- ദേ പുട്ട് ഉത്ഘാടനം നാളെ
- ട്രംപിന്റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം
- ജിഎസ്ടി പരിഷ്കരണം: നികുതി കുറയുന്നത് നല്ലത്, പക്ഷേ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് കെ എൻ ബാലഗോപാൽ
- ‘ആരോപണം തനിക്കെതിരെ ആണെന്ന് കരുതുന്നില്ല, യുവനടി തന്റെ അടുത്ത സുഹൃത്ത്, തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ല’
- ആരോപണം കടുത്തു; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
- ശരാശരി പ്രകടനം മാത്രം, എന്നിട്ടും അവന് എങ്ങനെ ടീമിലെത്തി, ഏഷ്യാ കപ്പ് ടീമിലെത്തിയ യുവ പേസറെ വിമര്‍ശിച്ച് മുന്‍താരം
- രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് വിഡി സതീശൻ: മുഖം നോക്കാതെ നടപടിയെന്ന് പ്രതികരണം, ‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല’
- അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ പുറത്തേക്ക്; എംഎൽഎയായി തുടരും, അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ
Author: news editor
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാന്‍ കുഴിയില്‍ വീട്ടില്‍ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിയായ യുവതിയെ ഈ വര്‍ഷം ജനുവരിയില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നല്കി കോഴിക്കോട് അത്തോളിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.പീഡനത്തിന് ശേഷം യുവതിയുടെ ഫോട്ടോ, വീഡിയോ തുടങ്ങിയവ പകര്‍ത്തുകയും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജയാനന്ദന്, സി.പി.ഒ. രജീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മനാമ: ബഹ്റൈനില്‍ കാര്‍ഷിക പൈതൃകത്തെയും ഈന്തപ്പഴത്തിന്റെ മഹാത്മ്യത്തെയും ആഘോഷിക്കുന്ന ഈന്തപ്പഴ ഫെസ്റ്റിവലിന്റെ (ഖൈറാത്ത് അല്‍ നഖ്ല) ആറാം പതിപ്പ് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ ഹൂറത്ത് അല്‍ ആലിയിലെ ഫാര്‍മേഴ്സ് ലെയ്നില്‍ നടക്കും.രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും ഫെസ്റ്റിവല്‍. വിവിധ ഈന്തപ്പഴ ഇനങ്ങള്‍ക്ക് പുറമെ ഈന്തപ്പനയോലകള്കൊണ്ടുള്ള പരമ്പരാഗത നെയ്ത്തുകൊട്ടകള്, കരകൗശല വസ്തുക്കള്‍ എന്നിവയും പ്രദര്‍ശനത്തിനും വിപണനത്തിനുമുണ്ടാകും. കൂടാതെ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ശില്പശാലകളും കളികളും സംഘടിപ്പിക്കും.ഖലാസ്, സുക്കരി, മെഡ്ജൂള്‍, മുബാഷറ, ഖവാജ, ഖര്‍റ, മെര്‍സിബാന്‍ തുടങ്ങി 200ലധികം ഈന്തപ്പഴ ഇനങ്ങള്‍ ഇവിടെ ലഭ്യമാകും. ഈന്തപ്പഴത്തില്‍നിന്ന് നിര്‍മ്മിച്ച ഐസ്ക്രീം, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ എന്നിവയുമുണ്ടാകും.
കല്‍പ്പറ്റ: വയനാട്ടിലെ നെന്മേനിയില് വീണ്ടും പുലി നാട്ടിലിറങ്ങി. പുലര്‍ച്ചെ 2.30ഓടെ എത്തിയ പുലി ഒരു വീട്ടിലെ വളര്‍ത്തുനായയെ കൊന്നുതിന്നു.നമ്പ്യാര്‍കുന്ന് തടത്തിപ്ലാക്കില്‍ വിന്‍സന്റിന്റെ വളര്‍ത്തുനായയെയാണ് പുലി കൊന്നുതിന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി നമ്പ്യാര്‍കുന്നിന്റെ പരിസര പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ഭീതി പരത്തുന്നുണ്ട്. പുലിയെ പിടിക്കാന്‍ വനംവകുപ്പ് ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
മനാമ: ലെബനാനിലെ ബെയ്റൂത്തില്‍ ബഹ്റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രഖ്യാപിച്ചു.ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ലെബനീസ് പ്രസിഡന്റ് മൈക്കല്‍ ഔനുമായി ഖുദൈബിയ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊട്ടാരത്തില്‍ ഔനിന് ഊഷ്മളമായ സ്വീകരണം നല്കി. സ്വീകരണ ചടങ്ങില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.ദേശീയ ഗാനങ്ങള്‍ ആലപിക്കുകയും 21 വെടികളോടെ അഭിവാദ്യം നല്‍കുകയും നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ ആശംസകള്‍ കൈമാറുകയും ചെയ്തുകൊണ്ടാണ് കൂടിക്കാഴ്ച ആരംഭിച്ചത്. തുടര്‍ന്ന് ഹമദ് രാജാവും ഔനും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് പൊതു ധാര്‍മികതയ്ക്കും സമൂഹ മൂല്യങ്ങള്‍ക്കുമെതിരായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് രണ്ടുപേര്‍ക്ക് മൂന്നാം മൈനര്‍ ക്രിമിനല്‍ കോടതി ആറുമാസം തടവും 200 ദിനാറും വീതം ശിക്ഷ വിധിച്ചു.ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചു. അധാര്‍മിക പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഇതിലൊരാളെ കോടതി കുറ്റവിമുക്തനാക്കി.രാജ്യത്തിന്റെ നിയമപരവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ വകുപ്പില്‍നിന്ന് പബ്ലിക് പോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞു കേസെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമുണ്ടായി.
മനാമ: ബഹ്റൈനില്‍ മാധ്യമ മേഖലയില്‍ ഒരു വനിതാ കമ്മിറ്റി രൂപീകരിക്കാന്‍ ഹമദ് രാജാവിന്റെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.ഡബ്ല്യു.സി) പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി തീരുമാനം 2025 (6) പുറപ്പെടുവിച്ചു.ബഹ്റൈന്റെ നേട്ടങ്ങളും ബഹ്റൈന്‍ സ്ത്രീകളുടെ പുരോഗതിയും ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന വര്‍ധിച്ചുവരുന്ന പങ്കിനുള്ള അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്ന, ബഹ്റൈന്‍ സ്ത്രീകളുടെ പുരോഗതിക്കായുള്ള ദേശീയ പദ്ധതി 2025- 2026 അവതരിപ്പിക്കാന്എസ്.ഡബ്ല്യു.സി. കഴിഞ്ഞ ഏപ്രിലില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.മാധ്യമങ്ങളില്‍ ബഹ്റൈന്‍ സ്ത്രീകളുടെ പദവി പരിശോധിക്കുക, ദേശീയ വികസനത്തില്‍ പങ്കാളികളെന്ന നിലയില്‍ അവരുടെ പങ്ക് പ്രോത്സാഹിപ്പിക്കുക, മാധ്യമ സ്ഥാപനങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക, സ്ത്രീകളെക്കുറിച്ചുള്ള മികച്ച മാധ്യമ ചിത്രീകരണങ്ങള്‍ വര്‍ധിപ്പിക്കുക, നേതൃത്വത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും വനിതാ മാധ്യമപ്രവര്‍ത്തകരെ ശാക്തീകരിക്കുക എന്നിവയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍.ടെലിവിഷന്‍ പരിപാടികള്‍, നാടകം, ഓഡിയോ, പ്രിന്റ്- വിഷ്വല്‍- സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എന്നിവയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമ ഉള്ളടക്കം കമ്മിറ്റി വിശകലനം ചെയ്യുകയും…
സാങ്കേതിക തകരാറ്: കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി.സങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഐ.എക്സ് 375 എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരില്‍നിന്ന് ദോഹയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം.യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. പകല്‍ 11:12ന് തിരിച്ചിറക്കിയ വിമാനത്തില്‍ ഏഴു കുട്ടികളുള്‍പ്പെടെ 182 യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 188 പേരാണ് ഉണ്ടായിരുന്നത്.
മനാമ: അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സുരക്ഷാ സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും (എ.ഐ.സി.എസ്. 2005) മൂന്നാം പതിപ്പ് നവംബര്‍ 5, 6 തീയതികളിലായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കും.ബഹ്റൈന്‍ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് ഖലീഫ രാജകുമാരന്റെ രക്ഷാകര്തൃത്തിലായിരിക്കും സമ്മേളനം നടക്കുകയെന്ന് സംഘാടകര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.ലോകത്തെ പ്രമുഖ സൈബര്‍ സുരക്ഷാ സംഘടനകളിലൊന്നായ ഡഫ് കോണുമായി സഹകരിച്ച് നാഷണല്‍ സൈബര്‍ സുരക്ഷാ കേന്ദ്രമാണ് (എന്‍.സി.എസ്.സി) പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ ഇവന്റ് കമ്പനിയായ ഫാല്യത്ത് ആണ് സംഘാടന ചുമതല നിര്‍വഹിക്കുന്നത്.സമ്മേളനത്തിന് മൂന്നാം തവണയും ആതിഥ്യം വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എന്‍.സി.എസ്.സി. സി.ഇ.ഒ. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ലുലു എക്സ്ചേഞ്ചും ലുലു മണിയും സഹകരണ കരാര്‍ ഒപ്പുവെച്ചു
ദുബായ്: യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റ് ദാതാക്കളായ ലുലു എക്സ്ചേഞ്ചും അതിന്റെ മുന്‍നിര റെമിറ്റന്‍സ് ആപ്പായ ലുലു മണിയും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (എ.എഫ്.എ) സഹകരണ, സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു.ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ അതത് പ്രദേശങ്ങളില്‍ ഔദ്യോഗിക എ.എഫ്.എ. പങ്കാളികളാകുന്ന ഒരു വലിയ ആഗോള കരാറിന്റെ ഭാഗമാണ് ഈ സ്പോണ്‍സര്‍ഷിപ്പ്. ഇന്ത്യയില്‍ ഒരു പ്രമുഖ വിദേശനാണ്യ ദാതാവായ ലുലു ഫോറെക്സും ഗ്രൂപ്പിന്റെ മൈക്രോലെന്‍ഡിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിഭാഗമായ ലുലു ഫിന്‍സെര്‍വും ബ്രാന്‍ഡിനെ പ്രതിനിധീകരിക്കും. അതേസമയം മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ലുലു മണി പങ്കാളിത്തം വഹിക്കും.2026 മദ്ധ്യത്തോടെ ആരംഭിക്കുന്ന പങ്കാളിത്തം, ചൊവ്വാഴ്ച ദുബായില്‍ നടന്ന പരിപാടിയില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകന് ലയണല്‍ സ്കലോണി, മുതിര്‍ന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് നേതൃത്വം, എ.എഫ്.എ. എക്സിക്യൂട്ടീവുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ല്‍ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍…
ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള അടിയന്തര യോഗത്തില്‍ ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ പങ്കെടുത്തു
കെയ്റോ: ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലിന്റെ സ്ഥിരം പ്രതിനിധിതല അടിയന്തര യോഗത്തില്‍ ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ പങ്കെടുത്തു.ഇസ്രായേല്‍ ആക്രമണത്തിനും ഉപരോധത്തിനും ഇടയില്‍ ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പലസ്തീന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് കെയ്റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്നത്.ഗാസയിലെ സാധാരണക്കാര്‍ നേരിടുന്ന മാനുഷിക പ്രതിസന്ധിയോട് പ്രതികരിക്കുന്നതിനുള്ള അടിയന്തര അറബ് നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുക, വെടിനിര്‍ത്തലിനും ഉപരോധം നീക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കാനും അന്താരാഷ്ട്ര വേദികളില്‍ ഫലപ്രദമായ നയതന്ത്ര നടപടികള്‍ സ്വീകരിക്കുക എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു.