- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
Author: News Desk
ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ നടന്ന സ്ത്രീകളുടെ ഡിജെ പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്ന് ആരോപിച്ച് ബജ്റംഗ് ദള്‍ ആക്രമണം. കുട്ടികളടക്കം പാർട്ടിക്കെത്തിയവരെ ഹോട്ടലിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. സ്ത്രീകളുടെ വസ്ത്രധാരണ രീതിയെയും പരസ്യമായി അപമാനിച്ചു. ശിവമോഗ കൂവമ്പ് റോഡിലെ ഹോട്ടലിലേക്ക് ബജ്റംഗ് ദള്‍ പ്രവർത്തകർ അതിക്രമിച്ച് കയറുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല. സ്ത്രീകളുടെ രാത്രികാല ഡിജെ പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും അത്തരം നടപടികൾ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. ഹോട്ടലിൽ സ്ത്രീകളുടെ ഡിജെ പാർട്ടി നടക്കുന്നതായി ഒരാഴ്ച മുമ്പ് പോലീസിനെ അറിയിച്ചിരുന്നുവെന്ന് ബജ്റംഗ് ദള്‍ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു. ഹോട്ടലിൽ റെയ്ഡ് നടത്താൻ പോലീസിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ഗൗഡ അവകാശപ്പെട്ടു.
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം യുവതി പീഡനത്തിനിരയായ സംഭവം അന്വേഷിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ജീവനക്കാരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആഭ്യന്തര അന്വേഷണം നടത്താൻ മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർ.എം.ഒ, നഴ്സിംഗ് ഓഫീസർ എന്നിവരാണ് അംഗങ്ങൾ. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം സർജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുന്നതിനിടെ ശനിയാഴ്ചയാണ് മെഡിക്കൽ കോളേജ് അറ്റൻ്റർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അർദ്ധബോധാവസ്ഥയിലായിരുന്ന സ്ത്രീക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. എന്നാൽ തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് യുവതി പിന്നീട് ബന്ധുക്കളോട് പറയുകയും ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍: ‘ബി.ജെ.പി വാഗ്ദാന’ പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരുടെ പ്രശ്നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറയേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. പ്രസ്താവനയ്ക്ക് ശേഷം കർഷകരുടെ പ്രശ്നങ്ങൾക്ക് മാധ്യമ-രാഷ്ട്രീയ ശ്രദ്ധ ലഭിച്ചതിൽ സന്തുഷ്ടനാണ്. നേരത്തെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രശ്നങ്ങൾ ചർച്ചയാക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ബി.ജെ.പി എം.പി ഉടനെ ഉണ്ടാകുമെന്നതല്ല പ്രസ്താവനയുടെ ഉദ്ദേശം. കർഷകരുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ നിരവധിയാണ്. വിലത്തകർച്ച, വന്യമൃഗ ശല്യം, കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ ജപ്തി നോട്ടീസ് പുറപ്പെടുവിക്കൽ, കർഷകരെ തെരുവിലിറക്കൽ ഇതെല്ലാം കേന്ദ്രസർക്കാരിനെ അറിയിക്കണം. പ്രസ്താവന തെറ്റാണെന്ന് തോന്നുന്നില്ല. കർഷകർ വഞ്ചിതരാവാൻ തുടങ്ങിയിട്ട് കാലമേറെയായി. കർഷകരുടെ ശബ്ദമായാണ് താൻ ഈ പ്രശ്നം അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനികളും ബി.ജെ.പിയും തമ്മിലുള്ള സഖ്യമായി ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. സഭയുടെ പ്രതിനിധി എന്ന നിലയിലല്ല, മറിച്ച് കർഷകരിൽ ഒരാളെന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും താൻ ഒരു കർഷകൻ കൂടിയാണെന്നും മാർ…
ന്യൂകാംപ്: ലോക ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ജയം. ന്യൂകാംപിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തി. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സ ലീഡ് 12 ആയി ഉയർത്തി. 9-ാം മിനിറ്റിൽ യുറുഗ്വായൻ സെന്‍റർ ബാക്ക് റൊണാൾഡ് ആരാഹ്വോയുടെ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് ലീഡെടുത്തു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനുമുമ്പ് സെർജിയോ റോബർട്ടോയിലൂടെ ബാഴ്സലോണ ഒപ്പമെത്തി. ഇഞ്ചുറി ടൈമിൽ ഫ്രാങ്ക് കെസിയെ നേടിയ ഗോളാണ് റയലിനെതിരെ വിജയം ഉറപ്പാക്കിയത്. ജർമ്മനിയിലെ ബുന്ദസ്ലിഗയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് പരാജയം ഏറ്റുവാങ്ങി. ബയേർ ലെവർക്യൂസനാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ബയേണിനെ തോൽപ്പിച്ചത്. മുൻ ബയേൺ താരം സാബി അലോൺസോ പരിശീലിപ്പിച്ച ലെവർകൂസനുവേണ്ടി എസക്വിയേൽ പലാസിയോസാണ് രണ്ട് ഗോളുകളും നേടിയത്. ജോഷ്വാ കിമ്മിച്ചാണ് ബയേണിനായി ഗോൾ നേടിയത്. ഇറ്റലിയിലെ സീരി എയിലെ സൂപ്പർ ലീഗ് മത്സരത്തിൽ യുവന്‍റസ് ഇന്‍റർ മിലാനെ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആശുപത്രിയിലെ അറ്റന്‍റർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം സർജിക്കൽ ഐസിയുവിന് സമീപം വിശ്രമിക്കുന്നതിനിടെയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മയക്കത്തിൽ നിന്ന് പാതി ഉണർന്നിരിക്കുമ്പോഴായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പറഞ്ഞു. യുവതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ കോളേജ് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് 49കാരിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് ഇവരെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് മിനിറ്റുകൾക്കകം പേട്ട പോലീസിനെ അറിയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നാണ് ആരോപണം. പരാതിക്കാരിയോട് സ്റ്റേഷനിൽ വന്ന് മൊഴി രേഖപെടുത്താൻ ആവശ്യപ്പെട്ട പോലീസ് മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മൂലവിളാകത്ത് താമസിക്കുന്ന 49കാരിക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകളോടൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങി ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോൾ മൂലവിളാകം ജംഗ്ഷനിൽ നിന്ന് അജ്ഞാതൻ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചെങ്കിലും വിലാസം ചോദിച്ചതല്ലാതെ നടപടിയൊന്നും എടുത്തില്ല. പോലീസ് സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അർദ്ധരാത്രിയിൽ മകളുമൊത്ത് സ്വകാര്യ ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിന് ശേഷം പോലീസ് ഉദ്യോഗസ്ഥൻ തിരികെ വിളിച്ച് സ്റ്റേഷനിൽ…
ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതായി സംഘടനയുടെ നിയമ ഉപദേഷ്ടാവ്. ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നിയമ ഉപദേഷ്ടാവ് ഇമാൻ സിംഗ് ഖാരയാണ് അമൃത്പാൽ സിംഗിനെ പഞ്ചാബിലെ ഷാകോട്ട് പോലീസ് അറസ്റ്റ് ചെയ്തതായി അവകാശപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാനുള്ള നീക്കം നടന്നതായും ഇമാൻ ആരോപിച്ചു. അമൃത്പാൽ സിങ്ങിനായി ഇമാൻ സിംഗ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ഹർജിയിൽ പഞ്ചാബ് പോലീസിനോട് ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്. അമൃത്പാൽ സിംഗിനെ ജലന്ധറിനടുത്തുള്ള ഷാകോട്ടിൽ നിന്ന് പഞ്ചാബ് പോലീസ് നിയമവിരുദ്ധമായും ബലംപ്രയോഗിച്ചും കസ്റ്റഡിയിൽ എടുത്തതായി പരാതിയിൽ പറയുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ലെന്നും ഹർജിയിൽ പറയുന്നു. അമൃത്പാലിന്‍റെ ജീവൻ അപകടത്തിലാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. എന്നാൽ, വൻ പോലീസ് സന്നാഹത്തെ വെട്ടിച്ച് അമൃത്പാൽ അസമിലേക്ക് കടന്നതായാണ് ഔദ്യോഗിക വിശദീകരണം. കസ്റ്റഡിയിലുള്ള ഇയാളുടെ നാല് സഹായികളുമായി…
കൊച്ചി: കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏപ്രിൽ മുതൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനുള്ള ആലോചനയുമായി കോർപ്പറേഷൻ. സർക്കാർ നിർദ്ദേശ പ്രകാരമാണ് വാതിൽപ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നത്. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. ഫ്ളാറ്റ് അസോസിയേഷൻ പ്രതിനിധികളുമായി മേയറും സിറ്റി പോലീസ് കമ്മീഷണറും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് മാർഗനിർദേശം രൂപീകരിക്കാനാണ് ആലോചന. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ആഴ്ചയിൽ 2 ദിവസം ഹരിതകർമ്മ സേന എത്തി പ്ലാസ്റ്റിക്ക് മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കും. പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്ക് കൈമാറി ഇവ ഗ്രാന്യൂളുകളായി റീസൈക്കിൾ ചെയ്യും. എറണാകുളത്ത് നടന്ന…
തിരുവനന്തപുരം: സംഘർഷവും ഭരണ-പ്രതിപക്ഷ വാക്പോരും നിലനിൽക്കെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സമ്മേളനം ഇന്ന് സുഗമമായി നടക്കുമോ എന്നതിൽ വ്യക്തതയില്ല. അനുരഞ്ജനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടന്നേക്കും. രാവിലെ 8 ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാരെ മർദ്ദിച്ച എം.എൽ.എമാർക്കെതിരെയും വാച്ച് ആൻഡ് വാർഡർമാർക്കെതിരെയും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിട്ടുവീഴ്ചയില്ലെന്നും സർക്കാർ പരിപാടികളുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
പത്തനംതിട്ട: പൂങ്കാവിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ വൈകിയെന്നാരോപിച്ച് ജീവനക്കാർക്കു നേരെ മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് പ്രമാടം സ്വദേശി കെ.എസ് ആരോമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. അക്രമികളിൽ ഒരാൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തി. പമ്പിൽ വൈദ്യുതി നിലച്ചതിനാൽ വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു. ജനറേറ്റർ ഓണാക്കാൻ രണ്ട് മിനിറ്റ് എടുക്കുമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ ജീവനക്കാർക്ക് നേരെ തിരിഞ്ഞത്. ആദ്യം, ഒരു ജീവനക്കാരനെ തള്ളിയിട്ടു. ഇതുകണ്ട് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ മാനേജരുടെ തലയ്ക്കടിച്ചു. മറ്റൊരാളെ നിലത്തേക്കിട്ട് ചവിട്ടി. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയും അക്രമികൾ തിരിഞ്ഞു. ഇതിനിടെ പമ്പുടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെ.എസ് ആരോമലിനെ കസ്റ്റഡിയിലെടുത്തത്. മാസങ്ങൾക്ക് മുമ്പ് ഭക്ഷണം കഴിച്ചതിൻ്റെ പൈസ ചോദിച്ചതിന് തട്ടുകട ഉടമയെ മർദ്ദിച്ച…
