- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
- നിരോധിത ആപ്പുകളും ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ഉപയോഗം; ഇന്ത്യ കടുത്ത നിയന്ത്രണത്തിന് ഒരുങ്ങുന്നു
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
Author: News Desk
കൊല്ലം പ്രവാസി അസോസിയേഷൻ (കെ. പി. എ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി , ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ വെച്ച് 6 ടീമുകൾ മാറ്റുരച്ചു ആവേശകരമായ ടൂര്ണമെൻറ്റിൽ കെ. പി. എ ഷൂട്ടിംഗ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിംഗ്സ് ഫൈനലിൽ പരാജയപ്പെടുത്തിയത് . ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡൽസ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസ്സോസിയേഷൻ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെ. പി. എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നു കൈമാറി. ചടങ്ങിൽ കെപിഎ ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ രജീഷ് പട്ടാഴി എന്നിവർ സന്നിഹിതരായിരുന്നു. കെ.പി.എ സ്പോർട്സ് വിങ്ങ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്ബോൾ വിങ്ങ് കോഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ്ങ് കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ടഗ് ഓഫ് വാർ വിങ്ങ് കോഓർഡിനേറ്റർ രതിൻ തിലക് എന്നിവർ ടൂർണമെന്റ്…
സിംസിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട രജതാരവം അധാരി ന്യൂ സീസൺസ് ഹാളിൽ അരങ്ങേറി. ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ Rev. Fr. ജോളി വടക്കൻ മുഖ്യതിഥി ആയിരുന്നു. മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസഫ്, ഖത്തർ സിറോ മലബാർ കൾചറൾ അസോസിയേഷൻ പ്രസിഡന്റ് ജോയ് ആന്റണി എന്നിവർ ആദരണീയ അതിഥികളായിരുന്നു. സിംസ് പ്രസിഡന്റ് പി റ്റി ജോസഫ് ആദ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക നേതൃനിരയിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷങ്ങളിൽ സിംസിനെ നയിച്ച മുഴുവൻ നേതൃത്വത്തേയും, വിവാഹ ജീവിതത്തിലും, പ്രവാസജീവിതത്തിലും 25 വർഷങ്ങൾ പിന്നിട്ട സിംസ് അംഗങ്ങളെയും ചടങ്ങിൽ ആധരിച്ചു. അഞ്ഞൂറോളം…
മനാമ: ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ചേർന്ന് 2024-26 വര്‍ഷങ്ങളിലെ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട്കൾ അവതരിപ്പിക്കുയും 2026-28 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽഫാറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും നൗഫൽ നന്തി ട്രെഷററായും അനസ് ഹബീബ് ഇന്റെർണൽ ഓഡിറ്ററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ് (വൈസ് ചെയർമാൻമാർ), ഇല്യാസ് കൈനോത്ത്, ഗിരീഷ് കാളിയത്ത്, ആബിദ് കുട്ടീസ് (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജമീല അബ്ദുൽറഹ്‌മാൻ, ആബിദ ഹനീഫ്, സാജിത കരീം…
കൗമാരക്കാരിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴിലിന് വിട്ടു; രണ്ടാനമ്മയ്ക്ക് മൂന്നു വര്‍ഷം തടവ്
മനാമ: ബഹ്‌റൈനില്‍ കൗമാരക്കാരിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിച്ച കേസില്‍ രണ്ടാനമ്മയ്ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.പാക്കിസ്ഥാന്‍ പൗരയായ 38കാരിയാണ് പ്രതി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് ഇരയായ 17കാരിയുടെ പിതാവിന്റെ രണ്ടാം ഭാര്യയാണിവര്‍. പ്രതി പെണ്‍കുട്ടിയെ പാക്കിസ്ഥാനില്‍നിന്ന് ബഹ്‌റൈനിലേക്ക് കൊണ്ടുവന്ന് ഒരു ഫ്‌ളാറ്റില്‍ പാര്‍പ്പിച്ച് സമൂഹമാധ്യമം വഴി ഇടപാടുകാരെ കണ്ടെത്തി വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങനെ നിരവധി ആളുകളുടെ കൂടെ പെണ്‍കുട്ടിക്ക് കഴിയേണ്ടിവന്നു.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിദിനം ഏഴു വരെ ഇടപാടുകാര്‍ വന്നിരുന്നെന്നും ഓരോരുത്തരില്‍നിന്നും 10 മുതല്‍ 20 വരെ ദിനാര്‍ ഈടാക്കിയിരുന്നെന്നും അവര്‍ മൊഴി നല്‍കുകയുണ്ടായി.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്‍.എ) ഫെബ്രുവരി 8 മുതല്‍ 14 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ 126 തൊഴിലാളികളെ നാടുകടത്തി.1,336 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 27 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എ.ആര്‍.എ. അറിയിച്ചു.
മനാമ: ബഹ്റൈനില്‍ പുതിയ പ്രീമിയം എയര്‍ലൈന്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇത് 1,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.യൂറോപ്പ്, മദ്ധ്യപൗരസ്ത്യ മേഖല, ഏഷ്യ, വടക്കേ അമേരിക്ക എന്നിവയെ ബന്ധിപ്പിച്ച് ഗള്‍ഫ് രാജ്യത്ത് ഒരു എയര്‍ലൈന്‍ ആരംഭിക്കാന്‍ പ്രീമിയം ലീഷര്‍ എയര്‍ലൈനായ ബിഓണ്ടുമായി ബഹ്‌റൈന്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ബഹ്‌റൈനില്‍ ഇത്തരം 10 വിമാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി.വിനോദ, ബിസിനസ് വിപണികള്‍ക്ക് സേവനം നല്‍കുന്ന തരത്തിലായിരിക്കും സര്‍വീസ്. ഈ സംരംഭത്തിന്റെ പങ്കാളിയായി ബിഓണ്ടിനെ ലഭിക്കുന്നത് സന്തോഷകരമാണെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.
മനാമ: ദമ്മാമിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു.ഇതിനായി ബഹ്‌റൈന്‍ ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ടി.എച്ച്.സി. ദി ഹെലികോപ്റ്റര്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു.ബഹ്‌റൈന്റെ ആദ്യത്തെ അന്താരാഷ്ട്ര ഹെലികോപ്റ്റര്‍ സര്‍വീസാണിതെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.
മനാമ: വിശുദ്ധ റമദാന്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ദര്‍ശനത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ സ്വീകരിക്കാനും മാസാരംഭം സ്ഥിരീകരിക്കുന്ന ഇസ്ലാമിക ലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാനുമായി ഫെബ്രുവരി 17ന് (ചൊവ്വാഴ്ച) ചന്ദ്രദര്‍ശന സമിതി യോഗം ചേരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു.ചന്ദ്രക്കല ദര്‍ശനവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ സാക്ഷ്യങ്ങളോ വിവരങ്ങളോ ഉള്ള വ്യക്തികള്‍ ഉടന്‍ തന്നെ ചന്ദ്രദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
മനാമ: പുണ്യ റമദാന്‍ മാസത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാനും വില സ്ഥിരത നിലനിര്‍ത്താനുമായി വ്യവസായ- വാണിജ്യ മന്ത്രാലയം വിപണി പരിശോധനയും നിരീക്ഷണവും ശക്തമാക്കി.വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി മന്ത്രാലയം ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടപ്പിലാക്കുന്നുണ്ട്. അതോടൊപ്പം മാര്‍ക്കറ്റുകളിലും കടകളിലും വിപുലമായ പരിശോധനകളും നടത്തുന്നു.ലൈസന്‍സുള്ള പ്രവര്‍ത്തനങ്ങള്‍, പ്രമോഷനുകളുടെയും കിഴിവുകളുടെയും സാധുത, ഓഫറുകള്‍ക്ക് മുമ്പും ശേഷവുമുള്ള വില കൃത്യത, ഷെല്‍ഫ് വിലകളും പോയിന്റ്-ഓഫ്-സെയില്‍ സിസ്റ്റങ്ങളും തമ്മിലുള്ള സ്ഥിരത എന്നിവ ഈ പരിശോധിക്കുന്നുണ്ട്. വഞ്ചനയോ കൃത്രിമത്വമോ ഉണ്ടോയെന്ന് അധികാരികള്‍ നിരീക്ഷിക്കും. അന്യായമായ വില വര്‍ധനവ് പരിഹരിക്കുകയും ചെയ്യും.റമദാന്‍ മാസത്തിന്റെ മദ്ധ്യത്തില്‍ പരിശോധനാ സന്ദര്‍ശനങ്ങള്‍ വര്‍ധിക്കും. ഭക്ഷണശാലകള്‍, പഴം- പച്ചക്കറി കടകള്‍, മാംസം- മത്സ്യം കടകള്‍, തയ്യല്‍ക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, മധുരപലഹാരക്കടകള്‍ തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.ഗുരുതരമായ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുകയോ ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. വിപണിയിലെ…
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഐ.ബി. (ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ്) പ്രോഗ്രാം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ് ഓര്‍ഗനൈസേഷന്റെ (ഐ.ബി.ഒ) ഡയറക്ടര്‍ ജനറല്‍ ഒല്ലി-പെക്ക ഹൈനോനനും ധാരണാപത്രം ഒപ്പുവെച്ചു. 2026 സെപ്റ്റംബറില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഈ പരിപാടി അവതരിപ്പിക്കും.ഇസ ടൗണിലെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്താണ് ഒപ്പുവെക്കല്‍ നടന്നത്, മന്ത്രാലയത്തിലെ വിവിധ വിദ്യാഭ്യാസ മേഖലകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളുടെ പ്രതിനിധികള്‍, ഐ.ബി.ഒ. പ്രതിനിധി സംഘം എന്നിവര്‍ പങ്കെടുത്തു.
