- കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചു; മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
- എഡിസൺ വഴി 10000ത്തിലേറെ പേരിലേക്ക് ലഹരിയൊഴുകി, ഇടപാടുകൾ കോഡ് ഭാഷയിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാര്‍; പ്രഖ്യാപനം ഡിസംബറിൽ
- ബഹ്റൈന്‍ ബേയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍
- അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
- ആശുറ: ബഹ്റൈനില്‍ സൗജന്യ ബസ് സേവനം ആരംഭിച്ചു
- അടിയന്തര നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു, സൂംബയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ
Author: news editor
മനാമ: ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്കായി തൊഴില്‍ നൈപുണ്യ വികസനത്തിന് ലേബര്‍ ഫണ്ട് (തംകീന്‍) പരിശീലന പരിപാടി നടത്തി.2018 മുതല്‍ ഹാവ്ലോക്ക് വണ്‍ പോലുള്ള ബഹ്റൈനി കമ്പനികള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നുണ്ടെന്ന് തംകീനിലെ ചീഫ് ഗ്രോത്ത് ഓഫീസര്‍ ഖാലിദ് അല്‍ ബയാത്ത് പറഞ്ഞു. ഇത് കമ്പനിയുടെ വളര്‍ച്ചയെ സുഗമമാക്കുകയും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുകയും ബഹ്റൈനികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.2018 മുതല്‍ തംകീന്‍ നല്കുന്ന തുടര്‍ച്ചയായ പിന്തുണയെ ഹാവ്ലോക്ക് വണ്ണിലെ ഗ്രൂപ്പ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫിറാസ് അല്‍ അയ്ദ് പ്രശംസിച്ചു.
ബഹ്റൈനില്‍ പെരുന്നാളിന് ഇസ്ലാമിക് എജുക്കേഷന്‍ അസോസിയേഷന് 4,000 കുടുംബങ്ങള്‍ക്ക് ബലിമാംസം വിതരണം ചെയ്തു
മനാമ: ബലിപെരുന്നാളിന് ബഹ്റൈനിലുടനീളമുള്ള 4,000 കുടുംബങ്ങള്‍ക്ക് ഇസ്ലാമിക് എജുക്കേഷന്‍ അസോസിയേഷന് ബലിമാംസം വിതരണം ചെയ്തു.റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കി. കശാപ്പ് നടന്ന ദിവസം തന്നെ കുടുംബങ്ങള്‍ക്ക് മാംസം എത്തിച്ചുകൊടുത്തു.ഇത് അസോസിയേഷന്റെ ഒരു സുപ്രധാന നേട്ടമാണെന്ന് സംഘടനയുടെ നാഷണല്‍ പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ആദില്‍ ബിന്‍ റാഷിദ് ബുസൈബെ പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് ഉദാരമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് നിരോധിക്കാനുള്ള മന്ത്രിതല തീരുമാനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ് അറിയിച്ചു. സെപ്റ്റംബര്‍ 15 വരെ നിരോധനം നീണ്ടുനില്‍ക്കും. കഴിഞ്ഞ വര്‍ഷം രണ്ടു മാസത്തേക്കായിരുന്നു നിരോധനം. ഈ വര്‍ഷം അത് മൂന്നു മാസത്തേക്ക് നീട്ടിയിട്ടുണ്ട്.തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും വര്‍ധിപ്പിക്കാനും വേനല്‍ക്കാല രോഗങ്ങളില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണിതെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് മൂന്നു മാസം വരെ തടവും 500 മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
മനാമ: തെക്കുകിഴക്കന്‍ ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളില്‍ നടന്ന വെടിവെപ്പില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഓസ്ട്രിയന്‍ സര്‍ക്കാരിനെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ബഹ്റൈന്‍ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിരപരാധികളുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന എല്ലാതരം അക്രമങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും അവയുടെ ഉദ്ദേശ്യങ്ങളോ ന്യായീകരണങ്ങളോ പരിഗണിക്കാതെ അപലപിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
നീസ്: ജൂണ്‍ 9 മുതല്‍ 13 വരെ ഫ്രാന്‍സിലെ നീസില്‍ നടക്കുന്ന മൂന്നാം ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനം 2025ല്‍ ബഹ്റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമദ് യാക്കൂബ് അല്‍ മഹ്മീദും പങ്കെടുക്കുന്നു.ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസ്സാം അബ്ദുല്‍ അസീസ് അല്‍ ജാസിമും ബഹ്റൈന്‍ പ്രതിനിധി സംഘത്തിലുണ്ട്.’സമുദ്രം സംരക്ഷിക്കാനും സുസ്ഥിരമായി ഉപയോഗിക്കാനും എല്ലാ പങ്കാളികളെയും സജ്ജമാക്കുകയും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുക’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം ഫ്രാന്‍സും കോസ്റ്റാറിക്കയും സംയുക്തമായി നയിക്കുന്നു. സര്‍ക്കാര്‍, യു.എന്‍, സര്‍ക്കാരിതര സംഘടനകള്‍, സാമ്പത്തിക- ഗവേഷണ സ്ഥാപനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സമുദ്രങ്ങളുള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്റെ പിന്തുണ മന്ത്രി അറിയിച്ചു. എല്ലാ തലങ്ങളിലും പരിസ്ഥിതി സുസ്ഥിരത മുന്നോട്ടു കൊണ്ടുപോകുന്നതില്‍ രാജ്യവും വിവിധ ഐക്യരാഷ്ട്രസഭാ സംഘടനകളും തമ്മിലുള്ള സൃഷ്ടിപരമായ സഹകരണം നല്ല ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം…
മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
കോഴിക്കോട്: മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് മകന് നല്കിയ പരാതിയെ തുടര്‍ന്ന് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.മെയ് 26ന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തുറയൂര്‍ അട്ടക്കുണ്ട് ഈളു വയലില്‍ മുഹമ്മദിന്റെ (58) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മകന് പയ്യോളി കണ്ണംകുളം കുഴിച്ചാലില്‍ മുഫീദ് പോലീസിനു നല്കിയ പരാതിയെ തുടര്‍ന്നാണ് തുറയൂര്‍ ചെരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍ പോസ്റ്റ്മോര്‍ട്ടം നടന്നത്.ഖബറിനു തൊട്ടടുത്തായി ഒരുക്കിയ താല്‍ക്കാലിക മുറിയില്‍ വെച്ചായിരുന്നു പോസ്റ്റ്മോര്‍ട്ടം. വടകര ആര്.ഡി.ഒ. പി. അന്‍വര്‍ സാദത്ത്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. പി.എസ്. സഞ്ജയ്, കൊയിലാണ്ടി തഹസില്‍ദാര്‍ സി. സുബൈര്‍, പയ്യോളി പോലീസ് എസ്.എച്ച്.ഒ. എ.കെ. സജീഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.തിങ്കളാഴ്ച രാവിലെ പത്തര മണിക്കാരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 12.30ന് അവസാനിച്ചു. പരാതിക്കാരനായ മകന്, ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
മനാമ: രേഖാമൂലമുള്ള വാടകക്കരാറില്ലാതെ കെട്ടിടം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കിയ മുന്‍ വാടകക്കാരി കെട്ടിട ഉടമയ്ക്ക് 2,200 ദിനാര്‍ നല്‍കണമെന്ന് ബഹ്റൈനിലെ കോടതി വിധിച്ചു.ജുര്‍ദാബിലെ ഒരു വാണിജ്യ കെട്ടിടമാണ് അത് വാടകയ്ക്കെടുത്ത സ്ത്രീ മറ്റൊരാള്‍ക്ക് ആവശ്യമായ രേഖകളില്ലാതെ പ്രതിമാസം 550 ദിനാര്‍ വാടകയ്ക്ക് മറിച്ചുകൊടുത്തത്. കുറച്ചു മാസമായി വാടക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടമസ്ഥന് 3,800 ദിനാര്‍ നല്കാന് മുന്‍ വാടകക്കാരിയോട് ആവശ്യപ്പെട്ടു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഉടമസ്ഥന് കോടതിയെ സമീപിച്ചത്.ബിസിനസ് വിറ്റെന്നും സ്ഥലം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നും പുതിയ വാടകക്കാരന് തുടര്‍ന്നുള്ള വാടക നല്കാന് സമ്മതിച്ചെന്നും കെട്ടിട ഉടമ ഇത് അംഗീകരിച്ചെന്നും മുന്‍ വാടകക്കാരി കോടതിയില്‍ വാദിച്ചു. വില്‍പ്പനക്കരാര്‍, കടം സംബന്ധിച്ച രേഖ, വാടക രശീത്, ബാങ്ക് ട്രാന്‍സ്ഫര്‍ സ്ലിപ്പ് എന്നിവ അവര്‍ വാടകക്കാരി കോടതിയില്‍ ഹാജരാക്കി.എന്നാല്‍ കൈമാറ്റത്തിന് രേഖാമൂലമുള്ള സമ്മതം നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കെട്ടിടം കൈമാറുന്നതിന് വാക്കാലോ അല്ലാതെയോ ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്ന് വീട്ടുടമ കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതിവിധി.
കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലില്‍ നാലു വിഭാഗങ്ങളില്‍പ്പെട്ട അപകടകരമായ വസ്തുക്കളുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ്.കൊളംബോയില്‍നിന്നു മുംബൈയിലേക്കു പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ (129 കി.മീ) അകലെ വെച്ച് ഇന്ന് രാവിലെ ഒന്‍പതരയോടെ തീപിടിത്തമുണ്ടായത്. 22 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു.രക്ഷാദൗത്യത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളുമാണ് ഏര്‍പ്പെട്ടിരിക്കുകയാണ്. ഐ.സി.ജി.എസ്. രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകള്‍ എന്നിവ അപകടസ്ഥലത്തെത്തി. രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.ബേപ്പൂരിലെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് കേന്ദീകരിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.269 മീറ്റര്‍ നീളമുള്ളതാണ് അപകടത്തില്‍പ്പെട്ട കപ്പല്‍. തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ ഈ കപ്പലിലുണ്ട്.ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്…
മനാമ: ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.മത്സരത്തിന് നിരവധി എന്‍ട്രികള്‍ ലഭിച്ചിരുന്നു. രണ്ടു വിഭാഗങ്ങളിലായാണ് വിജയികളെ പ്രഖ്യാപിച്ചത്.മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ പീറ്റര്‍ ആന്റണി ഒന്നാം സ്ഥാനവും ഹസ്സന് റംസി രണ്ടാം സ്ഥാനവും ജീത് പ്രസാദ് മൂന്നാം സ്ഥാനവും നേടി. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ഹാദി മുഹമ്മദ് ഒന്നാം സ്ഥാനവും നാദിര്‍ അബാസാസ് രണ്ടാം സ്ഥാനവും സയ്യിദ് ഹ്യൂമാന് പീരാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കലാപരമായ കാഴ്ചപ്പാട് പങ്കുവെച്ചതിനും പ്രദര്‍ശനത്തിന്റെ സത്തയെ സൃഷ്ടിപരമായ കണ്ണുകളിലൂടെ ചിത്രീകരിച്ചതിനും എല്ലാ ഫോട്ടോഗ്രാഫര്മാര്ക്കുംആര്ട്ട് സൊസൈറ്റി നന്ദി അറിയിച്ചു.
മനാമ: ബഹ്റൈനില്‍ അശ്രദ്ധവും അപകടകരവുമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഒരു ഡ്രൈവറെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും പബ്ലിക് പ്രോസിക്യൂട്ടറും ട്രാഫിക് പ്രോസിക്യൂഷന് മേധാവിയും അറിയിച്ചു.ഇയാള്‍ മറ്റൊരു വാഹനത്തെ അപകടകരമായ രീതിയില്‍ പിന്തുടരുകയും പൊതുജന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും നിരവധി ഗതാഗത അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം.അറസ്റ്റിനു ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ റിമാന്‍ഡ് ചെയ്തു. കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതിനു മുന്നോടിയായി അധികൃതര്‍ അന്വേഷണം തുടരുകയാണ്. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്.