- പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല; ക്രിമിനൽ മനസോടെ ഉപദ്രവിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്
- അലാസ്ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ ഡയൽ ചെയ്ത് പുടിൻ, വിവരങ്ങൾ നൽകിയ സുഹൃത്തിന് നന്ദിയെന്ന് മോദി
- ചൂടിന്റെ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കണം: തൊഴിലുടമകളോട് ബഹ്റൈൻ തൊഴിൽ മന്ത്രാലയം
- ബൈക്കപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ യുവാവ് സുഖം പ്രാപിച്ചു
- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തുടക്കം
- ബിഡികെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ വിപുലമായി ആഘോഷിച്ചു മുഹറഖ് മലയാളി സമാജം
- മലയാളികള്‍ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഉടന്‍ പ്രേക്ഷകരിലേക്ക്. രചന -സംവിധാനം, – ക്രിസ്റ്റസ് സ്റ്റീഫന്‍, നിര്‍മ്മാണം- ജോയ്സി പോള്‍ ജോയ്.
Author: news editor
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കേസുകളില്‍ ജീവപര്യന്തം തവുശിക്ഷ അനുഭവിക്കുന്ന മൂന്നു പേര്‍ക്കെതിരെ 80,000 ദിനാര്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി.പ്രതികളിലൊരാള്‍ അമേരിക്കക്കാരനും ഒരാള്‍ ബഹ്റൈനിയുമാണ്. ഇവര്‍ മയക്കുമരുന്ന് വിപണനം നടത്തി സമ്പാദിച്ച പണമാണ് വെളുപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് കോടതി ഓഗസ്റ്റ് 11ലേക്കു മാറ്റി.മയക്കുമരുന്ന് ഉല്‍പ്പാദനം, വിപണനം തുടങ്ങിയ കേസുകളിലാണ് ഇവരിപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.
മനാമ: ബഹ്റൈനില്‍ നിരോധിത മേഖലയില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി.ബോട്ടിലുണ്ടായിരുന്ന രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡിന്റെ പതിവ് റോന്തുചുറ്റലിനിടയിലാണ് ബോട്ട് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു.
മനാമ: ഓഗസ്റ്റ് മാസം ആരംഭിച്ചതോടെ ബഹ്റൈനില്‍ ചൂടിന് ശക്തി കൂടി. ഗള്‍ഫ് മേഖലയിലുടനീളം ചൂട് ശക്തിപ്രാപിക്കുകയും അന്തരീക്ഷ ഈര്‍പ്പമുണ്ടാകുകയും ചെയ്യുന്ന കാലയളവാണിത്.ഈ അവസ്ഥ ആഴ്ച അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റ് പറയുന്നു. പകലും രാത്രിയും ചൂടും അന്തരീക്ഷ ഈര്‍പ്പവുമുണ്ടാകും. പകല്‍ സമയത്തെ ഉയര്‍ന്ന താപനില 43നും 45നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഈര്‍പ്പം 90 ശതമാനം വരെ ഉയരുന്നതിനാല്‍ ഇതില്‍ കൂടുതല്‍ ചൂട് തോന്നും.രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെയുള്ള സമയം ദീര്‍ഘനേരം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മനാമ: മനുഷ്യക്കടത്തിന് ഇരകളായവരെ സഹായിക്കാന്‍ ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് കീഴില്‍ ഒരു പ്രത്യേക ഓഫീസ് തുറന്നു.അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ്, ഇരകള്‍ക്ക് മൊഴി നല്‍കുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കുട്ടികള്‍ക്കായി ഒരു പ്രത്യേക ഇടവുമുണ്ട്. അന്വേഷണം മുതല്‍ പ്രോസിക്യൂഷന് വരെ ജുഡീഷ്യല്‍ അധികാരികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഫോറന്‍സിക് മീഡിയ ഡിവിഷന് തുടര്‍ച്ചയായ ബോധവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹോട്ട്ലൈന്‍ 555, ഓപ്പറേഷന്‍സ് റൂം 999, അല്ലെങ്കില്‍ 555@interior.gov.bh എന്ന ഇമെയില്‍ വിലാസം എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അറിയിക്കുന്ന വിവരങ്ങള്‍ക്ക് പൂര്‍ണ്ണ രഹസ്യാത്മകതഉറപ്പുനല്കും.
മനാമ: വിമാനത്താവളത്തിലെ ദുരന്ത നിവാരണത്തിനായുള്ള ‘ഗെറ്റ് എയര്‍പോര്‍ട്ട്സ് റെഡി ഫോര്‍ ഡിസാസ്റ്റര്‍ (ഗാര്‍ഡ്)’ പദ്ധതിക്ക് ബഹ്റൈനില്‍ തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശമനുസരിച്ചാണിത്.പബ്ലിക് സെക്യൂരിറ്റി മേധാവിയും നാഷണല്‍ കമ്മിറ്റി ഫോര്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റ് ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി), ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (യു.എന്‍.ഡി.പി), ആഗോള ലോജിസ്റ്റിക്സ് പ്രമുഖരായ ഡി.എച്ച്.എല്‍. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.അപകടങ്ങളെ നേരിടാനുള്ള സംയോജിത പ്രതികരണ പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന ലോജിസ്റ്റിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാനേജ്മെന്റ് പ്രോട്ടോക്കോളുകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടും വ്യോമയാന മേഖലയിലെ ദുരന്തനിവാരണ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഗാര്‍ഡ് പദ്ധതി ലക്ഷ്യമിടുന്നത്.കൂടുതല്‍ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതുമായ ഒരു ദേശീയ…
മനാമ: മുഹറഖ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുകളെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ‘ആരോഗ്യമുള്ള ഗവര്‍ണറേറ്റുകള്‍’ ആയി ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ആഹ്ലാദ നിറവില്‍ ബഹ്റൈന്‍.അംഗീകാരത്തിന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയെയും ആരോഗ്യ മന്ത്രി ജലീല ബിന്ത് സയ്യിദ് ജവാദ് ഹസനെയും ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അഭിന്ദിച്ചു. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇരു ഗവര്‍ണറേറ്റുകളും അവരുടെ ആരോഗ്യപ്രവര്‍ത്തകരും കാണിച്ച അര്‍പ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു.2024 നവംബറില്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ഡബ്ല്യു.എച്ച്.ഒ. മാനദണ്ഡങ്ങള്‍ പാലിച്ചു. 2025 ഫെബ്രുവരിയില്‍ മുഹറഖ് ഗവര്‍ണറേറ്റും മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി.
മനാമ: ബഹ്റൈനില്‍ മുന്‍ കാമുകിയെ കൊല്ലാന്‍ ശ്രമിച്ച ആഫ്രിക്കക്കാരനായ യുവാവിന് ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ബന്ധം സൗഹൃദത്തോടെ പിരിയാനാഗ്രഹിച്ച യുവതി ഇക്കാര്യം സംസാരിക്കാന്‍ യുവാവിനെ തന്റെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. അവിടെവെച്ച് യുവതിയെ തള്ളിയിട്ട് യുവാവ് ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെട്ടു.ഫ്ളാറ്റിലെ ഗ്യാസ് സിലിണ്ടര്‍ മാറ്റാനെത്തിയയാളാണ് യുവതിയെ പരിക്കേറ്റ് നിലത്തു വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട്സമ്മതിച്ചു.
മനാമ: ബഹ്റൈനില്‍ വ്യക്തിഗത വിവരങ്ങളോ അപ്ഡേറ്റുകളോ ആവശ്യപ്പെട്ട് ഇലക്ട്രോണിക് ലിങ്കുകള്‍ വഴി വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി).ഗോസി ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ സന്ദേശങ്ങളിലൂടെയോ ബാഹ്യ ലിങ്കുകളിലൂടെയോ ആവശ്യപ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗോസി നിര്‍ദേശിച്ചു.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ ഒരു ആഫ്രിക്കക്കാരന് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. കേസുമായി സഹകരിച്ചതിന്റെ പേരില്‍ മറ്റൊരു പ്രതിയെ വെറുതെ വിട്ടു.2020 ഡിസംബര്‍ നാലിന് ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ രണ്ടു സൂട്ട്കെയ്സുകളില് നയമവിരുദ്ധമായ വസ്തുക്കളുണ്ടെന്ന് സംശയിച്ച് അധികൃതര്‍ സ്കാന്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിട്ടു. സൂട്ട്കെയ്സുമായി എത്തിയയാളെ റെഡ് ചാനലില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ നിയമവിരുദ്ധമായ ഒന്നും അതിലില്ലെന്നാണ് അയാള്‍ പറഞ്ഞത്.തുടര്‍ന്ന് സൂട്ട്കെയ്സുകള്‍ പരിശോധിച്ചപ്പോള്‍ 9.63 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. എന്നാല്‍ അതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ബഹ്റൈനിലുള്ള ഒരാളെ ഏല്‍പ്പിക്കാന്‍ മറ്റൊരാള്‍ തന്നോട് ആവശ്യപ്പെട്ടതാണെന്നും അയാള്‍ പറഞ്ഞു. കൂടാതെ സൂട്ട്കെയ്സ് കൈമാറേണ്ടയാളുടെ വിവരങ്ങള്‍ നല്‍കുകയും ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുകയും ചെയ്തു.തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെക്കൊണ്ട് രണ്ടാം പ്രതിയെ വിളിപ്പിച്ച് സാധനം കൈപ്പറ്റാന്‍ തന്റെ വസതിയിലെത്താന്‍ പറഞ്ഞു. ഒരു…
മനാമ: ബഹ്റൈനില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ തുടങ്ങി.വ്യവസ്ഥകള്‍ കടുപ്പിച്ചുകൊണ്ട് ഭേദഗതി ചെയ്ത റോഡ് നിയമങ്ങള്‍ ഇനി നടപ്പാക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്.കര്‍ശനമായ നിയമനടപടികളും ബോധവല്‍ക്കരണ പരിപാടികളും ഒരുമിച്ചാണ് നടപ്പാക്കുന്നത്. അപകടകരമായ ഡ്രൈവിംഗ് രീതികള്‍ തടയാന്‍ ട്രാഫിക് നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.പുതിയ ഭേദഗതി പ്രകാരം ജീവന് അപകടത്തിലാക്കുന്ന തരത്തിലോ അശ്രദ്ധമോ ആയി ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. അമിത വേഗത, ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, തെറ്റായ ദിശയില്‍ സഞ്ചരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും ചുമത്തും. അപകടങ്ങളില്‍ പരിക്കോ മരണമോ ഉണ്ടായാല്‍ പിഴ വര്‍ധിപ്പിക്കും.