Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
മനാമ: ബഹ്‌റൈനിലെ ഈസ്റ്റ് ഹിദ്ദില്‍ വാഹനങ്ങളുടെ ടയറുകളും മറ്റും നശിപ്പിച്ച ബഹ്‌റൈന്‍ പൗരനെ അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച് മുഹറഖ് പോലീസ് ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്യാനും വാഹനങ്ങള്‍ നശിപ്പിക്കാനുപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
റിയാദ്: റംസാനിലെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളുമാണ് വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായ ആസൂത്രണവുമാണ് അധികൃതർ ഒരുക്കിയിരുന്നത്. ജനപ്രവാഹം കണക്കിലെടുത്ത് കവാടങ്ങളിലും ഇടനാഴികളിലും ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പാതകളും ഇലക്ട്രിക് വാഹനങ്ങളും സജ്ജമാക്കിയതിനൊപ്പം പള്ളിയും പരിസരവും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. മതിയായ വെളിച്ചം, ശബ്ദം, എയർകണ്ടീഷനിങ് എന്നിവ ഉറപ്പാക്കിയതിനൊപ്പം വിവിധ മാർഗങ്ങളിലൂടെ സംസം വെള്ളം ലഭ്യമാക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. സൗദി ഭരണകൂടത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ റംസാൻ മാസത്തിലുടനീളം തീർത്ഥാടകർക്ക് ഏറ്റവും മികച്ച ആരാധനാ അനുഭവം നൽകുകയാണ് ഈ ക്രമീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
മനാമ: ബഹ്റൈന്‍ ഇയര്‍, നോസ് ആന്‍ഡ് ത്രോട്ട് (ഇ.എന്‍.ടി) കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പ് ഏപ്രില്‍ 15 മുതല്‍ 16 വരെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേയില്‍ നടക്കും. ലോകമെമ്പാടുമുള്ള പ്രമുഖ ഭിഷഗ്വരര്‍, കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.പ്രൊഫഷണല്‍ വികസനത്തെ പിന്തുണയ്ക്കാനും പ്രത്യേക മെഡിക്കല്‍ വൈദഗ്ധ്യത്തിന്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മറിയം അത്ബി അല്‍ ജലാഹമ പറഞ്ഞു. പ്രത്യേക ശാസ്ത്ര സെഷനുകളും പരിശീലന ശില്‍പശാലകളും സമ്മേളനത്തിലുണ്ടാകും.
മനാമ: ബഹ്‌റൈനില്‍ റമദാന്‍ മാസത്തില്‍ ഉപഭോക്തൃ വസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കാനും വില സ്ഥിരത ഉറപ്പാക്കാനുമായി വ്യവസായ- വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റു നിരവധി വിപണികള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയില്‍ സന്ദര്‍ശനം നടത്തി.സുല്‍ത്താന്‍ മാള്‍, അല്‍ ഹെല്ലി സൂപ്പര്‍മാര്‍ക്കറ്റ്, ഡാന്യൂബ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാക്‌സ്, അല്‍ ഒസ്ര സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ സാറ്റര്‍ മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലായിരുന്നു സന്ദര്‍ശനം. വിതരണ നിലവാരം അവലോകനം ചെയ്ത മന്ത്രി, വരും കാലയളവില്‍ സ്റ്റോക്ക് ചലനവും പ്രതീക്ഷിക്കുന്ന ഡിമാന്‍ഡും ചര്‍ച്ച ചെയ്യാന്‍ മാര്‍ക്കറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.പീക്ക് സീസണുകളില്‍ വിപണി സ്ഥിരതയും തയ്യാറെടുപ്പും നിലനിര്‍ത്തുന്നതിനാണ് വ്യവസായ- വാണിജ്യ മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണ്‍ ഡിസിയിലെത്തി.അമേരിക്കയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ ഖലീഫയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു.സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് ട്രംപ് നല്‍കിയ ക്ഷണത്തിന് രാജാവ് നന്ദി പറഞ്ഞു. മദ്ധ്യപൂര്‍വദേശത്തും അതിനപ്പുറത്തും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കാനും പ്രാദേശിക അന്തര്‍ദേശീയ വെല്ലുവിളികളെ നേരിടാനുള്ള സംഭാഷണവും സഹകരണവും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണ രാജാവ് പ്രഖ്യാപിച്ചു.ഗാസ മുനമ്പില്‍ സുസ്ഥിര സമാധാനമുണ്ടാക്കാനും അതിന്റെ പുനര്‍നിര്‍മ്മാണത്തെ പിന്തുണയ്ക്കാനും ഗാസയ്ക്കായി നിര്‍ദേശിച്ചിരിക്കുന്ന സമാധാന പദ്ധതി നടപ്പിലാക്കാനും പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥിരത വര്‍ധിപ്പിക്കാനുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമങ്ങളെ രാജാവ് സ്വാഗതം ചെയ്തു. അതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.രാജാവിന്റെ…
മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിലെ അബ്ദുല്ല ബെഹ്സാദ് പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുതൈസ് അല്‍ ഹജ്രി ഉദ്ഘാടനം ചെയ്തു.സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡോ. അല്‍ ഹജ്രി പറഞ്ഞു.1,101 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വളപ്പില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിക്ക് 698 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 265 പേര്‍ക്ക് നമസ്‌കരിക്കാവുന്ന പുരുഷ പ്രാര്‍ത്ഥനാ ഹാള്‍, 20 പേര്‍ക്ക് നമസ്‌കരിക്കാവുന്ന സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇതിലുണ്ട്.
വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്ഐക്കും എഎസ്ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍
By News Desk
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി. വയര്‍ലെസിലൂടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു എന്നിവരെയാണ് സ്ഥലംമാറ്റിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല നല്‍കിയിരുന്നത്. രാവിലെ പൊലീസിന്റെ വയര്‍ലെസിലൂടെയുള്ള മീറ്റിങ്ങിനിടെയാണ് എസ് പി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് പൊലീസുകാരുടെ അടിയന്തര സ്ഥലംമാറ്റമെന്നാണ് വിവരം. മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് എസ്‌ഐ ജോസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് വിവരം. പൂവാര്‍ സ്റ്റേഷന്‍ ചുമതല ഒഴിയാനും, കിളിമാനൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് എസ്പി നിര്‍ദേശം നല്‍കിയത്.
ചോറ്റാനിക്കര മകം തൊഴല്‍ പത്രിക പ്രകാശനം നിര്‍വഹിച്ച് മമ്മൂട്ടി; തിരുവുത്സവത്തിന് 24 ന് കൊടിയേറും; മകം തൊഴല്‍ മാര്‍ച്ച് 2 ന്
By News Desk
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഉത്സവം. ചൊവ്വാഴ്ച വൈകീട്ടാണ് കൊടിയേറ്റ്. ഉത്സവ ബലിദര്‍ശനം ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. പ്രശസ്തമായ ചോറ്റാനിക്കര മകം തൊഴല്‍ മാര്‍ച്ച് രണ്ട് തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും, മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ ‘ ചോറ്റാനിക്കര മകം ‘ തൊഴല്‍ പത്രിക പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ പി അജയനില്‍ നിന്നും മമ്മൂട്ടി പത്രിക സ്വീകരിച്ചായിരുന്നു പ്രകാശനം. ദേവസ്വം അസിസ്റ്റന്റ് കമ്മീഷര്‍ എം ജി യഹുല്‍ദാസ്, ക്ഷേത്രം മാനേജര്‍ കെ എസ് രാജീവ് എന്നിവരും…
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ജീവചരിത്രം എഴുതിയ കെ ഗോവിന്ദന്‍ കുട്ടി സാഹിത്യ ലോകത്തും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകന്‍ ആയിരുന്നു. പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോര്‍ട്ടിങ്ങും കെ ഗോവിന്ദന്‍ കുട്ടിയെ ശ്രദ്ധേയനാക്കി.
സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി; മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു, സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തി
By News Desk
തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി. തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ്. എം വി ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം. സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട്…
