Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
മനാമ: ബഹ്‌റൈനില്‍ കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ 4,633 ദിനാറിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ ഫിലിപ്പീനി യുവതിക്ക് ലോവര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.കൂടാതെ തട്ടിപ്പ് വഴി നേടിയ തുക തിരിച്ചടയ്ക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.കമ്പനിയില്‍ മാനേജരായിരുന്ന യുവതി കമ്പനിയുടെ അക്കൗണ്ടിലെ പണം മറ്റു ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് മണി ട്രാന്‍സ്ഫര്‍ ആപ്പ് വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. തട്ടിപ്പ് കണ്ടെത്തിയ സ്ഥാപന ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.യുവതിയെ തട്ടിപ്പിന് സഹായിച്ചെന്ന ആരോപണത്തിന്റെ പേരില്‍ കേസില്‍ രണ്ടാം പ്രതിയാക്കിയ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ പൗരനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
ഗാസ സമാധാന പദ്ധതി നടപ്പാക്കുന്നതില്‍ സജീവ പങ്കാളികളാകുക: സമാധാന ബോര്‍ഡ് യോഗത്തില്‍ ഹമദ് രാജാവ്
By News Desk
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.നിരവധി രാഷ്ട്രത്തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.നേതാക്കളുടെ പങ്കാളിത്തത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റ് ട്രംപ് യോഗത്തിന് തുടക്കം കുറിച്ചു. ഗാസയിലെ സ്ഥിതി സങ്കീര്‍ണ്ണമാണെന്നും സമാധാനം കൈവരിക്കുന്നതിന് യഥാര്‍ത്ഥ കൂട്ടായ ശ്രമങ്ങളും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. സമാധാനത്തേക്കാള്‍ പ്രധാനപ്പെട്ടതായി ഒന്നുമില്ലെന്നും യുദ്ധച്ചെലവ് സ്ഥിരതയുടെ ചെലവിനേക്കാള്‍ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമായി നടപ്പിലാക്കുന്നതില്‍ സജീവമായി പങ്കെടുക്കാന്‍ എല്ലാ സമാധാനപ്രിയരായ രാഷ്ട്രങ്ങളോടും സംഘടനകളോടും ഗ്രൂപ്പുകളോടും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അഭ്യര്‍ത്ഥിച്ചു. ഗാസയില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കുക, പുര്‍നിര്‍മ്മാണം സുഗമമാക്കുക, പലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങള്‍ക്ക് പ്രതീക്ഷയും പുതിയ അവസരങ്ങളും നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.സംഘര്‍ഷത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന…
വാഷിംഗ്ടണ്‍: റമദാന്‍ ഇഫ്താറിന് ശേഷം വാഷിംഗ്ടണ്‍ ഡിസിയില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് സ്വീകരണം നല്‍കി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം അമേരിക്കയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു സ്വീകരണം.സ്വീകരണച്ചടങ്ങില്‍ കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ്, മദ്ധ്യപൗരസ്ത്യ മേഖലയിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍, ജി.സി.സി. രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍, മുതിര്‍ന്ന അമേരിക്കന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ആദ്യ സമാധാന ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.ബഹ്റൈന്‍ എപ്പോഴും സമാധാനം, സഹവര്‍ത്തിത്വം, സഹിഷ്ണുത എന്നിവയെ അതിന്റെ സ്വത്വത്തിന്റെ കാതലായി പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് സ്വീകരണച്ചടങ്ങില്‍ രാജാവ് പറഞ്ഞു. അമേരിക്കയുമായുള്ള പങ്കാളിത്തം ഒരു പുതിയ അദ്ധ്യായത്തിലേക്ക് കടക്കുമ്പോള്‍ ബഹ്‌റൈന് മുന്നിലുള്ള അവസരങ്ങള്‍ വളരെ വലുതാണ്. ബഹ്റൈന്‍ പ്രതിരോധശേഷിയുള്ള രാജ്യവും ഭാവിയിലേക്കുള്ള വഴികാട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’; കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ സൂപ്പർ പ്രീമിയം വിൽപ്പനശാല ഇന്നുമുതൽ
By News Desk
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽപ്പനശാല ഇന്ന് ഉദ്ഘാടനം ചെയ്യും. ‘ഹൈ സ്പിരിറ്റ്– എ ബവ്കോ ബ്യുട്ടീക്’ എന്നു പേരിട്ടിരിക്കുന്ന പ്രീമിയം ഔട്ട്ലെറ്റ് മെട്രോ വൈറ്റില സ്റ്റേഷനിലാണ് പ്രവർത്തനം തുടങ്ങുന്നത്. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ, ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കൊച്ചി നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളെയും വില കൂടിയ മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് പുതിയ ഔട്ട്‍ലെറ്റ്. കോഴിക്കോടിനും തൃശൂരിനും പിന്നാലെ ബെവ്കോയുടെ ഇത്തരത്തിലുള്ള മൂന്നാമത്തെ ഔട്ട്‍ലെറ്റാണ് വൈറ്റിലയിൽ തുടങ്ങുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളിൽ പ്രീമിയം ഔട്ട്‍ലെറ്റുകൾ ആരംഭിക്കാനുള്ള കരാറിൽ ബെവ്കോയും കെഎംആർഎല്ലും എത്തിച്ചേർന്നിരുന്നു. പിന്നാലെയാണ് പ്രീമിയം ഔട്ട്‍ലെറ്റ് തുറക്കാനുള്ള അനുമതി എക്സൈസ് വകുപ്പ് ബെവ്കോയ്ക്ക് നൽകിയത്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾക്കു പുറമേ വിവിധ…
കൊച്ചി: ഗോവയുടെ സൗന്ദര്യം എത്രയാസ്വദിച്ചാലും മതിവരുകയില്ല. അത്രമേല്‍ ആകര്‍ഷണീയമാണ് സഞ്ചാരികള്‍ക്ക് ഗോവ. കുറഞ്ഞ ചെലവില്‍ ഗോവയിലേക്ക് യാത്ര പോകാന്‍ പദ്ധതിയുണ്ടോ?. എങ്കില്‍ ഒരിത്തിരം നേരം കൂടി കാത്തിരിക്കൂ. വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി എത്തുന്നു. വിനോദസഞ്ചാര വികസന സാധ്യതകള്‍ കണക്കിലെടുത്ത് നടപ്പാക്കുന്ന കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ടൂര്‍ പാക്കേജ്. പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട്ടിലെ രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആരംഭിച്ച പാക്കേജുകളുടെ മാതൃകയിലായിരിക്കും ഗോവ യാത്രയും. ‘കേരളത്തിനുള്ളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇതിനോടകം പാക്കേജുകളില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അന്തര്‍സംസ്ഥാന യാത്രകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 2024-ലാണ് തമിഴ്നാട് പാക്കേജുകളെക്കുറിച്ച് ആദ്യമായി ആലോചിച്ചത്. നിലവിലെ ട്രിപ്പുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രിയപ്പെട്ട ഇടമാണ് ഗോവ. അതിനാല്‍ തന്നെ ഈ പാക്കേജിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ്…
ശബരിമല സ്വർണക്കൊള്ള; കട്ടിളപാളി കേസുകളി എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും
By News Desk
കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് എ പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പത്മകുമാറിന് ജയിൽ നിന്ന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.
ബഹറിൻ നവ കേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. നവ കേരള യുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതും സൗഹൃദം പങ്കുവെക്കാൻ കഴിഞ്ഞതിലും അതിയായി സന്തോഷിക്കുന്നു എന്നും ഇന്ത്യൻ ക്ലബ് യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും നവകേരളയുമായി സഹകരിക്കാമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മാറ്റാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ആശംസ പ്രസംഗത്തിൽ ടെന്നീസ് സെക്രട്ടറി ബിനു പാപ്പച്ചൻ പറഞ്ഞു . ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കേക്ക് മുറിച്ച് നവ കേരളയുടെ ഭാരവാഹികൾക്ക് നൽകിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബീറ്റ്സ് ഓഫ് അൽജസീറ മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റ് പരിപാടിയുടെ മാറ്റ് കൂട്ടി.പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ ,ജോ. കൺവീനർ ബിജു കൂരോപ്പട എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.…
‘പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും’; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്
By News Desk
നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറാകാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സഞ്ജീവ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (IPL) രാജസ്ഥാൻ റോയൽസിന്റെ പ്രീസീസൺ ക്യാമ്പിൽ നാഗ്പൂരിൽ പരിശീലനം നടത്തുകയാണ് 14 കാരനായ താരം. അതുകൊണ്ടാണ് പരീക്ഷ എഴുതാത്തത് എന്നും പിതാവ് പറഞ്ഞു. “എന്റെ മകൻ ഇപ്പോൾ നാഗ്പൂരിൽ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം പരിശീലനത്തിലാണ്. ഈ വർഷം പരീക്ഷയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഒടുവിൽ ഇത്തവണ പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചു. എന്നാൽ അടുത്ത വർഷം പരീക്ഷ എഴുതും” സഞ്ജീവ് പറഞ്ഞു. പരീക്ഷ എഴുതാനുള്ള ശ്രമം നടത്തിയാൽ മകന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “വൈഭവ് പരീക്ഷ എഴുതിയിരുന്നെങ്കിൽ കളിയിൽ മുഴുവൻ ശ്രദ്ധ നൽകാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ അവന്റെ മുഴുവൻ ശ്രദ്ധയും ക്രിക്കറ്റിലാണ് ” സഞ്ജീവ് വ്യക്തമാക്കി. പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയാണ് വൈഭവ്. സ്കൂളിൽ സ്ഥിരമായി പോയിരുന്ന…
കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
By News Desk
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2025 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു. ജീവിതം കലാപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും പല കലാ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി.
ദുബൈ: യുഎഇയിൽ വിശുദ്ധമാസമായ റമദാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും പ്രവൃത്തി സമയത്തിൽ ഇളവ് നൽകാറുണ്ട്. എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജോലി സമയം ഒരു ദിവസം രണ്ട് മണിക്കൂർ വീതമാണ് കുറച്ചു നൽകുന്നത്. മതമോ ജോലിയോ ഒന്നും പരിഗണിക്കാതെ എല്ലാവർക്കും ഈ ഇളവ് ലഭ്യമാണ്. എന്നാൽ, ചില ജോലികളുടെ കാര്യത്തിൽ ജോലി സമയത്തിൽ ഇളവ് ലഭിക്കാറില്ല. സ്വകാര്യമേഖലയ്ക്ക് മുഴുവനും ഈ ഇളവ് ബാധകമാണെങ്കിലും ചില പ്രത്യേക ജോലിയുടെ കാര്യത്തിൽ ജോലി കുറച്ചു നൽകണമെന്ന നിയമത്തിന് ഇളവ് നൽകിയിട്ടുണ്ട്. ഷിഫ്റ്റിൽ ചെയ്യുന്ന ജോലികൾ, സെക്യൂരിറ്റി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, അല്ലെങ്കിൽ ബിസിനസ് തുടർച്ച അനിവാര്യമായ മറ്റ് ജോലികൾ തുടങ്ങിയ ചില ജോലികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇത് ബാധകമാകുന്നത്. അത്തരം സാഹചര്യങ്ങളിൽ പോലും, നിയമം അനുശാസിക്കുന്ന പരമാവധി ജോലി സമയം പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കുകയും ഓവർടൈം നിയമങ്ങൾക്കനുസൃതമായി അധിക സമയത്തിന് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് നാസർ യൂസഫ് അൽഖാമിസ് ലോയേഴ്‌സ് (എൻവൈകെ ലോയേഴ്‌സ്) ആൻഡ്…
