Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
ഗുരുവായൂര്‍: മലയാളത്തില്‍ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023, 2026 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പ്രൊഫ. വി മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താന ദിനമായ ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 10.30 ന് പൂന്താനം ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥന്‍, ഡോ. വി.ആര്‍.മുരളീധരന്‍, ഡോ. പി.നാരായണന്‍ നമ്പൂതിരി എന്നിവരായിരുന്നു പുരസ്‌കാര ജൂറി അംഗങ്ങള്‍ മലയാള കാവ്യപാരമ്പര്യ ശാഖയിലെ ക്ലാസിക് കവിതകളുടെ വക്താവ് ആണ് പ്രൊഫ. വി.മധുസൂദനന്‍ നായരെന്ന് ജൂറി വിലയിരുത്തി. ഭക്തിയും സംസ്‌കൃതിയും കാല്‍പ്പനികതയും ചേര്‍ന്ന മധുസൂദനന്‍ നായരുടെ കവിതാലാപന പാരമ്പര്യം മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്.…
മനാമ: റമദാന് മുന്നോടിയായി ബഹ്‌റൈനിലേക്കെത്തിയത് 22,500ത്തിലധികം കന്നുകാലികളും 10,000 ടണ്‍ ഇറക്കുമതി മാംസവും.പുണ്യമാസത്തില്‍ ജീവനുള്ള മൃഗങ്ങള്‍, ഇറച്ചി, കോഴികള്‍ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി- കൃഷി കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അസീം അബ്ദുല്‍ ലത്തീഫ് അബ്ദുല്ല അറിയിച്ചു.ജി.സി.സി. രാജ്യങ്ങളിലെ വെറ്ററിനറി ക്വാറന്റൈന്‍ സംവിധാനത്തിനുള്ള ചട്ടങ്ങള്‍ക്കനുസൃതമായി ഇറക്കുമതി ലൈസന്‍സുകള്‍ സുഗമമാക്കിയതും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: മനാമയിലെ അല്‍ ഖവാജ പള്ളി ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ യൂസിഫ് ബിന്‍ സാലിഹ് അല്‍ സാലിഹ് ഉദ്ഘാടനം ചെയ്തു.ബഹ്‌റൈനിലെ സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് ഉദ്ഘാടനം നടന്നത്.അല്‍ ഖവാജ പള്ളിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും പഴയ മനാമ സൂഖിന്റെ പ്രവേശനകവാടത്തിനടുത്തുള്ള ഒരു പ്രധാന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രധാന പള്ളികളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എടപ്പാളില്‍ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.…
കൊച്ചി: ‘മലബാര്‍ മിസ്റ്ററി’…. വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിക്കും. എക്‌സൈസ് വകുപ്പാണ് പുതിയ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, പൊതു ജനങ്ങളില്‍ നിന്ന് മത്സര സ്വഭാവത്തോടെ മദ്യത്തിന് പേര് തേടിയ സംഭവം നിയമക്കുരുക്കില്‍ കുടങ്ങിയിരിക്കെയാണ് വകുപ്പ് തലത്തില്‍ ബ്രാന്‍ഡ് നെയിമില്‍ ധാരണയായത്. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍. പ്രതിദിനം 13,500 കെയ്സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്, ബവ്‌കോ…
കോളനിയിലെ വെള്ളക്കെട്ട് രൂക്ഷമാക്കുന്ന റോഡ് ടാറിംഗിന്എതിരെ എം. എൽ എക്കും കളക്ടർക്കും പരാതിനല്‍കി.
By News Desk
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പനിയാത്ത് കോളനിയില്‍ ദലീമ ജോജോ എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗ് ചെയ്യാനൊരുങ്ങുന്നതിന് എതിരെ പരാതി. ഗുരുതരമായ വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കാതെ റോഡ് ടാറിംഗ് ചെയ്താൽ വെള്ളക്കൊട്ട് അതീവ രൂക്ഷമാകുമെന്ന് എം എൽ എ ക്കും, ജില്ലാ കളക്ടർക്കും നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പനിയാത്ത് കോളനി താഴ്ന്ന പ്രദേശം ആയതിനാല്‍ വര്‍ഷങ്ങളായി കാലവര്‍ഷങ്ങളിലും വേനല്‍ മഴയിലും ഗുരുതരമായ വെള്ളക്കെട്ട്അനുഭവിക്കുന്ന പ്രദേശമാണ്. ഏതാണ്ട് മുപ്പതോളം സ്ഥിരതാമസക്കാരുള്ള വീടുകളില്‍ വെള്ളം കയറുകയും ഇടവഴിയിലൂടെ നടക്കാന്‍ കഴിയാത്ത വിധം ജലനിരപ്പ് ഉയരാറുമുണ്ട്. ഇത് മൂലം പ്രദേശവാസികള്‍ വളരെയേറെ ദുരിതത്തിലാണ് കഴിയുന്നത്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ശക്തമായ വെള്ളക്കെട്ട് മൂലം വീടുകളിലും വെള്ളം കയറാറുണ്ട്. കൂടാതെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞ് എല്ലാ വീട്ടുകാരും വളരെയേറെ പ്രയാസത്തോടെയാണ് കഴിഞ്ഞുവരുന്നത്. നവജാത ശിശുക്കളും പ്രായം ചെന്നവരും രോഗികളുമായ നിരവധി പേരാണ് ടി കോളനിയിലെ നാല്…
വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ഗുണഭോക്താക്കളെ കണ്ടെത്താൻ നാളെ നറുക്കെടുപ്പ്, വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്
By News Desk
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ…
മനാമ: ബഹ്‌റൈനില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.1976ലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണിത്. മറിയം അല്‍ സയേഗ്, നജീബ് അല്‍ കൊവാരി, ഹസ്സന്‍ ഇബ്രാഹിം, ജമീല്‍ മുല്ല ഹസ്സന്‍, മുഹമ്മദ് മൂസ എന്നീ എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിച്ചത്.ചെറുകിട പദ്ധതി ഉടമകള്‍, കരകൗശല വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയ ഒരു വിഭാഗത്തിനു വേണ്ടിയാണ് ഈ ഭേദഗതിയെന്ന് മറിയം അല്‍ സയേഗ് പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ചൂടുവെള്ള ആക്രമണം നടത്തിയ കേസില്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവ് സമര്‍പ്പിച്ച അപ്പീലില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി മാര്‍ച്ച് 16ന് വിധി പറയും.നേരത്തെ ഹൈ ക്രിമിനല്‍ കോടതി യുവാവിനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി പരിഗണിച്ചത്.ഒരു കഫേയിലെ ജോലിക്കാരായിരുന്നു യുവാവും ആക്രമണത്തിനിരയായ യുവതിയും. ഒരു ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കയ്യാങ്കളിക്കിടെ നിലത്തു വീണ യുവതി എഴുന്നേറ്റ് യുവാവിനു നേരെ തിരിഞ്ഞപ്പോള്‍ യുവാവ് അവിടെ പാചകത്തിന് വെച്ചിരുന്ന ചൂടുവെള്ളമെടുത്ത് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിക്ക് 25% വൈകല്യം സംഭവിച്ചിരുന്നു.
മനാമ: ബഹ്‌റൈനിലെ മുഹറഖിലെ പ്രധാന റോഡുകളുടെ നവീകരണത്തിന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ദൃശ്യപരത വര്‍ധിപ്പിക്കുക, കാല്‍നടക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. അല്‍ സയായിലെ റോഡ് 105ലെ കോണ്‍ക്രീറ്റ് തടസ്സങ്ങള്‍ ഒഴിവാക്കല്‍, സമാഹീജിലെ റോഡ് 24ന്റെ വികസനം, മുഹറഖിലെ റോഡ് 607ല്‍ കൂടുതല്‍ ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, ബ്ലോക്ക് 209ലെ ഷെയ്ഖ് സല്‍മാന്‍ അവന്യൂവിലെ സുരക്ഷ വര്‍ധിപ്പിക്കല്‍ എന്നിവ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു.
