- കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
- AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
- നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
- വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര്‍ ഗുരുതരാവസ്ഥയിൽ
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ
- കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ സാരഥികൾ
- ബഹ്റൈനിൽ പാസ്പോർട്ട്-റെസിഡൻസി സേവനങ്ങൾക്ക് പുതിയ എക്സ്പ്രസ് സംവിധാനം
Author: News Desk
ചെന്നൈ: വിവാഹ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ സ്വന്തം ജീവിതത്തില്‍ യുവാവിന് പറ്റിയ അബദ്ധമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ആ ചര്‍ച്ച കൊണ്ട് പക്ഷേ വലിയൊരു ആപത്തില്‍ നിന്ന് യുവാവ് രക്ഷപ്പെടുകയും ചെയ്തു. 32 കാരിയായ ‘ഡോക്ടര്‍ നിശാന്തി’ എന്ന യുവതിയേയാണ് ശിവചന്ദ്രനെന്ന ബാങ്ക് ജീവനക്കാരന്‍ വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ യുവാവ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഡോക്ടറെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സഫലമായി എന്ന കുറിപ്പോടെയാണ് ശിവചന്ദ്രന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നീട് കമന്റ് ബോക്‌സ് പരിശോധിച്ച യുവാവ് ഒന്ന് ഞെട്ടി. ചിത്രത്തില്‍ കാണുന്ന യുവതി ഡോക്ടര്‍ നിശാന്തി അല്ലെന്നും അത് തന്റെ ഭാര്യയായ മീരയാണെന്നുമായിരുന്നു പുത്തൂര്‍ സ്വദേശിയായ നെപ്പോളിയനെന്ന യുവാവിന്റെ കമന്റ്. 2017ല്‍ താന്‍ മീരയെ വിവാഹം കഴിച്ചുവെന്നും ഏകദേശം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലെ വിലപിടിപ്പുള്ള ചില സാധനങ്ങളുമെടുത്ത് മീര മുങ്ങുകയായിരുന്നുവെന്നും നെപ്പോളിയന്‍ കമന്റ് ചെയ്തു.ട്വിസ്റ്റ് അവിടെ തീര്‍ന്നില്ല, ശിവചന്ദ്രനും നെപ്പോളിയനും തമ്മില്‍ കമന്റ് ബോക്‌സില്‍ തര്‍ക്കം മുറുകിയപ്പോള്‍…
തിരുവനന്തപുരം : തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. തുടർന്ന് പ്രിൻസിപ്പലിനെ ഫോർട്ട് പൊലീസ് അറസ്റ്രു ചെയ്യുകയായിരുന്നു. അതേസമയം കേസിൽ റിമാൻഡിലുള്ള അദ്ധ്യാപകൻ അരുൺ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.അദ്ധ്യാപകൻ പീഡിപ്പിച്ച കാര്യം പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളിലെ മറ്റ് അദ്ധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ അരുൺ മോഹനെതിരെ നടപടി സ്വീകരിച്ചെങ്കിലും പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. പെൺകുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സ്കൂൾ അധികൃതരുടെ വീഴ്ച പുറത്തുവന്നത്. തുടർന്നാണ് ഫോർട്ട് പൊലീസ് സ്‌കൂളിനെതിരെ കേസെടുത്തത്.
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മൊബൈൽഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. അസാം സ്വദേശികളായ നഗ്ബൂർ അലി (21), ഷാഹീദ് അലി ഇസ്ലാം (21) എന്നിവരെയാണ് അന്ത്യോദയ എക്സ്പ്രസ് ട്രെയിനിൽനിന്ന് വിലപിടിപ്പുളള 6 മൊബൈൽഫോണുകളുമായി ഇന്നലെ രാവിലെ പിടികൂടിയത്. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, ആർ.പി.എഫ് അസി. സെക്യൂരിറ്റി കമ്മീഷണർ സുപ്രിയകുമാർ ദാസ് എന്നിവരുടെ നിർദ്ദേശപ്രകാരം ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, സൗത്ത് പൊലീസ് എസ്.എച്ച്.ഒ പി.ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
മഹാകുംഭമേളയില്‍ തിക്കിലുംതിരക്കിലും പെട്ട് 30 പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്; ഔദ്യോഗിക സ്ഥിരീകരണം
ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. തിക്കിലും തിരക്കിലും മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളും പ്രയാഗ് രാജ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായ മൗനി അമാവാസി ദിനത്തില്‍ പുണ്യസ്നാനം നടത്താന്‍ നിരവധി തീര്‍ഥാടകര്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് പലരും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയെന്നും വൈഭവ് കൃഷ്ണ പറഞ്ഞു. ‘പുലര്‍ച്ചെ 1-2 മണിയോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 30 പേര്‍ മരിച്ചത്. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,’- വൈഭവ് കൃഷ്ണ വ്യക്തമാക്കി.…
കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ മൂന്നാം പതിപ്പിന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോ ഒളിമ്പ്യനും റേസ് ഡയറക്ടറുമായ ആനന്ദ് മെനെസസും ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോളും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ടീം പിഎന്‍ആര്‍, സ്റ്റേഡിയം റണ്ണേഴ്സ്, ലെമണ്‍ ട്രീ ക്ലബ് എന്നിവയുള്‍പ്പെടെ പ്രമുഖ റണ്ണിംഗ് ക്ലബ്ബുകള്‍ റോഡ് ഷോയില്‍ സജീവമായി പങ്കെടുക്കുകയും മാരത്തോണിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. റോഡ്ഷോയുടെ ഭാഗമായി കാണികള്‍ക്കായി നടത്തിയ ‘ഫ്രീ കിക്ക്’ ചലഞ്ച് കാണികളില്‍ ആവേശം പടര്‍ത്തി. ചലഞ്ചിലെ വിജയിക്ക് ഒരു പ്രത്യേക മാരത്തണ്‍ ജേഴ്സി സമ്മാനിച്ചു. മാരത്തോണിന്റെ ഭാഗമായി സംഘാടകര്‍ ഇതാദ്യമായി ഓട്ടക്കാര്‍ക്കായി സൗജന്യ പരിശീലന സെഷനുകള്‍ നടത്തുന്നുണ്ട്. രാജേന്ദ്ര മൈതാനത്ത് ഫെബ്രുവരി 6 വരെ ദിവസവും രാവിലെ 6:30 മുതല്‍ 7:30 വരെയായിരിക്കും പരിശീലന സെഷനുകള്‍ നടക്കുക. മുംബൈയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുടെ ഒരു…
കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും സംഭവിക്കുന്നത് വ്യക്തിപരമായ പിഴവുകള്‍ മൂലമെന്ന് ഹെഡ്ജ് ഇക്വിറ്റി സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലക്‌സ് കെ ബാബു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ശരിയായ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെയാണ് പരിണാമപ്പെടുന്നത് എന്ന വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനും 1960ന്റെ പകുതിയിലും ജനിച്ചവര്‍ (ബേബി ബൂമേഴ്‌സ്) ചെക്ക് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇത് മില്ലേനിയല്‍സില്‍ എത്തിയപ്പോഴേക്കും വെബ് ട്രാന്‍സാക്ഷന്‍ ആയി മാറി. ജെന്‍ സിയുടെ കാലഘട്ടമായപ്പോള്‍ അവര്‍ തിരഞ്ഞെടുത്തത് യുപിഐ ട്രാന്‍സാക്ഷന്‍സ് ആണ്. സമ്പാദ്യത്തിന്റെ കാര്യത്തില്‍ ബേബി ബൂമേഴ്‌സ് റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണ്ണത്തിലും ഇന്‍വെസ്റ്റ് ചെയ്തു. മില്ലേനിയല്‍സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും മ്യൂച്ചല്‍ ഫണ്ടിലും അവരുടെ പണം നിക്ഷേപിച്ചു. ആ സമയം ജെന്‍ സി ബ്ലോക്‌ചെയിനിലും ക്രിപ്‌റ്റോകറന്‍സിയിലുമാണ് അവരുടെ പണം നിക്ഷേപിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി…
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് 2500 രൂപ, ജാതി സെന്‍സസ് തുടങ്ങി വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. എല്‍ജിബിടിക്യൂ സമൂഹത്തെ പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തില്‍ അവര്‍ക്കെതിരെയുള്ള വിവേചനം തടയുകയും അവശ്യ സേവനങ്ങള്‍ നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 8500 രൂപ സ്റ്റൈപന്റോടുകൂടി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്, പാചക വാതകത്തിന് സിലിണ്ടറിന് 500 രൂപ, സൗജന്യ റേഷന്‍ കിറ്റ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ആം ആദ്മിയുടെ മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന, ബിജെപിയുടെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്ക് സമാനമായി കോണ്‍ഗ്രസ് പ്യാരി ദീദി യോജന പ്രഖ്യാപിച്ചു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാ ദരിദ്ര കുടുംബങ്ങളിലേയും സ്ത്രീകള്‍ക്ക് മാസം 2500 രൂപ നല്‍കും. ഒരു സിലിണ്ടറിന് 500 രൂപ, 5 കിലോ…
ന്യൂഡല്‍ഹി: മുത്തലാഖില്‍ കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന 2019 ലെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്ഐആറുകളുടെ എണ്ണവും കുറ്റപത്രങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം നല്‍കാനാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുത്തലാഖ് നിയമപ്രകാരം, മുത്തലാഖ് ചൊല്ലിയ മുസ്ലീം പുരുഷന്മാര്‍ക്കെതിരെ എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2019 ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം പാസ്സാക്കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ട് കേരളത്തില്‍ നിന്നടക്കം ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുത്തലാഖുമായി ബന്ധപ്പെട്ട് മുസ്ലിം പുരുഷന്മാര്‍ക്കെതിരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസുകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതികളില്‍ കേസുകളുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള റിപ്പോര്‍ട്ടും നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മുസ്ലിം സ്ത്രികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി…
മലപ്പുറം: സ്ത്രീ-പുരുഷ തുല്യതയെന്നത് മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജെന്‍ഡര്‍ ഈക്വാലിറ്റി സാധ്യമല്ലെന്നും ജന്‍ഡര്‍ ജസ്റ്റിസ് എന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്?. എത്ര പഴഞ്ചനാണെന്ന് പറഞ്ഞാലും പ്രകൃതിപരമായ അഭിപ്രായത്തില്‍ നിന്ന് മാറാന്‍ ലീഗ് തയ്യാറാല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പിഎംഎ സലാമിന്റെ പരാമര്‍ശം. ‘സ്ത്രീയും പുരുഷരും തുല്യരാണെന്ന് പറയാന്‍ പറ്റുമോ?. അത് ലോകം അംഗീകരിച്ചിട്ടുണ്ടോ?. എന്തിനാ ഒളിംപിക്‌സില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേറെ വേറെ മത്സരങ്ങള്‍ വച്ചത്. രണ്ടും വ്യത്യസ്തമായതുകൊണ്ടാണ്. രണ്ടും തുല്യമാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്’ പിഎംഎ സലാം പറഞ്ഞു. ‘സ്ത്രീകള്‍ക്ക് ബസ്സുകളില്‍ വേറെ സീറ്റ് എഴുതി വെക്കുന്നുണ്ടല്ലോ?, എന്തിനാണത്?. മൂത്രപ്പുര സ്ത്രീകള്‍ക്ക് വേറേയല്ലേ?. എന്തിനാ വേറെ വയ്ക്കുന്നത്. തുല്യരാണ് എന്നു പറയുന്നവര്‍ തന്നെ തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ സമൂഹത്തില്‍…
കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒരാള്‍ സ്‌കൂട്ടറില്‍ ഇയാളെ വീടിന് സമീപം കൊണ്ടു വിടുന്നതാണ് ദൃശ്യത്തിലുള്ളത്. തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. മകളെ ആണ്‍സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിലെത്തി. മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീടു മാറിയതെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മിക്കവാറും യുവാവ് വരുന്നത് താന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് സമീപവാസികള്‍ പറഞ്ഞാണ് അറിയുന്നത്. ഏതെങ്കിലും പയ്യന്മാരുടെ പേരു പറഞ്ഞ് ആണ്‍സുഹൃത്ത് മകളെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം ദോഷം ചെയ്യുമെന്ന് മകളോട് പറഞ്ഞതാണ് എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ശനിയാഴ്ച രാത്രി ഏതാണ്ട് 11 മണിയോടെ യുവാവ് വീട്ടില്‍ വരുന്നതിന്റെ…
