- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: news editor
മനാമ: വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകള്‍ മരിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയുമുണ്ടായ ഇന്തോനേഷ്യ, തായ്ലന്ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ ബഹ്റൈന്‍ അനുശോചനമറിയിച്ചു.പരിക്കേറ്റവരെല്ലാം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആശംസിച്ചു.
മനാമ: ബഹ്റൈനിലെ മനാമയിലുള്ള സ്വകാര്യ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ഭിന്നശേഷിക്കാരനായ ബാലനെ മര്‍ദിച്ച കേസില്‍ അറബ് വനിത അറസ്റ്റിലായി.കുട്ടിയുടെ പിതാവും ഭിന്നശേഷിക്കാരനാണ്. മകന്റെ കയ്യില്‍ പോറലുകള്‍ കണ്ടെത്തിയ പിതാവ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്.സുരക്ഷാ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പല ദിവസങ്ങളിലായി വനിത കുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം നടത്തി കേസെടുത്തത്.
മനാമ: 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിക്ക് ബഹ്റൈനില്‍ തുടക്കമായി.സഖിര്‍ കൊട്ടാരത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ചു. ജി.സി.സി. രാജ്യങ്ങളിലെ ഭരണാധികാരികള്‍, നേതാക്കള്‍, പ്രതിനിധികള്‍, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ രാജാവ് പറഞ്ഞു. ജി.സി.സിയുടെ ഉന്നത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും കാരണമായ കഴിഞ്ഞ ഉച്ചകോടിക്ക് നേതൃത്വം നല്‍കിയതിന് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹിന് ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.സ്ഥാപക പിതാക്കന്മാര് സമര്‍പ്പണത്തോടും വാത്സല്യത്തോടും കൂടി സ്ഥാപിച്ച ഈ അഭിമാനകരമായ ഗള്‍ഫ് കൂട്ടായ്മയുടെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കൂടുതല്‍ സഹകരണത്തിനായുള്ള അതിന്റെ സമീപനത്തിന്റെ…
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ബൈക്ക് വാടകയ്ക്ക് നല്കിയ കേസില്‍ രണ്ടു പേരെ പബ്ലിക് പ്രോസിക്യൂഷന് വിചാരണ ചെയ്തു.ആവശ്യമായ ലൈസന്‍സോ സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാതെയാണ് ഇവര്‍ ബൈക്കുകള്‍ വാടകയ്ക്ക് നല്‍കിയത്. ഇത് വാടകയ്ക്കെടുത്ത് ഓടിച്ച ചിലര്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്തിനെ തുടര്‍ന്നാണ് ഇവരുടെ സ്ഥാപനത്തിനെതിരെ അന്വേഷണമാരംഭിച്ചത്.ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്താന്‍ നേരത്തെ അധികൃതര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതു ലംഘിച്ച് ഇവര്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇതു സംബന്ധിച്ചു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷന് ഇവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചത്.
ബഹ്റൈനില്‍ പൊതുമേഖലയില്‍ വിദേശി നിയമനം പരിമിതപ്പെടുത്തല്‍; ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദേശികളെ നിയമിക്കുന്നത് പരിമിതപ്പെടുത്താന്‍ നിയമം കൊണ്ടുവരാനുള്ള ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്കി.സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 ഭേദഗതി ചെയ്യാനുള്ള ബില്ലാണിത്. ഇതനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആവശ്യത്തിന് ബഹ്റൈനികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ. ഇങ്ങനെ നിയമിക്കുന്ന വിദേശികള്‍ക്ക് കുറഞ്ഞത് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യമായ മറ്റു വിദ്യാഭ്യാസ യോഗ്യതയും പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം.പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന വിദേശികളുടെ കരാര്‍ കാലാവധി രണ്ടു വര്‍ഷമായി പരിമിതപ്പെടുത്തും. അതു കഴിഞ്ഞാല്‍ വീണ്ടും രണ്ടു വര്‍ഷത്തേക്ക് മാത്രമേ കരാറുണ്ടാക്കാന്‍ പറ്റൂ. ഈ തസ്തികയിലേക്ക് ബഹ്റൈനി ഉദ്യോഗാര്‍ത്ഥി ഇല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ കരാര്‍ പുതുക്കാവൂ.വിദേശ തൊഴിലാളിയുടെ കരാര്‍ കാലയളവില്‍ ഒരു ബഹ്റൈനിക്ക് പരിശീലനം നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കയച്ചു.
മനാമ: ബഹ്റൈന്‍ യൂത്ത് സിറ്റി അതോറിറ്റി കൈകാര്യം ചെയ്യുന്ന ഹമദ് ടൗണ്‍ മോഡല്‍ യൂത്ത് സെന്ററില്‍ യൂത്ത് 365 സ്പെയ്സ് യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി ഉദ്ഘാടനം ചെയ്തു.അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈനി യുവാക്കളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും രാജ്യത്തെ എംബസികളും അന്താരാഷ്ട്ര ദൗത്യങ്ങളും വഴി വാഗ്ദാനം ചെയ്യുന്ന ആഗോള പരിപാടികളിലും അവസരങ്ങളിലും അവരെ പ്രയോജനപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.ബഹ്റൈനി യുവാക്കള്‍ക്ക് അന്താരാഷ്ട്ര പരിപാടികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹജനകമായ അന്തരീക്ഷമൊരുക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് യൂത്ത് 365 പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി തൗഫീഖി പറഞ്ഞു. യുവജന വികസനത്തില്‍ ദേശീയ, അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാനുള്ള ഒരു പ്രായോഗിക മാതൃകയാണ് ഈ ഇടമെന്നും അവര്‍ പറഞ്ഞു.
മനാമ: ബഹ്റൈന്റെ ആരോഗ്യ സംരക്ഷണ, സിവില്‍ വ്യോമയാന മേഖലകള്‍ തമ്മിലുള്ള സംയോജനം മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവയ്പായി റോയല്‍ മെഡിക്കല്‍ സര്‍വീസസ് ഗള്‍ഫ് എയറുമായി സഹകരണ കരാര്‍ ഒപ്പുവെച്ചു.വ്യോമയാന മേഖലയിലെ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്താനും മെഡിക്കല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡറുടെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. മുഹമ്മദ് അഹമ്മദും ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.ഗള്‍ഫ് എയര്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിപുലമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള കരാറില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി വിപുലമായ ചികിത്സാ നിര്‍ദേശങ്ങളുമുണ്ട്.
മനാമ: കഴിഞ്ഞ ഒക്ടോബറില്‍ ബഹ്റൈനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ സംഘാടനം നിര്‍വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വളണ്ടിയര്‍മാരെയും കായിക- യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഖലീഫ സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്മാന് അസ്കര്‍, ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹെജി എന്നിവര്‍ പങ്കെടുത്തു.ബഹ്റൈന്‍ എപ്പോഴും ദേശീയ പ്രതിഭകളെ ആശ്രയിക്കുന്നുണ്ടെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് ചടങ്ങില്‍ പറഞ്ഞു. എല്ലാ സംഘാടകരും പ്രകടിപ്പിച്ച ശക്തമായ ദേശീയ മനോഭാവത്തില്‍ അദ്ദേഹം…
മനാമ: ബഹ്റൈനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ നേരിയ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അറേബ്യന്‍ ഗള്‍ഫ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വിദഗ്ധന്‍ പ്രൊഫ. വഹീദ് അല്‍ നാസര്‍.3.3 തീവ്രതയുള്ള ഭൂചലനം വളരെ ദുര്‍ബലമായ ഭൂചലനത്തിന്റെ ഇനത്തിലാണ് പെടുത്തിരിക്കുന്നത്. ലോകത്താകമാനം പല ഭാഗങ്ങളിലായി എല്ലാ വര്‍ഷവും ഇത്ര ദുര്‍ബലമായ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണ ഗതിയില്‍ ആളുകള്‍ക്ക് ഇതറിയാനാവില്ല. നിരീക്ഷണ ഉപകരണങ്ങള്‍ വഴി മാത്രമേ കണ്ടെത്താനാവൂ.ആഗോള ഭൂകമ്പ മേഖലയില്‍നിന്ന് വളരെ അകലെയാണ് ബഹ്റൈനെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ഡിസംബര്‍ 3ന് ബഹ്റൈനില്‍ നടക്കുന്ന 46ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് അവരെ ക്ഷണിച്ചത്. സംഘടനയ്ക്ക് പുറത്തുനിന്നുള്ള ഒരു നേതാവിന് വളരെ വിരളമായാണ് ക്ഷണം ലഭിക്കാറുള്ളത്. ഇതിനു മുമ്പ് ജി.സി.സിക്കു പുറത്തുനിന്ന് ഷി ജിന്‍പിംഗ്, റെജെപ് തയ്യിപ് എര്ദോഗാന്, തെരേസ മേ എന്നിവര്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്.
