Author: News Desk

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്’ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘കെപിഎംഎസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അതെല്ലാം ശബരിമലയില്‍ ആചാരലംഘനം പാടില്ല എന്നുള്ളതാണ്. ആചാര ലംഘനം പാടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും’ മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇന്നലെ നിയമമന്ത്രി പി രാജീവ് സര്‍ക്കാര്‍…

Read More

ദില്ലി: കേരളമുൾപ്പെടെയുള്ള 4 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വി‍ജ്ഞാപനം മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ മാസത്തിൽ വിവിധ തീയതികളിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന അഞ്ച് നിയമസഭകളുടെയും കാലാവധി മെയ്, ജൂൺ എന്നീ മാസങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ അവസാനിക്കും. കേരള നിയമസഭയുടെ കാലാവധി മെയ് 23നാണ് അവസാനിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ കാലാവധി ജൂൺ 15ന് അവസാനിക്കും. അസം നിയമസഭയുടെ കാലാവധി മെയ് 20ന് അവസാനിക്കും. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 10നും, പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7നും അവസാനിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ സംസ്ഥാനത്ത് ടൂറിസം മേഖലയിലെ അല്ലാത്ത മറ്റു ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതൽ രാത്രി 11വരെയാണ്. ഇതാണിപ്പോള്‍ രാവിലെ പത്തു മുതൽ അര്‍ധരാത്രി 12വരെയായി ദീര്‍ഘിപ്പിക്കുന്നത്. ബാറുടമകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യത്തിന് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടികാട്ടി പ്രവര്‍ത്തന സമയത്തിൽ രണ്ടു മണിക്കൂര്‍ കൂട്ടി നീട്ടണമെന്ന് ബാറുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രം രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ അനുമതി നൽകുമ്പോള്‍…

Read More

ദോഹ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഖത്തറിലെത്തി.ബഹ്റൈന്‍-ഖത്തര്‍ ബന്ധം മുന്നോട്ടു കൊണ്ടുപോകാനും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സന്ദര്‍ശന വേളയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും നിരവധി മുതിര്‍ന്ന ഖത്തറി ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Read More

മനാമ: ഇറ്റലിയിലെ റോമില്‍ നടന്ന എഫ്.എ.ഒ. വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) വില്ലേജസ് റെക്കഗ്നിഷന്‍ ഇനിഷ്യേറ്റീവിന് കീഴില്‍ ബഹ്റൈനിലെ നാല് കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.ശാസ്ത്രം, നവീകരണം, ഡിജിറ്റല്‍ ഗ്രാമങ്ങള്‍ എന്നിവയ്ക്ക് ഹൂറത്ത് ആലിയും പ്രകൃതിദത്ത ഗ്രാമങ്ങള്‍ക്ക് ബുരി ഗ്രാമവും പരമ്പരാഗത ഭക്ഷ്യ സംസ്‌കാരങ്ങള്‍ക്ക് കരാന ഗ്രാമവും കാര്‍ഷിക ടൂറിസം അനുഭവങ്ങള്‍ക്ക് ബുദയ്യയുമാണ് അംഗീകാരം നേടിയത്.ഫീല്‍ഡ് മൂല്യനിര്‍ണയം, സുസ്ഥിരമായ കാര്‍ഷിക രീതികള്‍, പ്രകൃതിവിഭവ സംരക്ഷണം, സാമൂഹ്യ ഇടപെടല്‍, കാര്‍ഷിക പൈതൃക സംരക്ഷണം എന്നിവയുള്‍പ്പെടെ എല്ലാ സാങ്കേതികവും നടപടിക്രമപരവുമായ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷമാണ് ഈ അംഗീകാരം നല്‍കിയതെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു.

Read More

ദുബായ്: ബഹ്റൈനത്തിലെ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ നൂതന റേഡിയോളജി, ഇമേജിംഗ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഫ്യൂജിഫിലിം മിഡില്‍ ഈസ്റ്റ് എഫ്.ഇ.ഇയുമായി കരാറുണ്ടാക്കി. മേഖലയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ പ്ലാറ്റ്ഫോമുകളിലൊന്നായ വേള്‍ഡ് ഹെല്‍ത്ത് എക്സ്പോ ദുബായ് 2026ലാണ് ഈ കരാര്‍ ഔപചാരികമാക്കിയത്.ബഹ്റൈനിലെ അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുമായുള്ള ഫ്യൂജിഫിലിമിന്റെ ആദ്യത്തെ സമഗ്രമായ സഹകരണമാണിത്. കരാര്‍ പ്രകാരം ജി.സി.സിയിലെ ആദ്യത്തെ എ.ഐ-പവേര്‍ഡ് എം.ആര്‍.ഐ. സിസ്റ്റം, നൂതന സി.ടി. ഇമേജിംഗ് സാങ്കേതികവിദ്യ, ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ എക്‌സ്-റേ സിസ്റ്റം, ഒരു മൊബൈല്‍ എക്‌സ്-റേ യൂണിറ്റ് എന്നിവയുള്‍പ്പെടെ ഫ്യൂജിഫിലിമിന്റെ അത്യാധുനിക മെഡിക്കല്‍ ഇമേജിംഗ് സംവിധാനങ്ങള്‍ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സജ്ജീകരിക്കും. രോഗനിര്‍ണയ കൃത്യത വര്‍ധിപ്പിക്കാനും ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കാനുമാണിത്.വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോ ദുബായ് 2026ല്‍ ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഔപചാരികമായി ഒപ്പുവെച്ചത്. അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള,…

Read More

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോർട്ട് അതേപടി നൽകുയായിരുന്നു. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചു. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദൻ ഭജൻസിൻ്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിംസും അംഗീകരിക്കാൻ കഴിയില്ല. 4.99…

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഹസന്‍ അദ്നാന്‍ അല്‍ ഷറഫിനെ നിയമിച്ചു.നിയമനം ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ റോളില്‍ അല്‍ ഷറഫ് സ്ഥാപനത്തിന്റെ സാമ്പത്തിക നയം, മൂലധന മാനേജ്‌മെന്റ്, പ്രകടന ഭരണം, സാമ്പത്തിക കാര്യനിര്‍വ്വഹണം എന്നിവയ്ക്ക് നേതൃത്വം നല്‍കും.ഹസന്‍ ശക്തമായ സാമ്പത്തിക നേതൃത്വ പരിചയം, ശക്തമായ ഭരണ യോഗ്യതകള്‍, സുസ്ഥിര പ്രകടനം കാഴ്ചവയ്ക്കുന്നതിനായി സി.ഇ.ഒമാരുമായും ബോര്‍ഡുകളുമായും പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോര്‍ഡ് എന്നിവ നേടിയിട്ടുണ്ടെന്ന് ഗള്‍ഫ് എയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ ഒരു ലക്ഷം ഗാഫ് മരങ്ങള്‍ നടുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഗാഫ് മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബഹ്റൈനിലെ യു.എ.ഇ. അംബാസഡര്‍ ഫഹദ് മുഹമ്മദ് ബിന്‍ കര്‍ദൂസ് അല്‍ അമേരി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Read More

മനാമ: കമാന്‍ഡര്‍-ഇന്‍-ചീഫ് ഓഫ് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും റോയല്‍ ഗാര്‍ഡ് ടീം ജേതാക്കളായി.ഷെയ്ഖ് അലി ബിന്‍ മുഹമ്മദ് അല്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സമനിലയില്‍ പിരിഞ്ഞ ശേഷം റോയല്‍ ബഹ്റൈന്‍ നാവിക സേനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-2ന് പരാജയപ്പെടുത്തിയാണ് റോയല്‍ ഗാര്‍ഡ് ടീം കപ്പ് സ്വന്തമാക്കിയത്.ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ബി.എഫ്.എ) പ്രസിഡന്റ് ഷെയ്ഖ് അലി ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ കമാന്‍ഡര്‍-ഇന്‍-ചീഫിനെ പ്രതിനിധീകരിച്ച് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.മികച്ച കളിക്കാരനായി മൊയദ് അല്‍ ദേസൂഖും ടോപ് സ്‌കോററായി സിയാദ് ബാസിലും മികച്ച ഗോള്‍കീപ്പറായി ഹസ്സന്‍ അലി ഖലീഫും വ്യക്തിഗത അവാര്‍ഡുകള്‍ നേടി. മിലിട്ടറി സ്‌പോര്‍ട്‌സ് യൂണിയന്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ നാല് കാറുകളുടെ സമ്മാന നറുക്കെടുപ്പുമുണ്ടായിരുന്നു.

Read More