ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ വളർന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഹിന്ദി വിവേക് മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ പൂർത്തിയായിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ എല്ലാ പരിഷ്കാരങ്ങളും പകുതി വേവിച്ച നിലയിലാണ്. അടൽ ബിഹാരി വാജ് പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അടിസ്ഥാന സൗകര്യവികസനത്തിനും ടെലികോമിനും ഊന്നൽ നൽകിയതായി ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി പോലുള്ള വലിയ പരിഷ്കാരങ്ങൾ നടപ്പാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. മോദി സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്യാസ് കണക്ഷനുകളും എൽഇഡി ലൈറ്റുകളും ഇപ്പോൾ വ്യാപകമായി ലഭ്യമാണ്. ജനങ്ങൾക്ക് നേരിട്ടുള്ള പണ കൈമാറ്റ പദ്ധതി നടപ്പാക്കിയതോടെ കുറഞ്ഞത് 2 ട്രില്യൺ രൂപയെങ്കിലും തെറ്റായ കൈകളിൽ എത്തുന്നത് തടഞ്ഞതായി നിർമ്മല സീതാരാമൻ പറഞ്ഞു.
Trending
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു

