- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
Author: News Desk
‘റിമ കല്ലിങ്കലിന്റെ വീട്ടിലെ ഡ്രഗ്സ് പാര്‍ട്ടിയില്‍ പെണ്‍കുട്ടികളും’, ആരോപണവുമായി ഗായിക സുചിത്ര
കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. കൊച്ചിയിലെ നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നാണ് ആരോപണം. എസ്എസ് മ്യൂസിക്കിന്റെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളേ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ എത്രയെത്ര പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിക്കുന്ന ഗായിക തനിക്ക് ആദ്യം ഇത്തരം കാര്യങ്ങള്‍ റിമയെക്കുറിച്ച് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചില മലയാളം…
മനാമ: നമ്മുടെ കുട്ടികളെ ഭാവിയിലെ നല്ല വിളവെടുപ്പിന്റെ വിത്തുകളാക്കി പാകം ചെയ്തെടുക്കേണ്ട ചുമതല അധ്യാപകരുടെയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് അൽ മന്നാഇ പ്രബോധകൻ സമീർ ഫാറൂഖി അഭിപ്രായപ്പെട്ടു. ഒരു കർഷകൻ തന്റെ കൃഷിയിടത്തിലെ കളകൾ നീക്കം ചെയ്യുന്നത് പോലെ അധ്യാപകർ വിദ്യാർത്ഥികളുടെ മനസ്സിൽ രൂപപ്പെട്ടു വരുന്ന ചീത്ത സ്വഭാവങ്ങളെ നീക്കം ചെയ്ത് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന ഭാവിയിലെ നല്ല പൗരന്മാരായി വളരാൻ സഹായിക്കുന്നവരാണെന്നും അതിനുവേണ്ടി രക്ഷിതാക്കളും അധ്യാപകരുടെ കൂടെ നിന്ന് സഹകരിക്കണമെന്നും റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച സമ്മർ സ്‌കൂൾ സമാപന ചടങ്ങിൽ സമീർ ഫാറൂഖി രക്ഷിതാക്കളെ ഓർമിപ്പിച്ചു. രണ്ടു മാസം നീണ്ടുനിന്ന വെക്കേഷൻ ക്ലാസിലെ അനുഭവങ്ങൾ വിവിധ വിദ്യാർത്ഥികൾ സദസ്സുമായി പങ്കുവെച്ചു. സമ്മർ ക്ലാസിലൂടെ കുട്ടികൾക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് വിവിധ രക്ഷിതാക്കൾ വിവരിച്ചു. വിവിധ വൈജ്ഞാനിക പരിപാടികളിൽ വിദ്യാർത്ഥികൾ ഭാഗഭാക്കായി. ഖത്തർ പ്രതിനിധി ജുനൈദ് ബിൻ യാക്കൂബ്, ഉസ്താദ് യഹ്‌യ സി.ടി. എന്നിവർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം…
എസ് എൻ സി എസിൽ ഗുരു സാന്ത്വനം ഉപദേശക സമിതി രൂപീകരിച്ചു – വയനാട് ദുരന്തത്തിൽ നിരാലംബരയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം 4 ലക്ഷം രൂപ പ്രഖ്യാപിച്ചു
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ബഹ്‌റൈൻ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച പ്രധാന ഉപവിഭാഗമായ ഗുരു സാന്ത്വനം ഉപദേശക സമിതിയുടെ 2024-25 കാലയളവിലേക്കുള്ള പ്രവർത്തന സമിതി ഉത്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വച്ച് യുനീക്കോ കമ്പനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് മാനേജറും സാമൂഹ്യ പ്രവർത്തകനുമായ ജയശങ്കർ വിശ്വനാഥൻ നിർവഹിച്ചു. ഓരോരുത്തരും നമുക്ക് ചുറ്റുമുള്ള നിരാലംബ രായ ആളുകളെ സഹായിക്കാൻ മനസ്സുള്ളവരായി മാറാൻ അദ്ദേഹം അഭ്യർത്ഥിച്ചു. എസ് എൻ സി എസിന്റെ ഈ ഉദ്യമത്തിന് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു. ഗുരുസാന്ത്വനം ജനറൽ കൺവീനർ ഷോബി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രശാന്ത് കെ കെ സ്വാഗതപ്രസംഗം നടത്തി. എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ ചടങ്ങിനു ആശംസകൾ അറിയിച്ചു സംസാരിച്ചു. എസ് എൻ സി എസ് പ്രവർത്തന സമിതിയുടെ ഭാഗമായി വയനാട് ദുരന്തത്തിൽ നിരാലംബരയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം…
പത്താമത് മനോരാജ് കഥാസമാഹാര പുരസ്കാരം സലിൻ മാങ്കുഴിയുടെ പത U / A അർഹമായി. പ്രശസ്ത കഥാകൃത്തും എഴുത്തുകാരനുമായ മനോരാജിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 33333 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാന വാരം ചെറായിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറായ സലിൻ മാങ്കുഴി പത U /A, പേരാൾ എന്നീ കഥാസമാഹാരങ്ങളും എതിർവാ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തർദേശീയ അംഗീകാരം ലഭിച്ച നോട്ടം ഉൾപ്പെടെ നാലു സിനിമകളുടെ രചന നിർവ്വഹിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാന ടെലിവിഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായി തിരുവനന്തപുരത്തും ദുബായിലും ജോലി നോക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയായ ജി. ഷീലയാണ് ഭാര്യ. ഡൽഹി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അനേന , കുസാറ്റിലെ നിയമ വിദ്യാർത്ഥി അദ്വൈത എന്നിവരാണ് മക്കൾ .തിരുവനന്തപുരം കരകുളത്താണ് താമസം.
ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി ജെയിന്‍ യൂണിവേഴ്‌സിറ്റി; ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് സഹ ഉടമ
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി. അദാനി ഗ്രൂപ്പാണ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സും ഒരു സ്‌പോണ്‍സറാണ്. യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് ടീമിന്റെ സഹ ഉടമയുമാകും. സെപ്റ്റംബര്‍ 2-ന് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ സംഭവവികാസം. രാജ്യത്ത് സ്‌പോര്‍ട്‌സിന് ഗണ്യമായ പ്രോത്സാഹനം നല്‍കുന്ന മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി. കായികരംഗത്തിന് നല്‍കുന്ന പ്രോത്സാഹനത്തിന് 2023-ലെ കേന്ദ്ര സര്‍ക്കാരിന്റെ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം ജെയിന്‍ നേടിയിരുന്നു. ഇതിന് പുറമേ കായിക മേഖലയുടെ പുരോഗതിക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ സര്‍വ്വകലാശാലയ്ക്കുള്ള സ്‌പോര്‍ട്ട്‌സ് സ്റ്റാര്‍ അക്‌സ്സെസ് പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം ജെയിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റര്‍മാരായ റോബിന്‍ ഉത്തപ്പ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ തുടങ്ങി അനേകം ക്രിക്കറ്റര്‍മാരെ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഭാവന ചെയ്തിട്ടുണ്ട്.…
സ്ത്രീത്വത്തെ അധിക്ഷേപിച്ചു; സിമി റോസ്ബെല്‍ ജോണിനെ കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്ന് വനിതാ നേതാക്കൾ
തിരുവനന്തപുരം: സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ.ഐ.സി.സി. അംഗം സിമി റോസ്ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി. ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കൾ കെ.പി.സി.സി. അദ്ധ്യക്ഷന്‍ കെ. സുധാകരനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി നല്‍കി.കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തർ എം.പി. എന്നിവരാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് കോണ്‍ഗ്രസില്‍നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയ ശേഷം സിമി റോസ്ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമദ്ധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നുകൊടുത്തെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാര്‍ട്ടിയോട് കാണിച്ച സിമിയെ അടിയന്തരമായി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; ഉയരുന്നത് വ്യാജ ആരോപണങ്ങളെന്ന് നടന് ജയസൂര്യ
തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിക്കുന്നു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. ഇന്ന് തന്‍റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സത്യം ചെരിപ്പ് ധരിക്കുന്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509…
ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2024ൻറെ ഭാഗമായി പായസം മത്സരവും തിരുവാതിര കളിയും സംഘടിപ്പിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം സംഗീത റെസ്റ്റോറന്റുമായി ചേർന്ന് പായസം മത്സരവും തിരുവാതിര കളിയും സംഘടിപ്പിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു, മികച്ച മത്സരം കാഴ്ചവച്ച തങ്ക കുമാർ, സൗമ്യ സതീഷ്, അശ്വനി അരുൺ എന്നിവർക്ക് സംഗീതാ റെസ്റ്റോറൻറ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ, പായസമത്സരം വിധികർത്താക്കളായി എത്തിച്ചേർന്ന പ്രശസ്ത ഷെഫ് U.K. ബാലൻ, ബഹറിനിൽ വിവിധ പാചക മത്സരങ്ങളിൽ വിജയിയായിരുന്ന മായ ഉദയകുമാർ എന്നിവർ ചേർന്ന് നൽകുകയുണ്ടായി. തുടർന്ന് ശുഭ അജിത്തിന്റെ നേതൃത്വത്തിൽ സൊസൈറ്റി വനിതവേദി പ്രവർത്തകർ സംഘടിപ്പിച്ച വർണ്ണാഭമായ തിരുവാതിരയും അരങ്ങേറി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2024 ജനറൽ കൺവീനർ അജിത് പ്രസാദ് പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും…
കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി– 70) അന്തരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തെ നടവയലിലെ വീടിനോടു ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആദിവാസി കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് എന്ന സ്‌ഥലത്ത് കനവ് എന്ന ഗുരുകുലാശ്രമം സ്ഥാപിച്ചതോടെയാണ് അദ്ദേഹം കനവ് ബേബി എന്ന് അറിയപ്പെട്ടുതുടങ്ങിയത്.ബേബിയുടെ ‘മാവേലിമൻറം’ എന്ന നോവൽ ആദിവാസി ജീവിതത്തിന്റെ നേർ പരിച്ഛേദമാണ്. ഈ നോവലിന് 1994-ലെ കേരള സാഹിത്യ അക്കാദമി അവാർഡും പിന്നീട് മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. ബേബി രചിച്ച ‘നാടുഗദ്ദിക’ നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മനാമ: ബഹ്റൈനിൽ സിക്കിൾ സെൽ അനീമിയ (എസ്.സി.എ) ബാധിതരായ സ്ത്രീകൾക്കായി പ്രത്യേക വാർഡ് അനുവദിച്ചതായി സർക്കാർ ആശുപത്രികളുടെ സി.ഇ.ഒ. ഡോ.മറിയം അത്ബി അൽ ജലഹമ അറിയിച്ചു.സിക്കിൾ സെൽ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം നൽകാനുള്ള സർക്കാർ ആശുപത്രികളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇതെന്ന് അവർ പറഞ്ഞു. ഈ രോഗികളുടെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.വാർഡിൽ 18 കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. അവയിൽ ഓരോന്നിനും സുപ്രധാന അടയാളങ്ങളുണ്ട്. ഇത് രോഗികളുടെ തുടർച്ചയായ നിരീക്ഷണത്തിനും പരിചരണത്തിൻ്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുന്നു.ഫെബ്രുവരിയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പാരമ്പര്യ രക്ത വൈകല്യമുള്ള സ്ത്രീകൾക്കായി ഒരു ഡേ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 12 കിടക്കകൾ, ഒരു പരിശോധനാ മുറി, ട്രയേജ്, ചികിത്സ, കൺസൾട്ടേഷൻ എന്നിവയ്ക്കുള്ള ഇടങ്ങൾ ഉൾപ്പെടുന്ന ഈ യൂണിറ്റ്, സ്ത്രീകളായ സിക്കിൾ സെൽ രോഗികൾക്ക് പ്രത്യേക സേവനങ്ങൾ നൽകുന്നതിന് സ്ഥാപിച്ചതാണ്.
