- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
Author: news editor
മനാമ: 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടി ഡിസംബര്‍ 3ന് ബഹ്റൈനില്‍ നടക്കും.ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ജി.സി.സി. ഐക്യദാര്‍ഢ്യവും സംയോജനവും ശക്തിപ്പെടുത്താന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളോടുള്ള വിലമതിപ്പിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ആതിഥേയത്വമെന്നും അവര്‍ പറഞ്ഞു.ഇതിനു മുമ്പ് ബഹ്റൈന്‍ ഏഴ് ജി.സി.സി. ഉച്ചകോടികള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഓരോന്നും കൗണ്‍സിലിന്റെ വികസനത്തിലെ സുപ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കുന്നവയായിരുന്നു. 1982ലാണ് രാജ്യത്ത് ആദ്യമായി ജി.സി.സി. ഉച്ചകോടി നടന്നത്.
മനാമ: ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തോടു ചേര്‍ന്നുള്ള പ്രദേശത്ത് നടന്ന നാസര്‍ ബിന്‍ ഹമദ് മറൈന്‍ ഹെറിറ്റേജ് സീസണിന്റെ എട്ടാമത് പതിപ്പ് സമാപിച്ചു.സമാപന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും പരിസ്ഥിതി സുപ്രീം കൗണ്‍സില്‍ പ്രസിഡന്റുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ബഹ്റൈനിന്റെ സമ്പന്നമായ സമുദ്ര ചരിത്രവും പൈതൃകവും ആഘോഷിക്കുന്ന മൂന്ന് മാസത്തിലേറെ നീണ്ട മത്സരങ്ങളുടെ സമാപനമായിരുന്നു ഇത്.കിംഗ്സ് കപ്പിനായുള്ള പരമ്പരാഗത റോയിംഗ് മത്സരത്തില്‍ ഒമാനില്‍നിന്നുള്ള ‘അഹാദ് ഒമാന്‍’ ടീം ഒന്നാം സ്ഥാനം നേടി. ബഹ്റൈനിന്റെ ‘ഐസര്‍’ ടീം രണ്ടാം സ്ഥാനവും ഒമാന്റെ ‘ഷബാബ് സോഹര്‍’ ടീം മൂന്നാം സ്ഥാനവും നേടി.30- 45 വയസ് ഗ്രൂപ്പിലെ ഓപ്പണ്‍ വാട്ടര്‍ നീന്തലില്‍ മുഹമ്മദ് യഹ്യ ജഫാന് ഒന്നാം സ്ഥാനവും മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ദോസാരി രണ്ടാം സ്ഥാനവും ഹമദ് മുഹമ്മദ് അല്‍ മന്‍സൂരി മൂന്നാം സ്ഥാനവും…
മനാമ: ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷനുമായി സഹകരിച്ച് സര്‍ക്കാര്‍ ആശുപത്രിവകുപ്പ് സൈക്യാട്രിക് ഹോസ്പിറ്റലില്‍ മിനി സ്കൂള്‍ ആരംഭിച്ചു.ബഹ്റൈനിലെ ഇത്തരത്തിലുള്ള ആറാമത്തേതാണിത്. ചികിത്സാ പരിചരണത്തിന് പൂരകമായി ആശുപത്രിക്കുള്ളില്‍ ഒരു വിദ്യാഭ്യാസ അന്തരീക്ഷം നല്‍കിക്കൊണ്ട് കുട്ടികള്‍ക്കുള്ള മാനസികാരോഗ്യ പിന്തുണ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.മാനസികവും പെരുമാറ്റപരവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനും ചികിത്സയ്ക്കിടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി നിലനിര്‍ത്താനും പ്രതിസന്ധികളെ നേരിടാനുള്ള കഴിവുകള്‍ വികസിപ്പിക്കനും സഹായിക്കുന്ന പ്രത്യേക പരിപാടികള്‍ ഇവിടെയുണ്ടാകുമെന്ന് ഗവണ്മെന്റ് ആശുപത്രിവകുപ്പ് സി.ഇ.ഒ. ഡോ. മറിയം അല്‍ ജലഹമ പറഞ്ഞു.ഫൗണ്ടേഷന്റെ ആശുപത്രി സ്കൂളുകളില്‍നിന്ന് ഇതുവരെ 10,500ലധികം കുട്ടികള്‍ പ്രയോജനം നേടിയിട്ടുണ്ടെന്ന് ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷന്റെ ചെയര്‍വുമണ്‍ ഡോ. ഫാത്തിമ അല്‍ ബലൂഷി പറഞ്ഞു.
ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ഗള്‍ഫ് നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജി.സി.സി. ഉച്ചകോടി പവലിയന്
മനാമ: 46ാമത് ജി.സി.സി. ഉച്ചകോടിയോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം ഒരു പ്രത്യേക പവലിയന് തുറന്നു. ഗള്‍ഫ് കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ജി.സി.സിയുടെ പുരോഗതി വരച്ചുകാട്ടുന്നതാണ് പ്രദര്‍ശനം.സംവേദനാത്മക മള്‍ട്ടിമീഡിയ ഇടമായി രൂപകല്‍പ്പന ചെയ്ത പവലിയനില്‍ ജി.സി.സി.യുടെ ചരിത്രവും അതിന്റെ സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള രാഷ്ട്രീയ, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിലെ നേട്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.ജി.സി.സിയുടെ മേഖലാ, അന്തര്‍ദേശീയ ഇടപെടലുകളും പവലിയന് അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുമായും യൂറോപ്യന്‍ യൂണിയനുമായും ജി.സി.സി. നടത്തുന്ന സംഭാഷണം, ആഗോള സമാധാന ശ്രമങ്ങള്‍ക്കുള്ള പിന്തുണ, മാനുഷിക സംഭാവനകള്‍, അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.
മനാമ: ജ്വല്ലറി അറേബ്യ 2025ല്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ട്രോഫിയുടെ പ്രത്യേക പ്രദര്‍ശനവുമായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് (ബി.ഐ.സി) പങ്കെടുക്കുന്നു.എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ കോണ്‍കോഴ്സില്‍ സ്ഥാപിച്ച പ്രദര്‍ശന സ്റ്റാന്‍ഡിലെ പ്രധാന ആകര്‍ഷണമാണ് ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ട്രോഫി.അടുത്ത വര്‍ഷം ഏപ്രില്‍ 10 മുതല്‍ 12 വരെ നടക്കാനിരിക്കുന്ന എഫ്.ഐ.എ.എഫ് 1 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടായ ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ 2026 ഉള്‍പ്പെടെ ബി.ഐ.സിയുടെ എല്ലാ പരിപാടികള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ, ബി.ഐ.സി. സ്റ്റാന്‍ഡ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും എല്ലാത്തരം ഔദ്യോഗിക ബി.ഐ.സി, എ1 ഉല്‍പ്പന്നങ്ങളും പ്രത്യേക സ്മരണികകള്‍, വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ എന്നിവയും വാങ്ങാന്‍ അവസരം ലഭിക്കും.മദ്ധ്യഭാഗത്ത് ബഹ്റൈന്റെ ചിഹ്നം കാണാം. ലിഡിനും അടിത്തറയ്ക്കും ചുറ്റുമുള്ള രൂപകല്‍പ്പന അറേബ്യന്‍ ഗള്‍ഫില്‍ രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള രണ്ട് കടലുകളുടെ സംഗമത്തെ പ്രതീകപ്പെടുത്തുന്നു.ജ്വല്ലറി അറേബ്യ 2025 ലെ ബി.ഐ.സി. സ്റ്റാന്‍ഡ് ശനിയാഴ്ച…
സര്‍ക്കാര്‍ സ്ഥാപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബഹ്റൈനില്‍ യുവതിക്ക് തടവുശിക്ഷ
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കേസില്‍ യുവതിക്ക് നാലാം മൈനര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളില്‍ സ്ഥാപനത്തെ അപമാനിക്കുന്നതും പൊതുജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നതും സ്ഥാപനത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായ പരാമര്‍ശങ്ങളുണ്ടെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് സൈബര്‍ ക്രൈം പ്രോസിക്യൂഷന് മേധാവി അറിയിച്ചു. ഈ വീഡിയോകള്‍ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ബഹ്റൈന്‍ നീതിന്യായ മന്ത്രാലയവും യൂറോപ്യന്‍ യൂണിവേഴ്സിറ്റിയും സഹകരണ കരാര്‍ ഒപ്പുവെച്ചു
മനാമ: ബഹ്റൈന്‍ നീതിന്യായ മന്ത്രാലയവും യൂറോപ്യന്‍ യൂണിവേഴ്സിറ്റിയും നിയമ സഹകരണ കരാര്‍ ഒപ്പുവെച്ചു.ബഹ്റൈന്‍ നീതി- ഇസ്ലാമിക കാര്യ- എന്‍ഡോവ്മെന്റ് മന്ത്രി നവാസ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദയും യൂറോപ്യന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫ. ആന്‍ഡ്രൂ നിക്സുമാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രൊഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രാക്ടീസ് ഓഫ് ലോ (പി.എല്‍.പി.സി) പ്രോഗ്രാമിലെ സഹകരണത്തിലൂടെ നിയമശേഷി വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിയമജ്ഞരെ തയ്യാറാക്കുകയുമാണ് കരാറിന്റെ പ്രധാന ലക്ഷ്യം.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസുമായി സഹകരിച്ച് പ്രായോഗിക വൈദഗ്ധ്യം കൈമാറുക, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.
മനാമ: ബഹ്റൈനില്‍ പുതുതായി നിയമിതരായ നിരവധി അണ്ടര്സെക്രട്ടറിമാരുമായും അസിസ്റ്റന്റ് അണ്ടര്സെക്രട്ടറിമാരുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഗുദൈബിയ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ ബഹ്റൈനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദേശീയ പുരോഗതിയോടുള്ള പ്രതിബദ്ധതയെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. പുതുതായി നിയമിതരായ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. അവരുടെ ദേശീയ കടമകള്‍ നിറവേറ്റുന്നതില്‍ കൂടുതല്‍ വിജയം ആശംസിച്ചു. രാജ്യത്തിന്റെ വികസന പദ്ധതികളുടെയും പരിപാടികളുടെയും ഒരു പ്രധാന സ്തംഭമായി ദേശീയ തൊഴില്‍ സേന തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉന്നതോദ്യോഗസ്ഥര്‍, ബഹ്റൈന്‍ രാജാവ് തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു.പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിന്‍ ഫൈസല്‍ അല്‍ മാല്‍ക്കി തുടങ്ങിയവരും കൂടിക്കാഴ്ചയില്ല് പങ്കെടുത്തു.
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ദുഐജ് അവന്യൂവിലെ അറ്റകുറ്റപ്പണികള്‍ കാരണം കിഴക്കോട്ടുള്ള ഒരു വരി പാത നവംബര്‍ 28ന് രാത്രി 11 മണി മുതല്‍ നവംബര്‍ 30ന് പുലര്‍ച്ചെ 5 മണി വരെ അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഗതാഗതത്തിനായി ഒരു വരി അനുവദിക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
സ്വകാര്യമേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് 2 ശതമാനം സംവരണം: നിര്‍ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 2 ശതമാനം സംവരണമേര്‍പ്പെടുത്താനുള്ള അടിയന്തര നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.ഭിന്നശേഷിക്കാരുടെ പരിചരണം, പുനരധിവാസം, തൊഴില്‍ എന്നിവ സംബന്ധിച്ച നിയമത്തിലെ 11ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് നിര്‍ദേശം. ഇത് നടപ്പില്‍ വരുത്തുന്നത് പരിശോധിക്കാനായി ഒരു ഉന്നതല സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയമനം നടപ്പാക്കുന്നത് പരിശോധിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും സാമൂഹ്യ വികസന മന്ത്രാലയത്തിന്റെയും ഇടയിലുള്ള ഒരു ഏകോപന സംവിധാനമായി ഈ സമിതി പ്രവര്‍ത്തിക്കും.യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ സമിതി പരിശോധിക്കും. സംവരണം നടക്കപ്പാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അറിയിക്കുകയും ചെയ്യും.എം.പിമാരായ മുഹ്സിന് അല്‍ അസ്ബൗല്, ഡോ. ഹിഷാം അല്‍ അഷീരി, ഡോ. അലി അല്‍ നുഐമി, ജലീല അല്‍ സയ്യിദ്, മഹ്മൂദ് അല്‍ ഫര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദേശം കൊണ്ടുവന്നത്.
