- വിവാഹവാഗ്ദാനം നൽകി 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 40കാരന് 25 വർഷം കഠിനതടവ്
- ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ബഹ്റൈനിലെ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗ മത്സരവുമായി ഗൾഫ്മാധ്യമം
- ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
- മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു
- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Author: News Desk
കോൾഗേറ്റ് മുതൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് വരെ…വനിതാദിനത്തിൽ ബഹിഷ്കരണ ആഹ്വാനം; അടുക്കളയിൽ നിന്ന് യുദ്ധം തുടങ്ങാമെന്ന് എഴുത്തുകാരി സാറാ ജോസഫ്
തൃശ്ശൂർ: ലോക വനിതാ ദിനത്തിൽ ബഹിഷ്കരണ ആഹ്വാനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഇറാനെതിരെ യുദ്ധം നയിക്കുന്ന അമേരിക്കൻ- ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ആഹ്വാനം. കോൾഗേറ്റ് ടൂത്ത് പേസ്റ്റ്, ടെഡ് /ഏരിയൽ അലക്ക് പൗഡർ, ഹെഡ് & ഷോൾഡർ ഷാംപൂ, ജോൺസൺ ആൻഡ് ജോൺസൺ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ബഹിഷ്കരിക്കാനാണ് സാറാ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇന്ന് ലോക വനിതാദിനംനമ്മൾ സ്ത്രീകൾക്ക് യുദ്ധത്തിൽ പങ്കെടുത്താലോ?അടുക്കളയിലും കുളിമുറിയിലും കിടപ്പറയിലുംനിന്ന് തുടങ്ങിയാലോ?അമേരിക്കയോടും ഇസ്രഈലിനോടുമുള്ള എതിർപ്പ് വാക്കുകൾക്കപ്പുറം പ്രയോഗത്തിൽ കൊണ്ടുവന്നാലോ? നമ്മൾ കോൾഗേറ്റ് ടുത്പെയ്സ്റ്റ് ഉപേക്ഷിക്കുന്നു. ടെഡ്/ഏരിയൽ അലക്ക് പൗഡർ ഉപേക്ഷിക്കുന്നു. ഹെഡ് &ഷോൾഡേഴ്‌സ്/പാൻ്റിൻ ഷാമ്പൂകൾ ഉപേക്ഷിക്കുന്നു. ജോൺസൺ&ജോൺസൺ ഉല്പന്നങ്ങൾ ഉപേക്ഷിക്കുന്നു. കാരണം അമേരിക്കയുടെ വൻ കോർപറേറ്റ് സ്ഥാപനങ്ങളാണിവ.
ദില്ലിയിൽ ജാഗ്രത; എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ കൂട്ടുന്നു, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാഗ്രത കടുപ്പിച്ച് ദില്ലി പൊലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ദില്ലി പൊലീസ് കമ്മീഷണർ നിർദേശം നൽകി. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സെപ്ഷ്യൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാൻറെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച 28-ാം തീയതിയാണ് ഇറാൻ്റെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്. ഒന്നാം തിയതി ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലാം തീയതി കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു. കപ്പലിലുള്ള 183 പേർക്ക് നാവികസേന ബേസിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഉണ്ടായിരുന്ന ഐആർഐഎസ് ദേന കപ്പലാണ് അമേരിക്ക കഴിഞ്ഞ ദിവസം മുക്കിയത്.
പശ്ചിമേഷ്യൻ യുദ്ധം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ; ‘മലയാളികൾ താമസിക്കുന്ന ജിസിസി രാജ്യങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല’
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്‌താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്‌ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നൽകിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് രാഹുൽഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാഗാന്ധി ഗ്യാരൻ്റി പ്രഖ്യാപനത്തിൽ ചർച്ച നടക്കണം. കോൺഗ്രസിൻ്റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണം. തെലങ്കാന സർക്കാർ തകർന്നു നിൽക്കുകയാണ്. ഹിമാചൽ പ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയാണ്. കർണാടകയിൽ വികസനത്തിന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി തന്നെ പറയുന്നു. വ്യാജ വാഗ്ദാനം നൽകി ഏത് ലെവൽ വരെയും കോൺഗ്രസ് പോകും. ജനങ്ങൾക്ക് വേണ്ടിയല്ല അഴിമതിക്ക് വേണ്ടിയാണ് പ്രഖ്യാപനം. കർഷകർക്ക് വായ്പ ഇളവ് നൽകിയതിൽ പോലും യുപിഎ സർക്കാർ…
ഇറാന്റെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കിടരുത്: ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്
മനാമ: ഇറാന്റെ ആക്രമണങ്ങളുടെയോ അവയുടെ അനന്തരഫലങ്ങളോ പ്രതികരണ പ്രവര്‍ത്തനങ്ങളുടെയോ സ്ഥലങ്ങളുടെയോ അധികാരികള്‍ സ്വീകരിച്ച സുരക്ഷാ നടപടികളുടെയോ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ബഹ്‌റൈനിലെ ജനങ്ങള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.ഇവ പങ്കിടുന്നത് ഇത് ദേശീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. ബഹ്റൈനിലെ നിയമപ്രകാരം അത്തരം ചിത്രങ്ങളോ ദൃശ്യങ്ങളോ പങ്കിടുന്നത് ക്രിമിനല്‍ കുറ്റമാണ്. ഏതെങ്കിലും വിധത്തില്‍ അവ പ്രചരിപ്പിക്കുന്ന ആരെയും അവ സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച വ്യക്തിക്ക് തുല്യമായി കണക്കാക്കുകയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ക്ക് വിധേയമാക്കുകയും ചെയ്യും.ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. ഈ അസാധാരണ സാഹചര്യത്തില്‍ സുരക്ഷ നിലനിര്‍ത്താനും സാമൂഹിക സ്ഥിരത ഉറപ്പാക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന ഫലപ്രദമായ നടപടികളെ പിന്തുണയ്ക്കുന്ന രീതിയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 92 മിസൈലുകളും 151 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധസന്നദ്ധതയിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനില്‍ നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ അവഗണിച്ച് 2012ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പര്‍ 35 ലംഘിച്ച് അന്യായമായി നിരവധി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ വകുപ്പ് ഒരു ഭക്ഷണശാല അടച്ചുപൂട്ടി. കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കണ്ടെത്തി. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ മറ്റൊരു ലംഘനമാണ്.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് ഹാനികരമോ വിപണി സ്ഥിരതയെ തടസ്സപ്പെടുത്തുന്നതോ ആയ ഒരു നടപടിയും അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിൽ മത്സരിക്കും ; അനുമതി നൽകി ഹൈക്കമാൻഡ്
ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമാണെന്നതും സ്ഥാനാര്‍ഥായാകുമെന്നതിന്റെ സൂചനയാണ് വിലയിരുത്തുന്നത്.
ഖമേനിയുടെ വലംകൈയെ തന്നെ ഉന്നമിട്ട് ട്രംപ്; ആരാണ് അയാൾ, പുച്ഛിച്ച് തള്ളി യുഎസ് പ്രസിഡന്റ്; ‘ഇറാന്റെ പതനം പൂർണം’
വാഷിംഗ്ടൺ: ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ഭീഷണികളെ പുച്ഛിച്ചുതള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിന് വലിയ വില നൽകേണ്ടി വരുമെന്ന ഇറാന്‍റെ മുന്നറിയിപ്പുകളെ പൂർണ്ണമായും അവഗണിച്ച ട്രംപ്, അലി ലാരിജാനിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും വ്യക്തമാക്കി. ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ടെഹ്‌റാനിലെ പ്രമുഖ വ്യക്തിത്വമായി ഉയർന്നുവന്ന സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ പ്രസ്താവനകളോടായിരുന്നു ട്രംപിന്‍റെ ഈ രൂക്ഷ പ്രതികരണം. സിബിഎസ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ, ലാരിജാനി ഇതിനോടകം തന്നെ പരാജയപ്പെട്ട വ്യക്തിയാണെന്നും ട്രംപ് പരിഹസിച്ചു.ഇറാന്‍റെ ‘നിരുപാധിക കീഴടങ്ങൽ’ എന്ന തന്‍റെ ആവശ്യത്തിൽ മാറ്റമില്ലെന്നും സൈനിക നടപടികൾ തുടരുമെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ നേതൃത്വം ഇപ്പോൾ അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണെന്നാണ് വൈറ്റ് ഹൗസിന്‍റെ വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിച്ച ഇറാൻ, അമേരിക്കയുടെ ശക്തമായ ഇടപെടലുകളെത്തുടർന്ന് അയൽരാജ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ നിർബന്ധിതരായെന്നും ട്രംപ് അവകാശപ്പെട്ടു.…
ടി20 ലോകകപ്പ്: അക്സറും ഹാർദിക്കും നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം
ദാവിദും ഗോലിയാത്തും, പലമാനങ്ങളുള്ളൊരു കഥ. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലേക്ക് നോക്കിയാലും നിങ്ങള്‍ക്ക് ഒരു ദാവിദിനേയും ഗോലിയാത്തിനേയും കാണാനാകും. കിരീടസാധ്യകളൊന്നും കല്‍പ്പിക്കപ്പെടാത്ത മിച്ചല്‍ സാന്റനറിന്റെ സംഘം. മറുവശത്ത് ഫോര്‍മാറ്റിലെ മഹാമേരുവായ ഇന്ത്യ. രോഹിതിന്റേയും കോലിയുടേയും കണ്ണീര് വീണ മൈതാനം, അവിടെ ആ വിഖ്യാത പോരാട്ടം പോലൊന്ന് സംഭവിക്കുമോ. അത്തരമൊന്ന് ആവര്‍ത്തിക്കാതിരിക്കാൻ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ചില നിര്‍ണായക ബാറ്റിലുകള്‍ ജയിച്ചെ മതിയാകു. ഇവിടെ സൂര്യയുടെ പ്രധാന ആയുധങ്ങളാകുക വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര. ഇന്ത്യയ്ക്ക് സമാനമായി ഹൈലി അഗ്രസീവ് അല്ല ന്യൂസിലൻഡ്, പക്ഷേ ഹൈലി ടാക്റ്റിക്കലാണ്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവര്‍ കീഴടക്കിയ വിധം തന്നെ അതിന് ഉദാഹാരണമാണ്. പ്രോട്ടിയാസ് ബാറ്റിങ് നിരയെ അളന്നുമുറിച്ച് കീഴടക്കി, ബൗളിങ് യൂണിറ്റിനെ ദയയില്ലാതെ നേരിട്ടു. കിവികളുടെ ഓപ്പണിങ് സഖ്യം തന്നെയാണ് കരുത്ത്. ഫിൻ അലൻ – ടിം സെയ്‌ഫര്‍ട്ട്. ലോകകപ്പിലെ ന്യൂസിലൻഡിന്റെ 48 ശതമാനം റണ്‍സും നേടിയത് ഇരുവരും ചേര്‍ന്നാണ്. ടൂര്‍ണമെന്റില്‍ പേസ്…
ഇറാനിൽ അതിനിർണായകമായ യോഗം, സുപ്രധാനമായ തീരുമാനം ഇന്ന്? പ്രതികാരം ചെയ്യണമെന്ന് ഒരുവിഭാഗം, ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമെന്ന് സൂചന
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ശനിയാഴ്ച ഇറാനിയൻ ഉദ്യോഗസ്ഥർ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഭരണസിരാകേന്ദ്രത്തിലെ അനിശ്ചിതത്വമാണ് പുറത്തുകൊണ്ടുവരുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും, കടുത്ത നിലപാടുള്ള മറ്റ് നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം പ്രസ്താവന തിരുത്തി.രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണകൂടത്തിൽ ഭിന്നതകളില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, യുദ്ധത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഇറാനിലെ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ അടുത്ത 24 മണിക്കൂറിനുള്ളിൽ യോഗം ചേരും. പുതിയ നേതാവിനെ കണ്ടെത്തുന്നത് ഭരണകൂടം തകർന്നിട്ടില്ലെന്ന് ലോകത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഖമേനിയുടെ അഭാവത്തിൽ രാജ്യത്തെ പ്രധാന തന്ത്രപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഇസ്‌ലാമിക്…
