- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
Author: news editor
കോട്ടയം: കഞ്ചാവ് കേസില്‍ തന്റെ മകന് നിഷ്കളങ്കനാണെന്നും തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും യു. പ്രതിഭ എം.എല്‍.എ.മകനെതിരെ കെട്ടിച്ചമച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിഭ പറഞ്ഞു. പാര്‍ട്ടിയില്‍ മുഴുവന്‍ ഇത്തരക്കാരാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് സൈബര്‍ മേഖലയിലെ ആക്ഷേപങ്ങള്‍. പാര്‍ട്ടിക്കകത്തുനിന്ന് തനിക്കെതിരെ യാതൊരു ഗൂഢാലോചനയും ഇല്ലെന്നും അവര്‍ പറഞ്ഞു.മകന്റെ കയ്യില്‍നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല. അറസ്റ്റ് വാര്‍ത്ത തെറ്റാണ്. മകന് സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ ഇന്നലെ വിശദീകരിച്ചിരുന്നു. പ്രതിഭയയുടെ മകനടക്കം 9 പേരെ 3ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തെന്നാണ് എക്സൈസ് പറയുന്നത്.തന്റെ മകനടക്കം 9 കുട്ടികള്‍ ഒരുമിച്ചു കൂടിയിരുന്നെന്ന് പ്രതിഭ പറഞ്ഞു. ആരോ തെറ്റായ വിവരം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അവരെ പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടു വിളിച്ചിരുന്നു. പാവം കുട്ടികളാണെന്ന് അവര്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി. അവനൊരു നിഷ്കളങ്കനാണെന്നും എം.എല്‍.എ. അവനെ ഇവിടെ വന്ന് കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താന്‍ ഒരു…
തിരുവനന്തപുരം: 92ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് നാളെ തുടക്കമാകും.30ന് രാവിലെ 7.30ന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പതാകയുയര്‍ത്തും. പത്തിന് സംസ്ഥാന തദ്ദേശസ്വയംഭരണ പാര്‍ലമെന്ററി കാര്യ മന്ത്രി എം ബി. രാജേഷ് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എം. പി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.അഡ്വ. വി. ജോയ് എം.എല്‍.എ, വര്‍ക്കല മുനിസിപ്പല്‍ ചെയര്മാന് കെ. എം. ലാജി, മുന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്, തീര്‍ത്ഥാടന കമ്മിറ്റി ചെയര്മാന് കെ. മുരളീധരന്, ധര്‍മ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.ജി. ബാബുരാജന് തുടങ്ങിയവര്‍ പങ്കെടുക്കും. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറയും. ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗുരുസ്മരണ നടത്തും.11:30ന് വിദ്യാഭ്യാസ…
പാലക്കാട്: ആലത്തൂര്‍ വെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18), കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന് സുകിന് (23) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയ സഹോദരന് രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരമറിഞ്ഞത്.പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പോലീസ് പറഞ്ഞു.
ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷനും ജര്‍മ്മനിയിലെ കെ.എല്‍.കെ. ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവെച്ചു
മനാമ: കലാ സാംസ്കാരിക വിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മ്മനിയിലെ കെ.എല്‍.കെ. ഫൗണ്ടേഷനുമായി ബഹ്റൈനിലെ ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന് ധാരണാപത്രം ഒപ്പുവെച്ചു.ബഹ്റൈനിലെ ജര്‍മ്മന്‍ അംബാസഡര്‍ ക്ലെമെന്സ് ഹാക്കിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച കരാര്‍ പ്രൊഫഷണല്‍ വികസനം, സാംസ്കാരിക സംവാദം, കലാപരമായ നവീകരണം എന്നിവയ്ക്കുള്ളതാണ്.ശില്പശാലകള്, എക്സിബിഷനുകള്‍, സ്പോണ്സര്ഷിപ്പുകള്, ഗവേഷണം, കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ തുടങ്ങിയ സംരംഭങ്ങളുടെ രൂപരേഖ ഇതിലുള്‍പ്പെടുന്നു.ആഗോളതലത്തില്‍ സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കലാകാരന്മാരെ ശാക്തീകരിക്കാനുമുള്ള ധാരണാപത്രത്തിന്റെ സാധ്യതകളെ ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന്റെ സ്ഥാപകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ ഖലീഫ അല്‍ ഖലീഫ ചൂണ്ടിക്കാട്ടി.സ്ത്രീ-പുരുഷ കലാപ്രവര്‍ത്തകര്‍ക്ക് തുല്യ പിന്തുണയും സാംസ്കാരിക ധാരണ വളര്ത്തിയെടുക്കലും അനിവാര്യമാണെന്ന് കെ.എല്‍.കെ. ഫൗണ്ടേഷന്റെ പ്രസിഡന്റ് ഡോ. ലോറ ക്രെയ്ന്‍സ് ല്യൂപോള്‍ട്ട് പറഞ്ഞു.ബഹ്റൈനിലും ജര്‍മ്മനിയിലും സുസ്ഥിര പങ്കാളിത്തം സൃഷ്ടിക്കാനും കലാപരമായ കൂട്ടായ്മകള്‍ മെച്ചപ്പെടുത്താനും ധാരണാപത്രം ലക്ഷ്യമിടുന്നു.
മനാമ: ബഹ്റൈനിലെ നാഷണല്‍ ഗാര്‍ഡിന്റെ 28ാം വാര്‍ഷികത്തോടനുബന്ധിച്ച് നാഷണല്‍ ഗാര്‍ഡും പാക്കിസ്ഥാന് സൈന്യവും അല്‍ ബദര്‍ 9 സംയുക്ത സൈനികാഭ്യാസം നടത്തി.നാഷണല്‍ ഗാര്‍ഡും പാക്കിസ്ഥാന് സൈന്യവും തമ്മിലുള്ള സഹകരണ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള അല്‍ ബദര്‍ സൈനികാഭ്യാസ പരമ്പര നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് നടത്തുന്നത്. നേതൃത്വപരമായ കഴിവുകളും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കാനും സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധതയുമാണ് ഡ്രില്‍ ലക്ഷ്യമിടുന്നത്. ആസൂത്രണം, യുദ്ധ നടപടിക്രമങ്ങള്‍, സേനാവിന്യാസം എന്നിവയില്‍ സംയുക്ത പരിശീലനത്തിലൂടെ വൈദഗ്ധ്യ കൈമാറ്റവും നൈപുണ്യ വികസനവും ഇതുവഴി ഉണ്ടാകുന്നു.
മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ 2024ന്റെ ഭാഗമായ ‘മനാമ റെട്രോ’ പരിപാടി ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ സന്ദര്‍ശിച്ചു. ചരിത്രപ്രസിദ്ധമായ മനാമ സൂക്കിലെ ഇടങ്ങളില്‍ പുതുമകള്‍ പ്രോത്സാഹിപ്പിക്കുകയും ചരിത്രം ആഘോഷിക്കുകയും ചെയ്തുകൊണ്ട് മനാമ റെട്രോ ഫാമിലി ടൂറിസത്തിന് ഊര്‍ജം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി, വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സിഇഒ സാറാ അഹമ്മദ് ബുഹേജി എന്നിവരും പങ്കെടുത്തു.വാണിജ്യ-സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ മനാമ സൂഖിന്റെ ചരിത്രപരമായ പങ്ക് പ്രദര്‍ശിപ്പിച്ചതിന് സംഘാടകരെ ശൈഖ് സല്മാന് ബിന്‍ ഖലീഫ അഭിനന്ദിച്ചു. സെലിബ്രേറ്റ് ബഹ്റൈന്‍ 2024ല്‍ പങ്കാളികളായവരെയും ആഭ്യന്തര മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, ടൂറിസം മന്ത്രാലയം, ബി.ടി.ഇ.എ. എന്നിവയുടെയും ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയെയും സാമ്പത്തിക വളര്‍ച്ചയെയും ഉത്തേജിപ്പിക്കുന്നതില്‍ സാംസ്കാരികവും കുടുംബപരവുമായ പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
പെരിയ ഇരട്ടക്കൊല: സി.ബി.ഐ. അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പോരാടിയത് സുപ്രീം കോടതി വരെ
കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ പോരാട്ടം നടത്തിയത് സുപ്രീം കോടതി വരെ. ഇതിനായി പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടത്തില്‍വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവായി. കേസുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും ചേരുമ്പോള്‍ മാത്തം ചെലവ് ഒരു കോടിയിലേറെ രൂപ.സ്റ്റാന്‍ഡിംഗ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയില്‍ ഹാജരായി. ഈ അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും…
പെരിയ ഇരട്ടക്കൊല: മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളെല്ലാം സി.പി.എം. നേതാക്കളോ പ്രവര്‍ത്തകരോ ആണ്.10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയും കുറ്റക്കാരനാണെന്ന് എറണാകുളം സി.ബി.ഐ. കോടതി കണ്ടെത്തി.20 മാസത്തോളം നീണ്ട വിചാരണാ നടപടികള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നത്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കാസര്‍കോട് ജില്ലയിലെ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം. മുന്‍ എം.എല്‍.എ. അടക്കം 24 പേരാണ് പ്രതിചേര്‍ക്കപ്പെട്ടത്.ഒന്നാം പ്രതി സി.പി.എം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനാണ്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠന്, പെരിയ…
മനാമ: റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സറേസിംഗ്് ക്ലബ് (ആര്.ഇ.എച്ച്.സി) സംഘടിപ്പിച്ച അലുമിനിയം ബഹ്റൈന്‍ ബി.എസ.്സി (ആല്‍ബ) കപ്പുകള്‍ക്കു വേണ്ടിയുള്ള 2024- 2025 സീസണിലെ പത്താം കുതിരയോട്ട മത്സരം സമാപിച്ചു.റാഫ സഖീറിലെ ആര്.ഇ.എച്ച്.സി. റേസ്കോഴ്സില്‍ നടന്ന മത്സരത്തിന്റെ സമാപന ചടങ്ങില്‍ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ സംബന്ധിച്ചു.ആല്‍ബയുടെ ബോര്‍ഡ് ചെയര്മാന് ഖാലിദ് അംറോ അല്‍ റുമൈഹി ആല്‍ബ വാഹോ കപ്പിന്റെ ആദ്യ റൗണ്ട് ട്രോഫി വിജയിച്ച പരിശീലകന് അബ്ദുല്ല കുവൈത്തിക്കും ആല്‍ബ അപ്രന്റിസ് കപ്പിന്റെ രണ്ടാം റൗണ്ട് ട്രോഫി ജേതാവായ മുഹമ്മദ് ജാസിമിനും സമ്മാനിച്ചു.
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് ഇതുവരെ മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസി ക്ഷേമ ബോര്‍ഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ അടയ്ക്കുവാനുള്ള സൗകര്യമൊരുക്കും.അംഗത്വം നഷ്ടമായിട്ടുള്ളതും പെന്ഷന് പ്രായം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ട്. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഓണ്‍ലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണ് രജിസ്ട്രേഷന് ഫീസ്.വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍ 1 എ വിഭാഗത്തിലുള്‍പ്പെടും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ പ്രതിമാസം 350 രൂപയാണ് അംശദായം അടയ്ക്കേണ്ടത്. വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവരാണ് 1 ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിച്ചു വരുന്നയാളാണ് 2 എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ഈ…