- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്‌റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
മുംബൈ: ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയുമായി ഒപ്പുവെച്ച മൂന്ന് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച അയ്യായിരം കോടിയുടെ കരാറാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും, ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും ശിവസേന പിന്തുണക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചൈനീസ് കമ്പനികളുമായി ‘മാഗ്നെറ്റിക്ക് മഹാരാഷ്ട്ര 2.0’ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. എന്നാല്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചത്.ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി അറിയിച്ചു.
മനാമ: ലാളിത്യത്തിൻെറ ജീവിച്ചിരിക്കുന്ന പ്രതിഭാസം കെ.പി.സി.സി.ജന: സിക്രട്ടറി യും ഐ എൻ ടി യു സി നേതാവുമായ കണ്ണൂർ മുൻ ഡി.സി.സി.പ്രസിഡൻറ് കെ.സുരേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐ.സി.സി കണ്ണൂർ ജില്ലാ കമ്മറ്റി പ്രമേയം അവതരിപ്പിച്ചു. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ മതേതര ജനാതി പത്യത്തിൽ ഊന്നൽ നൽകി കോൺഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന മുന്നണി പോരാളികളിൽ പ്രധാനിയായ സുരേന്ദ്രൻ എന്നും പ്രവർത്തകർക്ക് ആ വേശമായിരുന്നു.അദ്ദേഹത്തിൻ്റെ വിയോഗം പ്രസ്ഥാനത്തിന് തീരാനഷ്ടവുമാണെന്നും അനുശോചന പ്രമയത്തിൽ പറയുന്നു.ഒ.ഐ.സി.സി. ഗ്ലോബൽ ജന:സിക്രട്ടറി രാജു കല്ലുംപുറം, നാഷണൽ പ്രസിഡൻ്റ് ബിനു കുന്നന്താനം, ജില്ലാ കമ്മറ്റി നേതാക്കളായ രവി കണ്ണൂർ, ഫിറോസ് അറഫ, മുനീർ കൂരൻ, അശറഫ് സാബിറാസ്, പ്രജിത്, ശിബിൻ മുനീർ എന്നിവർ പ്രമേയത്തിൽ അനുശോചനം. രേഖപ്പെടുത്തി.
കണ്ണൂര്‍: കൊറോണയെ മറയാക്കി ദുബായിൽ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വരണ്ണക്കടത്ത് നടത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനെ കസ്റ്റംസ് പിടികൂടി. അര്‍ദ്ധരാത്രി എത്തിയ ഫ്ളൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വര്‍ണം, ഏകദേശം 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ്കൊണ്ടുവന്നത്.അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൂടാതെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അഞ്ചോളം ഭീകരര്‍ ജമ്മു കശ്മീരില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ട്രക്കിലാണ് ഇവര്‍ ഡല്‍ഹിലേക്ക് വരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഭീകരരില്‍ ചിലര്‍ അതിര്‍ത്തി കടന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്
സൗദി: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം മക്കയില്‍ മരിച്ചു. അറുപതു വയസായിരുന്നു. ഭാര്യ: റുഖിയ, മക്കള്‍: മുഹമ്മദ് ജസീല്‍, നൂര്‍ബാനു, സഫീദ, നവാഫ്. കൊറോണയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നു.
മനാമ: 2020 ജൂൺ 21 ന് നടത്തിയ 7379 COVID-19 ടെസ്റ്റുകളിൽ 434 പുതിയ കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തി. ഇതിൽ 273 പേർ പ്രവാസി തൊഴിലാളികളാണ്. ഇന്ന് 3 പേർ മരണപ്പെട്ടു. ഇന്ന് 629 പേർ രോഗമുക്തി നേടി. 32 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇതോടെ ഇതുവരെ 16419 പേർ മൊത്തത്തിൽ രോഗമുക്തി നേടി. ഇതുവരെ ബഹ്‌റൈനിൽ 477788 പേരെ കൊറോണ പരിശോധന നടത്തി. ഇതുവരെ ബഹ്‌റൈനിൽ 21764 പരിശോധനയിലൂടെ പേർക്ക് കൊറോണ കണ്ടെത്തിയിട്ടുണ്ട്.
മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 63 ആയി. 64 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.
ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 62 ആയി. 88 വയസ്സുള്ള സ്വദേശിയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.
അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനുണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി. അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങൾക്ക് അനുസൃതമായായിരിക്കും. ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സർവീസ് പുനഃരാരംഭിച്ചെന്നും നമ്മൾ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതിൽ യാഥാർഥ്യമില്ല. മറ്റു രാജ്യങ്ങൾ എപ്പോഴാണോ വിമാനങ്ങൾ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് മുടക്കമില്ലാതെ തുടരും. ഈ അവസരത്തിൽ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കണമെങ്കിൽ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തിൽ വിമാന സർവീസുകൾ ആരംഭിക്കുന്നത് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വന്ദേഭാരത് മിഷൻ നാലാംഘട്ടം ജൂലൈയിൽ തുടങ്ങും. നാലാം ഘട്ടത്തിൽ 700 വിമാനങ്ങൾ സർവീസ് നടത്തും. ഇതുവരെ 540 വിമാനങ്ങളിൽ…
മനാമ : കെ പി സി സി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം, തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുള്ള അദ്ദേഹം കണ്ണൂർ ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെ ശക്തിപ്പെടുത്താൻ ധീരമായ നേതൃത്വം നൽകിയ വ്യക്തിയാണ്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്കും നേതാക്കൾക്കും വളരെ സ്വീകാര്യനായിരുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. മലബാർ മേഖലയിൽ കൊണ്ഗ്രെസ്സ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗം കൊണ്ഗ്രെസ്സ് പാർട്ടിക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഐ വൈ സി സി ദേശീയ നേതൃത്വം അനുശോചനകുറിപ്പിലൂടെ അറിയിച്ചു.
