- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ബെനിഫിറ്റുമായി സഹകരിച്ച് ‘കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം’ ആരംഭിച്ചു.ക്രെഡിറ്റ് മാര്‍ക്കറ്റില്‍ സുതാര്യത വര്‍ധിപ്പിക്കാനും ബിസിനസുകളുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ബഹ്റൈനിലെ സംരംഭങ്ങളുടെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ സ്ഥിതി പ്രതിഫലിപ്പിക്കുന്ന കൂടുതല്‍ കൃത്യവും സുതാര്യവുമായ ക്രെഡിറ്റ് വിലയിരുത്തലുകള്‍ നല്‍കാനാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശ്വസനീയമായ ഡാറ്റയുടെയും ഏകീകൃത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഫണ്ടിംഗ് അനുവദിക്കാന്‍ വായ്പ നല്‍കുന്നവരെ പ്രാപ്തരാക്കുന്നതിനൊപ്പം ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് അവരുടെ ബിസിനസുകള്‍ വികസിപ്പിക്കാന്‍ ഒരു അധിക ധനസഹായ ഓപ്ഷന് ഇതുവഴി ലഭിക്കും.
മനാമ: ഇറാഖ് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച കോര്‍ഡിനേറ്റ് പട്ടികയിലും ഭൂപടത്തിലും കുവൈത്തിന്റെ സമുദ്രമേഖലകളിലുള്ള കടന്നുകയറ്റത്തെ ബഹ്റൈന്‍ അപലപിച്ചു.കുവൈത്തും ഇറാഖും അവരുടെ ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെ ഗതി പരിഗണിക്കാനും അന്താരാഷ്ട്ര നിയമത്തിന്റെ നിയമങ്ങളും തത്വങ്ങളുമനുസരിച്ച്, പ്രത്യേകിച്ച് 1982ലെ യു.എന്‍. സമുദ്ര നിയമ കണ്‍വെന്‍ഷന്റെ വ്യവസ്ഥകളനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകള്‍, കരാറുകള്‍, ഉഭയകക്ഷി ധാരണാപത്രങ്ങള്‍ എന്നിവയ്ക്കനുസൃതമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഇറാഖിനോട് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്.എ) ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ 81 തൊഴിലാളികളെ നാടുകടത്തി.1,514 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 24 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എ.ആര്.എ. അറിയിച്ചു.
മനാമ: ബഹ്റൈനില്‍ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അവബോധ ശില്പശാല സംഘടിപ്പിച്ചു.റീജ്യണല്‍ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ കോമ്പാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ്, റിക്രൂട്ട്മെന്റ് ഓഫീസുകള്‍, ട്രാന്സാക്ഷന് ക്ലിയറന്‍സ് ഓഫീസുകള്‍, ലേബര്‍ സപ്ലൈ ഏജന്‍സികള്‍ എന്നിവര്‍ക്കു വേണ്ടിയാണ് ശില്പശാല നടത്തിയത്. 53 ഓഫീസുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത ശില്പശാലയില് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷനില്‍നിന്നുള്ള സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരായ ബാദി ജബീല്‍, ഫാത്തിമ അല്‍ ഖത്തം എന്നിവര്‍ സംസാരിച്ചു.
മനാമ: ബഹ്റൈനിന്റെ വടക്കന്‍ സമുദ്രാതിര്‍ത്തിക്കടുത്ത് കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു.43കാരനായ ബഹ്റൈനിയും 36ഉം 38ഉം വയസ്സുള്ള രണ്ട് ഏഷ്യന്‍ ജീവനക്കാരും സഞ്ചരിച്ച ബോട്ടാണ് കൊള്ളയടിക്കപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കടല്‍ക്കൊള്ളക്കാര്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് ബോട്ട് കൊണ്ടുപോയി അതിലെ സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം ബോട്ട് തിരിച്ചുവിട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
മനാമ: ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വിദ്യാഭ്യാസ പരിശീലന ഗുണനിലവാര അതോറിറ്റി (ബി.ക്യു.എ) മാര്‍ച്ച് 29 മുതല്‍ മാര്‍ച്ച് 31 വരെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ പരീക്ഷകള്‍ നടത്തും. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വേണമെങ്കില്‍ പങ്കെടുക്കാം.പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലുടനീളം വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത അറിവും കഴിവുകളും ദേശീയ പരീക്ഷകള്‍ വിലയിരുത്തും. അറബി, ഇംഗ്ലീഷ്, ഗണിതശാസ്ത്ര കഴിവുകള്‍ എന്നിവയിലാണ് പരീക്ഷ.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയുമായി മന്ത്രി എ.കെ. ശശീന്ദ്രന്.പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് എന്‍.സി.പി. നേതൃത്വമാണ്. ശശീന്ദ്രന് മത്സരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ എന്‍.സി.പി. നേതാവ് മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ താനല്ല തീരുമാനമെടുക്കുക. അത് ജനാധിപത്യവിരുദ്ധമായ നിലപാടാകും. ഞാന്‍ ജനാധിപത്യ വിശ്വാസിയാണ്. ഇടതുമുന്നണിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രവര്‍ത്തകനാണ്. പാര്‍ട്ടി അച്ചടക്കത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നയാളാണ്. പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കും. മത്സരിക്കരുതെന്ന് പറഞ്ഞാല്‍ എത്ര സൗകര്യമുണ്ടെങ്കിലും മത്സരിക്കില്ല. പാര്‍ട്ടിക്ക് ആകെ മൂന്ന് സീറ്റാണുള്ളത്. അത് മാസങ്ങള്‍ക്ക് മുമ്പേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഒരു ദിവസം കമ്മിറ്റി വിളിച്ച് ആലോചിച്ചാല്‍ തീരുമാനിക്കാവുന്ന ചെറിയൊരു കാര്യമാണത്. ആ സമയത്ത് തന്റെ പ്രശ്നങ്ങള്‍ നല്ലതും ചീത്തയും രണ്ടും പറയും. രണ്ടും പറഞ്ഞിട്ട് ഏതാണ് നല്ലതെന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനിച്ചാല്‍ എത്ര ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും ഏറ്റെടുക്കുമെന്നും ശശീന്ദ്രന്…
മുഹറഖില്‍ വഴിവിളക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം
മനാമ: ബഹ്റൈനിലെ മുഹറഖില്‍ വഴിവിളക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചു.മുഹറഖിന്റെ ചില ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ കുറവാണെന്നും ഇത് റോഡ് സുരക്ഷയ്ക്കും കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും ചില കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചത്.ബ്ലോക്ക് 206ലെ റോഡ് 607ല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കൗണ്‍സിലര്‍ ദലാല്‍ അല്‍ മേഘാവി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വെളിച്ചം കുറഞ്ഞ ഇടമാണിതെന്നും അവര്‍ പറഞ്ഞു.
മനാമ: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നിയന്ത്രണം പ്രയോഗിക്കുന്നത് സ്വീകാര്യമാണെന്ന ഇസ്രായേലിലെ അമേരിക്കന്‍ അംബാസഡറുടെ പ്രസ്താവനയെ ബഹ്റൈനടക്കമുള്ള അറബ് രാജ്യങ്ങള്‍ അപലപിച്ചു.പ്രസ്താവനയെ അപലപിച്ചുകൊണ്ട് സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാന്, തുര്‍ക്കി, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ലെബനാന്, സിറിയ, പലസ്തീന് സ്റ്റേറ്റ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി), ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് (എല്‍.എ.എസ്), ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സില്‍ (ജി.സി.സി) എന്നിവയും പ്രസ്താവന പുറപ്പെടുവിച്ചു.അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതുമായ ഇത്തരം അപകടകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്ന് പ്രസ്താവനകളില്‍ പറഞ്ഞു.അംബാസഡറുടെ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ദര്‍ശനത്തിനും ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമഗ്ര പദ്ധതിക്കും കടകവിരുദ്ധമാണെന്ന് മന്ത്രാലയങ്ങള്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകുന്നത് തടയുകയും പലസ്തീന് ജനതയ്ക്ക് അവരുടേതായ ഒരു സ്വതന്ത്ര…
മുന്‍ ഭാര്യയുടെ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചെന്ന കേസ്: യുവാവിനെ വെറുതെ വിട്ടു
മനാമ: ബഹ്റൈനില്‍ മുന്‍ ഭാര്യയുടെ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചെന്ന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോവര്‍ ക്രിമിനല്‍ കോടതി യുവാവിനെ വെറുതെ വിട്ടു.മുന്‍ ഭര്‍ത്താവായ യുവാവ് തന്റെ സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, മറ്റുചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.എന്നാല്‍ ഫോണും വാച്ചും ഇയര്‍ഫോണും മറ്റും മുന്‍ ഭാര്യ തനിക്ക് സമ്മാനമായി നല്‍കിയതാണെന്ന് യുവാവ് പോലീസില്‍ കോടതിയിലും മൊഴി നല്കി. സ്വര്‍ണാഭരണങ്ങള്‍ തങ്ങള്‍ പിണങ്ങിയ ശേഷം അവര്‍ വീട്ടില്‍ ഉപേക്ഷിച്ചുപോയതാണെന്നും അത് തിരികെ നല്കുന്നതില് തനിക്ക് എതിര്‍പ്പില്ലെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്.
