- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
- മദ്യനയക്കേസ്: കേജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം
- പ്രധാനമന്ത്രി മാര്‍ച്ച് 11ന് കേരളത്തില്‍; ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കും
- പൈതൃക ഗ്രാമ സായാഹ്നോത്സവം മാര്‍ച്ച് 3ന് തുടങ്ങും
- നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി
Author: news editor
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കൂടുതല്‍ കടുത്ത ശിക്ഷ നല്കാന് നിയമമുണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു.ഇതിനായി രണ്ട് കരട് നിയമങ്ങള്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചു. പാര്‍ലമെന്റ് ഇവ പരിഗണനയ്ക്കെടുക്കും.ലൈസന്‍സോ ക്ലിനിക്കിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ചികിത്സ നടത്തിയാല്‍ അഞ്ചു വര്‍ഷം വരെ തടവും 5,000 ദിനാര്‍ വരെ പിഴയും വിധിക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് കരട് നിയമങ്ങളിലുള്ളത്. ചികിത്സ സംബന്ധിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതിനും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
മനാമ: ബഹ്റൈനില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു.മലപ്പുറം സ്വദേശി യൂനുസ് പൈനാട്ടില്‍ (52) ആണ് പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) ബഹ്റൈന്‍ ചാപ്റ്ററിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. യൂനുസ് ഡെലിവറി സാധനങ്ങളുമായി ബൈക്കില്‍ പോകുമ്പോള്‍ ജുഫൈറിലെ ലുലു ഹൈപ്പര്‍ മാര്ക്കറ്റിനടുത്തുവെച്ച് ഒരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത ആളാണ് കാറോടിച്ചിരുന്നത്. അപകടം നടന്നയുടന്‍ അയാള്‍ ഓടി രക്ഷപ്പെട്ടു. യൂനുസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കപ്പെട്ട യൂനുസിന് നാലു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. വലതുകാലിന് ഗുരുതരമായ ഒടിവുകള്‍ സംഭവിച്ചതിനാല്‍ സ്റ്റീല്‍ ദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു.ചികിത്സാവേളയില്‍ സഹായത്തിന് പി.എല്‍.സി. പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. യൂനുസിന് കൂടുതല്‍ ചികിത്സകള്‍ ആവശ്യമാണെന്നും തുടര്‍ച്ചയായി കൂടെ നിന്ന് സഹായിക്കാന്‍ ആളില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് നാട്ടിലേക്കയച്ചതെന്നും പി.എല്‍.സി. ഗ്ലോബല്‍ പി.ആര്.ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഇറക്കുമതിച്ചരക്കുകെട്ടില്നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷയും 500 ദിനാര്‍ വീതം പിഴയും വിധിച്ചു.കുവൈത്തില്‍നിന്ന് ഇറക്കുമതി ചെയ്ത ചരക്കുകെട്ടില്നിന്നാണ് ഇവര്‍ 14 വസ്ത്രങ്ങള്‍ മോഷ്ടിച്ചത്. ഒരു വസ്ത്രക്കമ്പനിക്കു വേണ്ടി എത്തിയ ചരക്കായിരുന്നു ഇത്. ഇതില്‍നിന്ന് 14 വസ്ത്രങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.ഇവര്‍ വസ്ത്രങ്ങള്‍ എടുത്ത് പാകമാണോ എന്ന് ധരിച്ചുനോക്കുന്നത് ഒരു ശുചീകരണ തൊഴിലാളിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശുചീകരണ തൊഴിലാളിയുടെ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി.
മനാമ: ബഹ്റൈനിലെ കര്‍ഷക വിപണി റമദാനിലെ എല്ലാ ശനിയാഴ്ചയും തുടരും.പ്രാദേശിക കര്‍ഷകരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുനിസിപ്പാലിറ്റി- കൃഷി മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് പറഞ്ഞു. രാജ്യത്തിന്റെ കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഈ വിപണിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലെ മുഹറഖ് സിറ്റിയിലെ പുതുക്കിപ്പണിത ചരിത്രപ്രസിദ്ധമായ ഈസ അല്‍ കബീര്‍ പള്ളി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പേഴ്സണല്‍ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം നിയോഗിച്ചതനുസരിച്ചാണ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചത്. പള്ളിയുടെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത ശേഷം അദ്ദേഹം രാജാവിന്റെ ആശംസകള്‍ അറിയിച്ചു. ഈസ അല്‍ കബീര്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. അതിന്റെ ചരിത്രപരമായ പ്രാധാന്യവും ആദ്യകാല സ്ഥാപകരുമായുള്ള ബന്ധവും അദ്ദേഹം പരാമര്‍ശിച്ചു.ബഹ്റൈനിന്റെ ആധുനിക രാഷ്ട്ര സ്ഥാപകനും സ്ഥാപന വികസനത്തിലെ പ്രധാന വ്യക്തിയുമായ ഈസ അല്‍ കബീറിന്റെ സ്മരണയ്ക്കായി ഈ വര്‍ഷം ‘ഈസ അല്‍ കബീറിന്റെ വര്‍ഷം’ എന്ന് നാമകരണം ചെയ്യാനുള്ള രാജകീയ നിര്‍ദേശത്തോടൊപ്പമാണ് ഉദ്ഘാടനവുമെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന വാസ്തുവിദ്യാ നിലവാരവും ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പള്ളിയുടെ രൂപകല്‍പ്പനയെയും നിര്‍മ്മാണത്തെയും കുറിച്ച് ഉദ്യോഗസ്ഥര്‍ ഷെയ്ഖ്…
മനാമ: ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം ഇത്തവണ റമദാന് പൂര്‍ണമായി ശൈത്യകാലത്തായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂര് അറിയിച്ചു.1997ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ വരുന്നത്. 2030 വരെ ഈ അവസ്ഥ തുടരും. ഈ കാലയളവില്‍ സുഖപ്രദമായ കാലാവസ്ഥയായിരിക്കും. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനം മൂലമുള്ള ശാരീരിക ക്ലേശങ്ങള്‍ കുറയും. റമദാന് കാലയളവില്‍ പകല്‍സമയം കുറവായിരിക്കും.ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഫെബ്രുവരി 17ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.01ന് റമദാന് മാസപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ അഞ്ചു ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയില്‍.ഇവരിലധികവും ജോലി ചെയ്യുന്നത് വ്യാപാര, നിര്‍മ്മാണ, ഹോട്ടല്‍ മേഖലകളിലാണെന്നും തൊഴില്‍- നിയമകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.5,05,998 വിദേശികളാണ് നിയമപരമായ വര്‍ക്ക് പെര്‍മിറ്റോടുകൂടി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് തൊഴില്‍- നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് പറഞ്ഞു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ മുന്‍ഗണന നല്‍കുന്നത് സ്വദേശികള്‍ക്കു തന്നെയാണ്. കൂടുതല്‍ സ്വദേശികളെ വിദഗ്ധ തൊഴില്‍ തസ്തികകളില്‍ നിയമിക്കാനാവശ്യമായ പരിശീലനം നല്‍കാനുള്ള പ്രയത്നത്തിലാണ് മന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതികളായ രണ്ട് ഏഷ്യക്കാര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.കൂടാതെ ഇരകളെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ഇവരില്‍നിന്ന് ഈടാക്കാനും ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ വിദേശത്തുനിന്ന് രണ്ടുപേരെ ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനില്‍ കൊണ്ടുവന്ന് അവരുടെ പാസ്പോര്ട്ടുകള് കൈവശപ്പെടുത്തിയ ശേഷം ഒരു ഫ്ളാറ്റില്‍ അടച്ചിടുകയും നിയമവിരുദ്ധ ജോലികള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു എന്നായിരുന്ന പരാതി.പബ്ലിക് പ്രോസിക്യൂഷന് ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചു. പരാതിയില്‍ പറഞ്ഞത് ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് കേസെടുത്ത് പ്രതികളെ പിടികൂടുകയും ഇരകളെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധസമിതി നടത്തുന്ന ഷെല്‍ട്ടറിലേക്ക് മാറ്റുകയുമായിരുന്നു.
കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്പ് ഡെസ്ക് കെ.എസ്.സി.എയില്‍ ഉദ്ഘാടനം ചെയ്തു
മനാമ: കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്പ് ഡെസ്ക് ഓഫീസിന്റെ ഉദ്ഘാടനം ബഹ്റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന് ആസ്ഥാനത്ത് നടന്നു.പ്രവാസി ഭാരതീയ പുരസ്കാര ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.ജി. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ബഹ്റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്ത്തകന് ഡോ. മനോജ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കെ.എസ്.സി.എ. ജനറല്‍ സെക്രട്ടറി ഡോ. ബിന്ദു സ്വാഗതമാശംസിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ പ്രവാസികള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ നോര്‍ക്ക അംഗത്വമെടുക്കാനും നോര്‍ക്കയുടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും പുതിയ സെന്റര്‍ സഹായകരമാകുമെന്ന്് രാജേഷ് നമ്പ്യാര്‍ പറഞ്ഞു. കെ.എസ്.സി.എ. ചാരിറ്റി വിങ് കണ്‍വീനര്‍ സജി നായര്‍ നന്ദി പറഞ്ഞു. രതി ഹരിദാസ് വേദി നിയന്ത്രിച്ചു.
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍ സിത്രയ്ക്കടുത്ത് കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.ഇന്നലെയാണ് സംഭവം. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അതിലൊരു കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
