- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
Author: news editor
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് വത്തിക്കാന്‍ സിറ്റിയിലും ഇറ്റലിയിലും ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ കോര്‍ട്ട് അറിയിച്ചു.വത്തിക്കാനുമായും ഇറ്റലിയുമായുള്ള ബഹ്റൈന്റെ ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്താനും പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് സന്ദര്‍ശനം.സന്ദര്‍ശന വേളയില്‍ അദ്ദേഹം ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായും ഇറ്റാലിയന്‍ ഭരണാധികാരി ജോര്‍ജിയ മെലോണിയുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
ന്യൂയോര്‍ക്ക്: ഗാസ മുനമ്പില്‍ സമഗ്രവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സാധാരണക്കാരുടെ സംരക്ഷണം, ബന്ദികളുടെ മോചനം, തടവിലാക്കപ്പെട്ടവരുടെ മോചനം, മാനുഷിക സഹായം ത്വരിതപ്പെടുത്തല്‍, ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള അറബ്- ഇസ്ലാമിക പദ്ധതി നടപ്പിലാക്കല്‍ എന്നിവയും വേണമെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര നിയമത്തിനും യു.എന്‍. ചാര്‍ട്ടറിനും അനുസൃതമായി പലസ്തീന് പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമായി ചര്‍ച്ചകളും നയതന്ത്ര പരിഹാരങ്ങളും ബഹ്റൈന്‍ ആവശ്യപ്പെടുന്നു. മദ്ധ്യപൗരസ്ത്യ മേഖലയില്‍ ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള 33ാമത് അറബ് ഉച്ചകോടിയുടെ ആഹ്വാനത്തോട് അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. ഇത് നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷത്തിന് സമഗ്രവും സുസ്ഥിരവുമായ പരിഹാരത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.2026- 2027 കാലയളവിലേക്കുള്ള യു.എന്‍. സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമല്ലാത്ത അംഗമായി ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെടുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രാദേശികവും ആഗോളവുമായ…
ന്യൂയോര്‍ക്ക്: ബഹ്റൈന്‍, സൗദി അറേബ്യ, ഇറാഖ് എന്നിവയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടുന്ന അറബ് ട്രോയിക്ക യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് നടന്ന യു.എന്‍. പൊതുസഭയുടെ 80ാമത് സെഷനോടനുബന്ധിച്ചാണ് യോഗം നടന്നത്.സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് രാജകുമാരന്, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈന്, അറബ് രാഷ്ട്രങ്ങളുടെ ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂല്‍ ഗൈത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൊറിയയുടെ വിദേശകാര്യ മന്ത്രി ചോ തെ-യുള്‍ ആണ് സുരക്ഷാ കൗണ്‍സില്‍ പക്ഷത്തെ നയിച്ചത്.ഏകീകൃത അറബ് ചട്ടക്കൂട് എന്ന നിലയില്‍ ലീഗ് ഓഫ് അറബ് നാഷന്‍സിന്റെ പങ്ക് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ സംയുക്ത അറബ് ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ ഉറച്ച പിന്തുണ സയാനി യോഗത്തില്‍ ആവര്‍ത്തിച്ചു. അറബ് മേഖലയില്‍ വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ഈ യോഗം നടക്കുന്നതെന്ന്…
മനാമ: ബഹ്റൈനില്‍ നിയമവിരുദ്ധമായി പിരിച്ചുവിട്ട എന്‍ജിനീയര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈ ലേബര്‍ കോടതി വിധിച്ചു.നഷ്ടപരിഹാരമായി 5,100 ദിനാറും ഒരു ശതമാനം വീതം വാര്‍ഷിക നിരക്കില്‍ പലിശയും കൂടാതെ സര്‍വീസ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് കോടതിവിധി. 1,700 ദിനാര്‍ മാസശമ്പളത്തിലായിരുന്നു ഇയാളെ നിയമിച്ചിരുന്നത്. എന്നാല്‍ പ്രകടനം വേണ്ടത്ര മെച്ചമല്ലെന്ന് ആരോപിച്ച് കരാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ നാലുമാസം കഴിഞ്ഞപ്പോള്‍ എന്‍ജിനീയറെ പിരിച്ചുവിടുകയായിരുന്നെന്ന് എന്‍ജിനീയറുടെ അഭിഭാഷക ഇമാന് അല്‍ അന്‍സാരി കോടതിയില്‍ പറഞ്ഞു.കാരണത്തോടെയോ അല്ലാതെയോ ഏതുസമയത്തും ജീവനക്കാരെ പിരിച്ചുവിടാമെന്ന കമ്പനിയുടെ കരാര്‍ വ്യവസ്ഥയ്ക്ക് നിയമപരമായ സാധുതയില്ലെന്നും അത് തൊഴില്‍ നിയമം ലഘിക്കുന്നതും തൊഴിലാളിയുടെ നിയമപരമായ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും കോടതി വ്യക്തമാക്കി.
മനാമ: ബഹ്റൈനില്‍ പാര്‍ക്കിംഗ് ഏരിയകളുടെ 20 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവെച്ച് പിങ്ക് പാര്‍ക്കിംഗ് ഏരിയയായി അടയാളപ്പെടുത്താനുള്ള പദ്ധതി ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കൂടുതല്‍ പഠനത്തിനായി കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് തിരിച്ചയച്ചു.അതേസമയം ബോര്‍ഡ് യോഗം ഉപനിയമ മാറ്റങ്ങള്‍ അംഗീകരിച്ചു. ജനവാസ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാന്തമായ സമയം അനുവദിക്കുന്നതിനും ജിദാഫിലെയും തുബ്ലിയിലെയും പുനര്‍നിര്‍മാണത്തിനും സിത്ര ദ്വീപില്‍ നടീലിനായി സംസ്കരിച്ച മലിനജലം ഉപയോഗിക്കുന്നതിനും അംഗീകാരം നല്കി.
മനാമ: ബഹ്റൈനില്‍ ഒരു കൂട്ടം കുട്ടികള്‍ കാന്‍സറില്‍നിന്ന് സുഖം പ്രാപിച്ചത് റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ ഓങ്കോളജി സെന്ററില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആര്.എം.എസ്. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മെഡിക്കല്‍ ജീവനക്കാരും കുട്ടികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.കുട്ടികളുടെ രോഗമുക്തി കഥകള്‍ അവതരിപ്പിക്കപ്പെട്ട പരിപാടിയില്‍ വീണ്ടെടുക്കല്‍ മണി മുഴക്കല്‍, കുട്ടികള്‍ക്കുള്ള ഔദ്യോഗിക അംഗീകാര ചടങ്ങ് തുടങ്ങിയവ നടന്നു. ചികിത്സയിലുടനീളം മെഡിക്കല്‍, നഴ്സിംഗ് ടീമുകളുടെ പരിചരണത്തിനും പിന്തുണയ്ക്കും കുട്ടികളുടെ കുടുംബങ്ങള്‍ നന്ദി പ്രകടിപ്പിച്ചു.കുട്ടികളുടെ നേട്ടങ്ങളെ എസ്.സി.എച്ച്. ചെയര്മാന് അഭിനന്ദിച്ചു. അവരുടെ വീണ്ടെടുക്കല്‍ കഥകള്‍ പ്രചോദനത്തിന്റെ ഉറവിടമാണെന്നും പ്രത്യേക ആരോഗ്യ സംരക്ഷണത്തില്‍ ബഹ്റൈന്റെ പുരോഗതിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
മനാമ: സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് അധിക്ഷേപര്‍ഹമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് ബഹ്റൈനില്‍ 17കാരിയെ അറസ്റ്റ് ചെയ്തു.പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി പിടിയിലായത്. പെണ്‍കുട്ടി ഒരു വ്യക്തിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതായും ഒരു ഭിന്നശേഷിക്കാരനെ പ്രലോഭിപ്പിച്ച് മോശമായ സംഭാഷണങ്ങളും ഫോട്ടോകളും സംഘടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്കി. പബ്ലിക് പ്രോസിക്യൂഷന് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.പ്രശസ്തി നേടാനും കൂടുതല്‍ ഫോളോവേഴ്സിനെ ഉണ്ടാക്കാനുമാണ് താന്‍ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നല്കി. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍നിന്ന് ഡാറ്റകള്‍ ശേഖരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കി. കൂടുതല്‍ അന്വേഷണം തുടരുകയാണ്.
ഇന്‍ഷുറന്‍സ് ഫണ്ടില്‍നിന്ന് 2,90,000 ദിനാര്‍ തട്ടിയെടുക്കാന്‍ ശ്രമം: രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ തടവുശിക്ഷ ശരിവെച്ചു
മനാമ: ബഹ്റൈനില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) ഫണ്ടില്‍നിന്ന് 2,90,000 ദിനാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ കാസേഷന്‍ കോടതി ശരിവെച്ചു.കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പിടിയിലായത്. ചെറുകിട കുടുംബ ബിസിനസുകളെ സഹായിക്കാനുള്ള ഖത്വ ഫണ്ടില്‍നിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുക്കാനാണ് സാമൂഹ്യ വികസന മന്ത്രാലയത്തിലെ ജീവനക്കാരായ ഇവര്‍ ശ്രമിച്ചത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇതില്‍ പ്രധാന പ്രതിയായ സ്ത്രീക്ക് അഞ്ചു വര്‍ഷം തടവും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഹൈ ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ സ്ത്രീയുടെ തടവുശിക്ഷ അഞ്ചു വര്‍ഷത്തില്‍നിന്ന് മൂന്നു വര്‍ഷമായി കുറച്ചെങ്കിലും ഇവര്‍ തടവുശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.
മനാമ: തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ബഹ്റൈനി വനിതയെ റിമാന്‍ഡ് ചെയ്തു.ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വനിതാ ജോലി അപേക്ഷകരെയും സ്ഥാനക്കയറ്റം തേടുന്നവരെയും ഉപദ്രവിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി തന്നെ ബന്ധപ്പെട്ടതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയെക്കുറിച്ച് സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കേസിന് തുടക്കമെന്ന് സൈബര്‍ ക്രൈം പ്രോസിക്യൂഷന് മേധാവി പറഞ്ഞു.വസ്തുതകള്‍ കണ്ടെത്താന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണമാരംഭിച്ചു. ചോദ്യം ചെയ്തപ്പോള്‍, ഒരു അജ്ഞാത പെണ്‍കുട്ടിയാണ് തന്നോട് ഈ കഥ പറഞ്ഞതെന്ന് സ്ത്രീ ആദ്യം പറഞ്ഞു. എന്നാല്‍ പിന്നീട് ഈ കാര്യത്തെക്കുറിച്ച് അറിവുള്ള ഒരു ജീവനക്കാരിക്ക് ഇതേ അനുഭവമുണ്ടായതായി മൊഴി മാറ്റി.ജീവനക്കാരിയെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ ആരോപണം നിഷേധിച്ചു. പ്രതിക്ക് വ്യക്തിപരമായ ഉദ്ദേശ്യങ്ങളുണ്ടെന്നും ജീവനക്കാരി പറഞ്ഞു. ആരോപണം തെറ്റാണെന്നും വീഡിയോയുടെ ഉള്ളടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം തകര്‍ക്കാന്‍ ഉദ്ദേശിച്ചാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കഥ കെട്ടിച്ചമച്ചതാണെന്ന് പ്രതി സമ്മതിച്ചു.അതനുസരിച്ച്…
മനാമ: അടുത്ത ഹജ്ജ് തീര്‍ത്ഥാടനത്തിനായി ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് ഇലക്ട്രോണിക് സ്ക്രീനിംഗിനും മുന്‍ഗണനാ മാനദണ്ഡങ്ങളുടെ പരിശോധനയ്ക്കും ശേഷം പ്രാഥമിക യോഗ്യതാ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി അറിയിച്ചു.ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടയ്ക്കുന്നതിന് മുമ്പ് ആകെ 23,231 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അപേക്ഷകളും പരിശോധിച്ചിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് ബഹ്റൈന്റെ ക്വാട്ട അനുസരിച്ച് 4,625 തീര്‍ത്ഥാടകരുടെ പ്രാഥമിക യോഗ്യതാ പട്ടിക തയ്യാറാക്കി.പട്ടികയിലെ തീര്‍ത്ഥാടകര്‍ക്ക് ഇഷ്ടപ്പെട്ട ഹജ്ജ് ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും. ലൈസന്‍സുള്ള സംഘാടകര്‍ക്ക് അവരുടെ പാക്കേജുകള്‍ പ്രഖാപിക്കാന്‍ സമയം നല്‍കും. മത്സരാധിഷ്ഠിതമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനായി തീര്‍ത്ഥാടകരെ അവലോകനം ചെയ്യാനും താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും അനുവദിക്കുമെന്നും അത് കൂട്ടിച്ചേര്‍ത്തു.ബഹ്റൈന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി ഇലക്ട്രോണിക് സ്ക്രീനിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ കമ്മിറ്റി അഭിനന്ദിക്കുകയും തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ഭാവി സീസണുകളില്‍ അവസരം ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.