- എസ്എഫ്ഐയെ പിരിച്ചുവിടാന്‍ സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന് എംപി
- ബെംഗളൂരുവില്‍ കാറപകടം, നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്റെ മകനുള്‍പ്പെടെ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- മുന്‍ രഞ്ജി താരം ആര്. രഘുനാഥ് അന്തരിച്ചു
- ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, ഫെബ്രുവരി 21 ന് നടക്കും
- സെഞ്ചുറിയുമായി അസ്ഹറുദ്ദീന്; മുന്നൂറ് കടന്ന് കേരളം
- അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’ 28 ന് തിയേറ്ററിലെത്തും
- അനധികൃത ഞണ്ട് വേട്ട: ബഹ്റൈനിൽ 4 ബംഗ്ലാദേശികൾ പിടിയിൽ
- പയ്യോളിയിൽ എട്ടാം ക്ലാസുകാരന് വിദ്യാർത്ഥികളുടെ ക്രൂരമർദനം; കർണപുടം തകർന്നു
Author: News Desk
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വിഡി സതീശൻ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ബിജെപിയെ ജയിപ്പിക്കാനാണെന്ന് വിഡി സതീശൻ ആരോപിച്ചു. കുഴൽപ്പണ ആരോപണത്തിൽ നാണം കെട്ട് നിൽക്കുകയാണ് ബിജെപി അധ്യക്ഷൻ. കോൺഗ്രസും കുഴൽപ്പണക്കാരാണെന്ന് വരുത്തി തീർക്കാൻ എംബി രാജേഷ് ശ്രമിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. ചേലക്കരയിൽ യുഡിഎഫ് 5000ത്തിലധികം വോട്ടിന് ജയിക്കും. പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപി -സിപിഐഎം നേതാക്കൾ തമ്മിൽ ഡീൽ നടത്തിയെന്നും അണികളെ പറ്റിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ സർക്കാരില്ലായ്മയാണ് ഇപ്പോൾ നടക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പോലും ഭരണത്തിൽ കണ്ട്രോളില്ല.…
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ്; കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും- ഗണേഷ് കുമാർ
തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്ക് തിരിച്ചടി നേരിടുന്ന ഹൈക്കോടതി വിധി വന്നിട്ടും ഗതാഗത വകുപ്പ് നടപടിയെടുത്തില്ലെന്ന വിമർശനത്തിനിടെ ഇന്ന് യോഗം വിളിച്ച് മന്ത്രി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടിയ ദൂരം പെർമിറ്റ് അനുവദിക്കണ്ട എന്ന പുതിയ മോട്ടോർവാഹന സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഈ വിധിയിൽ അപ്പീൽ സമർപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർടിസിയുടെ ഭാഗത്ത് നിന്നും നിസംഗതയുണ്ടായതിൽ വിമർശനം ഉയർന്നിരുന്നു. ഈ വിധി ചർച്ച ചെയ്യാനാണ് ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നിയമ വിദഗ്ദ്ധരും കെഎസ്‌ആർടിസിയിലെ ഉന്നതരും യോഗത്തിൽ പങ്കുചേരും. ഹൈക്കോടതിയുടെ വിധിയിൽ എന്ത് തുടർനടപടി സാദ്ധ്യമാകുമെന്ന് യോഗം ചർച്ച ചെയ്യും. അപ്പീൽ നൽകണമെന്നാണ് കെഎസ്‌ആർടിസിയ്‌ക്ക് ലഭിച്ച നിയമോപദേശം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ബസുടമകളുടെ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കിയത്. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സൂപ്പർക്ലാസ് ബസുകളാണ് 140 കിലോമീറ്ററിനു…
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു കെ സി എ ഹാളിൽ വച്ച് നടന്ന ഓണാഘോഷപരിപാടികൾ ഡോക്ടർ PVചെറിയാൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് സിബി കുര്യൻ KCA പ്രസിഡന്റ് ജയിംസ് ജോൺ, ബിജു ജോർജ്, മിഥുൻ മോഹൻ,സെയ്ദ് ഹനീഫ , അൻവർ നിലമ്പൂർ സനീഷ് കുറുമുള്ളിൽ, അജിത് കുമാർ തുടങ്ങി ബഹ്‌റൈൻ ലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു.ഗൃഹാതുരത്വം പേറുന്ന നാടൻ ഓണക്കളികൾ, തിരുവനന്തപുരത്തിന്റെ തനതായ ശൈലിയിൽ തയ്യാറാക്കിയ ഓണസദ്യ വേറിട്ട ഒന്നായി അറു നൂറോളം പേർ പങ്കെടുത്തു.വോയിസ് ഓഫ് ട്രിവാൻഡ്രം ലൈവ് മ്യൂസിക് ബാൻഡ് റീബ്രാൻഡിംഗ് ഈ വേദിയിൽ വച്ചു നടന്നു. ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ് മനോജ് വർക്കല ഓണാഘോഷ കമ്മിറ്റി കൺവീനർ സെൻ ചന്ദ്ര ബാബു, ഷാജി മൂതല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പത്തനംതിട്ട: സി.പി.എം. ഫേസ്ബുക്ക് പേജിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പാർട്ടി പോലീസിന് പരാതി നൽകി.ഇ-മെയിൽ വഴി പത്തനംതിട്ട എസ്.പിക്കാണ് പരാതി നൽകിയത്. പേജ് ഹാക്ക് ചെയ്തെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് എസ്.പി പറഞ്ഞു. പോലീസിൽ പരാതി നൽകാൻ കോൺഗ്രസ് സി.പി.എമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.വിഡിയോ പത്തനംതിട്ട സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് നേരത്തെ വാർത്ത വന്നിരുന്നു. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്‌ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. വിഡിയോ വന്ന സംഭവം ഹാക്കിംഗ് ആണെന്നാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞിരുന്നത്.
മനാമ: ഫൈനലില്‍ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (25-17, 25-18, 21-25, 25-16) 23ാമത് അറബ് പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ബഹ്റൈന്‍ വോളിബോള്‍ ടീം ചരിത്ര വിജയം നേടി. അറബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ബഹ്‌റൈന്‍ കിരീടം നേടുന്നത്.ശക്തമായ ആക്രമണങ്ങളിലൂടെയും സെര്‍വിലൂടെയും നാസര്‍ അനന്‍, മുഹമ്മദ് യാക്കൂബ്, അലി ഇബ്രാഹിം എന്നിവരുടെ മികച്ച പ്രകടനത്തോടെയാണ് ബഹ്റൈന്‍ പോരാട്ടം ആരംഭിച്ചത്. ഖത്തറും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അബ്ബാസ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിരോധത്തിലൂന്നി ആദ്യ സെറ്റ് 25-17 എന്ന സ്‌കോറില്‍ ഉറപ്പിച്ചു.രണ്ടാം സെറ്റില്‍ മുഹമ്മദ് യാക്കൂബിന്റെയും ഹുസൈന്‍ മന്‍സൂരിന്റെയും പ്രതിരോധ പ്രയത്‌നത്തിലും ഹാനി അലിയുടെ നേരിട്ടുള്ള സെര്‍വിലും ബഹ്‌റൈന്‍ ആധിപത്യം നിലനിര്‍ത്തി. അലി ഇബ്രാഹിമും നാസര്‍ അനനും തടയിടുന്നതില്‍ മികച്ചുനിന്നതോടെ ബഹ്റൈന്‍ 25-18ന് മുന്നിലെത്തി.ബഹ്റൈന്‍ താരങ്ങളുടെ ചില പിഴവുകള്‍ മുതലാക്കി യൂസിഫ് അഗ്ലാഫും നിക്കോളയും നയിച്ച മൂന്നാം സെറ്റില്‍ ഖത്തര്‍ 25-21ന് സെറ്റ് സ്വന്തമാക്കി. നാലാം…
അബുദാബി: യു.എ.ഇയില്‍ നടക്കുന്ന ജി.സി.സി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേതാക്കളുടെ 18ാമത് യോഗത്തില്‍ ബഹ്‌റൈന്‍ ജനപ്രതിനിധി കൗണ്‍സില്‍ സ്പീക്കറും പാര്‍ലമെന്ററി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം പങ്കെടുക്കുന്നു. നവംബര്‍ 10മുതല്‍ 13 വരെയാണ് യോഗം. അവിടെയെത്തിയ അല്‍ മുസല്ലമിനെ കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ സഖര്‍ ഘോബാഷും ചേര്‍ന്ന് സ്വീകരിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സംയുക്ത ജി.സി.സി. പാര്‍ലമെന്ററി യോഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അല്‍ മുസല്ലം പറഞ്ഞു.
മനാമ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് ബഹ്‌റൈൻ, സമ്മർസെയിലിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘നെസ്റ്റോ ഷോപ് ആൻഡ് വിൻ അപ് ടു വൺ കിലോ ഗോൾഡ്’ വിജയികളെ പ്രഖ്യാപിച്ചു. നാലു ഘട്ടങ്ങളായി നടന്ന നറുക്കെടുപ്പിൽ ഉപഭോക്താക്കൾക്ക് ഒരു കിലോ സ്വർണ്ണം വരെ നേടാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. മൂന്ന് മാസം നീണ്ട പ്രമോഷനിൽ 46 ഉപഭോക്താക്കൾക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. പ്രമോഷനിൽ വളരെ നല്ല പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതെന്ന് നെസ്റ്റോ ഗ്രൂപ്പ് മാനേജ്‌മന്റ് അറിയിച്ചു. നെസ്റ്റോവിനോടുള്ള അതിയായ നന്ദിയും സന്തോഷവും ഉപഭോക്താക്കളും പ്രകടിപ്പിച്ചു. ഗുണനിലവാരമുള്ള ഉൽപന്നങ്ങളിലൂടെയും മത്സരാധിഷ്ഠിത വിലകളിലൂടെയും ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനും മികച്ച ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മംഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്.
ക്വേബര്‍ഹ: തുടര്‍ച്ചയായി രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആണ് താരം മൂന്ന് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇടങ്കയ്യന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ സഞ്ജുവിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്ന് ഇന്നും റണ്ണൊഴുകുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കിംഗ്‌സ്‌മേഡില്‍ വെള്ളിയാഴ്ച നടന്ന ആദ്യ ട്വന്റി 20 മത്സരത്തിലെ സഞ്ജു സാംസൻറെ പ്രകടനം. അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഡര്‍ബനില്‍ താരം കുറിച്ചിരുന്നു. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ നോമിനേറ്റ് ചെയ്ത് ഗവർണർ പിഎസ് ശ്രീധരൻ പിള്ള
കോഴിക്കോട്: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ ഗവർണർ പി .എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി . സി .ഡോ അബ്ദുൾ സലാം, മലയാളിയും ബാഗ്ലൂരിൽ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശെെലം ഉണ്ണികൃഷ്ണൻ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. 2028 ഒക്ടോബർ വരെയാണ് മൂന്നുപേരുടെയും കാലാവധി . നിലവിൽ ബി . ജെ .പി മെെനോറിറ്റി മോർച്ച ദേശീയ ഉപാദ്ധ്യക്ഷനായ ഡോ . അബ്ദുൾ സലാം മലപ്പുറം സ്വദേശിയാണ് . ബാഗ്ലൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായിരുന്നു ജയ്ജോ ജോസഫ് . ഭാര്യ ജയശ്രീ തോമസ് (ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ) മക്കൾ അഡ്വ . ശ്രീശെെലം ഉണ്ണികൃഷ്ണൻ ഇത് രണ്ടാം തവണയാണ് സിൻഡിക്കേറ്റ് മെമ്പറാകുന്നത്.