Author: News Desk

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ വര്‍ധിക്കും. എ.സി. കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്ക് നിരക്കു വര്‍ധന ഉണ്ടാകില്ല. അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Read More

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെഎസ്‌സിഎ)യുടെ വനിത വിഭാഗം സംഘടിപ്പിച്ച ജ്വല്ലറി നിർമ്മാണ പരിശീലന ക്യാമ്പ് വലിയ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു. വനിത വിഭാഗം ചെയർപേഴ്‌സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ക്യാമ്പ്, ശ്രദ്ധേയമായ പുതിയ ശ്രമമായി മാറി. ജ്വല്ലറി ഡിസൈനറും പരിശീലകയുമായ സുനി സെൽവരാജ് ക്യാമ്പിൽ വിവിധ ആഭരണങ്ങൾ നിർമ്മിക്കുന്ന രീതികൾ സംബന്ധിച്ച് വിശദമായ ക്ലാസുകൾ നൽകി. മാലകൾ, ബ്രേസ്ലെറ്റുകൾ, കമ്മലുകൾ തുടങ്ങി വിവിധ ആഭരണങ്ങൾ എങ്ങനെ സ്വയം നിർമ്മിക്കാമെന്ന് ക്യാമ്പിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും പ്രായോഗികമായി അഭ്യസിച്ചു. “പങ്കെടുത്തവരുടെ ഉത്സാഹവും കൃത്യതയും അഭിനന്ദനാർഹമാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദവും സൃഷ്ടിപരവുമായ പരിപാടികൾക്ക് കെഎസ്‌സിഎ തുടർന്നും മുൻതൂക്കം നൽകും,” എന്നു കെഎസ്‌സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അറിയിച്ചു.

Read More

കൊച്ചി: അന്തരം സിനിമയിലെ നായിക ട്രാൻസ് വുമൺ എസ്. നേഹ പാഠപുസ്തകത്തിൽ. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സ്ത്രീ/ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹയെ കുറിച്ച് എട്ടാം ക്ലാസിലെ ആർട്ട് എജുക്കേഷൻ പാഠപുസ്തകത്തിൽ സിനിമ തിയറ്റർ എന്ന ഭാഗത്താണ് വിവരണമുള്ളത്.ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരത്തിലെ അഭിനയത്തിനാണ് 2022 ൽ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. കുടുംബിനിയാകേണ്ടി വരുന്ന അഞ്ജലിയെന്ന ട്രാൻസ് വുമൺ നേരിടേണ്ടി വന്ന പ്രതിസന്ധികളുടെയും മാനസിക സംഘർഷങ്ങളുടെയും ആവിഷ്കാരമായിരുന്നു ‘അന്തരം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വിയർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ അന്തരം പ്രദർശിപ്പിച്ചിരുന്നു. എ മുഹമ്മദ്…

Read More

പട്ന: ബിഹാറിൽ പുതിയതായി നിർമിച്ച റോഡിന് നടുവിൽ നിറയെ മരങ്ങൾ. തലസ്ഥാനമായ പട്‌നയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ജെഹനാബാദിലാണ് മരങ്ങൾ മുറിച്ച് മാറ്റാതെ റോഡ് വീതി കൂട്ടിയത്. 100 കോടി രൂപ ചെലവഴിച്ചാണ് റോഡ് വീതി കൂട്ടൽ പദ്ധതി പൂർത്തിയാക്കിയത്. എന്നാൽ, മരങ്ങൾ മുറിച്ചുമാറ്റാത്തതോടെ യാത്രികർ ഭീഷണി നേരിടുകയാണ്. പട്‌ന-ഗയ പ്രധാന റോഡിലെ ജെഹനാബാദിൽ, 7.48 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ മധ്യത്തിൽ മരങ്ങൾ ഉയർന്നു നിൽക്കുന്നതിനാൽ യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നു. ജില്ലാ ഭരണകൂടം 100 കോടി രൂപയുടെ റോഡ് വീതി കൂട്ടൽ പദ്ധതി ഏറ്റെടുത്തപ്പോൾ, മരങ്ങൾ മുറിക്കാൻ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചു. എന്നാൽ വനംവകുപ്പ് ആവശ്യം നിരസിച്ചു. മരങ്ങൾ മുറിച്ചുമാറ്റിയാൽ പകരമായി, 14 ഹെക്ടർ നഷ്ടപരിഹാരം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ജില്ലാ ഭരണകൂടം നിരസിച്ചു. തുടർന്നാണ് മരങ്ങൾ മുറിയ്ക്കാതെ റോഡ് വീതികൂട്ടിയത്. റോഡിന്റെ മധ്യഭാഗത്തായി മരങ്ങൾ നിൽക്കുന്നതിനാൽ നിരവധി അപകടങ്ങൾ ഇതിനകം സംഭവിച്ചിട്ടുണ്ടെന്ന് ഒരു…

Read More

മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ മേഖലയിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ടീം അരിക്കൊമ്പൻസ് ജേതാക്കളായി. സിഞ്ച് അൽ അഹ്ലി ഗ്രൗണ്ടിൽ വച്ച് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ടീം ബഹ്‌റൈൻ പ്രതിഭയെ പരാജയപ്പെടുത്തിയാണ് അരികൊമ്പൻസ് ജേതാക്കളായത്. ടീം ആര്യൻസ് മൂന്നാം സ്ഥാനം നേടി. പതിനൊന്ന് ടീമുകൾ പങ്കെടുത്ത വടംവലി ടൂർണമെന്റ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്‌ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , പ്രസിഡണ്ട് ബിനു മണ്ണിൽ , രക്ഷാധികാരി സമിതി അംഗങ്ങളായ സി വി നാരായണൻ , എൻ വി ലിവിൻ കുമാർ , മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ, ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡണ്ട് റഥിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് അറ്റാച്ചേരി സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ബാബു സി…

Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം( BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ് (BMCL) ജൂലൈ 5 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മലപ്പുറം ജില്ലയിൽ നിന്നുള്ള അമ്പതോളം കളിക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചായിരിക്കും സംഘടിപ്പിക്കുക. ടൂർണമെൻ്റിൻ്റെ മുന്നോടിയായി ടീമുകളുടെ മാനേജർസ് / ടീം ക്യാപ്റ്റൻസ് എന്നിവരെ പങ്കെടുപ്പിച്ച് ക്യാപ്റ്റൻസ് മീറ്റും ടീം സെലക്ഷനും ജൂൺ 26 വ്യാഴാഴ്ച നടന്നതായി ഭാരവാഹികൾ അറിയിച്ചു.ഓൺലൈൻ സംവിധാനത്തിലൂടെയാണ് ടീം സെലക്ഷൻ ഒരേസമയം ഓൺലൈനായും ഓഫ്‌ ലൈനായും നടന്ന മീറ്റിംഗിൽ ടൂർണമെന്റിന്റെ നിയമാവലി അവതരിപ്പിക്കുകയും ടീമുകളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു, വിജയിക്കുന്ന ടീമുകൾക്കും മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. ബഹറൈനിലെ എല്ലാ കായിക പ്രേമികളെയും മത്സരം വീക്ഷിക്കുന്നതിനായി ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) ഭാരവാഹികൾ വാർത്താ കുറിപ്പിൽ…

Read More

മനാമ: പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന മരണ സംഖ്യയും, ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം ലക്ഷ്യം വെച്ച് ജൂൺ മാസം ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ആരോഗ്യം എന്ന ക്യാമ്പയിന്റെ ഭാഗമായി നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ സംയുകതമായി, ബഹ്‌റൈൻ ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് കമ്പനി (BIIECO) സഹകരണത്തോടെ അൽ ഹിലാൽ അദ്‌ലിയ ബ്രാഞ്ച് ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്ക് വെള്ളിയാഴ്ച രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നിരവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 270 ഓളം പേര് പങ്കെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ച ക്യാമ്പയിൻ പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മെഡിക്കൽ ക്യാമ്പ് ഔദ്യോഗിക പരിപാടി പ്രോഗ്രാം കൺവീനർ യുസുഫ് അലി സ്വാഗതം ആശംസിച്ച പരിപാടിയിൽ…

Read More

കണ്ണൂര്‍: പേവിഷ ബാധയേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്‌നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകന്‍ ഹാരിത്ത് (5) ആണ് മരിച്ചത്.മെയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്തു വെച്ചാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിക്ക് ആദ്യ മൂന്നു കുത്തിവെപ്പുകളും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച പനി, ഉമിനീര്‍ ഇറക്കാന്‍ പ്രയാസം തുടങ്ങിയ അസ്വസ്ഥതകളുണ്ടായതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. മുഖത്ത് 7 തുന്നലുണ്ടായിരുന്നു. ഇതിനിടെ കുട്ടിയുടെ നില ഗുരുതരമായി.മുഖത്തും തലയിലും കടിയേറ്റാല്‍ വളരെ പെട്ടെന്നുതന്നെ പേവിഷം തലച്ചോറിലേക്ക് പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കുത്തിവെപ്പ് എടുക്കുന്നതിന് മുമ്പു തന്നെ പേവിഷം കുട്ടിയുടെ തലച്ചോറില്‍ എത്തിയിരിക്കാമെന്നാണ് നിഗമനം.15 വര്‍ഷത്തോളമായി മണിമാരന്‍ കണ്ണൂരില്‍ കേബിള്‍ ജോലി ചെയ്യുകയാണ്. ജാതിയ ആണ് ഹാരിത്തിന്റെ അമ്മ. കഴിഞ്ഞയാഴ്ചകളില്‍ കണ്ണൂര്‍ നഗരത്തില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

Read More

സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്ടുനിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തില്‍ കണ്ടെത്തി.വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹഭാഗങ്ങളാണ് തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചേരമ്പാടി വനത്തില്‍ കണ്ടെത്തിയത്. കേരള, തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചവരാണ് പിടിയിലായതെന്ന് അറിയുന്നു. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും.നൗഷാദാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതെന്ന് അറിയുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. ബത്തേരി വിനോദ് ഭവനില്‍ ഹേമചന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് പെണ്‍സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കല്‍ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു.ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ്…

Read More

മുഹറഖ്: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജോര്‍ദാനിലെ അമ്മാന്‍, ഇറാഖിലെ ബാഗ്ദാദ്, നജാഫ് എന്നീ നഗരങ്ങളിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിച്ചു.തങ്ങളുടെ നെറ്റ് വര്‍ക്കിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ബാക്കി വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.സമീപകാലത്തെ സംഭവവികാസങ്ങള്‍ ചില വിമാനങ്ങളെ ബാധിച്ചത് ക്ഷമയോടെ മനസ്സിലാക്കിയ ഉപഭോക്താക്കള്‍ക്ക് ഗള്‍ഫ് എയര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഗള്‍ഫ് എയറിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് കമ്പനി വ്യക്തമാക്കി.

Read More