Author: news editor

മനാമ: രേഖകളില്ലാതെ 20 വര്‍ഷത്തിലധികം ബഹ്‌റൈനില്‍ കഴിഞ്ഞ ശ്രീലങ്കക്കാരിയെയും മകനെയും നാട്ടിലേക്കയച്ചു.ബഹ്‌റൈനിലെ ശ്രീലങ്കന്‍ എംബസി, ഇമിഗ്രേഷന്‍ അധികൃതര്‍, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ജീവനക്കാരര്‍, സാമൂഹ്യ സംഘടനകള്‍ എന്നിവരുടെ ശ്രമഫലമായാണ് ശ്രീലങ്കക്കാരി കദീജ മുഹമ്മദ് അസ്ലമിനെയും മകന്‍ 18കാരനായ റഫീഖ് കതീദ് മുഹമ്മദിനെയും നാട്ടിലേക്കയച്ചത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജനുവരി മുതല്‍ കദീജ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2007ല്‍ ഇതേ ആശുപത്രിയില്‍ ജനിച്ച മകന് ജനന സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടോ ഉണ്ടായിരുന്നില്ല. റഫീഖിന്റെ ജനനത്തിന് തൊട്ടുപിന്നാലെ കദീജയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അവരും മകനും കടുത്ത ദുരിതത്തിലായിരുന്നു.വര്‍ഷങ്ങളോളം അപ്പീലുകള്‍ നല്‍കിയിരുന്നെങ്കിലും അടുത്തകാലത്താണ് നപടികളില്‍ പുരോഗതിയുണ്ടായത്. പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍, ഹോപ്പ് ടീം, ഡിസ്‌കവര്‍ ഇസ്ലാം എന്നീ സംഘടനകളുടെ ശ്രമഫലമായി രേഖകള്‍ സംഘടിപ്പിച്ചു. റഫീഖിന്റെ ജനനം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് സല്‍മാനിയ ആശുപത്രി നല്‍കി. ഇതുവഴി എംബസിക്ക് യാത്രാ രേഖകള്‍ തയാറാക്കാന്‍ എളുപ്പമായി.

Read More

മനാമ: 2024- 2025 കിംഗ്‌സ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ സിത്ര ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തി അല്‍ ഖാലിദിയ ക്ലബ് കിരീടം നേടി.ഖലീഫ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തി. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും ചടങ്ങില്‍ പങ്കെടുത്തു. കപ്പ് നേടിയ അല്‍ ഖാലിദിയ ക്ലബ്ബിന്റെ ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍, ആരാധകര്‍ എന്നിവരെ ശൈഖ് നാസര്‍ ബിന്‍ ഹമദ് അഭിനന്ദിച്ചു.

Read More

അങ്കാറ: പലസ്തീന്‍ ജനതയുടെ പ്രതിരോധത്തെ പിന്തുണയ്ക്കാന്‍ വിവിധ പാര്‍ലമെന്റുകള്‍ കര്‍മ്മപദ്ധതിയുണ്ടാക്കണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം നിര്‍ദേശിച്ചു.തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ സാന്നിധ്യത്തില്‍ നടന്ന, പലസ്തീനെ പിന്തുണയ്ക്കുന്ന പാര്‍ലമെന്റ് തലവന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്താരാഷ്ട്ര നിയമത്തിന്റെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിന് പാര്‍ലമെന്റുകള്‍ അവരുടെ നിയമനിര്‍മ്മാണ അധികാരങ്ങള്‍ ഉപയോഗിക്കണം. ഈയിടെ ഈജിപ്തില്‍ നടന്ന അടിയന്തര അറബ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിന്റെ ഫലങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉസ്‌ബെക്കിസ്ഥാനിലെ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ 150ാമത് ജനറല്‍ അസംബ്ലിയില്‍ പാസാക്കിയ ‘പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പാര്‍ലമെന്റുകളുടെ പങ്ക്’ എന്ന തലക്കെട്ടിലുള്ള പ്രമേയത്തെ അദ്ദേഹം പിന്തുണച്ചു.ഉദ്ഘാടന സമ്മേളനത്തിനുശേഷം ഫലസ്തീനെ പിന്തുണച്ച് പുതുതായി സ്ഥാപിതമായ പാര്‍ലമെന്ററി വേദിയുടെ പ്രവര്‍ത്തന സംവിധാനങ്ങളെയും പ്രവര്‍ത്തന അജണ്ടയെയും കുറിച്ച് ആലോചിക്കുന്നതിനായി ഒരു വട്ടമേശ സമ്മേളനം നടന്നു. ബഹ്റൈന്റെ നിര്‍ദ്ദേശങ്ങള്‍ യോഗം സ്വാഗതം ചെയ്തു. 17…

Read More

കോഴിക്കോട്: വ്യാജ ലൈംഗിക ചൂഷണ പരാതിയില്‍ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കൊടുവില്‍ വെറുതെ വിട്ടു.പെരിങ്ങളം സ്വദേശി ജിതിനെയാണ് (27) കോഴിക്കോട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ) വെറുതെ വിട്ടത്. 2021 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ മൂന്നു ദിവസം പ്രതി വീട്ടുകാരറിയാതെ താമസിച്ച് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും കോവിഡ് കാലത്ത് തുഷാരഗിരി, കോഴിക്കോട് ബീച്ച്, സരോവരം പാര്‍ക്ക് എന്നിവിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്.പരാതിക്കാരിയായ പെണ്‍കുട്ടിക്ക് യുവാവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിന്റെ പേരില്‍ ജിതിനെ കുടുക്കാനായി വ്യാജ പരാതി നല്‍കിയതായിരുന്നു.ദുരഭിമാനത്തിന്റെ പേരിലും കുടുംബത്തിന്റെ മാനം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ജിതിനെതിരെ കേസ് കൊടുത്തതെന്ന് പ്രതിയുെട അഭിഭാഷകന്‍ ഷമീം പക്‌സാന്‍ പറഞ്ഞു. എന്നാല്‍ തെളിവുകളുണ്ടായിരുന്നില്ല. പോക്‌സോ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് മാതാപിതാക്കള്‍ കള്ളപ്പരാതി കൊടുപ്പിക്കുന്നുണ്ടെന്നും നിരവധി ആളുകള്‍ ബലിയാടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: മനാമയിയിലെ ഹൂറയില്‍ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി ഇവന്റ് ഹാള്‍ സ്ഥാപിക്കാനുള്ള മുഹമ്മദ് ഹുസൈന്‍ ജനാഹി എം.പിയുടെ നിര്‍ദേശത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.നിരവധി കുടുംബങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ ജനാഹി പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവരിച്ചു. പല കുടുംബങ്ങള്‍ക്കും വിവിധ ചടങ്ങുകള്‍ക്കായി സ്വകാര്യ ഹാളുകള്‍ വാടകയ്‌ക്കെടുക്കാന്‍ സാധിക്കുന്നില്ല. അതിന് വലിയ തുക ചെലവാകും. ഇങ്ങനെയൊരു സൗകര്യമുണ്ടാകുന്നത് അവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ നിര്‍ദേശത്തിന് മറ്റു സഭാംഗങ്ങളില്‍നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. തുടര്‍ന്ന് സഭ അതിന് അംഗീകാരം നല്‍കുകയായിരുന്നു.

Read More

മനാമ: വിദ്യാഭ്യാസ ഗുണനിലവാരവും യോഗ്യതകളും മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കായി ബഹ്‌റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി(ബി.ക്യു.എ)യും ഹോങ്കോങ് കൗണ്‍സില്‍ ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് അക്കാദമിക് ആന്റ് വൊക്കേഷണല്‍ ക്വാളിഫിക്കേഷന്‍സും (എച്ച്.കെ.സി.എ.എ.വി.ക്യു) കരാര്‍ ഒപ്പുവെച്ചു.അക്കാദമിക്, വൊക്കേഷണല്‍ പ്രോഗ്രാം അവലോകനങ്ങള്‍ മെച്ചപ്പെടുത്തുക, യോഗ്യതാ ചട്ടക്കൂടുകളെ പിന്തുണയ്ക്കുക, വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ആഗോള നിലവാരം ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണിത്. ഇരു സ്ഥാപനങ്ങളിലെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്. ഉഭയകക്ഷി സഹകരണത്തിനും വൈദഗ്ധ്യ കൈമാറ്റത്തിനും അടിത്തറയിടാനുള്ള സുപ്രധാന നീക്കമാണ് ഈ കരാറെന്ന് ബി.ക്യു.എ. ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മറിയം ഹസന്‍ മുസ്തഫ പറഞ്ഞു.ഗുണനിലവാര ഉറപ്പ്, യോഗ്യതാ അംഗീകാരം എന്നിവയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് എച്ച്.കെ.സി.എ.എ.വി.ക്യു. എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എച്ച്.ബി. ചാവോ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ 25 വരെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ സാമൂഹ്യ ഭവന ഉച്ചകോടി നടക്കും.ഇതിനായി ഭവന, നഗരാസൂത്രണ മന്ത്രാലയവും എസ്‌കാന്‍ ബാങ്കും പ്ലാറ്റിനം സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളില്‍ ഒപ്പുവച്ചു.നൂതനമായ സാമൂഹിക ഭവന പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഗുണഭോക്താക്കള്‍ക്കായി ധനസഹായവും റിയല്‍ എസ്റ്റേറ്റ് ഓപ്ഷനുകളും വികസിപ്പിക്കുന്നതിലും പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യമുണ്ടെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്‍ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു. സ്വകാര്യ മേഖലയുമായി കൂടുതല്‍ അടുത്ത സഹകരണത്തിലൂടെ ഭവന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി നത്തുന്നതെന്നു അവര്‍ പറഞ്ഞു.നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉസ്മാന്‍ അഹമ്മദ്, ബഹ്റൈന്‍ ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ അലവി, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യാസര്‍ അല്‍ഷാരിഫി, ദിയാര്‍ അല്‍…

Read More

മനാമ: ബഹ്റൈനില്‍ കേള്‍വി, സംസാര ശേഷിയില്ലാത്ത വ്യക്തികള്‍ക്കായി ‘നസ്മാക്കൂം’ ആംഗ്യഭാഷാ ആപ്പ് വികസിപ്പിച്ചെടുത്തു. ലേബര്‍ ഫണ്ടു(തംകീന്‍)മായി സഹകരിച്ച് ഇന്‍വിറ്റയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.വിവിധ മാര്‍ഗങ്ങളിലൂടെ സമൂഹത്തിലെ എല്ലാവര്‍ക്കും ഉയര്‍ന്ന തലത്തിലുള്ള സേവനം നല്‍കുന്നതിനുള്ള തംകീന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് തംകീന്‍ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസാം ഹമ്മദ് പറഞ്ഞു. ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവര്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനുമുള്ള തംകീന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.വിശാലമായ സമൂഹവുമായി നസ്മാക്കൂമിനെ ബന്ധിപ്പിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികളെ ലോകവുമായി കൂടുതല്‍ എളുപ്പത്തില്‍ ഇടപഴകാന്‍ പ്രാപ്തരാക്കുമെന്ന് ഇന്‍വിറ്റ ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ഭല്ല പറഞ്ഞു.

Read More

നാദാപുരം: മള്‍ബറി പറിക്കാന്‍ കിണറിന്റെ അരമതിലില്‍ കയറിയ 10 വയസ്സുകാരന്‍ കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ചു.മാമുണ്ടേരി നെല്ലില്ലുള്ളതില്‍ ഹമീദിന്റെ മകന്‍ മുനവ്വറാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ മദ്രസ കഴിഞ്ഞു വരികയായിരുന്ന മുനവ്വര്‍ മള്‍ബറി പറിക്കാനായി ഒരു തോട്ടത്തിലെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന കിണറിന്റെ അരമതിലില്‍ കയറിയപ്പോഴാണ് കാല്‍ വഴുതി വീണത്.കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മുനവ്വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെക്കിയാട് ആയങ്കി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: സലീന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, മെഹബൂബ്.

Read More

മനാമ: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം ബഹ്‌റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ സന്ദര്‍ശിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി റാങ്കിംഗ് അംഗം ആദം സ്മിത്ത്, കോണ്‍ഗ്രസ് അംഗം വെസ്ലി ബെല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് സംസാരിച്ചു. പരസ്പര ധാരണയും പരസ്പര താല്‍പ്പര്യവും വഴി നയിക്കപ്പെടുന്ന, വിവിധ മേഖലകളിലെ ബഹ്റൈന്‍- യു.എസ്. സഹകരണത്തിന്റെ സ്ഥിരമായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളിലും സമീപകാല പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.അമേരിക്കയും ബഹ്റൈനും തമ്മിലുള്ള അടുത്ത ബന്ധത്തിന് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ നന്ദി പ്രകടിപ്പിച്ചു.

Read More