- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
Author: news editor
മനാമ: ബഹ്റൈനില്‍ ഭക്ഷ്യസുരക്ഷയും വിപണി സ്ഥിരതയും സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി വ്യവസായ വാണിജ്യ- മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി, വിതരണം, ചില്ലറ വില്‍പ്പന മേഖലകളിലെ പ്രധാന പ്രതിനിധികളുമായി ചര്‍ച്ച നടത്തി.പ്രാദേശിക വിപണികളുടെ വിപണനശേഷി വര്‍ധിപ്പിക്കാനും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ക്രയവിക്രയം ഉറപ്പാക്കാനുമാണ് ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്കാരുടെയും വിതരണക്കാരുടെയും മന്ത്രാലയവുമായുള്ള ക്രിയാത്മക സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.
മനാമ: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ പുരോഗതി. ലിംഗ അസമത്വം വന്‍തോതില്‍ കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ആഗോളതലത്തില്‍ ബഹ്റൈന്‍ 12 സ്ഥാനങ്ങള്‍ കയറി 148 രാജ്യങ്ങളില്‍ 104ാം സ്ഥാനത്തെത്തി. 2024ല്‍ നേട്ടം 66.6% ആയിരുന്നത് 2025ല്‍ 68.4% ആയി ഉയര്‍ന്നു. യു.എ.ഇക്ക് ശേഷം ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം രണ്ടാം സ്ഥാനം നേടി.ബഹ്റൈന്‍ നേടിയ ശ്രദ്ധേയമായ പുരോഗതിയെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രശംസിച്ചു. സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിതാ മന്ത്രിമാരുടെ ശതമാനം (ഇപ്പോള്‍ 21.7%) തുടങ്ങിയ പ്രധാന മേഖലകളില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനത്താണ്.
പാരീസ്: ജൂണ്‍ 16 മുതല്‍ 22 വരെ നടക്കുന്ന പാരീസ് എയര്‍ ഷോ 2025നിടയില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള സ്ഥാപനമായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും രാജ്യത്തെ സ്വകാര്യ ജെറ്റ് കമ്പനിയായ വാലോ ഏവിയേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍, ഗ്രൗണ്ട് സര്‍വീസ് സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്കുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോയും വാലോ ഏവിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹന്ന ഹകാമോയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.പ്രാദേശിക, അന്തര്‍ദേശീയ വിപണി സംഭവവികാസങ്ങള്‍ക്കനുസൃതമായി ദേശീയ വ്യോമഗതാഗത സംവിധാനത്തിന്റെ ഒരു സുപ്രധാന ഘടകമായി ബിസിനസ് വ്യോമയാന മേഖലയെ വികസിപ്പിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് പറഞ്ഞു.
കോഴിക്കോട്: നഗരത്തിലെ മലാപ്പറമ്പില്‍ അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പോലീസ് ഡ്രൈവര്‍മാര്‍ പിടിയില്‍.പോലീസ് എ.ആര്. ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട്ടെ ഒരു വീട്ടില്‍നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവരെ പിടികൂടിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ ഇവര്‍ക്കു മുഖ്യപങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോര്‍ട്ടും കണ്ടുകെട്ടി. നടക്കാവ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും.നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റു മൂന്നു സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് പോലീസുകാരുടെ പങ്ക് വെളിവായത്. ഇരുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അറസ്റ്റ്.ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് സൂചന. കേസിലെ…
മനാമ: 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നു.വിവിധ ഇനങ്ങളിലെ അവാര്‍ഡുകള്‍:മികച്ച സാമൂഹിക നാടക പരമ്പര: ‘ഷാരി അല്‍ അഷ’ (അല്‍ അഷാ സ്ട്രീറ്റ്), മികച്ച കോമഡി പരമ്പര: ‘യവ്മിയത്ത് റജുല് അനിസ്’ (ഡയറീസ് ഓഫ് എ ബാച്ചിലര്‍), മികച്ച നടന്: ഖാലിദ് സഖര്‍ (ഷാരി അല്‍ അഷ), മികച്ച നടി: ഇല്‍ഹാം അലി (ഷാരി അല്‍ അഷ), വളര്‍ന്നുവരുന്ന മികച്ച താരം: അഹമ്മദ് സയീദ് (പുരുഷ യുവ വിഭാഗം- ‘വുഹുഷ്’ ബീസ്റ്റ്സ്), അലാ സലിം (സ്ത്രീ യുവ വിഭാഗം- (ഷാരി അല്‍ അഷ), മികച്ച തിരക്കഥ: ബദ്രിയ അല്‍ ബിഷ്ര്, ഓസ്ലെം യുസെല്‍ (ഷാരി അല്‍…
മനാമ: ബഹ്റൈനില്‍ പുതിയ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ്, വിപുലീകരണം, സേവനങ്ങളില്‍ പുതിയ ഘട്ടങ്ങള്‍ ചേര്‍ക്കല്‍ എന്നിവയ്ക്ക് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അംഗീകാരം നല്കി.’ജൂഡ് കിന്റര്ഗാര്ട്ടന്’ സ്ഥാപിക്കാനുള്ള ലൈസന്‍സ്, പാംസ് സ്കൂളില്‍ ഏഴാം ക്ലാസ് കൂട്ടിച്ചേര്‍ക്കാനുള്ള ലൈസന്‍സ്, ഡെല്‍മണ്‍ സ്കൂളില്‍ ഇന്റര്‍മീഡിയറ്റ് ആരംഭിക്കാനുള്ള ലൈസന്‍സ്, ന്യൂ ജനറേഷന് സ്കൂളില്‍ സെക്കന്‍ഡറി കോഴ്സ് ആരംഭിക്കാനുള്ള ലൈസന്‍സ് എന്നിവ ഇതിലുള്‍പ്പെടുന്നു.ഉയര്‍ന്ന നിലവാരമുള്ള ദേശീയ വിദ്യാഭ്യാസം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണമുള്ള കോഴ്സുകള്‍ ലഭ്യമാക്കാനും പൊതു, സ്വകാര്യ മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലുള്ള അല്‍ ദാന നാടക അവാര്‍ഡ് 2025ന്റെ രണ്ടാം പതിപ്പിനുള്ള ജൂറിയെ സംഘാടക സമിതി പ്രഖ്യാപിച്ചു.ബഹ്റൈന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഡോ. ബര്‍വീന്‍ ഹബീബ് അധ്യക്ഷയായ ജൂറിയില്‍ ഗള്‍ഫിലെ നാടക-മാധ്യമ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്നു. അര്‍ത്ഥവത്തായതും ഉയര്‍ന്ന നിലവാരമുള്ളതുമായ സൃഷ്ടികളെ പ്രോത്സാഹിപ്പിച്ചും യഥാര്‍ത്ഥ പ്രതിഭകളെ അംഗീകരിച്ചും ഈ അവാര്‍ഡ് മേഖലയിലെ നാടകരംഗത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ഡോ. ബര്‍വീന്‍ പറഞ്ഞു.ബഹ്റൈന്‍ സംവിധായകന് അഹമ്മദ് യാക്കൂബ് അല്‍ മുഖ്ല, എഴുത്തുകാരനും സംവിധായകനുമായ ശൈഖ് സുഹ അല്‍ ഖലീഫ, നടനും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം അല്‍ ഇസ്താദ്, നിര്‍മ്മാതാവും സംവിധായകനുമായ ഉസാമ സെയ്ഫ്, ഒമാനി നടന് ഫാരിസ് അല്‍ ബലൂഷി എന്നിവരുള്‍പ്പെടെ ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരു കൂട്ടം പ്രഗത്ഭര്‍ ഈ വര്‍ഷത്തെ…
മനാമ: ബഹ്റൈനിലെ സാറില്‍ ദമ്പതിമാരുടെയും ഒരു കുഞ്ഞിന്റെയും മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനമോടിച്ചയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി.കേസില്‍ വിചാരണ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ലഹരിയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര് റോഡിലേക്കു മറിഞ്ഞ് ഒരു കുടുംബം സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ദമ്പതിമാര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിലൊരു കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.ഈ അപകടം രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കുന്നതിനുള്ള ശിക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് വ്യാപകമായി ഉയരുകയുണ്ടായി.
മനാമ: ബഹ്റൈന്‍ ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ (ഐ.എസ്.ഡി.ബി) ധനസഹായത്തോടെ ബഹ്റൈനിലെ ജസ്രയില്‍ പുതിയ പവര്‍ സ്റ്റേഷന് സ്ഥാപിക്കാനുള്ള കരാര്‍ സംബന്ധിച്ച നിയമത്തിന് 2025 (26) രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്കി.നേരത്തെ ശൂറ കൗണ്‍സിലും പ്രതിനിധി സഭയും അംഗീകാരം നല്കിയ ഈ നിയമം 400 കിലോവാള്ട്ടില് പ്രവര്‍ത്തിക്കുന്ന പുതിയ പവര്‍ സ്റ്റേഷന് നിര്‍മാണത്തിന് പച്ചക്കൊടി കാണിക്കുന്നതാണ്. ഇതില്‍ ഒരു ചട്ടക്കൂട് കരാര്‍, ഒരു ഏജന്‍സി കരാര്‍, ബഹ്റൈന്‍ സര്‍ക്കാരും ഐ.എസ്.ഡി.ബിയും തമ്മിലുള്ള ഗാരന്റി കരാര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ കരാറുകളില്‍ ആദ്യം ഒപ്പുവെച്ചത് 2024 സെപ്റ്റംബര്‍ 9നാണ്.കരാറുകള്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ബാധ്യസ്ഥരാണ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് നിയമം പ്രാബല്യത്തില്‍ വരും.
മനാമ: ബഹ്റൈനില്‍ അളവുകളും തൂക്കങ്ങളും സംബന്ധിച്ച നിയമ ഭേദഗതി അംഗീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (27) പുറപ്പെടുവിച്ചു. ശൂറ കൗണ്‍സിലിന്റെയും പ്രതിനിധി സഭയുടെയും അംഗീകാരത്തെത്തുടര്‍ന്നാണ് ഉത്തരവ്. 2016ലെ നിയമത്തിലെ (9) ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.പുതുക്കിയ നിര്‍വചനങ്ങള്‍ നിര്‍ബന്ധമാക്കല്‍, ദേശീയ മാനദണ്ഡങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും പുറപ്പെടുവിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍, നാഷണല്‍ കമ്മിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജിയുടെ രൂപീകരണവും പ്രവര്‍ത്തനവും, ഔദ്യോഗിക സ്പെസിഫിക്കേഷനുകളുടെ അനധികൃത ഉപയോഗത്തിനോ വില്‍പ്പനയ്ക്കോ ഉള്ള പിഴകള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്തിക്കൊണ്ടാണ് നിയമ ഭേദഗതി. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.