- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: കൃത്യമായ പഠനം പോലും നടത്താതെ ഒരു കോടി രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകൾ ഒരു മാസം പോലും ഉപയോഗിക്കാതെ പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ യൂണിഫോമിൽ ഘടിപ്പിച്ച 356 ക്യാമറകൾ 89 ലക്ഷം രൂപ മുടക്കി വാങ്ങാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഇതെന്നാണ് വിവരം. ഒരു കോടി രൂപ മുടക്കിയാണ് സംസ്ഥാന പൊലീസ് സേന ക്യാമറകൾ വാങ്ങിയത്. ഈ 310 ക്യാമറകൾ ഒരു മാസം പോലും പൊലീസ് ഉപയോഗിച്ചിട്ടില്ല. ക്യാമറ അമിതമായി ചൂടാവുന്നു എന്ന കാരണംകൊണ്ട് അത് ഉപേക്ഷിക്കപ്പെട്ടു. പൊലീസിന്‍റെ വിവിധ യൂണിറ്റുകളിൽ ഉപയോഗശൂന്യമായ ക്യാമറകൾ പൊടിപിടിച്ച് കിടക്കുകയാണ്. ഇതൊന്നും മോട്ടോർ വാഹന വകുപ്പിന് ഒരു പ്രശ്നമല്ല. വാഹന പരിശോധനയ്ക്കായി വിന്യസിക്കുന്ന എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കായി 89 ലക്ഷം രൂപ ചെലവഴിച്ച് 356 ക്യാമറകളാണ് വാങ്ങുന്നത്. ഒരു ക്യാമറയ്ക്ക് 25,000 രൂപയാണ് വില. ഗതാഗത വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
പാരീസ്: നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് വണ്ണിൽ സീസണിലെ ആദ്യ തോൽവി. ലെൻസ് ആണ് പി.എസ്.ജിയെ അട്ടിമറിച്ചത്. മത്സരത്തിൽ ലെൻസ് 3-1ന് വിജയിച്ചു. ലയണൽ മെസിയും നെയ്മറും പി.എസ്.ജിക്ക് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങിയില്ല. ലോകകപ്പ് ഹീറോ കിലിയൻ എംബാപ്പെ കളിച്ചിട്ടും ടീമിന് വിജയം നേടാനായില്ല. ലെൻസിനുവേണ്ടി ഫ്രാങ്കോവ്സ്കി, ലോയിസ് ഒപെന്‍ഡ, അലെക്‌സി ക്ലൗഡെ മൗറിസ് എന്നിവർ ഗോൾ നേടിയപ്പോൾ ഹ്യൂഗോ എക്കിടിറ്റെ പി.എസ്.ജിക്കായി ഒരു ആശ്വാസ ഗോൾ നേടി. 2022 മാർച്ച് 20ന് ശേഷം ഇതാദ്യമായാണ് പി.എസ്.ജി ഒരു മത്സരം തോൽക്കുന്നത്. തോറ്റെങ്കിലും 17 കളികളിൽ നിന്ന് 14 ജയം സ്വന്തമാക്കി 44 പോയിന്‍റുമായി പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്‍റുമായി ലെൻസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. നിലവിലെ കിരീടപ്പോരാട്ടത്തിൽ പി.എസ്.ജി ക്കുള്ള ഏക ഭീഷണിയാണ് ലെൻസ്.
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ വിമാനത്താവളത്തിനു നേരെ ഇന്ന് പുലർച്ചെ മിസൈൽ ആക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്‍റെ ഒരു ഭാഗം ആക്രമണത്തിൽ തകർന്നു. വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിശ്ചലമായ അവസ്ഥയാണിപ്പോൾ. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന നിഗമനത്തിലാണ് സിറിയ. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ എൻ ഐ എ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 56 ഓളം സ്ഥലളിൽ പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ നിന്ന് ലഭിച്ച രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യൽ. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്ത് സംഘടനക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷവും പ്രസ്ഥാനത്തെ സജ്ജീവമാക്കാനുള്ള ശ്രമങ്ങളെ പറ്റിയും എൻ.ഐ.എ പരിശോധിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചി സ്വദേശിയായ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ കോടതിയിൽ അപേക്ഷ നൽകും.
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സമ്മാനിക്കുന്ന സ്വർണ്ണ കപ്പ് ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യത്തേത് ഉച്ചയോടെ കോഴിക്കോട്ടെത്തും. രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. റോഡ് ഷോയും ഘോഷയാത്രയും ഇന്ന് നടക്കും. അതേസമയം സ്കൂൾ കലോൽസവത്തിന് എത്തുന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയകളുടെ പ്രവർത്തനങ്ങൾ തടയാനാണ് കോഴിക്കോട് സിറ്റി പോലീസിന്‍റെ തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഉൾപ്പെടെ നഗരത്തെ സുരക്ഷിത സ്ഥലമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2,000 പോലീസുകാരെ പ്രത്യേകം വിന്യസിക്കും. 15 ഡിവൈ.എസ്.പിമാരും 30 സി.ഐമാരും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും കൂടാതെ മയക്കുമരുന്ന് വേട്ടയിൽ പരിശീലനം നേടിയ ഡാൻസാഫ് സംഘവും സജ്ജമായിട്ടുണ്ട്. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ഥലങ്ങൾ പൂർണ്ണമായും സി.സി.ടി.വി നിരീക്ഷണ വലയത്തിൽ കൊണ്ടുവരാനാണ് പൊലീസിന്‍റെ തീരുമാനം.
ന്യൂഡല്‍ഹി: പുതുവർഷത്തിൽ സുപ്രീം കോടതിക്കു മുന്നിലെത്തുന്നത് സുപ്രധാന കേസുകൾ. നോട്ട് നിരോധനത്തിന്‍റെ നിയമസാധുത, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതി, മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യ പരിധി, ജെല്ലിക്കെട്ടിന്‍റെ നിയമസാധുത എന്നിവ സംബന്ധിച്ച് ജനുവരിയിൽ തന്നെ വിധി വന്നേക്കും. ഇതെല്ലാം അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേട്ട വിഷയങ്ങളാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളും ഉടൻ സുപ്രീംകോടതിയുടെ മുന്നിലെത്തും. ഒന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുതയാണ്. ഒരു ബാങ്കിൽ നിന്ന് ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുന്ന പദ്ധതി സുതാര്യമല്ലെന്നും ഇത് കള്ളപ്പണ ഇടപാടുകൾക്ക് കാരണമാകുമെന്നും ഹർജിക്കാർ വാദിച്ചു. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയുമോ എന്നവിഷയം ജനുവരി രണ്ടാം വാരം കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെ വിയോജിപ്പുള്ള വിധികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഭർത്താവിന് ഇളവ് നൽകേണ്ട…
കണ്ണൂർ: കണ്ണൂർ വി.സി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. വി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അനിരുദ്ധ് സംഗനെരിയയാണ് കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തയച്ചത്. മറുപടി നൽകാൻ നാലാഴ്ചത്തെ സാവകാശമാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരും ഇതുവരെ മറുപടി നൽകിയിട്ടില്ല. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജിക്കാർ.
ഡൽഹി: മോദി സർക്കാരിൻ്റെ നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്ന വിഷയത്തിൽ ഇന്ന് സുപ്രീം കോടതി വിധി. അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30ന് രണ്ട് പ്രസ്താവന അറിയിക്കും. ഭരണഘടനാ ബെഞ്ചിൽ നിന്ന് വ്യത്യസ്തമായ വിധി ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് നിയമവൃത്തങ്ങൾ. നിരോധനം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷമുള്ള വിധി കേന്ദ്രത്തിനും നിർണായകമാണ്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ രണ്ട് വിധികൾ പുറപ്പെടുവിക്കുക. രണ്ട് വിധികളും യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. കറൻസി നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവുമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. തീരുമാനം റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന നിയമപരമായ പ്രശ്നം കോടതി പരിശോധിച്ചു. നോട്ടുനിരോധനം ഒരു സാമ്പത്തിക നയമായതിനാൽ അത് കൈകൂപ്പി കാണുമെന്ന് കരുതരുതെന്ന് വാദം കേൾക്കുന്നതിനിടെ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 2016 നവംബർ എട്ടിന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര…
പറവൂർ : എന്റെ പൂച്ചകുട്ടി അപകടത്തിലാണ് രക്ഷിക്കണേ എന്നുള്ള നിലവിളിയാണ് കഴിഞ്ഞ ദിവസം ഫയർ ഫോഴ്സ് ഓഫീസിലെത്തിയ കോൾ എടുത്ത ഉദ്യോഗസ്ഥൻ കേട്ടത്. സമയം പാഴാക്കാതെ ജീവനക്കാർ സംഭവസ്ഥലത്തേക്ക് പാഞ്ഞു. മൂന്നാം ക്ലാസ്സുകാരി ഹിസാനയുടെ വളർത്ത് പൂച്ചയെ രക്ഷിക്കുകയും ചെയ്തു. മാട്ടുപുറം പുതുമനം വീട്ടിൽ ഷെഫീഖിന്റെയും, റസീനയുടെയും ഇളയമകളാണ് ഹിസാന. 2 മാസം പ്രായമുള്ള പ്രിയപ്പെട്ട പൂച്ചക്കുട്ടി കാത്തു വാട്ടർടാങ്കിനും, കോൺക്രീറ്റ് ഭിത്തിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഉമ്മ റസീനയും, ഏഴാം ക്ലാസ്സുകാരിയായ സഹോദരി സുബ്ഹാനയും പൂച്ചക്കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റ് വഴികൾ ഇല്ലാതായതോടെയാണ് ഇവർ ഫയർ ഫോഴ്സിന്റെ സഹായം തേടുന്നത്. ഉദ്യോഗസ്ഥർ ചേർന്ന് കാത്തുവിനെ രക്ഷപെടുത്തി, ഹിസാനയുടെ കൈകളിൽ നൽകിയപ്പോഴാണ് ഹിസാനയുടെ മുഖം തെളിഞ്ഞത്. സുബ്ഹാനയുടെ സുഹൃത്ത് നൽകിയ പൂച്ചക്കുട്ടി വീട്ടിലെ ഒരംഗം പോലെ തന്നെയാണ്.
ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രാവിലെ 10.30ന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂർ കോട്ടയം ജില്ലയിൽ എത്തുന്നത്. കഴിഞ്ഞ സന്ദർശന വേളയിൽ കാഞ്ഞിരപ്പള്ളിയിലെയും പാലായിലെയും ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈരാറ്റുപേട്ടയിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിലും പങ്കെടുത്തു. സമീപകാലത്തായി വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി നല്ല ബന്ധത്തിലല്ലാത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ശശി തരൂരിനെ പൊതുയോഗത്തിലേക്ക് ക്ഷണിച്ചതിനു പിന്നിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
