- നിയമം ലംഘിച്ച് ഡ്രൈവിംഗ്: നിരവധി പേര് പിടിയിലായി
- ചികിത്സ കിട്ടാതെ കുഞ്ഞിന്റെ മരണം: പ്രവാസി ദമ്പതികള്‍ക്ക് മൂന്നു വര്‍ഷം തടവ്
- ബഹ്റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്ക്: നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ബഹ്റൈന്‍ ഉപഗ്രഹം അല്‍ മുന്തര് പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യ ചിത്രം ഉപപ്രധാനമന്ത്രിക്ക് സമ്മാനിച്ചു
- ശബരിമല യുവതി പ്രവേശനം: എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച്, 350 ഓളം അശ്ലീല വിഡിയോകള്‍ പകർത്തിയ 19കാരന് പിടിയില്‍
- ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഐ.ബി. പ്രോഗ്രാമിനെക്കുറിച്ച് വെബ്പേജ് ആരംഭിച്ചു
- ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലെ തകരാറ് പരിഹരിച്ചു
Author: news editor
ആശാ വര്‍ക്കര്‍മാര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തില്‍: ഭീഷണി മുഴക്കി സി.ഐ.ടി.യു.
കോഴിക്കോട്: തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ഒരു ശതമാനം ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് സി.ഐ.ടി.യുവിന്റെ ഭീഷണി. ആശാ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമയാണ് ഭീഷണി സ്വരത്തില്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട്ട് ആദായനികുതി ഓഫീസിനു മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് പ്രേമ പറഞ്ഞു. ഇന്നു കേരളത്തില്‍ അനുഭവിക്കുന്ന സുഖം രാജ്യത്ത് വേറൊരിടത്തും ഇല്ല. നമ്മള് സമരം ചെയ്യേണ്ടത് കേന്ദ്രത്തിനു മുന്നിലാണ്. കേന്ദ്രത്തിനു മുന്നില്‍ സമരം നടത്തുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണം. കേന്ദ്രം തരേണ്ട ആനൂകൂല്യത്തിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുകയും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചീത്തവിളിക്കുകയും ചെയ്യുന്നതില്‍ എന്തു കാര്യമാണുള്ളത്? കേരളത്തിലെ 26,117 ആശാ വര്‍ക്കര്‍മാരില്‍ 20,355 പേരും സി.ഐ.ടി.യുവില്‍ അംഗങ്ങളാണ്. അവരിലൊരാള്‍ പോലും സമരത്തിനു പോയിട്ടില്ല. പോയവര്‍ കബളിക്കപ്പെട്ടു. സമരം നിങ്ങളുടെ ജോലിയെ ബാധിക്കുന്ന പ്രശ്നമായി മാറും.…
ആദായനികുതിയില്‍ ഇരട്ട നികുതി ഒഴിവാക്കല്‍: ബഹ്റൈന്‍- ഹോങ്കോംഗ് കരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
മനാമ: ആദായനികുതികളില്‍ ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പും ഒഴിവാക്കലും തടയാനുമായി ബഹ്റൈന്‍ ഗവണ്മെന്റും ഹോങ്കോംഗ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയന് ഗവണ്മെന്റും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയമം 2025 (7) പുറപ്പെടുവിച്ചു.നേരത്തെ ശൂറ കൗണ്‍സിലും ജനപ്രതിനിധി കൗണ്‍സിലും ഈ നിയമം പാസാക്കിയിരുന്നു. 2024 മാര്‍ച്ച് 3ന് മനാമയില്‍ ഒപ്പുവെച്ചതും ഈ നിയമത്തോട് ചേര്‍ത്തതുമായ കരാറിന് ഇതോടെ അംഗീകാരമായി. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം പ്രാബല്യത്തില്‍ വരും.
ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കല്‍: ചെറുകിട- ഇടത്തരം സംരംഭക വികസന ബോര്‍ഡ് ദേശീയ സര്‍വേ ആരംഭിച്ചു
മനാമ: ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ചെറുകിട, ഇടത്തരം സംരംഭ (എസ്.എം.ഇ) വികസന കൗണ്‍സില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ദേശീയ സര്‍വേ ആരംഭിച്ചു.സാമ്പത്തിക മേഖലകളിലുടനീളമുള്ള അവസരങ്ങളും വെല്ലുവിളികളും വിലയിരുത്താനും സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്ന ദേശീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും ഈ സര്‍വേ ലക്ഷ്യമിടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെയും എസ്.എം.ഇകളുടെയും മുന്‍നിര കേന്ദ്രമായി ബഹ്റൈനെ മാറ്റാനാണ് കൗണ്‍സില്‍ ശ്രമിക്കുന്നതെന്ന് വ്യവസായ- വാണിജ്യ മന്ത്രിയും എസ്.എം.ഇ. വികസന കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു.ബഹ്റൈന്റെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഈ സംരംഭങ്ങളുടെ സംഭാവന വര്‍ദ്ധിപ്പിക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ദേശീയ തൊഴിലാളികള്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.നിലവില്‍, ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഏകദേശം 93% ചെറുകിട- ഇടത്തരം സംരംഭങ്ങളാണ്.
മനാമ: ബഹ്റൈനില്‍ കുട്ടികളുടെ ടി.വി. ചാനല്‍ തുടങ്ങുന്നതിനും ഡിജിറ്റല്‍ ഉള്ളടക്ക നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുമുള്ള നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി.ഓണ്‍ലൈന്‍ അപകട സാധ്യതകളെക്കുറിച്ചും പ്രായത്തിനനുസരിച്ചുള്ള മാധ്യമങ്ങളുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ച എം.പിമാര്‍ ആശങ്കകള്‍ ഉന്നയിച്ചു.കുട്ടികളുടെ ടി.വിയിലെ പരിപാടികള്‍ പ്രാദേശിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്ന് ഉറപ്പാക്കാനും ഇളംതലമുറ പ്രേക്ഷകര്‍ ഏതൊക്കെ പരിപാടികള്‍ കാണുന്നു എന്നത് നിരീക്ഷിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ ആവശ്യകതകളും അന്താരാഷ്ട്ര കരാറുകളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയായിരിക്കും ചാനല്‍ തുടങ്ങുകയെന്ന് ഡോ. മറിയം അല്‍ ദെയിന്‍ എം.പി. പറഞ്ഞു.
കോഴിക്കോട്: ലോ കോളേജ് വിദ്യാര്‍ത്ഥിനി വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനായി തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.തിങ്കളാഴ്ച വൈകീട്ട് 3.30നാണ് കോഴിക്കോട് നഗരത്തിനടുത്ത വാപ്പോളിത്താഴത്തെ വാടകവീട്ടില്‍ കോഴിക്കോട് ലോ കോളേജ് മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനി തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ മൗസ മെഹ്റിസിനെ (20) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ സഹപാഠികളായ ആറു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയത്. മൗസയുടെ മരണത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായിട്ടില്ല. മൗസയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ ക്ലാസിലുണ്ടായിരുന്ന മൗസ പിന്നീട് ക്ലാസില്‍നിന്നിറങ്ങി. ഉച്ചയ്ക്ക് രണ്ടിന് സഹപാഠിയുമായി കാമ്പസില്‍ സംസാരിച്ചിരിക്കുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. മൂന്നരയോടെ മൗസയുടെ താമസസ്ഥലത്ത് അടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥി എത്തിയപ്പോഴാണ് മൗസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൗസയുടെ ആണ്‍സുഹൃത്ത് കോവൂര്‍ സ്വദേശിയാണെന്ന് അറിയുന്നു. മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇയാള്‍ വിവാഹിതനാണെന്നും…
2024ലെ മികച്ച അറബ് ഒളിമ്പിക് സംഘടനയ്ക്കുള്ള അവാര്‍ഡ് ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിക്ക്
മനാമ: അറബ് ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍, 2024ലെ മികച്ച അറബ് ഒളിമ്പിക് സംഘടനയായിയായി ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയെ (ബി.ഒ.സി) തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ കായിക നേട്ടങ്ങള്‍, ഭരണപരമായ വിജയങ്ങള്‍, മികച്ച സംരംഭങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ്.അറബ് ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റും ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍ അംഗവുമായ അഷ്റഫ് മഹ്്മൂദ്, ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബി.ഒ.സി. പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ജി.എ.സ്എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്്മാന് അസ്കര്‍, ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജി എന്നിവര്‍ പങ്കെടുത്തു;ഈ അംഗീകാരത്തില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിമാനം പ്രകടിപ്പിച്ചു. 2024ലെ…
ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കും: സി.പി.എമ്മിനെതിരെ അന്‍വറിന്റെ ഭീഷണി പ്രസംഗം
മലപ്പുറം: സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പി.വി. അന്‍വറിന്റെ ഭീഷണി പ്രസംഗം. തന്നെയും യു.ഡി.എഫ്. പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കുമെന്നും ഇത് ചെറിയൊരു സൂചന മാത്രമാണെന്നും അന്‍വര്‍ ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു.ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ താന്‍ പഠിച്ചിട്ടില്ല. മുന്നില്‍നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. മദ്യവും മയക്കുമരുന്നും നല്കി സി.പി.എം. പ്രവര്‍ത്തകരെ തന്റെയും യു.ഡി.എഫ്. പ്രവര്‍ത്തകരുടെയും നേരെ ഇറക്കിവിട്ടാല്‍ വീട്ടില്‍ക്കയറി ആക്രമിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സി.പി.എം. ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി അന്‍വര്‍ ആരോപിച്ചു. കുടുംബമടക്കം തീര്‍ത്തുകളയുമെന്ന് വോയ്സ് സന്ദേശത്തിലൂടെ ഭീഷണി മുഴക്കി. സി.പി.എം. ഭീഷണിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട്ട് റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സി.പി.എം. നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സമരത്തില്‍ പങ്കെടുത്ത വലിയ നേതാക്കളെ ഒഴിവാക്കിയാണ് കേസെടുത്തത്.കേന്ദ്ര അവഗണനയ്ക്കെതിരെ മാനാഞ്ചിറ ആദായനികുതി ഓഫീസിന് മുന്നിലെ റോഡ് തടസ്സപ്പെടുത്തി നടത്തിയ ഉപരോധത്തില്‍ സംഘാടകര്‍ക്കെതിരെയാണ് കേസ്. ഗതാഗതം തടസ്സപ്പെടുത്തി റോഡിലാണ് കസേരയിട്ടത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും സി.പി.എം. നേതാക്കളായ പി. നിഖില്‍, കെ.കെ. ദിനേശ്, കെ.കെ. മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്, കെ.ടി. ഇസ്മയില്‍ എന്നിവരുടെ പേരിലാണ് കേസ്. സമരത്തിന് നേതൃത്വം നല്കിയ എ. വിജയരാഘവന്, ജില്ലാ സെക്രട്ടറി എം. മെഹബൂബ് തുടങ്ങിയവരെ പ്രതിചേര്‍ത്തിട്ടില്ല.കാടിറങ്ങിവരുന്ന ആനയുടെ ഉടമസ്ഥന് പിണറായി വിജയനല്ലെന്നും മനുഷ്യനും വന്യജീവികളുമായുള്ള സംഘര്‍ഷം ലോകമെങ്ങുമുള്ള പ്രതിഭാസമാണെന്നും സമരം ഉദ്ഘാടനം ചെയ്ത എ. വിജയരാഘവന് പറഞ്ഞു. വനനിയമങ്ങള്‍ മാറ്റിയെഴുതാനാണെങ്കില് അത് ചെയ്യേണ്ടത് നരേന്ദ്രമോദിയാണ്, പിണറായി വിജയനല്ല. ആശാ വര്‍ക്കര്‍മാര്‍ പാവങ്ങളാണ്. അവര്‍ക്ക് ഇത്രയെങ്കിലും ഓണറേറിയം ലഭിക്കുന്നത് കേരളത്തിലാണ്. ആശാ വര്‍ക്കര്‍മാരെ മുന്നില്‍ നിര്‍ത്തി നടത്തുന്നത് സ്പോണ്‍സേര്‍ഡ് സമരമാണെന്നും വിജയരാഘവന്…
മനാമ: അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ പെണ്മക്കളായ ലെയ്ല അലിയേവയും അര്‍സു അലിയേവയും പ്രസിഡന്റിന്റെ അസിസ്റ്റന്റ് അനാര്‍ അലക്ബറോവും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ സഖിര്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു.’മദര്‍ നേച്ചര്‍’ ഇന്റര്‍നാഷണല്‍ ആര്‍ട് എക്സിബിഷനില്‍ പങ്കെടുക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്സ് ചെയര്മാന് ഷെയ്ഖ് റാഷിദ് ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ ക്ഷണപ്രകാരം അവര്‍ ബഹ്റൈന്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു കൂടിക്കാഴ്ച. ബഹ്റൈന്റെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ലെയ്ലയും അര്‍സു അലിയേവയും പ്രസിഡന്റ് അലിയേവിന്റെ ആശംസകളും അഭിനന്ദനങ്ങളും രാജാവിനെ അറിയിച്ചു.ലെയ്ലയെയും അര്‍സു അലിയേവയെയും രാജാവ് സ്വാഗതം ചെയ്യുകയും ബഹ്റൈനില്‍ അവര്‍ക്ക് സന്തോഷകരമായ താമസം ആശംസിക്കുകയും ചെയ്തു. അസര്ബൈജാന് ജനതയ്ക്ക് കൂടുതല്‍ വികസനവും സമൃദ്ധിയും ആശംസിച്ചുകൊണ്ട് അസര്ബൈജാന് പ്രസിഡന്റിന് രാജാവ് ആശംസകള്‍ നേര്‍ന്നു.
അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ നേപ്പാള്‍ എംബസി, നേപ്പാളി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ബഹ്റൈനിലെ നേപ്പാളി സമൂഹത്തിനായി അല്‍ ഹിലാല്‍ മനാമ സെന്‍ട്രല്‍ ബ്രാഞ്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മനാമ സെന്‍ട്രലില്‍ നടന്ന പരിപാടി നേപ്പാള്‍ അംബാസഡര്‍ തീര്‍ത്ഥ രാജ് വാഗ്ലെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നേപ്പാളി ക്ലബ് പ്രസിഡന്റ് ദീപക് ഗുരുങ്, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, മാര്‍ക്കറ്റിംഗ് മേധാവി ഉണ്ണി, മനാമ സെന്‍ട്രല്‍ ബ്രാഞ്ച് മേധാവി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, എസ്ജിപിടി (കരള്‍), ക്രിയാറ്റിനൈന്‍ (വൃക്ക), യൂറിക് ആസിഡ് ലെവല്‍, സൗജന്യ ഡോക്ടര്‍ കണ്സള്ട്ടേഷന് എന്നിവയുള്‍പ്പെടെ നിരവധി പരിശോധനകള്‍ നടന്നു. 350ലധികം പേര് പങ്കെടുത്തു.പങ്കെടുത്ത എല്ലാവര്ക്കും പ്രിവിലേജ് കാര്‍ഡുകള്‍ വിതരണം ചെയ്തു. അല്‍ ഹിലാലില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു.
