Author: News Desk

കോഴിക്കോട്: തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നും വർ​ഗീയ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്നതിലും ഫാത്തിമ തെഹലിയ വിശദീകരണം നൽകി.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയത് മുതൽ വ്യക്തിഹത്യയും സൈബർ ആക്രമണവും നേരിടുന്നു. ഇതൊക്കെ എൽഡിഎഫ് മനപൂർവ്വം ചെയ്യുന്നതാണ്. പേരാമ്പ്രയിൽ വികസന മുരടിപ്പിനെകുറിച്ച് സംസാരിക്കുന്നത് നിർത്തില്ല. അനൗൺസെമെൻ്റ് നിഷേധിച്ചിട്ട് കാര്യമില്ല. അത് അവരുടെ ഭാഗത്തുനിന്നുണ്ടായതാണ്. മതദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും ജനങ്ങൾ ഓഡിറ്റ് ചെയ്യുമെന്നും ഫാത്തിമ തെഹലിയ മാധ്യമങ്ങളോട് പറഞ്ഞു. വെൽഫെയർ പാർട്ടി പരിപാടിയിലെ ക്ഷണം സംബന്ധിച്ചും അവർ വിശദീകരണം നൽകി. തൻ്റെ പരിപാടികൾ തീരുമാനിക്കുന്നത് കമ്മിറ്റിയാണെന്നും പാർട്ടിയും കമ്മിറ്റിയും നൽകുന്ന നിർദേശമനുസരിച്ചാണ് പോകുന്നതെന്നുമായിരുന്നു വിശദീകരണം. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദമുണ്ടാക്കാനാണ് ശ്രമം. തന്നെ ആ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്. വ്യക്തിപരമായി ഒരു…

Read More

കണ്ണൂർ: വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വികസനത്തോടൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങൾ. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തു. വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. യഥാർത്ഥ വസ്തുതകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സി അംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി.…

Read More

കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് വടകര പോലീസ് അവസാനിപ്പിച്ചു. പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെുടപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്‌സ് ഗ്രൂപ്പില്‍ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷണന്റെ ഫോണ്‍ പരിശോധനാഫലമടക്കമുള്ള തെളിവുകള്‍ കിട്ടിയില്ലെന്നും പോലീസ് പറയുന്നു.കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ടത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമായിരുന്നു. കാസിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് 2024 ഏപ്രില്‍ 25ന് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിലാണ്. ‘റെഡ് ബറ്റാലിയന്‍’ എന്ന ഗ്രൂപ്പില്‍നിന്ന് കിട്ടയതാണെന്ന് അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍ മനിഷ് പൊലീസിനെ അറിയിച്ചു. ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയന്‍’ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിട്ടത് അമല്‍ റാം എന്ന വ്യക്തിയാണ്. റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ്…

Read More

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് സി.പി.എമ്മിന്റെ വക്കീല്‍ നോട്ടീസ്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് അടിക്കുന്നു എന്ന പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസയച്ചത്.എല്‍.ഡി.എഫിനും സി.പി.എമ്മിനും അവമതിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണിതെന്നും പ്രസ്താവന പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിനെതിരെ വേണുഗോപാല്‍ ഗുരുതര ആരോപണമുന്നയിച്ചത്.സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ വ്യാജ ഐ.ഡി. നിര്‍മ്മാണം നടക്കുന്നുണ്ടെന്നും പരാജയഭീതിയില്‍ സി.പി.എം. പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read More

കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന് നോട്ടീസ്. യു.ഡി.എഫിന്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസയച്ചത്. ഇടതുമുന്നണിയുടെ അനൗണ്‍സ്‌മെന്റ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദമായിട്ടുണ്ട്.അനൗണ്‍സ്‌മെന്റ് ശബ്ദം സി.പി.എം. നേതാവിന്റേതാണെന്ന് ആരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തിയിരുന്നു. അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറടക്കം നല്‍കി മൈക്ക് പെര്‍മിഷന്‍ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എല്‍.ഡി.എഫിന്റേതല്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞെങ്കിലും പരാതി നല്‍കാന്‍ സി.പി.എം. തയ്യാറായിട്ടില്ല. സംഭവത്തില്‍ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ പ്രതികരിച്ചിരുന്നു. അനൗണ്‍സ്‌മെന്റ് റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍വെച്ചാണെന്നും തെളിവുണ്ടെന്നും തെഹ്‌ലിയ പറഞ്ഞിട്ടുണ്ട്.ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍.ഡി.എഫ്. പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.

Read More

പാരീസ്: 2026ലെ പാരീസ് ആര്‍ബിട്രേഷന്‍ വാരത്തോടനുബന്ധിച്ച് ബഹ്റൈനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ മാരികെ പത്രാനി പോള്‍സണും ഐ.ഡി.ആര്‍.സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാമിയന്‍ ഹിക്ക്മാനും ബഹ്റൈനിലെ ഗ്ലോബല്‍ ജസ്റ്റിസ് ബേയും (ജി.ജെ.ബി) ലണ്ടനിലെ ഇന്റര്‍നാഷണല്‍ തര്‍ക്ക പരിഹാര കേന്ദ്രവും (ഐ.ഡി.ആര്‍.സി) ചേര്‍ന്ന് ലണ്ടനിലെ ഐ.ഡി.ആര്‍.സി. വളപ്പില്‍ ഒരു ഗ്ലോബല്‍ ജസ്റ്റിസ് ബേ ഓഫീസ് സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു.ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസ്സാം അബ്ദുല്‍ അസീസ് അല്‍ജാസിമിന്റെ സാന്നിധ്യത്തില്‍ വിശിഷ്ട നിയമ, സ്ഥാപന വ്യക്തികള്‍ക്കൊപ്പം പാരീസില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്.ലോകത്തിലെ പ്രമുഖ തര്‍ക്കപരിഹാര കേന്ദ്രങ്ങളിലൊന്നില്‍ ബഹ്റൈന്റെ അന്താരാഷ്ട്ര സാന്നിധ്യമായി പുതിയ ഓഫീസ് പ്രവര്‍ത്തിക്കും. ആഗോള നിയമ ആവാസവ്യവസ്ഥയില്‍ ഗ്ലോബല്‍ ജസ്റ്റിസ് ബേയെ കൂടുതല്‍ ഉറപ്പിക്കുന്നതിനൊപ്പം മദ്ധ്യസ്ഥത, ബദല്‍ തര്‍ക്ക പരിഹാര മേഖലകളില്‍ ബഹ്റൈനും ലണ്ടനും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Read More

മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി.ബഹ്റൈന്റെ വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖലകള്‍ക്കും രാജ്യത്തുടനീളമുള്ള വിജയകരമായ ബിസിനസ് പദ്ധതികള്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയ സംഭാവനകളെ രാജാവ് പ്രശംസിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കള്‍ നല്‍കുന്നതിലും അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതിലും ലുലു ഗ്രൂപ്പിന്റെയും ബഹ്റൈനിലെ മറ്റു കമ്പനികളുടെയും പങ്കിനെ രാജാവ് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണവും ഏകോപിത ശ്രമങ്ങളും രാജാവ് ചൂണ്ടിക്കാട്ടി.ബഹ്റൈന്റെ സാമ്പത്തിക, വാണിജ്യ വികസനത്തിന് നല്‍കിയ പിന്തുണയ്ക്ക് യൂസഫലി രാജാവിന് നന്ദിയും കടപ്പാടും അറിയിച്ചു. ഇത് രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ ഏപ്രില്‍ മാസത്തെ അദ്ധ്യക്ഷപദവിയില്‍ ബഹ്റൈന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി, ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള ഉന്നതതല സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി അദ്ധ്യക്ഷത വഹിച്ചു.കൗണ്‍സിലിന്റെ ആസ്ഥാനത്ത് നടന്ന യോഗം ‘അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ഐക്യരാഷ്ട്രസഭയും പ്രാദേശിക, ഉപമേഖലാ സംഘടനകളും തമ്മിലുള്ള സഹകരണം’ എന്ന അജണ്ടയിലായിരുന്നു.ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ആശംസകള്‍ അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു. 2026- 2027 കാലയളവിലെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗത്വവും ഈ മാസത്തെ കൗണ്‍സിന്റെ അദ്ധ്യക്ഷസ്ഥാനവും ലഭിച്ചതില്‍ ബഹ്റൈന്റെ അഗാധമായ അഭിമാനം പ്രകടിപ്പിക്കുന്നു.ഇറാന്റെ നിയമവിരുദ്ധമായ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് ജി.സി.സി. രാജ്യങ്ങള്‍ക്കും ജോര്‍ദാനും വേണ്ടി വേണ്ടി ബഹ്റൈന്‍ അവതരിപ്പിച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അംഗീകരിച്ചതിന് കൗണ്‍സില്‍…

Read More

മനാമ: ബഹ്‌റൈനിലേക്ക് സമീപ ആഴ്ചകളില്‍ 70 കാര്‍ഗോ വിമാനങ്ങളിലൂടെ ലുലു ഗ്രൂപ്പ് 650 ടണ്ണിലധികം പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവ എത്തിച്ചു.ഗള്‍ഫ് എയറുമായി സഹകരിച്ചും അധിക ചാര്‍ട്ടേഡ് എയര്‍ ചരക്ക് സേവനങ്ങളോടെയുമാണ് സാധനങ്ങള്‍ എത്തിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിതരണത്തുടര്‍ച്ച ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ബഹ്റൈന്‍ സന്ദര്‍ശിച്ചു.സന്ദര്‍ശന വേളയില്‍, അദ്ദേഹം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ രാജകുമാരനെയും അവരുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും സുസ്ഥിരവും സുസ്ഥിരവുമായ വിതരണ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ മുന്‍കൈയെടുക്കുന്ന സമീപനത്തിനും നന്ദി അറിയിച്ചു.ബഹ്റൈനിലുടനീളം വില സ്ഥിരത നിലനിര്‍ത്തുന്നതിനൊപ്പം അവശ്യവസ്തുക്കളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാനുള്ള ദേശീയ മുന്‍ഗണനകളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍. രാജ്യത്തുടനീളം വില സ്ഥിരത കൈവരിക്കുന്നതിന് സംഭാവന നല്‍കിക്കൊണ്ട് അവശ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാനും ഈ ശ്രമങ്ങള്‍ നിലനിര്‍ത്താനും ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം…

Read More