- ബഹ്റൈനില്‍ ഈ വാരാന്ത്യത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റിന് സാധ്യത
- ഗള്‍ഫ് എയര്‍ 18 ബോയിംഗ് 787 ഡ്രീംലൈനറുകള്‍ വാങ്ങുന്നു; കരാര്‍ ഒപ്പുവെച്ചു
- 3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, വടക്കൻ കേരളത്തിൽ പെരുമഴ
- മിഥുന്റെ സംസ്കാരം നാളെ നടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം
- തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ കറിയിൽ നിന്നെന്ന് സംശയം
- നിമിഷപ്രിയ കേസ്: മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്രത്തെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം
- പുതിയ സല്ലാഖ് പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
Author: News Desk
ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് “സമന്വയം 2025” എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും ജൂൺ 5 വ്യാഴാഴ്ച വൈകിട്ട് ആറുമണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്നു. ഇടുക്കി പാർലമെൻറ് അംഗം ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായK. G ബാബുരാജൻ വിശിഷ്ടാഥിയായും പങ്കെടുക്കുന്ന ചടങ്ങിൽ സൊസൈറ്റിയുടെ 2025 – 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും, കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി “മൈലാഞ്ചി രാവ്” എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിന് പോയി കടലിൽ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. ഇവരിൽ നാല് പേരെ കോസ്റ്റ് ഗാർഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ നാല് പേരെ നാളെ പുലർച്ചെ വിഴിഞ്ഞത്ത് എത്തിക്കും. മൂന്ന് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിഴിഞ്ഞത്ത് ആശ്വാസത്തിന്റെ സായാഹ്നം. കാണാതായതിൽ നാല് മത്സ്യത്തൊഴിലാളികളാണ് സുരക്ഷിതരായി തിരികെയെത്തിയത്. ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയായത്. കടൽ ശാന്തമായപ്പോൾ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീർന്നതോടെ നടുക്കടലിൽ കുടുങ്ങി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാർഡെത്തിയാണ് ഇവരെ രക്ഷിച്ചത്. ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളിൽ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്‌ഐ
ലഖ്‌നൗ: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗക്കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിതാ എസ്‌ഐ. ഉത്തര്‍പ്രദേശ് പോലീസിലെ എസ്‌ഐയായ സാക്കിന ഖാന്‍ ആണ് പോക്‌സോ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ മദേയ്ഗഞ്ചിലായിരുന്നു സംഭവം. നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കമല്‍ കിഷോറിനെയാണ് സാക്കിന ഖാന്‍ അതിസാഹസികമായി പിടികൂടിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന കിഷോര്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സാക്കിന ഖാന്‍ അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി ഒളിവില്‍കഴിയുന്ന സ്ഥലത്തെത്തി. എന്നാല്‍, പോലീസിനെ കണ്ടതോടെ വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെയാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാന്‍ പ്രതിയെ വെടിവെച്ച് വീഴ്ത്തിയത്. വെടിയേറ്റ് പരിക്കേറ്റ പ്രതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് കൗണ്‍സലിങ് നല്‍കാനും സാക്കിന ഖാന്‍ ഉണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. പ്രതിയായ കിഷോര്‍ നേരത്തേ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി
ന്യൂഡൽഹി: ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ തള്ളി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെയുള്ള സംഘർഷത്തിൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. എന്നാൽ ഇത് പാകിസ്ഥാൻ വെടിവെച്ചിട്ടുവെന്നത് പൂർണമായും തെറ്രാണെന്നാണ് ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമായ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ സേനയുടെ തന്ത്രപരമായ നീക്കങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് മനസ്സിലാക്കാനും, പരിഹരിക്കാനും, തിരുത്താനും, അത് വീണ്ടും നടപ്പിലാക്കാനും, ദീർഘദൂരം ലക്ഷ്യമാക്കി എല്ലാ ജെറ്റുകളും വീണ്ടും പറത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമല്ല ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുന്നത്. സിവിലിയൻ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കി പാകിസ്ഥാന്റെ ഭീകര ക്യാമ്പുകളും സൈനിക താവളങ്ങളും മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് എയർ മാർഷൽ എ കെ ഭാരതി നേരത്തെ പറഞ്ഞിരുന്നു. ആ ദൗത്യം പൂർത്തിയായ ഉടൻ യുദ്ധവിമാനങ്ങൾ…
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം. ഏഴുയാത്രക്കാരുമായി പോയ കാർ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശിലെ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയാണ് ബെന-സെപ്പ റൂട്ട്. മണ്‍സൂണ്‍ കാലത്താണ് ഇവിടം കൂടുതല്‍ അപകടകരമാകുന്നത്. അരുണാചല്‍ പ്രദേശ് ആഭ്യന്തരമന്ത്രിയും പ്രദേശത്തെ എംഎല്‍എയുമായ മാമ നാതുങ്, കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുമുണ്ട്. അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ…
ഇടിമിന്നലോടെ ഇന്ന് മഴയ്ക്ക് സാധ്യത, കേരള തീരത്തടക്കം മത്സ്യബന്ധനത്തിന് വിലക്ക്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകലിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ…
മനാമ: ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ നിയമ-നീതി, പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനെ ബഹ്‌റൈന്‍ നിയമകാര്യ മന്ത്രി യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ് സ്വീകരിച്ചു.ബഹ്റൈന്‍ കിംഗ്ഡം ഓഫ് ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പോള്‍സണും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തവും വളര്‍ന്നുവരുന്നതുമായ ബന്ധങ്ങളെക്കുറിച്ച് മന്ത്രി ഖലഫ് പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വര്‍ദ്ധിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.പരസ്പര താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ചും നിയമപരമായ കാര്യങ്ങളിലും ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങളിലും ഉഭയകക്ഷി സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയെ മേഘ്വാള്‍ അഭിനന്ദിച്ചു. പരസ്പര സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈന്‍ മാധ്യമ സമൂഹം ബഹ്റൈന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്റെ (ബി.ജെ.എ) രജതജൂബിലി ആഘോഷിക്കുന്നു.ബഹ്റൈന്‍ പത്രപ്രവര്‍ത്തന മേഖല കൈവരിച്ച പുരോഗതിയിലും ആദ്യകാല വഴികാട്ടികള്‍ മുതല്‍ ഇന്നത്തെ ഡിജിറ്റല്‍ മീഡിയ വരെയുള്ള മേഖലയിലെ പത്രപ്രവര്‍ത്തകരുടെയും ചിന്തകരുടെയും തലമുറകളെ അവബോധത്തിലേക്കും പ്രചോദനത്തിലേക്കും വളര്‍ത്തുന്നതിലുമുള്ള സംഘടനയുടെ ചരിത്രപരമായ പങ്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ആഘോഷം.25ാം വാര്‍ഷികാഘോഷത്തിനു മുന്നോടിയായി ഏപ്രിലില്‍ സംഘടന രജതജൂബിലി ലോഗോ പുറത്തിറക്കിയിരുന്നു.അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും നിയമപ്രകാരം (1989ലെ ഡിക്രി നിയമം നമ്പര്‍ 21) സ്ഥാപിതമായ സംഘടന 1991ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍ അദ്ധ്യക്ഷനായ ആദ്യ ബോര്‍ഡ് 2000ല്‍ രൂപീകരിച്ചു. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ സയാനി വൈസ് ചെയര്‍മാനായിരുന്നു. അതിനുശേഷം നിരവധി പ്രമുഖ പത്രപ്രവര്‍ത്തകരും എഡിറ്റര്‍മാരും ബി.ജെ.എയെ നയിച്ചു. രണ്ടു വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. നിലവിലെ (202- 32025) അദ്ധ്യക്ഷന്‍ അല്‍ അയം പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ഇസ അല്‍ ഷായ്ജിയാണ്.
മനാമ: പ്രവാസി ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമലയിൽ വെച്ച് നടന്നത്.ഹമല ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്‌ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഭാഗമായി. മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ് വിജയൻ ടി പി യുടെ അധ്യക്ഷതയിൽ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉത്ഘാടനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, എക്സിക്യൂട്ടീവ് അംഗം അൻസാർ…
ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തോടടുത്തതായി കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനം കേരളമാണ്, തൊട്ടുപിന്നിലായി മഹാരാഷ്ട്രയും ഡൽഹിയുമുണ്ട്. നാല് ദിവസത്തിനിടെ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേയ് 30ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 2710 ആണ്. 1147 കേസുകളാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര-424, ഡൽഹി-294, ഗുജറാത്ത്-223, കർണാടക-148, തമിഴ്‌നാട്-148, പശ്ചിമ ബംഗാൾ-116 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ രണ്ട്, ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങളുണ്ടായത്. ഇക്കൊല്ലം അഞ്ചുമാസത്തിനിടെ 22 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും പ്രായാധിക്യമുള്ളവരായിരുന്നുവെന്നും ഇവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു. അതേസമയം, കേരളത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ…