Author: News Desk

തൃശൂർ: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോ‍ഡ് ഷോ. തൃശൂരിലാണ് മോദി റോഡ് ഷോയുമായി പ്രവർത്തകരെ ഇളക്കി മറിച്ചത്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാർ മാർഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപിയും റോഡ് ഷോയിൽ മോദിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. സ്വരാജ് റൗണ്ടിൽ ഒരു മണിക്കൂറോളം നീണ്ട റോഡ് ഷോക്ക് ശേഷം പ്രധാനമന്ത്രി മടങ്ങി. ഉച്ചയ്ക്ക് പാലക്കാടും മോദി എത്തിയിരുന്നു.കേന്ദ്ര സർക്കാരിൻ്റെ…

Read More

തൃശ്ശൂർ: 2026ലെ അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് പത്രപ്രവർത്തന, നിരൂപണ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കെ.പി. മോഹനൻ മുഖ്യ പുരസ്കാരത്തിന് അർഹനായി.അനുബന്ധ പുരസ്‌കാരങ്ങളിൽ, ബഹ്റൈൻ പ്രവാസിയായ പ്രമുഖ സാഹിത്യകാരൻ റോയി പൂച്ചേരിൽ ‘കാവ്യപ്രതിഭ’ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി മികച്ച കവിതയ്ക്കുള്ള സമ്മാനം നേടിയത് അദ്ദേഹമാണ്. ‘പുലരിയെച്ചേർക്കുന്ന പകൽ’ എന്ന കവിതയ്ക്കാണ് ഈ വർഷത്തെ സമ്മാനം. കഴിഞ്ഞ മാസം നടന്ന എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ രചനാ മത്സരത്തിൽ അദ്ദേഹത്തിൻ്റെ ‘ആത്മഹത്യ’ എന്ന കവിത ഒന്നാം സ്ഥാനം നേടിയിരുന്നു. റോയിയുടെ, ‘അക്ഷരമുറ്റത്തെ ശലഭങ്ങൾ’ എന്ന കവിത 2026-27 അധ്യയന വർഷത്തെ സി.ബി.എസ്.ഇ. പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലെ സാംസ്കാരിക, സാഹിത്യ മേഖലകളിൽ വളരെക്കാലമായി റോയി പൂച്ചേരിൽ തൻ്റെ കവിതകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും സജീവമാണ്.ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സന്തോഷ് എച്ചിക്കാനം, റോസ് മേരി, ഉണ്ണി അമ്മയമ്പലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ഏപ്രിൽ 4ന്…

Read More

മനാമ: ബഹ്റൈനിൽ 2024ലെ എഡിക്റ്റ് (2) പ്രകാരം, സ്പാംഗിൾഡ് എംപറർ (ഷാരി), മുയൽ മത്സ്യം (സാഫി), സീബ്രീം (ആൻഡാഗ്) എന്നിവയെ പിടിക്കുന്നതിനുള്ള സീസണൽ നിരോധനം ഏപ്രിൽ 1 മുതൽ മെയ് 31 വരെ നീക്കിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്‌.സി‌.ഇ) അറിയിച്ചു.സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ആവാസവ്യവസ്ഥയെ പുനരധിവസിപ്പിക്കാനും പ്രാദേശിക വിപണികളിൽ ലഭ്യമായ സമുദ്രജീവികളുടെ അളവും വൈവിധ്യവും വർദ്ധിപ്പിക്കാനുമുള്ള ബഹ്‌റൈന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായിരുന്നു നിരോധനമെന്ന് എസ്‌.സി‌.ഇ. വ്യക്തമാക്കി.

Read More

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം. കൊച്ചു കടവന്ത്ര – ആനംതുരുത്തിച്ചിറ റോഡില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് ഗൗരവമുള്ള വിഷയം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവ കർശനമാക്കണമെന്നും കോർപ്പറേഷന് ഹൈക്കോടതി നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള മാലിന്യ നിർമാർജന സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നതിനെ കുറിച്ച് കോർപ്പറേഷൻ വിശദീകരണം നൽകണമെന്നും നിർദേശിച്ചു. നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കുകയും ആവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

Read More

പാലക്കാട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തി. പാലക്കാടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ വി ഡി സതീശൻ പ്രതികരിച്ചത്. നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു എന്ന് പറയുന്ന ആളാണ്. തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ്‌ ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസിൽ പെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞത് പോലെ. അതേസമയം മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാർ ആണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. അതേസമയം നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന്…

Read More

സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്‍റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയാണ് പരീക്ഷണം. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പരീക്ഷണമെന്ന് കിം പ്രശംസിച്ചതായും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യം വച്ചുള്ള കൂടുതൽ ചടുലവും കണ്ടെത്താൻ പ്രയാസമുള്ളതുമായ മിസൈലുകൾ സ്വന്തമാക്കുക എന്നത് കിമ്മിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.കോമ്പോസിറ്റ് കാർബൺ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സെപ്റ്റംബറിൽ സമാനമായ ഒരു ഖര-ഇന്ധന എഞ്ചിൻ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. സെപ്റ്റംബറിലെ പരീക്ഷണത്തെ ഖര ഇന്ധന എഞ്ചിന്റെ ഒമ്പതാമത്തെയും അവസാനത്തെയും ഗ്രൗണ്ട് പരീക്ഷണമായിട്ടാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്. തന്ത്രപരമായ ആക്രമണ മാർഗങ്ങൾ നവീകരിക്കുന്നതിനായി രാജ്യത്തിന്റെ അഞ്ച് വർഷത്തെ ആയുധ നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു. പരിശോധന എപ്പോൾ എവിടെയാണ് നടന്നതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തിട്ടില്ല.…

Read More

ദില്ലി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്.​സി.​ആ​ർ.​എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി പോകുവുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാൽ ആ സ്ഥാപനം ഏറ്റെടുക്കാൻ വഴി ഒരുക്കുന്ന ബിൽ. ഇതൊരു വിചിത്ര ബിലാണ്. പല്ലും നഖവും ഉപയോഗിച്ച് കോൺഗ്രസ് എതിർക്കും. ആദ്യം വെക്ഫ് ബിൽ വഴി മുസ്ലിമുകളെ ഉന്നമിട്ടു. ഇപ്പോൾ എഫ്.സി.ആർ.എ ഭേദഗതി വഴി ക്രൈസ്തവരിലേക്ക് ഇനി സിഖുകാരെ കൂടി പിടിക്കും.ഹരിയാനയില്‍ സീറ്റിന് കോഴ വാങ്ങിയെന്ന ആരോപണം കെ സി വേണുഗോപാല്‍ തള്ളി. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണമാണെന്ന് കെ സി ആരോപിച്ചു. ആരോപണം ആര് വേണേലും അന്വേഷിക്കട്ടെ. എന്റെ മടിയിൽ കനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാർ അനുവദിച്ചതിൽ കോടികളുടെ അഴിമതി ഉണ്ടെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് എന്താണ്…

Read More

വയനാട്: ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൂരൽമല ദുരന്തബാധിതർ. ആദ്യത്തെ 178 വീടുകളുടെ പണി എന്ന് പൂർത്തിയാകും എന്ന് അറിയില്ല. ടൗൺഷിപ്പിൽ സന്ദർശനം നടത്തിയപ്പോൾ വലിയ നിരാശ തോന്നിയെന്നും ആദ്യഘട്ടത്തിൽ വീട് ലഭിച്ച ദുരന്തബാധിതർ പറഞ്ഞു. അതേസമയം അടുത്തമാസവും പണി പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കാൻ ആകുമെന്ന് കരുതുന്നില്ലെന്നും ചൂരൽമല സ്വദേശി ഷമീറ പറഞ്ഞു.ടൗൺഷിപ്പ് നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസമാകുന്നു. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും, ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. 2300 ഓളം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. മഴക്കാലം…

Read More

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന അതിരൂക്ഷമായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മനസ്സ് വയ്ക്കണമെന്ന് മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും മലയാളിയുമായ കെ പി ഫാബിയൻ. ഇറ്റലിയിലും ഖത്തറിലുമടക്കം ഇന്ത്യയുടെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് തന്റെ നിരീക്ഷണം പങ്കുവെച്ചത്. പശ്ചിമേഷ്യയിൽ നടക്കുന്നത് മരണത്തിന്‍റെയും നാശത്തിന്‍റെയും താണ്ഡവമാണെന്നും ഇത് എപ്പോൾ അവസാനിക്കുമെന്ന് ഒരു സൂചനയുമില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.യുദ്ധത്തിലെ പ്രധാന കക്ഷികൾ അമേരിക്കയും ഇസ്രായേലുമാണെന്ന വസ്തുത നാം തിരിച്ചറിയണം. ഇറാൻ ആക്രമിക്കപ്പെടുകയായിരുന്നു, അവർ അതിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഒരു വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുമ്പോൾ വെടി നിർത്തേണ്ടത് യഥാർത്ഥത്തിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഈ വിഷയത്തിൽ പരസ്പര വിരുദ്ധമായ സൂചനകളാണ് നൽകുന്നത്. ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ആഭ്യന്തരമായി ഇന്ധനവില വർദ്ധിക്കുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണെന്നും ഫാബിയൻ കൂട്ടിച്ചേർത്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ അമേരിക്കയുടെയും…

Read More