- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
- സ്ത്രീകളുടെ ചാംപ്യനാകാനാണ് മോദിയുടെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
- അമേരിക്ക നയം മാറ്റുന്നു, ഇനി ബോംബല്ല, ഇറാന്റെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
- വനിത സംവരണ ഭേഗതി ബില്‍, എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; മോദി
- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
Author: news editor
മനാമ: ഇറാന്റെ ആക്രമണം മൂലമുള്ള സംഘര്‍ഷാവസ്ഥയിലും ബഹ്റൈനില്‍ പഴം, പച്ചക്കറി വിപണികള്‍ സജീവം.നിലവിലെ സാഹചര്യത്തിലും കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല. നാരങ്ങ, കാരറ്റ്, വെള്ളരി തുടങ്ങിയ ചില ഇനങ്ങള്‍ക്ക് മാത്രമാണ് നേരിയ വിലവര്‍ധനയുണ്ടായത്. കയറ്റുമതിയിലെ കാലതാമസമോ വിതരണത്തിലെ വ്യതിയാനമോ ആണ് ഇതിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിപണിയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും അവര്‍ പറയുന്നു.പലചരക്ക് സാധനങ്ങളും വിപണികളില്‍ ആവശ്യത്തിനു ലഭ്യമാണ്. ഈ ഇനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായിട്ടില്ല.
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ മാര്‍ച്ച് 9 മുതല്‍ 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) മാറ്റിവെച്ചു.ഗള്‍ഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.മാര്‍ച്ച് 10ന് സ്ഥിതിഗതികള്‍ വീണ്ടും അവലോകനം ചെയ്യും. മാര്‍ച്ച് 12 മുതല്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ സംബന്ധിച്ച് അവലോകത്തിനു ശേഷം തീരുമാനമെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇറാന്റെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കിടരുത്: ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്
മനാമ: ഇറാന്റെ ആക്രമണങ്ങളുടെയോ അവയുടെ അനന്തരഫലങ്ങളോ പ്രതികരണ പ്രവര്‍ത്തനങ്ങളുടെയോ സ്ഥലങ്ങളുടെയോ അധികാരികള്‍ സ്വീകരിച്ച സുരക്ഷാ നടപടികളുടെയോ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ബഹ്റൈനിലെ ജനങ്ങള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി.ഇവ പങ്കിടുന്നത് ഇത് ദേശീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. ബഹ്റൈനിലെ നിയമപ്രകാരം അത്തരം ചിത്രങ്ങളോ ദൃശ്യങ്ങളോ പങ്കിടുന്നത് ക്രിമിനല്‍ കുറ്റമാണ്. ഏതെങ്കിലും വിധത്തില്‍ അവ പ്രചരിപ്പിക്കുന്ന ആരെയും അവ സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച വ്യക്തിക്ക് തുല്യമായി കണക്കാക്കുകയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ക്ക് വിധേയമാക്കുകയും ചെയ്യും.ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. ഈ അസാധാരണ സാഹചര്യത്തില്‍ സുരക്ഷ നിലനിര്‍ത്താനും സാമൂഹിക സ്ഥിരത ഉറപ്പാക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന ഫലപ്രദമായ നടപടികളെ പിന്തുണയ്ക്കുന്ന രീതിയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 92 മിസൈലുകളും 151 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ യുദ്ധസന്നദ്ധതയിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ അവഗണിച്ച് 2012ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പര്‍ 35 ലംഘിച്ച് അന്യായമായി നിരവധി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ വകുപ്പ് ഒരു ഭക്ഷണശാല അടച്ചുപൂട്ടി. കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കണ്ടെത്തി. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ മറ്റൊരു ലംഘനമാണ്.ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് ഹാനികരമോ വിപണി സ്ഥിരതയെ തടസ്സപ്പെടുത്തുന്നതോ ആയ ഒരു നടപടിയും അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മനാമ: സമൂഹമാധ്യമം ദുരുപയോഗം ചെയ്തതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് നാലു വ്യക്തികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട സൈനിക സൈറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തികള്‍ വീഡിയോകള്‍ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു. നിയമലംഘനത്തിന് തുല്യമായ രീതിയില്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി അവ പ്രചരിപ്പിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായി.ഇത്തരം ഉള്ളടക്കങ്ങളുടെ പ്രചാരണം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളില്‍ ഭയം പ്രചരിപ്പിക്കുകയും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകുകയും ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
എസ്.സി.എച്ച്. ചെയര്‍മാനും ആരോഗ്യ മന്ത്രിയും കേന്ദ്ര മെഡിക്കല്‍ സപ്ലൈ വെയര്‍ഹൗസുകള്‍ പരിശോധിച്ചു
മനാമ: ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനൊപ്പം ഷിഫ നാഷണല്‍ മെഡിക്കല്‍ സപ്ലൈയുടെ സെന്‍ട്രല്‍ വെയര്‍ഹൗസുകള്‍ പരിശോധിച്ചു.ബഹ്റൈനിലെ മെഡിക്കല്‍ വിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും കാര്യക്ഷമതയും സുസ്ഥിര ലഭ്യതയും ഉറപ്പാക്കാനും ആരോഗ്യ മേഖലയുടെ തുടര്‍ച്ചയായ വികസനത്തിനും ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കാനും പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.ആരോഗ്യ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും വിതരണത്തില്‍ ഉയര്‍ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാനുമായി സംഭരണ, വിതരണ സംവിധാനങ്ങളുടെ വികസനം തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.ഔഷധ വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നത് ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ചയെ പിന്തുണയ്ക്കുകയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലുടനീളം സന്നദ്ധത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ഡോ. ജലീല പറഞ്ഞു.
ഇറാന്റെ ആക്രമണങ്ങള്‍: ബഹ്റൈന്റെ അഭ്യര്‍ത്ഥന മാനിച്ച് ന്യൂയോര്‍ക്കില്‍ ഒ.ഐ.സി. യോഗം ചേര്‍ന്നു
ന്യൂയോര്‍ക്ക്: ജി.സി.സി. രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി) ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു.ജി.സി.സിയുടെ 46ാമത് സെഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ബഹ്റൈന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗം നടന്നത്.ഇറാനിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഒ.ഐ.സി. ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരെസ് അല്‍ റുവൈ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു. ആക്രമണങ്ങളെ അപലപിച്ചും ജി.സി.സി. രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രസ്താവനകള്‍ പുറപ്പെടുവിച്ച ഒ.ഐ.സി. അംഗരാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും പ്രസക്തമായ അന്താരാഷ്ട്ര കരാറുകളുടെയും തത്വങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും ലംഘനമാണെന്ന് ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഏതൊരു ശ്രമവും പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സാമ്പത്തിക സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയുടെ 80ാമത് ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് അന്നലീന ബെയര്‍ബോക്കുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.നിലവില്‍ ജി.സി.സിയുടെ 46ാമത് സെഷന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്റൈന്റെ പ്രതിനിധി എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവായ് ആണ് ജി.സി.സി. പ്രതിനിധി സംഘത്തെ നയിച്ചത്.എല്ലാ ജി.സി.സി. രാജ്യങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഇറാനിയന്‍ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ അംബാസഡര്‍ അല്‍ റുവൈ മറ്റു ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ക്കൊപ്പം ജനറല്‍ അസംബ്ലി പ്രസിഡന്റിനെ അറിയിച്ചു. പൊതു സംവിധാനങ്ങള്‍, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെ ആക്രമണങ്ങള്‍ ബാധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണവും മദ്ധ്യസ്ഥതയും സാധ്യമാക്കുന്നതിന് ജി.സി.സി. രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ വെളിച്ചത്തില്‍ വിവേചനരഹിതമായ ഈ ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്പക്ക തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.ജി.സി.സി.…
മനാമ: ബഹ്റൈനും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാഷ്ട്രങ്ങള്‍ക്കും നേരെ നടന്ന ഇറാന്റെ ആക്രമണങ്ങളെ ബഹ്റൈന്‍ ശൂറ കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്പക്ക തത്വങ്ങളുടെയും ലംഘനമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.രാജ്യങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിക്ക് (ബി.എന്‍.എ) നല്കിയ പ്രസ്താവനയില്‍ അംഗങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ പ്രതിരോധ സേനയെയും ആഭ്യന്തര മന്ത്രാലയത്തെയും അവര്‍ അഭിനന്ദിച്ചു.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമായി ദേശീയ ഐക്യം ശക്തിപ്പെടുത്തേണ്ടത് പ്രാദേശിക സാഹചര്യത്തിന്റെ ആവശ്യമാണെന്ന് ശൂറ കൗണ്‍സിലിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയര്മാന് ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഖലീഫ പറഞ്ഞു.അന്താരാഷ്ട്ര നിയമങ്ങളെയും നല്ല അയല്പക്ക തത്വങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ ഒരു ആക്രമണമാണിതെന്ന് ശൂറ കൗണ്‍സിലിലെ യുവജനകാര്യ സമിതി ചെയര്മാന് റെദ ഇബ്രാഹിം മോണ്ഫറേദി പറഞ്ഞു.ഔദ്യോഗിക അധികാരികള്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും സ്ഥിരീകരിച്ച…
