- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
Author: News Desk
മനാമ: തുച്ഛമായ ഫീസ് കുടിശ്ശികയായതിന്‍റെ പേരിൽ അപ്രതീക്ഷമായി വിദൃാഭൃാസം നിഷേധിക്കപ്പെട്ട ഇന്തൃന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ചെറിയ കൈത്താങ്ങാകുമെന്ന് യു.പി.പി അറിയിച്ചു. കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രക്ഷിതാക്കളെ മുഴുവന്‍ പ്രയാസത്തിലും ദുരിതത്തിലുമാഴ്ത്തി കൊണ്ട് ഇന്തൃന്‍ സ്കൂള്‍ ഭരണ സമിതി മുപ്പത് ദിനാര്‍ പോലും ഫീസ് കുടിശികയുള്ള വിദ്യാര്‍ത്ഥികളെ പോലും ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്ന് പാടെ മാറ്റി നിര്‍ത്തി വിദൃാഭൃാസം നിഷേധിച്ച സാഹചരൃത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഒരുമാസത്തെ ടൃൂഷന്‍ ഫീസ് നല്‍കി ഒരു കൈതാങ്ങാകാന്‍ ബഹ്റൈനിലെ സുമനസ്സുള്ളവരെ ഒരുമിപ്പിച്ച് കൊണ്ട് യു .പി .പി ഒരുക്കുന്ന ഹെല്‍പ്പ് ഡെസ്കിലൂടെ അര്‍ഹരായ കുട്ടികള്‍ക്ക് സാന്പത്തിക സഹായവും, ആവശൃമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങളും നല്‍കാന്‍ പരിശ്രമിക്കുമെന്ന് യു.പി.പി ഭാരവാഹികള്‍ അറിയിച്ചു. ഫീസ് കുടിശ്ശിക ഉള്ളവരെ ക്ളാസ്സില്‍ നിന്നും പുറത്താകുന്നതിന് പകരം നിലവിലെ ഓരോ മാസത്തെയും ഫീസിനോടൊപ്പം ചെറിയ ഗഡുക്കളായി കടിശ്ശിക വന്ന ഫീസ് അടച്ചു തീര്‍ക്കാനുള്ള സൗകരൃം രക്ഷിതാക്കള്‍ക്ക് ഒരുക്കികൊടുക്കണമെന്ന് ഇന്തൃന്‍ സ്കൂള്‍ അധികൃതരോട്…
സ്വര്‍ണ്ണക്കള്ളക്കടത്ത് – കോഴിക്കോട് സ്വദേശികളുടെ 1.85 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കോഴിക്കോട് സ്വദേശികളുടെ 1.85 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . നെടുമ്പാശ്ശേരിയില്‍ നിന്നും 20 കിലോ സ്വര്‍ണ്ണക്കള്ളക്കടത്ത് പിടികൂടിയ കേസിലാണ് നടപടി. ഈ കേസിലെ പ്രതികളായ ടി.കെ ഫായിസ്,അഷ്‌റഫ് കല്ലുങ്കല്‍, വൈ.എം സുബൈര്‍, അബ്ദുല്‍ റഹീം എന്നിവരുടെ ഒരു വീട്, ഫ്‌ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുള്‍പ്പെടെയുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. 2013-ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി എടുത്തിരിക്കുന്നത്.
മണ്ണാർക്കാട് : ആരോഗ്യ രംഗത്തിന് പുത്തൻ ഉണർവുമായി ദി മാലിക് പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ക്ലിനിക്കിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ആയുർവേദം, ഹോമിയോ, യുനാനി എന്നിങ്ങനെ 30ൽ അധികം ചികിത്സ രീതികൾ ദ മാലികിൽ ലഭ്യമാണ്. https://youtu.be/PirOpHiZZ64 കുന്തിപ്പുഴ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തായി തുടങ്ങിയ ഈ സംരംഭത്തിന് പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ, ഡോ. എച്ച്.സി. ഉസ്മാൻ സൈനി വൈദ്യർ, കെ.പി. രാമചന്ദ്രൻ ഗുരുക്കൾ, അസ്‌ലം കോങ്ങാട്, ഡോ. എബിൻ.പി. ജോൺസ്, ഡോ. ആതിര കടംബഴിപുറം, ഹക്കീം:പി.ബി.എം. അമാനുള്ള പട്ടാമ്പി, സീന അസ്‌ലം എന്നീ വിദഗ്ധരാണ് നേതൃത്വം നൽകുന്നത്.
മനാമ: ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിൽ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള എയർ ബബിൾ കരാർ ഒപ്പുവച്ചു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. എയർ ഇന്ത്യ എക്സ്പ്രസിനും ഗൾഫ് എയറിനും ദിവസും ഓരോ സർവീസ് നടത്താനാണ് അനുമതി. ഏതെങ്കിലും തരത്തിലുള്ള സാധുവായ ബഹ്‌റൈൻ വിസ കൈവശമുള്ള ഏതൊരു ഇന്ത്യൻ പൗരനും ബഹ്റൈനിലേക്ക് വരാൻ സാധിക്കും എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. എന്നാൽ വിമാന സർവീസ് എന്നു തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തമാക്കിയിട്ടില്ല. https://twitter.com/IndiaInBahrain/status/1304422813181317123?s=20
ന്യൂഡെൽഹി: സോഷ്യൽ ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേഷ് ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അന്തരിച്ചു. കരൾ സിറോസിസ് ബാധിച്ച ഇദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.
മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ സജീവാംഗവും നിരവധി സ്റ്റേജ് ഷോകളുടെ സംഘാടകനായ വി ഇളങ്കോ ബഹ്റൈനിൽ നിര്യാതനായി. വിവിധ ആരോഗ്യപ്രശ്നങ്ങൾ കാരണം ബഹ്റൈൻ സ്പെഷിലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . അബ്ദുൽ ആൽ ക്ലീനിങ്ങ് കന്പനിയിൽ ജനറൽ മാനേജറായിരുന്നു നേരത്തേ അദ്ദേഹം. കഴിഞ്ഞ മാസമായിരുന്നു ഇവിടെ നിന്ന് വിരമിച്ചത്.
മനാമ: കോവിഡ് മഹാമാരിയുടെ വിപത്തിൽ തുടക്കം മുതൽ ബഹ്റൈൻ സമൂഹത്തിൽ വേറിട്ട സാമൂഹ്യസേവനങ്ങൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറം BDF ബഹ്റൈൻ ഡിഫൻസ് ഹോസ്പ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി.ക്യാമ്പിൽ അറുപതോളം സഹോദരി സഹോദരങ്ങൾ രക്തം ദാനം ചെയ്തു . പ്രവാസി കമ്മീഷൻ അംഗവും BKSF രക്ഷാധികാര്യ സമിതി അംഗവുമായ ശ്രീ സുബൈർ കണ്ണുർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ. BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ കൺവീനർ ശ്രീ ഹാരിസ് പഴയങ്ങാടിഅദ്ധ്യക്ഷത വഹിച്ചു .ഉപദേശക സമിതി അംഗമായ ശ്രീ നജീബ് കടലായി സ്വാഗതവും ,രക്തദാന പ്രവർത്തനങ്ങൾക്ക് ക്യാമ്പ് കോഡിനേറ്റർ റാഷിദ് കണ്ണങ്കോട്ട് ,BKSF കമ്യൂണിറ്റി സേവന ഭാരവാഹികളായ അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര,സലീന റാഫി,സലിം നമ്പ്ര,സൈനൽ കൊയിലാണ്ടി.കാസിം പാടത്തായിൽ.അജീഷ് കെ വി.ബഷീർ വാണിയക്കാട് . മൻസൂർ. നൗഷാദ് പൂനുർ .ഷിബു ചെറുതിരുത്തി എന്നിവർ നേതൃത്വം നൽകി .
കൊച്ചി: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ് മെൻ്റെ ഡയറക്ട്രേറ്റാണ് ആലുവയിൽ വെച്ച് ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ ഇഡി ജലീലിന് നോട്ടിസ് നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജലീൽ ഇന്നലെ തന്നെ കൊച്ചിയിലെത്തിയെന്നുമാണ് സൂചന. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ ജലീൽ അരൂരുള്ള തൻ്റെ സുഹൃത്തിൻറെ വീട്ടിൽ താമസിക്കുകയും രാവിലെ ആലുവയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാവുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. എൻഫോഴ്സ്മെൻ്റ് മേധാവി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൻ്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്സലുകൾ എത്തിയത്. എന്നാൽ ഈ പാഴ്സലുകൾ യുഎഇ അയച്ച മതഗ്രന്ഥമാണെന്നാണ് ജലീലിൻ്റെ വാദം. നയതന്ത്ര ബാഗേജ് വഴി വന്ന ഖുആർഎൻ പാഴ്സലിനെ സംബന്ധിച്ചും അന്വേഷണ സംഘം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായും കെ.ടി ജലീലിന് ബന്ധമുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ജലീലിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച മുതൽ കേരളത്തിൽ ഓടില്ല. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം. ലോക്ക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്. ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ലോക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിനകത്ത് യാത്രചെയ്യുന്നവര്‍ക്ക് ആശ്രയമായിരുന്നത് ഈ മൂന്ന് ട്രെയിൻ സർവീസുകളാണ്. 25 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ട്രെയിനുകള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് റെയില്‍വേ ഈ ട്രെയിനുകളെ ഉള്‍പെടുത്തിയത്. കോഴിക്കോട് ജനശതാബ്ദി ട്രെയിന്‍ 50 ശതമാനം വരെ യാത്രക്കാരെയുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓടിയത്. ഓണത്തിന് മുൻപുള്ള കണക്കുപ്രകാരമാണ് റെയില്‍വേ ട്രെയിന്‍ റദ്ദാക്കിയത്.
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി )ബഹ്‌റൈൻ ചാപ്റ്റർ 2020 -2022 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഷിബു പത്തനംതിട്ട ചെയർമാനായി തുടരുന്ന കമ്മിറ്റിയിൽ പിവി മൻസൂർ ആണ് ചീഫ് കോഓർഡിനേറ്റർ . കരിയർ -വിദ്യാഭ്യാസ-ഗൈഡൻസ് മേഖലകളിൽ വേറിട്ട പദ്ധതികൾ ജനകീയമായി നടപ്പിലാക്കാനും സംഘടനാ സന്ദേശം കൂടുതൽ പേരിൽ എത്തിക്കുന്നതിനും പദ്ധതികൾ നടപ്പിൽ വരുത്താൻ ജനറൽ ബോഡി തീരുമാനിച്ചു.. മറ്റു ഭാരവാഹികൾ :യൂസഫ് അലി ,അലി സൈനുദ്ധീൻ ( വൈസ് ചെയർമാന്മാർ ),നൗഷാദ് അടൂർ ( ഫൈനാൻസ് സെക്രട്ടറി ),നൗഷാദ് അമാനത്ത് ( ഹ്യൂമൻ റിസോഴ്സ്സ് ),യൂനുസ് രാജ് ,നിസാർ കൊല്ലം (കരിയർ ആൻഡ് ലർണിങ്),നിയാസ് അലി ,ഷംജിത്ത് തിരുവങ്ങോത്ത് (ക്രിയേറ്റിവിറ്റി ലീഡർഷിപ്പ് പ്രോഗ്രാം ).ഖാലിദ് മുസ്തഫ ( പബ്ലിക് റിലേഷൻസ് ) ,ഷാനവാസ് പുത്തൻവീട്ടിൽ ( മീഡിയ ),ധൻജീബ് അബ്ദുൽ സലാം (ഇൻഫർമേഷൻ ടെക്നോളജി ),അമീർ മുഹമ്മദ് ( സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ് റൂട്ട്…
