- കുവൈത്തിൽ സുരക്ഷാ നിയമലംഘനം, 53 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
- ഗാസ വെടിനിർത്തല്‍; ഹമാസ് നിർദേശം തള്ളി ഇസ്രായേൽ, ഇപ്പോൾ യുദ്ധം നിർത്തില്ലെന്ന നിലപാടിൽ ബെഞ്ചമിൻ നെതന്യാഹു
- ഇന്ത്യ-ചൈന അതിര്‍ത്തി ശാന്തമെന്ന് അജിത് ഡോവൽ; ബന്ധത്തിൽ വിള്ളലുണ്ടാകുന്നത് ഇരുരാജ്യങ്ങള്‍ക്കും നല്ലതല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
- ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽമാറ്റ വ്യവസ്ഥകൾ പ്രസിദ്ധീകരിച്ചു
- ഇന്ത്യ-ചൈന ബന്ധത്തില്‍ വഴിത്തിരിവ്: നിര്‍ണായക നീക്കവുമായി ചൈന; ഈ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും
- പൊതുമേഖലയിൽ സുസ്ഥിര വികസനത്തിനായി ബഹ്റൈൻ എ.ഐ. സാധ്യതകൾ തേടുന്നു
- തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; ‘നിങ്ങൾ മൂന്ന് പേർക്കുമെതിരെ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ നടപടിയെടുക്കും’
- ജസ്റ്റിസ് സുദര്ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
Author: news editor
മനാമ: ബഹ്റൈനിലെ പ്രതിഭകളെ കണ്ടെത്താനായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുവുമായി സഹകരിച്ച് എം.ബി.സി ഗ്രൂപ്പ് ആക്ടിംഗ് ഓഡിഷനുകള്‍ ആരംഭിച്ചു. ഓഡിഷനുകള്‍ ജൂലൈ 28 വരെയുണ്ടാകും.വ്യക്തിഗത അഭിമുഖങ്ങളിലൂടെയും റെക്കോര്‍ഡ് ചെയ്ത പ്രകടനങ്ങളിലൂടെയും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ എം.ബി.സി. ഗ്രൂപ്പിന്റെ ടാലന്റ് ഡാറ്റാബേസിലേക്ക് ചേര്‍ക്കും, കൂടാതെ ഗള്‍ഫ്, അറബ് മേഖലകളിലുടനീളമുള്ള ബഹ്റൈനി കലാകാരന്മാരുടെ സര്‍ഗ്ഗാത്മകതയും മികവും ഉയര്‍ത്തിക്കാട്ടുന്ന ഭാവി നാടക നിര്‍മ്മാണങ്ങളില്‍ പങ്കെടുക്കാനും കഴിയും.എല്ലാ പ്രായത്തിലെയും ലിംഗത്തിലെയും പുതിയ പ്രതിഭകളെയാണ് ഓഡിഷനുകളില്‍ തേടുന്നത്. പങ്കെടുക്കുന്നവര്‍ ഒരു തത്സമയ അഭിനയ രംഗം അവതരിപ്പിക്കുകയും ക്ലാസിക്കല്‍ അറബി കവിതയുടെ നാല് വരികള്‍ ചൊല്ലുകയും ചെയ്യണം.ജൂലൈ 28 വരെ അംവാജ് ദ്വീപിലുള്ള സ്ഥിതി ചെയ്യുന്ന എ.ആര്.ടി. ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകുന്നേരം 7 മണി വരെ രജിസ്ട്രേഷന് കൗണ്ടര്‍ തുറന്നിരിക്കും.
പോലീസെന്ന വ്യാജേനയുള്ള വീഡിയോ കോളുകളെ കരുതിയിരിക്കുക; ബഹ്റൈനില്‍ പോലീസിന്റെ മുന്നറിയിപ്പ്
മനാമ: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളുകള്‍ ചെയ്ത് തട്ടിപ്പു നടത്തുന്ന ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അവരെ കരുതിയിരിക്കണമെന്നും പോലീസിന്റെ മുന്നറിയിപ്പ്.ചിലര്‍ വീഡിയോ കോളുകളില്‍ പോലീസിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് കാലഹരണപ്പെട്ട രേഖകള്‍ നിങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു പിഴയായി പണം ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇവര്‍ ചോദിക്കാറുണ്ട്.ആരെന്നറിയാത്ത കോളുകളില്‍നിന്ന് ആവശ്യപ്പെടുന്ന വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ കൈമാറരുതെന്ന് പോലീസ് മുന്നറിയിപ്പു നല്കി.
മനാമ: ബഹ്റൈനിലെ മാമീറില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ അസ്വാഭാവികമായി പെരുമാറിയ രണ്ട് ഏഷ്യക്കാരെ കാപ്പിറ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ഒരാള്‍ നിരവധി കാറുകള്‍ക്ക് കേടുവരുത്തി. മറ്റൊരാള്‍ നടക്കാന്‍ പാടുപെടുന്നതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നതും കണ്ടു.ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പോലീസ് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
മനാമ: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ഉപയോഗത്തിനായുള്ള ബഹ്റൈന്റെ ദേശീയ നയം ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) ഔദ്യോഗിക വെബ്സൈറ്റായ www.iga.gov.bh ല്‍ പ്രസിദ്ധീകരിച്ചു.കൂടാതെ എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള ജി.സി.സി. മാര്‍ഗരേഖ അംഗീകരിച്ചതായും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രിതല സമിതിയുടെ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കിയ ഈ പ്രഖ്യാപനം എ.ഐയുടെ ഉത്തരവാദിത്തവും ധാര്‍മ്മികവുമായ ഉപയോഗത്തിനായി സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതാണ്.ബഹ്റൈന്‍ സാമ്പത്തിക ദര്‍ശനം 2030, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയ്ക്കനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയെ പിന്തുണയ്ക്കാനും സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും എ.ഐയുടെ സുരക്ഷിതവും ധാര്‍മ്മികവുമായ പ്രയോഗം ഉറപ്പാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യമെന്ന് ഐ.ജി.എ. ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അല്‍ ഖ്വയ്ദ് പറഞ്ഞു.വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം, സംസ്ഥാന രേഖകളുടെയും വിവരങ്ങളുടെയും സംരക്ഷണ നിയമം, ഓപ്പണ്‍ ഡാറ്റാ നയം, എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള…
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ട് മിന്നല്‍ച്ചുഴലി.പ്രദേശത്ത് കൃഷിനാശമടക്കം കനത്ത നാശനഷ്ടങ്ങളുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളില്‍ പുലര്‍ച്ചെ വീശിയ കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മേല്‍ മരങ്ങള്‍ വീണു. കല്ലാച്ചി തര്‍ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി.പുലര്‍ച്ചെ ആഞ്ഞുവീശിയ കാറ്റില്‍ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.
മനാമ: 20 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ബഹ്റൈനി സ്ത്രീക്ക് ഉന്നത ശരീഅത്ത് കോടതി പിന്‍വലിക്കാനാവാത്ത വിവാഹമോചനം അനുവദിച്ചു.2004ല്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു രാജ്യം വിട്ട വ്യക്തി പിന്നീട് തിരിച്ചുവരികയോ കുടുംബവുമായി ബന്ധം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റണമെന്ന കീഴ്ക്കോടതി വിധി ലംഘിക്കുകയും ചെയ്തു.ഈ കാലയളവില്‍ ഭര്‍ത്താവ് തന്റെ കക്ഷിക്ക് സാമ്പത്തിക പിന്തുണ നല്‍കിയിട്ടില്ലെന്നും കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷക സാദിഖ അല്‍ മുവാലി കോടതിയെ അറിയിച്ചു. ഇതു കാരണം തന്റെ കക്ഷിക്ക് അവരുടെ കുടുംബത്തെ ആശ്രയിക്കേണ്ടിവന്നു എന്നും അഭിഭാഷക പറഞ്ഞു.ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം തങ്ങളാണ് സ്ത്രീയെ സംരക്ഷിച്ചതെന്ന് അവരുടെ ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മനാമ: എല്ലാ വര്‍ഷവും ജൂലൈ 26ന് ആചരിക്കുന്ന അന്താരാഷ്ട്ര കണ്ടല്‍ പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ച് കണ്ടല്‍ സംരക്ഷണത്തെക്കുറിച്ച് യുവാക്കള്‍ക്കായി അവബോധ ശില്പശാല നടത്തി.ബഹ്റൈന്‍ സയന്‍സ് സെന്ററില്‍ നടന്ന ശില്പശാലയില് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ വിഭവശേഷി അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്‍ത്തീഫ് അബ്ദുല്ല, യുവജന സംഘടനാ പ്രതിനിധികള്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.യുവാക്കളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താനും രാജ്യത്തിന്റെ തീരദേശ ആവാസവ്യവസ്ഥയെ, പ്രത്യേകിച്ച് കണ്ടല്‍ക്കാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനവുമുണ്ടായിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരിവസ്തുക്കള്‍ സുലഭം, മൊബൈലും ഉപയോഗിക്കാം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗോവിന്ദച്ചാമി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും സുലഭമാണെന്നും തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നും ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി.ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ആളുകളുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നല്കി. ഈ ജയിലില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരിവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി.എല്ലാത്തിനും പണം നല്‍കണമെന്നും ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു. ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചില പ്രതികളാണ് ജയില്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അതും ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും മൊഴിയും.ജയിലിലാകുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സി.പി.എം. നേതാക്കളായ ജയില്‍ ഉപദേശക സമിതിഅംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ ഇതൊക്കെ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതും പുറത്തുവന്നിരുന്നു. കൊടി സുനി…
മനാമ: നിരവധി ആളുകളുടെ മരണത്തിന് കാരണമായ റഷ്യന്‍ വിമാനാപകടത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.റഷ്യന്‍ സര്‍ക്കാരിനെയും ഇരകളുടെ കുടുംബങ്ങളെയും രാജ്യത്തിന്റെ ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; കണ്ടെത്തിയത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍.കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഘം വീടു വളഞ്ഞ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരമറിയുന്നത്.സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. കൈവശമുണ്ടായിരുന്ന തുണി ജയില്‍ മതിലിലെ ഫെന്‍സിംഗിനു മുകളിലേക്ക് എറിഞ്ഞുപിടിപ്പിച്ച് കയറുകയായിരുന്നു. തുണി ചേര്‍ത്തുകെട്ടി വടമാക്കിയാണ് ഇയാള്‍ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചെന്ന് സൂചനയുണ്ട്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ 7 മണിക്കാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലധികൃതര്‍ പോലീസില്‍…