- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
Author: news editor
അബുദാബി: യു.എ.ഇ. സഹിഷ്ണുതാ- സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അറബ് ലോകത്തെമ്പാടുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യ നേതാക്കളും പങ്കെടുത്ത, അബുദാബിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ബഹ്റൈനിലെ സര്‍ക്കാര്‍ ആശുപത്രി വകുപ്പിന് ‘രോഗീ അനുഭവത്തില്‍ മികവിന്റെ നക്ഷത്രം’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.രോഗികളുടെ അനുഭവം മെച്ചപ്പെടുത്താനും ആരോഗ്യ സേവനങ്ങളില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാനുമുള്ള ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ നിരന്തര പരിശ്രമത്തെയാണ് ഈ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ പറഞ്ഞു. വികസനത്തിനും തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ പരിപാടികള്‍ക്കും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ ശക്തമായ പിന്തുണയുടെ ഫലമാണ് ഈ പ്രാദേശിക അംഗീകാരമെന്നും ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും മികച്ച ആഗോള രീതികള്‍ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുന്നുവെന്നും അവര്‍ പറഞ്ഞു.പത്ത് അറബ് രാജ്യങ്ങളില്‍നിന്നുള്ള 267 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ പങ്കെടുത്ത പ്രാദേശിക മത്സരത്തിന് ശേഷമാണ്…
മനാമ: 2025ലെ ബഹ്റൈന്‍ വെറ്ററിനറി സമ്മേളനത്തിനും എക്സിബിഷനും ഗള്‍ഫ് ഹോട്ടലില്‍ തുടക്കമായി. സമ്മേളനം മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിപുലമായ പ്രാദേശിക, അന്തര്‍ദേശീയ പങ്കാളിത്തമുണ്ട്.ഭക്ഷ്യസുരക്ഷയുടെയും സുസ്ഥിര വികസനത്തിന്റെയും പ്രധാന സ്തംഭമായി കന്നുകാലി മേഖലയെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വൈദഗ്ധ്യം കൈമാറുന്നതിനും പൊതുവായ കാഴ്ചപ്പാടുകള്‍ കെട്ടിപ്പടുക്കുന്നതിനും ദേശീയ, പ്രാദേശിക തലങ്ങളില്‍ വെറ്ററിനറി മെഡിസിന് പുരോഗതിക്കും വെറ്ററിനറി ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങള്‍ ആരംഭിക്കാനും സമ്മേളനം ഫലപ്രദമായ വേദിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈനിലെ വെറ്ററിനറി മെഡിസിന് രംഗത്തെ പ്രമുഖരെ ആദരിച്ചു.സുസ്ഥിര വികസനവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച വിദഗ്ധരുടെ പ്രത്യേക പാനല്‍ ചര്‍ച്ചകള്‍ സമ്മേളനത്തിലുണ്ടാകും. കൂടാതെ പ്രമുഖ കമ്പനികള്‍, ഫാര്‍മസികള്‍, ഫാക്ടറികള്‍, വെറ്ററിനറി ക്ലിനിക്കുകള്‍ എന്നിവ അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രദര്‍ശനവും നടക്കുന്നു.
മനാമ: പ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളടങ്ങുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ആസ്ഥാനം സന്ദര്‍ശിച്ചു.തൊഴില്‍ വിപണി വികസന ശ്രമങ്ങളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബഹ്റൈന്റെ പദ്ധതികളെക്കുറിച്ച് പ്രതിനിധി സംഘത്തിന് അധികൃതര്‍ വിശദീകരിച്ചുകൊടുത്തു.മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള ബഹ്റൈന്റെ ശ്രമങ്ങളെക്കുറിച്ചും പ്രതിരോധ പിന്തുണ, നിയമ കൗണ്‍സിലിംഗ്, ഇരകള്‍ക്കോ ചൂഷണത്തിന് സാധ്യതയുള്ളവര്ക്കോ അഭയം എന്നിവയുള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ നല്കുന്നതില് പ്രവാസി സംരക്ഷണ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചും വിശദമായ ഒരു അവതരണവും പ്രതിനിധിസംഘത്തിനു മുമ്പാകെ നടത്തി.
മനാമ: ബഹ്റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഇദാമയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി മനല്‍ അല്‍ ബയാത്തിനെ നിയമിച്ചു.ബിസിനസ് വികസനം, നിക്ഷേപ പ്രമോഷന്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ 25 വര്‍ഷത്തെ അന്താരാഷ്ട്ര പ്രവൃത്തിപരിചയമുള്ള സമര്‍ത്ഥയായ ഉദ്യോഗസ്ഥയാണ് മനല്‍. മെഗാ ഗ്ലോബല്‍ ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിലും വൈദഗ്ധ്യമുണ്ട്. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളുടെ മാനേജ്മെന്റ്, പുനര്‍നിര്‍മ്മാണ പദ്ധതികള്‍ എന്നിവയ്ക്ക് നേതൃത്വം നല്കുന്നതുപോലുള്ള സങ്കീര്‍ണമായ വെല്ലുവിളികളെ വിജയകരമായി അതിജീവിച്ചിട്ടുണ്ട്.എക്സ്പോ സിറ്റി ദുബായില്‍ ചീഫ് കൊമേഴ്സ്യല്‍ ആന്റ് എന്‍ഗേജ്മെന്റ് ഓഫീസര്‍, ഫാല്‍ക്കണ്‍ ആന്റ് അസോസിയേറ്റ് ഗ്രൂപ്പ് സി.ഇ.ഒ. എന്നീ പദവികളിലും സേവനമനുഷ്ഠിച്ചു.മനലിനെ പുതിയ പദവിയില്‍ നിയമിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഇദാമ സി.ഇ.ഒ. ഖാലിദ് അബ്ദുറഹ്മാന് അല്‍മജീദ് പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഗവണ്മെന്റ് എംപ്ലോയീസ് ആപ്പില്‍ പുതിയ അപ്ഡേറ്റ് ആരംഭിച്ചു.സിവില്‍ സര്‍വീസ് ബ്യൂറോയും ഇ-ഗവണ്മെന്റ് അതോറിറ്റിയും സഹകരിച്ചാണ് ഇത് നടപ്പാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടന വിലയിരുത്തല്‍ ഫലങ്ങള്‍ ആപ്പ് വഴി കാണാന്‍ ജീവനക്കാര്‍ക്ക് ഇനി സാധിക്കും.കൂടാതെ വൈകി ജോലിക്കെത്തുന്നതിനും നേരത്തെ പോകുന്നതിനുമുള്ള അനുമതിക്ക് അപേക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ജീവനക്കാര്‍ക്കും ജീവനക്കാരല്ലാത്തവര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് റിപ്പോര്‍ട്ടിംഗ് സംവിധാനവും ഇതിലുണ്ട്.സുതാര്യത വര്‍ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കാനും ആവശ്യമുള്ള ഡാറ്റയിലേക്ക് പ്രവേശനം എളുപ്പമാക്കാനും ലക്ഷമിട്ടുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സേവനങ്ങള്‍ ഉള്പ്പെടുത്തിയതന്നും ബ്യൂറോ വ്യക്തമാക്കി.
മനാമ: ബഹ്റൈനില്‍ കാലാവസ്ഥ മാറുന്നു. വടക്കുപടിഞ്ഞാറന്‍ കാറ്റിന് ശക്തി കൂടിയിട്ടുണ്ടെന്നും താപനില ക്രമാനുഗതമായി കുറയുമെന്നും ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.താപനില 32 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റുമുണ്ട്. വ്യാഴാഴ്ച ഉച്ചവരെ ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ശരത്കാലത്തിന്റെ വരവിന്റെ ഭാഗമായാണിത്. വേനല്‍ക്കാലം ക്രമേണ അവസാനിക്കുകയും തണുത്ത കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. പകല്‍ താപനില കുറയും. ഒക്ടോബര്‍ അവസാനത്തോടെ രാത്രി തണുപ്പുണ്ടാകും.വരും ദിവസങ്ങളില്‍ പകല്‍ പരമാവധി താപനില 38നും 29നുമിടയില്‍ ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 28നും 27നുമിടയില്‍ ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു.
വന്‍ നിക്ഷേപ തട്ടിപ്പ്: ബഹ്റൈനില്‍ കമ്പനി ഉടമയും ബോര്‍ഡ് അംഗങ്ങളും സി.ഇ.ഒയും വിചാരണ നേരിടും
മനാമ: ബഹ്റൈനില്‍ നിക്ഷേപകരില്‍നിന്ന് 6 മില്യണ്‍ ദിനാറിലധികം തട്ടിയെടുത്ത കേസില്‍ ഒരു നിക്ഷേപ കമ്പനി ഉടമയ്ക്കും രണ്ടു ബോര്‍ഡ് അംഗങ്ങള്‍ക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്ക്കുമെതിരായ കേസില്‍ വിചാരണ നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടതായി ഫിനാന്‍ഷ്യല്‍ ആന്റ് മണി ലോണ്ടറിംഗ് ക്രൈംസ് പ്രോസിക്യൂഷന് മേധാവി അറിയിച്ചു.വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വ്യാജ ചെക്കുകള്‍ നല്കല്, അനധികൃതമായി പണം പിന്‍വലിക്കലും നിക്ഷേപിക്കലും, കരാറില്‍ രേഖപ്പെടുത്താത്ത പെയ്മെന്റുകള്‍ എന്നിവ നടന്നതിന് തെളിവുകള്‍ ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കേസ് വിചാരണയ്ക്ക് വിട്ടത്.
മനാമ: ബഹ്റൈനിലെ കാനൂ മ്യൂസിയം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉദ്ഘാടനം ചെയ്തു.ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ തനിമ സംരക്ഷിക്കുക, മനാമ സൂഖിന്റെ ചരിത്രപരമായ പ്രദേശം പുനര്‍വികസിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി ആരംഭിക്കുക, വിവിധ ചരിത്ര മേഖലകളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യ ആവശ്യകതകള്‍ നിറവേറ്റുക എന്നിവ ലക്ഷ്യമിട്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.ബഹ്റൈന്‍ ബിസിനസുകാരുടെ വാണിജ്യ പൈതൃകം രേഖപ്പെടുത്തുന്ന സംരംഭങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ബഹ്റൈന്‍ ബിസിനസ് കുടുംബങ്ങളുടെ നിര്‍ണായക പങ്ക് അദ്ദേഹം വിശദീകരിച്ചു.പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഇസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
മനാമ: ഇലക്ട്രിക്കല്‍ കേബിള്‍ സ്ഥാപിക്കല്‍ ജോലികള്‍ക്കായി ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലെ രണ്ടു പാതകള്‍ സെപ്റ്റംബര്‍ 23 മുതല്‍ ഭാഗികമായി അടച്ചതായും ഒരു മാസത്തേക്ക് ഇത് തുടരുമെന്നും മരാമത്ത് മന്ത്രാലയം അറിയിച്ചു.റോഡ് 7307ല്‍നിന്ന് ഉമ്മുല്‍ ഹസം ജംഗ്ഷനിലേക്കും സിത്ര കോസ്വേയിലേക്കും വരുന്ന വാഹനങ്ങള്‍ക്ക് ഉമ്മുല്‍ ഹസം വാക്ക് പാര്ക്കിന് സമീപമുള്ള തുബ്ലി എക്സിറ്റ് അടച്ചു. കൂടാതെ, ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലെ വലത്തേക്ക് തിരിയുന്ന പാതയും അടച്ചു. അതേ ദിശയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഒരു പാത മാത്രം അനുവദിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: അമേരിക്കന്‍ സെനറ്റില്‍നിന്നും പ്രതിനിധി സഭയില്നിന്നുമുള്ള പ്രതിനിധി സംഘം ബഹ്റൈനിലെ ഓംബുഡ്സ്വുമണ്‍ ഗദ ഹമീദ് ഹബീബിനെ സന്ദര്‍ശിച്ചു.പരാതികള്‍ അവലോകനം ചെയ്യാനും സുതാര്യതയുടെയും നിഷ്പക്ഷതയുടെയും തത്ത്വങ്ങള്‍ക്കനുസൃതമായി ന്യായമായ നിയമസമീപനം ഉറപ്പാക്കാനും ചുമതലപ്പെടുത്തിയ ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ ഓഫീസിന്റെ പങ്കിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തോട് അവര്‍ വിശദീകരിച്ചു.പരാതികള്‍ സമര്‍പ്പിക്കല്‍ മുതല്‍ തീരുമാനമെടുക്കല്‍ ഘട്ടം വരെ കൈകാര്യം ചെയ്യുന്നതില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ ഓംബുഡ്സ് ഉദ്യോഗസ്ഥര്‍ വിവരിച്ചുകൊടുത്തു.മനുഷ്യാവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഓംബുഡ്സ് ഓഫീസിന്റെ സംഭാവനകളെ പ്രതിനിധി സംഘം പ്രശംസിച്ചു.