- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
- നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്.ബി.
- ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈനികളെ നാട്ടിലെത്തിച്ചു
- ബഹ്റൈനിലെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
Author: News Desk
ബഹ്‌റൈന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റിയുടെ സംഭാവന പ്രശംസനീയം: ഇന്ത്യൻ അംബാസഡർ
മനാമ: ബഹ്‌റൈന്റെ സാമ്പത്തിക അഭിവൃദ്ധിയിലും ഇന്ത്യ-ബഹ്‌റൈൻ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈനിലെ തട്ടായി ഹിന്ദു മർച്ചൻ്റ്സ് കമ്മ്യൂണിറ്റി (ടി.എച്ച്.എം.സി) നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി സംഘടിപ്പിച്ച ടി.എച്ച്.എം.സി. കണക്റ്റ് എന്ന പരിപാടിയുടെ നാലാമത് എഡിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് മുകേഷ് കവലാനിയുടെ നേതൃത്വത്തിൽ ആഗോള കോസ്‌മോപൊളിറ്റൻ വീക്ഷണം ടി.എച്ച്.എം.സിയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. 2019 ഓഗസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം, രണ്ടു വഴികളിലൂടെയുള്ള നിക്ഷേപം 40 ശതമാനം വർധിച്ച് 1.6 ബില്യൺ യു.എസ്. ഡോളറിലെത്തി. 2023 ഒന്നാം പാദം മുതൽ 2024 ഒന്നാം പാദം വരെയുള്ള ഒരു വർഷത്തെ കാലയളവിൽ, ബഹ്‌റൈനിലെ ഇന്ത്യൻ നിക്ഷേപം 200 മില്യൺ യു.എസ്. ഡോളറായിരുന്നു. 15 ശതമാനം വർദ്ധനയുണ്ടായി. ഇത് ഇന്ത്യയെ ബഹ്‌റൈനിലെ ആറാമത്തെ വലിയ നിക്ഷേപകരാക്കി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തില്‍ ചെലവിട്ട കണക്ക് പുറത്ത്; 75,000 രൂപ ഒരു മൃതദേഹം സംസ്‌കരിക്കാന്‍; വസ്ത്രം വാങ്ങാന്‍ 11 കോടി, ഭക്ഷണത്തിനും വെള്ളത്തിനും 10 കോടി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്‌സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ അറിയിച്ചത്. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടി ചെലവഴിച്ചുവെന്നും, ഇവരുടെ താമസത്തിനായി 15 കോടി ചെലവിട്ടതായും അറിയിക്കുന്നു. ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് 12 കോടി ചെലവായി. ബെയ്‌ലി പാലത്തിന്റെ കല്ലുകള്‍ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികള്‍ക്ക്…
കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ മലയാള സിനിമയിൽ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്.പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകി. തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളുടെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു നേരത്തെ രാജിവെച്ചിരുന്നു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചായിരുന്നു ആഷിക് അബു രാജിവച്ചത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി വിവരങ്ങൾ പുറത്തുവിട്ട റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രംഗത്തെത്തി. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്…
തിരുവനന്തപുരം: നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. ഫോണ്‍ ചോര്‍ത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിന്‍റെ അനുമതിയില്ലാതെയുള്ള ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഇന്നത്തെ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാവിലെ 8.25നുള്ള ഐ.എക്സ്. 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐ. എക്സ്. 393 കോഴിക്കോട് – കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
മനാമ: സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 120 ൽ പരം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനാകുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കും എന്ന് ഓർമ്മിപ്പിച്ചു കൊണ്ടും, സംസ്കൃതി നടത്താറുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടും ICRF ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർമാരായ ജയദീപ്, സന്തോഷ് കുമാർ, ഹരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്കൃതി പ്രസിഡൻ്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി ആനന്ദ് സോണി, സംസ്കൃതി ശബരി ഭാഗ് പ്രസിഡൻ്റ് രജീഷ് ടി ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, ശബരി ഭാഗ് മുൻ പ്രസിഡൻ്റ് രഞ്ജിത്ത് പാറക്കൽ, പ്രവീൺ നായർ, സുധീർ തെക്കേടത്ത്, രഞ്ജു, ജ്യോതിഷ്, മഹേഷ്, കിഷോർ, ദിലീപ് കുമാർ, വി.പി.പ്രദീപ് , ദീപക്, അഭിലാഷ് ചന്നശ്ശേരി സംസ്കൃതിയുടെ മറ്റ് റീജിയൻ ഭാരവാഹികൾ എന്നിവർ…
മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവിന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാണ്.ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ 24കാരൻ മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ്പ വൈറസ് എന്ന സംശയമുണ്ടായത്. ഉടന്‍ തന്നെ ലഭ്യമായ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയും പരിശോധനാഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നുവെന്നും ഔദ്യോഗിക സ്ഥീരീകരണത്തിനായാണ് സാംപിളുകള്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചതെന്നും മന്ത്രി അറിയിച്ചു. ഈ പരിശോധനയിലാണ് നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരിച്ച യുവാവ് ബെംഗളുരുവിൽ വിദ്യാർത്ഥിയാണ്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ…
മീററ്റ്: മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് മരണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്‌ച വൈകിട്ട് 5.15ഓടെ മീററ്റിലെ സാകിർ നഗർ മേഖലയിലെ മൂന്ന് നിലകെട്ടിടമാണ് തകർന്നത്. സംഭവസമയത്ത് 15 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. 11 പേരെ അവശിഷ്‌ടങ്ങൾ നീക്കി പുറത്തെത്തിച്ചു. എന്നാൽ ഇവരിൽ പത്ത് പേരും മരിച്ചു. സാജിദ്(40), മകൾ സാനിയ(15), മകൻ സാക്വിബ്(11), സിമ്ര (ഒന്നര വയസ്), റീസ(7), നഫോ(63), ഫർഹാന(20), അലീസ(18), ആലിയ(6) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവമുണ്ടായയുടൻ പൊലീസും അഗ്നിരക്ഷാ സേനയും പിന്നീട് ദേശീയ ദുരന്തനിവാരണ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരിൽ ഒൻപതുപേർ ഒരേകുടുംബത്തിലെ അംഗങ്ങളാണ്. കെട്ടിടം ഉടമ സ്ഥലത്ത് ഒരു ഡെയറിഫാം നടത്തിയിരുന്നു. അതിനാൽ തന്നെ രണ്ട് ഡസനിലധികം പോത്തുകൾ ഇതിനിടയിൽ കുടുങ്ങിപ്പോയി. ഇവയെയും പുറത്തെത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ദിവസങ്ങൾക്കകം ഉത്തർ പ്രദേശിൽ നടക്കുന്ന രണ്ടാമത് സമാനമായ സംഭവമാണിത്. സെപ്‌തംബർ ഏഴിന് ലക്‌നൗവിൽ മൂന്ന് നിലകെട്ടിടം തകർന്ന്…
ന്യൂഡൽഹി: കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകൾ നേരുകയാണെന്ന് എക്‌സിൽ കുറിച്ച ആശംസകളിലൂടെ രാഷ്‌ട്രപതി അറിയിച്ചു. പുതിയ വിളവെടുപ്പിന്റെ ഈ ആഘോഷവേളയിൽ പ്രകൃതിയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ രാഷ്‌ട്രപതി എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. സന്തോഷകരമായ ഓണം ഏവർക്കുമുണ്ടാകട്ടെ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. ലോകമാകെയുള്ള മലയാളിസമൂഹം ഓണം ആവേശത്തോടെ ആഘോഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. എല്ലാ മലയാളികൾക്കും ഓണാശംസ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ് എന്ന് പറഞ്ഞു. മുൻപെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. വയനാട്ടിലെ ദുരിതബാധിത…
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രണ്ട് ദിവസത്തിനകം രാജിവയ്‌ക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ച ശേഷമേ ഇനി മുഖ്യമന്ത്രി പദവിയിൽ ഇരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ കേജ്‌രിവാൾ ഇങ്ങനെ പ്രഖ്യാപിച്ചത്. ‘ആം ആദ്‌മി പാർട്ടിയ്‌ക്ക് ദൈവാനുഗ്രഹമുണ്ട്. ഓരോ വീടുകളിലും ഓരോ തെരുവുകളിലും ഞാൻ പോകും. ജനങ്ങളുടെ അഭിപ്രായം ആരായും. അതറിയും വരെ കസേരയിൽ ഇരിക്കില്ല. ‘ കേജ്‌രിവാൾ പറഞ്ഞു. സുപ്രീംകോടതി നിയന്ത്രണങ്ങളുള്ളതിനാൽ ഞങ്ങൾക്ക് ജോലിചെയ്യാനാവില്ലെന്ന് ചിലർ പറയുന്നു. സത്യസന്ധനാണ് ഞാനെന്ന് തോന്നിയാൽ വലിയ തോതിൽ എനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. അത്തരത്തിൽ ആവശ്യപ്പെട്ടാലേ മുഖ്യമന്ത്രിക്കസേരയിൽ താനിരിക്കൂ എന്നും കേജ്‌രിവാൾ വ്യക്തമാക്കി.2025 ഫെബ്രുവരി വരെയാണ് ഡൽഹിയിൽ നിയമസഭയുടെ കാലയളവ്. എന്നാൽ നവംബറിൽ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഡൽഹിയിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന്…