- മനുഷ്യസേവനം ദൈവസേവനമാണ്; നവ് ഭാരത് മേയ് ദിനാഘോഷം
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
- വോട്ടെണ്ണല്‍: കണ്ണൂർ,കോഴിക്കോട്, കാസർകോട്, കൊല്ലം പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി
- ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം
- മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്‌റൈൻ പ്രതിഭ
- ഹെയർ ഷ്ടായയിൽ ചൊവ്വാഴ്ച ബി.ഡി.എഫ്. വെടിവെപ്പ് പരിശീലനം നടത്തും
- സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
- സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ ലേബർ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു
Author: News Desk
മുക്കത്ത് ലിന്റോ ജോസഫിന് വേണ്ടി വ്യസ്തസ്ഥ ഇലക്ഷൻ പ്രചരണവുമായി കാരശ്ശേരി സ്വദേശി അബൂബക്കർ കോട്ടകുത്ത് എന്ന 61 കാരൻ. പണ്ടത്തെ കാലത്തെ ഇലക്ഷൻ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന കോളാമ്പിയിൽ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് ഓരോ കവല തോറും അബൂബക്കർ നടക്കുന്നത്. ഒരു ദിവസം ഏതാണ്ട് ഒരു പഞ്ചായത്തിന്റെ മുഖ്യ ഭാഗവും നടന്നു തീർക്കുമെന്നാണ് അബൂബക്കർ പറയുന്നത്. കടുത്ത ചൂട് ആയതിനാൽ തന്റെ പണി കഴിഞ്ഞുള്ള വൈകുന്നേരം സമയങ്ങളിലാണ് ഇത്തരത്തിൽ അബൂക്കക്കർ കോളാമ്പിയുമായി ഇറങ്ങുന്നത്. കാണുന്നവർക്കും ഇതൊരു കൗതുക കാഴ്ചയാണ്. താനും തന്റെ കുടുംബവും ഇടതുപക്ഷ അനുഭാവികളാണെന്നും ആരോടും ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് എന്നും അബൂബക്കർ പറയുന്നു.
‘ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാമിൽ’, പണം പോകുന്ന വഴി കാണില്ല, തട്ടിപ്പു സംഘങ്ങൾ സജീവം
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലിഗായ ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, “വിഐപി ടിക്കറ്റ്”, “ലിമിറ്റഡ് സീറ്റസ്” തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു.ഐ.പി.എൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ . സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത് . ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വിൽപ്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക. . സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക. . അപരിചിതരുമായുള്ള…
12. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് എഴുതിയെടുത്തത് 24.61 ലക്ഷം, പണം തിരികെ പിടിക്കണമെന്ന് കോടതി
പത്തനംതിട്ട: ക്ഷേത്ര നവീകരണത്തിൽ 12.09 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തിയ പ്രതികളില്‍ നിന്നി പണം തിരികെ പിടിക്കണമെന്ന് കോടതി. ബിജെപി നേതാവ് അടക്കം 3 പേരാണ് പണം തട്ടിയത്. പത്തനംതിട്ട പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിനായി തേക്ക് വാങ്ങിയ ഇനത്തിൽ ആയിരുന്നു ക്രമക്കേട് നടന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടിആർ അജിത് കുമാറില്‍ നിന്നും മറ്റ് രണ്ട് ഭാരവാഹികളില്‍ നിന്നും എന്നിവരിൽ നിന്ന് ഈടാക്കാനാണ് പത്തനംതിട്ട സബ്ബ് കോടതിയുടെ ഉത്തരവ്. 12. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് 24.61 ലക്ഷം രൂപ എഴുതിയെടുത്തു എന്നാണ് പരാതി. തട്ടിപ്പ് നടന്ന കാലയളവിൽ ഭരണ സമിതിയുടെ പ്രസിഡന്‍റായിരുന്നു അജിത് കുമാർ. 2017-18 കാലത്തെ ഭരണ സമിതിയാണ് കോടതിയെ സമീപിച്ചത്. വീഴ്ചയില്ലെന്നും അപ്പീൽ പോകുമെന്നും അജിത് കുമാർ പ്രതികരിച്ചു.
മനാമ: രാജ്യത്തിനെതിരെ ഇറാന്റെ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബഹ്‌റൈൻ തീരങ്ങൾ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി, മത്സ്യബന്ധന, വിനോദ യാനങ്ങൾ ഉപയോഗിക്കുന്ന വരുടെ സമുദ്ര സഞ്ചാരം ആഭ്യന്തര മന്ത്രാലയം ഭാഗികമായി നിരോധിച്ചു.മാർച്ച് 29 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ പുലർച്ചെ 4 വരെ നിരോധനം പ്രാബല്യത്തിലുണ്ടാകും.ചെറിയ സമുദ്രയാനങ്ങൾ കടക്കുന്നത് നിരോധിക്കുന്ന തീരുമാനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ രാജ്യത്തിന്റെ തീരങ്ങളുടെ അടിസ്ഥാനരേഖ മുതൽ വടക്കൻ സമുദ്രമേഖലയിൽ സ്ഥിതിചെയ്യുന്ന രേഖ വരെ നിയന്ത്രണമുണ്ടാകും. രാജ്യത്തിന്റെ തീരങ്ങളുടെ അടിസ്ഥാനരേഖയിൽ നിന്ന് പടിഞ്ഞാറൻ, കിഴക്കൻ, തെക്കൻ മേഖലകളിലെ സമുദ്രാതിർത്തികളിലേക്കുള്ള നീക്കവും നിരോധനത്തിൽ ഉൾപ്പെടുന്നു.വാർത്തയ്ക്കൊപ്പമുള്ള മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ, സമുദ്രഗതാഗതം നിയന്ത്രിക്കുന്ന മുൻ തീരുമാനങ്ങളുടെ ഒരു വിപുലീകരണമാണ് ഈ തീരുമാനം.എല്ലാ കടൽ യാത്രക്കാരും സമുദ്ര നിരോധന സമയങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാനും നിയമനടപടികൾ ഒഴിവാക്കാനുമായി തീരപ്രദേശങ്ങളിലേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ചെങ്ങന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താൻ ശ്രമിച്ച 50. 058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.മേഘാലയയിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായി അതീവ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്. ചെങ്ങന്നൂരിൽ ലഹരിക്കടത്ത് സംഘങ്ങൾ സജീവമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് ദിവസം മുൻപ് ഇതേ സ്റ്റേഷൻ പരിധിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകൾ കർശനമാക്കിയതോടെയാണ് തുടർച്ചയായ ലഹരിവേട്ടകൾ നടക്കുന്നത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി, ആർപിഎഫ് ഇൻസ്പെക്ടർമാരായ വിടി…
കനത്ത ചൂടിന് ആശ്വാസം, അടുത്ത 3 മണിക്കൂറിൽ മാത്രം തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, വേനൽമഴ ലഭിക്കും
തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. –…
വർക്കല ബീച്ചിൽ ബിജെപി സ്ഥാനാർഥിയുടെ ചിത്രമുള്ള കുപ്പിവെള്ളം, ഗാനമേളക്കിടെ വിതരണം ചെയ്തത് പിടിച്ചെടുത്ത് ഫ്ലയിംഗ് സ്ക്വാഡ്
വർക്കല പാപനാശം ബീച്ചിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ പേരും പാർട്ടി ചിഹ്നവും പതിപ്പിച്ച കുപ്പിവെള്ളം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. പാപനാശം കടപ്പുറത്ത് നടന്ന ഭക്തിഗാനമേളയ്ക്കെത്തിയ ഭക്തർക്കിടയിലാണ് സ്ഥാനാർത്ഥിയുടെ ചിത്രം വെച്ച കുപ്പിവെള്ളം വിതരണം ചെയ്തത്. റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് ഇലക്ഷൻ കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി കുപ്പിവെള്ളം പിടിച്ചെടുത്തു. സ്ഥാനാർഥിയുടെ ചിത്രമുള്ള കുപ്പിവെള്ളം വിതരണം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ വിതരണം നിർത്തിവെപ്പിക്കുകയും ചെയ്തു. സംഭവം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിതരണത്തിനായി എത്തിച്ച കുപ്പിവെള്ളം കസ്റ്റഡിയിലെടുക്കുന്നതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരത്തിൽ പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുന്നത് ഗൗരവകരമായ ചട്ടലംഘനമായാണ് കമ്മീഷൻ കണക്കാക്കുന്നത്.
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയ്‌ക്കൊപ്പം റയാൻ റിക്കൽറ്റൻ ആകും മുംബൈയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ജസ്പ്രിത് ബുംറ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ സൂര്യകുമാർ യാദവ് ആദ്യ പ്ലേയിങ് ഇലവനിലില്ല. ഫിൻ അലനും ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് കൊൽക്കത്തയുടെ ഓപ്പണിങ് ബാറ്റർമാർ. റിങ്കു സിങ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്. വാംഖഡെ സ്റ്റേഡിയത്തിൽ അകെ 12 തവണയാണ് ഇരു ടീമുകളും നേർക്ക് നേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും കൊൽക്കത്ത തോറ്റിരുന്നു. എന്നാൽ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി ചരിത്രം തിരുത്തികുറിക്കാനാണ് അജിന്‍ക്യ രഹാനെയും സംഘവും കളത്തിലിറങ്ങുക. മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ, റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഷെർഫാൻ റൂഥർഫോർഡ്, നമാൻ ധിർ, ഷാർദുൽ താക്കൂർ, മായങ്ക് മാർക്കണ്ഡെ,…
കൊച്ചി ആഢംബര ഹോട്ടലിലെ ലഹരിവേട്ട; രാസ ലഹരി വസ്തുക്കൾ എത്തിയത് വിദേശത്ത് നിന്ന്; പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി
കൊച്ചി: കൊച്ചിയിൽ ആഢംബര ഹോട്ടലില്‍ ഉന്നതർ ഉൾപ്പെട്ട ലഹരി പാർട്ടിയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കൈയ്നും മെത്താഫിറ്റമിനും എത്തിയത് വിദേശത്ത് നിന്ന്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി. പിടിയിലായ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്‍റെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണെന്നും വിവരം. ഷോണിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച കൊച്ചിയിൽ നടന്ന ക്രൂയിസ് പാർട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം.ഡോക്ടറും അഭിഭാഷകനും ഇവന്‍റ് മാനേജ്മെന്‍റ ഉടമയുമടക്കം 8 പേരാണ് ഇന്നലെ മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലായത്. ലഹരി പാർട്ടി സംഘടിപ്പിക്കുന്നതും ലഹരി വിദേശത്ത് നിന്നെത്തിക്കുന്നതും ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തില്‍. ഇന്ത്യയിൽ ലഭ്യമല്ലാത്ത മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ എത്തിച്ചത് തായ്ലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഖ്യ ആസൂത്രകൻ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ കൈയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട വ്യക്തിയാണെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം ഇയാൾ നെഫർറ്റിറ്റി ക്രൂയിസിൽ ലഹരി പാർട്ടി നടത്തിയിരുന്നു.…
പഞ്ചാബിൽ ഭീകരപ്രവർത്തനം: ലഷ്കർ പദ്ധതി തകർത്ത് പൊലീസ്, രണ്ട് പാക്ക് ഭീകരൻമാർ പിടിയിൽ; പിടിയിലായവരിൽ ലഷ്കർ കമാണ്ടറും
ചണ്ഡീഗഢ്: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട പ്രവർത്തിച്ച് ലഷ്ക്കർ ഭീകരമൊഡ്യൂളിനെ തകർത്ത് പൊലീസ്. പഞ്ചാബിലെ മലർകോട്ടലയിൽ നിന്ന് പാക് രണ്ട് ഭീകരരെയും ഒരു സഹായിയെയും ജമ്മു കശ്മീർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ പിടികൂടി. അതിർത്തിക്കടന്ന് കശ്മീരിൽ എത്തുന്ന പാക് ഭീകരർ സുരക്ഷിതകേന്ദ്രം എന്ന നിലയിൽ പഞ്ചാബിലേക്ക് മാറുകയും ഇവിടെ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ് പുതിയ രീതി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റാണ് ഈ ഭീകരസംഘത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ രണ്ട് പേരിൽ ഒരാൾ ലഷ്ക്കർ കമാൻഡറാണെന്ന് പൊലീസ് വ്യക്തമാക്കി.
