Author: News Desk

ബഹ്റൈനിൽ സംഘടിപ്പിക്കുന്ന എ കെ സി സി മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസിന് (ccmelcon) വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡന്റുമായ ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനറായി കേരള സമാജം സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വർഗീസ് കാരക്കലിനെ ചെയർമാനായും, ശ്രീ. എബ്രഹാം ജോൺ, ശ്രീ. ബാബു തകളത്ത്, ശ്രീ. റിജു മൂഞ്ഞേലി,ശ്രീ. പ്രിൻസ് ജേക്കബ് എന്നിവരെ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുത്തു. തുടർന്ന് സംസാരിച്ച വർഗീസ് കാരക്കൽ എല്ലാവരുടെയും നിസ്സീമമായ സഹകരണം പരിപാടിയുടെ വിജയത്തിന് അനിവാര്യമാണെന്ന് ഓർമിപ്പിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ശ്രീ. എബ്രഹാം ജോൺ, സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ.പി.ടി.ജോസഫ് സെക്രട്ടറി നെൽസൺ മുൻപ്രസിഡന്റ് ശ്രീ. പോൾ ഉറുവത്ത്, ശ്രീ ബാബു തകളത്ത്, ഭാരവാഹികളായ ജിബി അലക്സ്, രതീഷ് സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.ജീവൻ ചാക്കോ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് മന്ത്രി അറിയിച്ചത്. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യായന വര്‍ഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ലെന്നും എങ്കിലും സംസ്ഥാന സര്‍ക്കാര്‍ യൂണിഫോം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വര്‍ഷത്തിനുശേഷമാണ് ഹയര്‍ സെക്രട്ടറി തലത്തില്‍ പാഠപുസ്തകം പരിഷ്‌കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്‌കരിച്ചത്. NCERT യുടെ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച്…

Read More

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും, തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടേയും നിക്ഷേപമുണ്ട്. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. ഈ വലിയ സാമ്പത്തിക സ്രോതസ്സ് വന്നതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള കേസില്‍ വളരെ വലിയ ബന്ധമുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുത്. ബംഗലൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തില്‍ വെച്ചാണ്ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി പരിചയപ്പെടുന്നത്. താന്ത്രിക വിധി പ്രകാരം മാത്രമല്ല തന്ത്രി ശബരിമലയില്‍ ഇടപെടുന്നത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ള തടയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. താന്ത്രിക വിധി പ്രകാരമുള്ള…

Read More

ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ Rev. Fr. ജോളി വടക്കന് സിംസ് ഭാരവാഹികൾ, മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസേഫിൻറ്റെയും, അവാലി “അവർ ലേഡി ഓഫ് അറേബ്യ” കത്തീഡ്രൽ വികാരിയും റെക്ടറുമായ ഫാ . സജി തോമസിൻറ്റെയും സാന്നിദ്ധ്യത്തിൽ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. ബഹ്‌റിനിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ കാണുന്നതിനായി എത്തിച്ചേർന്ന ഫാ . ജോളി വടക്കൻ സിംസ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടക്കുന്ന “രജതാരവം ” പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുക്കുമെന്ന് സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ് എന്നിവർ അറിയിച്ചു. കൂടാതെ, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക നേതൃനിരയിലെ…

Read More

ബിഗ് ടിക്കറ്റ് സീരീസ് 283-ൽ ബിഗ് വിൻ മത്സരത്തിൽ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നാല് പ്രവാസികൾ 540,000 ദിർഹം പങ്കിട്ടു. ഗുജറാത്തിൽ നിന്നുള്ള കൗഷിക് ഉദേഷി, മുംബൈയിൽ നിന്നുള്ള ഡയാന പ്രിൻസി ജോർജ് എന്നിവരാണ് ഇന്ത്യക്കാരായ വിജയികൾ. ഓൺലൈനായി എടുത്ത 113592 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് കൗഷിക്കിന് ഭാഗ്യം വന്നത്. സുഹൃത്തുക്കളായ 12 പേർക്കൊപ്പം കൗഷിക് സമ്മാനത്തുകയായ 150,000 ദിർഹം പങ്കിടും. ദുബായിൽ 19 വർഷമായി ജീവിക്കുന്ന ഡയാന അക്കൗണ്ടന്റാണ്. ഭർത്താവും ഒരു മകനും ഒപ്പമാണ് അവർ താമസിക്കുന്നത്. ബിഗ് വിൻ മത്സരത്തിലേക്കുള്ള ക്ഷണം തീരെ പ്രതീക്ഷിച്ചില്ലെന്ന് ഡയാന പറയുന്നു. വളരെ സന്തോഷകരമായ ഒരു നിമിഷംകൂടെയായിരുന്നു അതെന്ന് ഡയാന പറയുന്നു. 150,000 ദിർഹമാണ് സമ്മാനത്തുക. ബംഗ്ലാദേശിൽ നിന്നുള്ള ഒരു വിജയി 27 വയസ്സുകാരനായ മുഹമ്മദ് തുഹൈദുൽ ആണ്. ഷാർജയിൽ ജീവിക്കുന്ന മുഹമ്മദ് ഒരു എ.സി കമ്പനിയിൽ ജോലി ചെയ്യുകയാണ്. 20 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ബംഗ്ലാദേശിൽ നിന്നുള്ള രണ്ടാമത്ത…

Read More

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്‍.എ) ഫെബ്രുവരി 1 മുതല്‍ 7 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ 93 തൊഴിലാളികളെ നാടുകടത്തി.1,596 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 18 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എ.ആര്‍.എ. അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ (ആര്‍.എം.എസ്) എമര്‍ജന്‍സി മെഡിസിന്‍ കെട്ടിടം, ഐസൊലേഷന്‍ വാര്‍ഡ്, ഓപ്പണ്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ബഹ്റൈന്‍ പ്രതിരോധ സേന ആശുപത്രിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ രാജാവ് നിയോഗിച്ചതനുസരിച്ച് ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ, പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസ്സന്‍ അല്‍ നുഐമി എന്നിവര്‍ പങ്കെടുത്തു.ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 58ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പരിപാടി.എമര്‍ജന്‍സി മെഡിസിന്‍ കെട്ടിടം, ഐസൊലേഷന്‍ വാര്‍ഡ്, ഓപ്പണ്‍ എംആര്‍ഐ കെട്ടിടം എന്നിവ നുഐമി സന്ദര്‍ശിച്ചു.ഈ സുപ്രധാന മെഡിക്കല്‍ പദ്ധതികള്‍, പ്രത്യേകിച്ച് ഓപ്പണ്‍ എം.ആര്‍.ഐ. ഉപകരണം രോഗനിര്‍ണയ സേവനങ്ങളിലെ ഗുണപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലെ ഒരു പ്രധാന കവലയില്‍ കാര്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍നിന്ന് പബ്ലിക് പ്രോസിക്യൂഷന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും…

Read More

ദില്ലി: ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിന് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറി. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടില്‍ ഓപ്പിട്ടില്ല. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Read More