക്ഷണം, പതിവ് യാത്രാ അപ്ഡേറ്റുകള് എന്നിവ ഉള്‍പ്പെടെയുള്ള സഹായം ലഭിച്ചു. അതേസമയം സാഹചര്യം അനുകൂലമായാലുടന്‍ സുരക്ഷിതമായി യാത്ര തുടരാന്‍ അവരെ പ്രാപ്തരാക്കുന്നതിനായി ബദല്‍ യാത്രാ ക്രമീകരണങ്ങളും നടപ്പിലാക്കി.
മനാമ: ബഹ്റൈനിലും ഖത്തറിലും വ്യോമാതിര്‍ത്തി അടച്ചിടയില് തുടരുന്നതിനാല്‍ ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേയ്സും വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.വ്യോമാതിര്‍ത്തി വീണ്ടും തുറക്കാന്‍ പറ്റിയ തരത്തില്‍ ചുറ്റുപാടുകള്‍ സുരക്ഷിതമാണെന്ന് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിക്കുന്നതുവരെ സര്‍വീസ് നിര്‍ത്തിവെക്കല്‍ തുടരുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി.സമാനമായ പ്രഖ്യാപനം ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തുന്നതുവരെ സര്‍വീസ് നിര്‍ത്തിവെക്കല്‍ തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്സും അറിയിച്ചു.
മനാമ: ബഹ്റൈനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ ഇറാന് നടത്തിയ ആക്രമണത്തില്‍ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബഹ്റൈന്‍ ഐക്യദാര്‍ഢ്യം ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.മാര്‍ച്ച് രണ്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തില്‍ ബഹ്റൈനെതിരായ ആക്രമണങ്ങളെ മോദി അപലപിച്ചു. ബഹ്റൈന്‍ ജനതയോടുള്ള ഉറച്ച ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മോദി, ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് നല്കുന്ന പിന്തുണയ്ക്ക് രാജാവിന് നന്ദി പറഞ്ഞു.അതേസമയം, ബഹ്റൈനിലെ എല്ലാ ഇന്ത്യന്‍ പൗരരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. എംബസി പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹ്റൈന്‍ മാളിലെ ഐ.സി.എ.സിയില്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാണ്.
