- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
Author: News Desk
തിരുവനന്തപുരം: നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പോലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്ഐമാർക്കെതിരെയാണ് ക്യാംപിലേക്ക് മീൻ വിൽപ്പന നടത്തിയതിന് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം തീരപ്രദേശവാസികൾ കായലിൽ നിന്നും വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ , വരാൽ തുടങ്ങിയ മീനുകൾ മരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് എത്തി മീൻ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് പിടിച്ചെടുത്ത മീൻ എ ആർ ക്യാപിലേക്ക് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സംഭവം വാർത്തയായതിന് തുടർന്നാണ് റൂറൽ എസ്പി നടപടിയെടുത്തു. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരന്നുമെന്നും സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി വി.എസ് ദിനരാജിന് അന്വേഷണ ചുമതല നൽകിയിരുന്നു ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉൾപ്പെടെ വിശദീകരണം തേടിയിരിക്കുന്നു.
തിരുവനന്തപുരം : അമരവിള എക്സൈസ് ചെക്‌പോസ്റ്റില്‍ പണവും മത്സ്യവും പാരിതോഷികങ്ങളും കൈപ്പറ്റുന്നതായി ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍, സംഭവസമയം ചെക്ക് പോസ്റ്റ് ചുമതല ഉണ്ടായിരുന്ന എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അമരവിള ചെക്ക്പോസ്റ്റിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഉത്തരവാദിത്ത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്ഥലം മാറ്റി. എക്സൈസ് വകുപ്പിന് അവമതിപ്പ് ഉളവാക്കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്‍ അറിയിച്ചു.
എറണാകുളം: ഓണക്കാലത്ത് മലയാളികൾക്ക് ഒഴിവാക്കാനാകാത്ത കാര്യങ്ങളിൽ ഒന്നാണ് കൈത്തറിയുടെ ഓണപ്പുടവകൾ. കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിപണന മേളകൾ കാര്യമായി നടക്കാത്തതും ഷോപ്പിംഗുകൾ കുറഞ്ഞതും ഓണപ്പുടവകൾ വാങ്ങുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ചിട്ടുണ്ട്. കൈത്തറിയുടെ യഥാർത്ഥ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സാഹചര്യത്തിൽ ഓൺലൈൻ വിപണനം സാധ്യമാക്കുകയാണ് ചേന്ദമംഗലം കൈത്തറി. ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 191 ആണ് ഓൺലൈൻ വിപണനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘത്തിൻ്റെ ഫേസ്ബുക്ക് പേജിൽ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നൽകിയിട്ടുണ്ട്. 9446927345 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങൾ നൽകും. ഇത് നോക്കി വാങ്ങുന്നവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വിലയും മറ്റ് വിവരങ്ങളും ഇതോടൊപ്പം നൽകും. കൈത്തറി സാരികൾ 1150 മുതൽ 4100 രൂപ വരെയും സെറ്റ് മുണ്ടുകൾ 1400 മുതൽ 2300 രൂപ വരെയും വിലകളിൽ ലഭിക്കും. മുണ്ടുകൾ 975 മുതൽ 1800 രൂപ വിലയിൽ ലഭിക്കും. റെഡിമെയ്ഡ് ഷർട്ടുകളും ഷർട്ട് മെറ്റീരിയലുകളും…
കൊച്ചി: സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ല ഭ്യമാക്കിയ ശർക്കരയിൽ ഗുണ നിലവാരമില്ലാത്ത ശർക്കര തിരിച്ചയക്കാൻ ഡിപ്പോ മാനേജർമാർക്ക് സിഎംഡി (ഇൻ-ചാർജ് ) അലി അസ്ഗർ പാഷ നിർദ്ദേശം നൽകി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് സപ്ലൈകോ ഗുണനിലവാര പരിശോധനയ്ക്ക് എൻഎബി എൽ അംഗീകാരമുള്ള ലാബുകളിൽ 36 സാമ്പിളുകൾ അയച്ചു. ഇതിൽ അഞ്ചു സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചതിൽ രണ്ടെണ്ണത്തിന് നിർദ്ദിഷ്ട നിലവാരമുള്ളതായി ലാബ് കണ്ടെത്തി.മൂന്നെണ്ണത്തിന് ഗുണനിലവാരം കുറവായിട്ടാണ് കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ നിറം ചേർത്തതായും ഒന്നിൽ സുക്രോസിൻ്റെ അളവ് കുറഞ്ഞിരിക്കുന്നതായാണ് പരിശോധനാ ഫലം. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം ,റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയക്കാനാണ് സിഎംഡി നിർദ്ദേശം നൽകിയത്. തിരിച്ചയക്കുന്നതിൻ്റെ ഫലമായി ശർക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ നൽകുന്ന ഓണക്കിറ്റിൽ നിലവിലുള്ള പഞ്ചസാരയ്ക്കു പുറമെ ശർക്കരക്കു പകരമായി ഒന്നര കിലോ പഞ്ചസാര അധികമായി നൽകാനും തീരുമാനിച്ചതായി സിഎംഡി…
റിയാദ്: ഹിജ്‌റ വര്‍ഷാരംഭമായ ആഗസ്ത് 20 വ്യാഴാഴ്ച മുതല്‍ സൗദിയിലെ മൊത്ത ചില്ലറ മേഖലയിലെ ഒമ്പത് വ്യാപാര മേഖലകളില്‍ 70 ശതമാനം വരെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ഇതിനെ തുടർന്ന് റിയാദ് സിറ്റിയിലെ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പുകളിലും മാര്‍ക്കറ്റുകളിലും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ ആരംഭിച്ചു. റിയാദ് പൊലീസിന്റെ സഹായത്തോടെ 168 ഷോപ്പുകളില്‍ പരിശോധനകള്‍ നടത്തിയതായും ഏഴ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും 111 മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും മാനവ വിഭവ മന്ത്രാലയം റിയാദ് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹര്‍ബി വ്യക്തമാക്കി. തൊഴില്‍ മാര്‍ക്കറ്റില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തിക്കൊണ്ടുവരികയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യണമെന്നത് മന്ത്രാലയത്തിന്റെ നയമാണ്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവില്‍ നവീകരണത്തിന് സംഭാവനയായി ലഭിച്ചത് 7 കിലോ സ്വര്‍ണം. നിര്‍മാണം ഉടന്‍ പുനരാരംഭിക്കും. സ്വര്‍ണ വില റെക്കോര്‍ഡിൽ നിൽക്കുമ്പോഴും ഭക്തര്‍ സംഭാവനയായി നല്‍കിയതാണ് ഇത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്ര നവീകരണം ആരംഭിച്ചത് . ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീകോവില്‍ സ്വര്‍ണം പൂശുന്നത്. ഏഴ് അടുക്കുകളായി സ്വര്‍ണം പൂശാന്‍ 18 കിലോ സ്വര്‍ണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. തഞ്ചാവൂരില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് പണി നടത്തുന്നത്. നവീകരണത്തിന് ആവശ്യമുള്ള സ്വര്‍ണം മുഴുവന്‍ സംഭാവനയായി സ്വീകരിക്കാനാണ് തീരുമാനം. ഇതില്‍ കുറവു വന്നാല്‍ അടുക്കുകളുടെ എണ്ണം കുറയ്ക്കും. ഇതിനകം തന്നെ രണ്ട് താഴികക്കുടങ്ങള്‍ പൂര്‍ണമായി സ്വര്‍ണം പൂശി കഴിഞ്ഞു. 410 ഗ്രാം (51.25 പവന്‍) വീതം സ്വര്‍ണമാണ് ഓരോ താഴികക്കുടങ്ങളിലും ഉപയോഗിച്ചത്. ഇനി ഒരു താഴികക്കുടം സ്വര്‍ണം പൂശാനായി അവശേഷിക്കുന്നുണ്ട്.
ഇസ്ലാമാബാദ് : കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തി. എഫ്എടിഎഫിന്റെ നിര്‍ദ്ദേശ പ്രകാരം ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി പുറത്തുവിട്ട പട്ടികയിലാണ് ദാവൂദ് ഇബ്രാഹിം സ്വന്തം രാജ്യത്ത് തന്നെയുണ്ടെന്ന് പാകിസ്താന്‍ വ്യക്തമാക്കുന്നത്. ഇതോടെ ദാവൂദ് ഇബ്രാഹിമിന് സംരക്ഷണം നല്‍കുന്നത് പാകിസ്താന്‍ ആണെന്ന് ലോകത്തിന് മുഴുവന്‍ വ്യക്തമായിരിക്കുകയാണ്. കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദാവൂദിന് സംരക്ഷണം നല്‍കുന്നില്ലെന്നായിരുന്നു പാകിസ്താന്‍ അന്ന് മറുപടി നൽകിയിരുന്നത്. പട്ടികയില്‍ മേല്‍വിലാസ പ്രകാരം ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്നാണ് പാകിസ്താന്‍ പറഞ്ഞിരിക്കുന്നത്. ഹ്‌സ് നമ്പര്‍ 37, സ്ട്രീറ്റ് നമ്പര്‍ 30, ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നിങ്ങനെയാണ് ദാവൂദിന്റെ മേല്‍വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് ദാവൂവ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്താനെ നയിച്ചത് എന്നാണ് വിവരം.
മനാമ: വിദ്യാഭ്യാസ മന്ത്രാലയം ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റിയുടെ (ഐജിഎ) സഹകരണത്തോടെ നാഷണൽ പോർട്ടലായ Bahrain.bh വഴി സ്റ്റുഡന്റ് ട്രാൻസ്ഫർ ഇ-സേവനം ആരംഭിച്ചു. മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പൊതു, സ്വകാര്യ സ്കൂളുകളിലേക്കു മാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനും അവരുടെ അപ്ലിക്കേഷനുകളുടെ നില പരിശോധിക്കുന്നതിനും ഇതുവഴി സാധിക്കും. വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്കും തിരിച്ചും മാറ്റുന്നതിന് 2020 ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ സെപ്റ്റംബർ 10 വ്യാഴം വരെ കാലാവധി അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മുകളിലുള്ള തീയതികൾ നീട്ടാനും സാധ്യതയുണ്ട്. ഈ പുതിയ ഇ-സേവനം രക്ഷകർത്താക്കൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും മന്ത്രാലയത്തിന്റെ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും. ഇത് സർക്കാർ ചെലവുകൾ കുറയ്ക്കുകയും പൊതു, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യും. കൊറോണ വൈറസ് പാൻഡെമിക്കിനെ ചെറുക്കാൻ രാജ്യം സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിക്കുന്നത്. സാമൂഹിക അകലം പാലിക്കുകയും വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ആരോഗ്യവും സുരക്ഷയും…
തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ കോവിഡ് ബാരിയര്‍ വിതരണം ചെയ്തു. ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടേയും യാത്രക്കാരുടേയും ഇടയില്‍ സ്ഥാപിക്കാവുന്ന സുരക്ഷിത മറയാണ് കോവിഡ് ബാരിയര്‍. ഇത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരേസമയം സുരക്ഷ ഉറപ്പാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുരിശുപള്ളി മുതല്‍ കൊതക്കുളം വരെയുള്ള മേഖലയിലെ 50ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് ബാരിയര്‍ വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വിപി നന്ദകുമാര്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികള്‍ക്ക് തുടര്‍ന്നും പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, ജസ്റ്റിന്‍ ജോസഫ്, സുഭാഷ് രവി, ശില്പ സെബാസ്റ്റ്യന്‍, ശ്രുതി ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.
പാലക്കാട്: ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതലമട ഗോവിന്ദാപുരം അംബേദ്കര്‍കോളനിയിലെ എസ്. ശിവരാജനെതിരെയാണ് പോലീസ് കൊല്ലങ്കോട് കേസെടുത്തു. ശിവരാജനെതിരെയുള്ള പരാതിയും കേസും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. അംബേദ്കര്‍ കോളനിയില്‍ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ശിവരാജന്‍ എടുത്ത നിലപാടാണ് ഇപ്പോഴത്തെ പരാതിയുടെ പിന്നിലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ശിവരാജന്റെ പ്രതികരണം. വെള്ളിയാഴ്ച പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ശിവരാജന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇരുപത്തഞ്ചുകാരിയുടെ ഭര്‍ത്താവിനെതിരേ മറ്റൊരുകേസും പോലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
