- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
Author: News Desk
ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഉപനായകൻ രോഹിത് ശർമ്മക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ. രോഹിതിനൊപ്പം ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മാണിക ബത്ര, പാരാലിമ്പ്യൻ എം തങ്കവേലു എന്നിവർക്കും രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരത്തിന് ശുപാർശ ലഭിച്ചു.ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നത്. മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് താരങ്ങളെ നിർണയിച്ചത്. 2016ൽ മലയാളി ബാഡ്മിൻ്റൺ താരം പിവി സിന്ധു, ജിമ്നാസ്റ്റ് ദീപ കർമാക്കർ, ഷൂട്ടർ ജിതു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർ ശുപാർശ ചെയ്യപ്പെട്ടിരുന്നു. ഇവർക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു.
മനാമ: വരുന്ന അധ്യയന വർഷത്തേക്കുള്ള മന്ത്രാലയത്തിന്റെ പരിശീലന പദ്ധതികൾ വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി പ്രഖ്യാപിച്ചു. പരിശീലന പദ്ധതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 12,000 ട്രെയിനികൾക്കായി 160 പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ സെമസ്റ്ററിൽ 69 പ്രോഗ്രാമുകളാണ് നടക്കുന്നത്. 10561 ട്രെയിനികൾക്ക് പ്രയോജനം ചെയ്യുന്ന 157 പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം വിജയിച്ചതായി ഡോ. അൽ-നുയിമി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലെയും ജീവനക്കാരെ വളർത്തുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പരിശീലന പരിപാടികളാണ് മന്ത്രാലയം നൽകുന്നത്.
ഇന്ത്യന്‍ ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം – ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി
വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ്(ADIPURUSH) എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെസംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകതയുംചിത്രത്തിനുണ്ട്.പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലിറങ്ങുന്ന ആദിപുരുഷിന്റെ പോസ്റ്റര്‍ പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആദിപുരുഷിനെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വലിയ ഉത്തരവാദിത്വവും അതിനേക്കാള്‍ ഉപരി അഭിമാനവുമുണ്ടെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് പ്രഭാസ് പറഞ്ഞു. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ്…
പിഎം കെയേഴ്സ് ഫണ്ട് ദുരന്ത നിവാരണ നിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്കു( എൻഡിആർഎഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.എൻഡിആർഎഫിലേക്ക് വ്യക്തികൾക്ക് എപ്പോഴും സംഭാവന നൽകാനാകുമെന്ന് ജസ്റ്റീസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. എൻഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിന് ദുരന്തനിവാരണ നിയമം തടസമാകില്ലെന്ന് കോടതി പറഞ്ഞു.കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായുള്ള പണം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ മാർച്ച് 28ന് രൂപീകരിച്ചതാണ് പിഎം കെയേഴ്സ് ഫണ്ട്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ. പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാരാണ് എക്സ് ഒഫിഷ്യോ ട്രസ്റ്റിമാർ.ജസ്റ്റീസുമാരായ അശോക് ഭൂഷന്, ആര്‍. സുബാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹര്‍ജി പരിഗണിച്ചത്. https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P
തിരുവനന്തപുരം : ലാലപ്പന്‍’ വിളിയില്‍ മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി. സ്റ്റാര്‍ മാജിക് എന്ന കോമഡി പ്രോഗ്രാമില്‍ ലാലപ്പന്‍ എന്ന് വിളിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഫാന്‍സ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചില്‍. നേരത്തെ ആദിവാസി വിരുദ്ധതയുടെ പേരില്‍ ഏറെ വിവാദമായ ‘സ്റ്റാര്‍ മാജിക’് കോമഡി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഒരു കഥാപാത്രത്തിന്റെ എന്‍ട്രിയില്‍ നെഞ്ചുവിരിച്ച് ലാലേട്ടന്‍ എന്ന സിനിമാ ഗാനത്തെ നെഞ്ച് വിരിച്ച് ലാലപ്പന്‍ എന്ന് പാരഡിയിയാക്കിയത്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകളും എതിര്‍ ഫാന്‍സുകളും മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ‘ലാലപ്പന്‍’ എന്ന വിളി ഫ്‌ളവേഴ്‌സ് കോമഡി ഷോയില്‍ വന്നത് മോഹന്‍ലാലിനെ അപമാനിക്കാനാണെന്നായിരുന്നു ഫാന്‍സ് വാദം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് വ്യാപക പ്രതിഷേധവും തുടങ്ങി. മോഹന്‍ലാലിന്റെയും ഇന്ത്യന്‍ സിനിമയുടെയും കടുത്ത ആരാധകരാണ് ഫ്‌ളവേഴ്‌സ് എന്നും പ്രോഗ്രാമില്‍ മോഹന്‍ലാലിനെതിരെ പരാമര്‍ശമുണ്ടായത് ബോധപൂര്‍വമല്ലെന്നും ചാനല്‍ സി.ഇ.ഒ ക്ഷമാപണത്തില്‍ വിശദീകരിക്കുന്നു. ഫ്‌ളവേഴ്‌സിന്റെ പ്രധാന പ്രോഗ്രാമുകളില്‍ ഉള്‍പ്പെടെ നിരവധി തവണ മോഹന്‍ലാല്‍…
മനാമ: ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ എട്ട് പുതിയ ഇ-സർവീസുകൾ ആരംഭിച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി 76 ആഭ്യന്തര മന്ത്രാലയ സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി, നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് സയൻസ് ആൻഡ് കസ്റ്റംസ് അഫയേഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്. പെരുമാറ്റ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ, സർട്ടിഫിക്കറ്റ് ഇഷ്യു അപേക്ഷകളുടെ പുരോഗതിയെക്കുറിച്ചുള്ള അന്വേഷണം, വിസ വിപുലീകരണത്തോടൊപ്പം സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുക, വിസ അപേക്ഷയുടെ പുരോഗതിയെക്കുറിച്ചുള്ള അന്വേഷണം, വിസയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കസ്റ്റംസ് ഫീസ് അടയ്ക്കുക, ട്രാഫിക് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുക എന്നീ സേവനങ്ങളും ഉൾപ്പെടുന്നു. ദേശീയ പോർട്ടൽ Bahrain.bh വഴിയോ ഇ-ഗവൺമെന്റ് ആപ്ലിക്കേഷൻ സ്റ്റോർ bahrain.bh/apps സന്ദർശിക്കുന്നതിലൂടെയോ എല്ലാ…
തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ, ടൂറിസം വകുപ്പ് കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കോവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി. കന്യാകുമാരി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലാണ് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഇതൊടൊപ്പം ഈ കാലയളവില്‍ ഈ സ്ഥലങ്ങളിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാനും ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും സേവനത്തിലൂടെ ഇത് മറികടന്നെന്നും മന്ത്രി വ്യക്തമാക്കി. …
ഐസിആർഎഫ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി കെ ചൗധരിക്ക് വിടവാങ്ങൽ യോഗം സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), അടുത്ത ആഴ്ചയോടെ ബഹ്‌റൈൻ വിടാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി പി കെ ചൗധരിക്ക് ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി വിടവാങ്ങൽ യോഗം സംഘടിപ്പിച്ചു. ഐസിആർഎഫ് ടീമും അതിന്റെ പ്രാദേശിക ടീം അംഗങ്ങളും ഇന്ന് യോഗത്തിൽ ചേർന്നു, കൂടാതെ ഐസിആർഎഫിന്റെ പ്രവർത്തനങ്ങൾക്ക് പി കെ ചൗധരി നൽകിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു.ഇവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന പി കെ ചൗധരി, ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിക്കും.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുൽ . ട്രംപിനെതിരെ മത്സരിക്കുന്ന ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാഹാരിസും പ്രചരണത്തില്‍ ഏറെ മുന്നിൽ . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗമായ ട്രംപിനേക്കാള്‍ ഡെമോക്രാറ്റുകളായ ബൈഡനും കമലയും പോയിന്റ് നിലയില്‍ രണ്ടക്കത്തിന്റെ മുന്‍തൂക്കം നേടിയെന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അറിയിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റും- എബിസി ന്യൂസും സംയുക്തമായി നടത്തുന്ന പോളിലാണ് ട്രംപിന് കഴിഞ്ഞയാഴ്ച പ്രചാരണത്തില്‍ ജനപ്രിയത കുറഞ്ഞതായി പറയുന്നത്. https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P
മനാമ: ബഹറിനിൽ പുതുതായി 350 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 147 പേർ പ്രവാസി തൊഴിലാളികളാണ്. 203 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 47,185 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 401 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 43,529 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.25 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,483 പേരാണ്. ഇവരിൽ 42 പേരുടെ നില ഗുരുതരമായും 3,441 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.38 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 173 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,205 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 9,81,208 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
