Author: News Desk

മനാമ: അമേരിക്ക, റഷ്യ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുവന്ന് അബുദാബിയിൽ യു.എ.ഇ. ആതിഥേയത്വം വഹിച്ച ത്രികക്ഷി ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു.ഇതിന്റെ ഫലമായി അമേരിക്കൻ മദ്ധ്യസ്ഥതയിൽ റഷ്യയ്ക്കും ഉക്രെനിയിനിനുമിടയിൽ 314 തടവുകാരെ കൈമാറാനുള്ള കരാർ ഒപ്പിട്ടു.ഉക്രേനിയൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ഒരു നല്ല ചുവടുവെപ്പാണ് ഈ കരാറെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.യൂറോപ്യൻ ഭൂഖണ്ഡത്തിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നീതിയുക്തവും സമഗ്രവുമായ സമാധാനവും സുസ്ഥിരമായ അഭിവൃദ്ധിയും ഏകീകരിക്കാനും ഉതകുന്ന വിധത്തിൽ സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും സമഗ്രവും ശാശ്വതവുമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ബഹ്‌റൈൻ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് വിട്ടയച്ച് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ല എന്ന് പറഞ്ഞ അടൂർ പ്രകാശ് വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ രോഷാകുലനായി. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി, ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി…

Read More

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) സ്ഥാപിതമായതിന്റെ 58-ാം വാർഷികത്തോടനുബന്ധിച്ച് മുഹറഖ് ഗവർണറേറ്റിലെ മറാസി ഗാലേറിയയിൽ സൈനിക ബാൻഡ് ആഘോഷം നടത്തി.ബി.ഡി.എഫ്. മിലിട്ടറി ബാൻഡിന്റെ സംഗീത പ്രകടനങ്ങളും വനിതാ മിലിട്ടറി ബാൻഡിന്റെ അകമ്പടിയോടെ തത്സമയ സംഗീതവും സൈനിക മാർച്ചും പരിപാടിയിലുണ്ടായിരുന്നു. ബഹ്‌റൈന്റെ പൈതൃകത്തിൽനിന്നും പരമ്പരാഗത നാടോടിക്കഥകളിൽനിന്നും പ്രചോദനമുൾക്കൊണ്ട് തിരഞ്ഞെടുത്ത ദേശീയ സംഗീത ശകലങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

Read More

ചെന്നൈ: ആദായ നികുതി കേസിൽ നടൻ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും വിജയ്‍യുടെ ഹർജി തള്ളുകയും ചെയ്തു. 1.5 കോടി രൂപ വിജയ് പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. 2015-16ലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിന് വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. നടൻ സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന ആദായ നികുതി വകുപ്പ് വാദം ശരിവെച്ചു. റെയ്ഡ് നടത്തിയത് കൊണ്ടാണ് 15 കോടി രൂപയ്ക്ക് നികുതി അടക്കാൻ തയാറായത് എന്ന് ആദായ നികുതി വകുപ്പ് വാദിച്ചിരുന്നു. 2015-16 ലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നത്. പുലി സിനിമയിൽ അഭിനയിച്ചതിനു പണം ആയി നേരിട്ട്  വാങ്ങിയ 4.93 കോടി രൂപ ഉൾപെടുത്തിയില്ലെന്നാണ് ഐടി വകുപ്പിന്റെ കണ്ടെത്തൽ. ചെക് ആയി വാങ്ങിയ 16 കോടി ആണ് വിജയ് പ്രതിഫലം ആയി കാണിച്ചിരുന്നത്. 2015ൽ വിജയ്‍യുടെ വീട്ടിലെ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തതിനെ…

Read More

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍ക്കാര്‍ നീക്കത്തെ സര്‍വീസ് സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച അവധിയാക്കുന്നതിന് പകരം, മറ്റു പ്രവൃത്തിദിനങ്ങളിലെ സമയം കൂട്ടുന്നതിനെ സര്‍വീസ് സംഘടനകളും ജീവനക്കാരും എതിര്‍ത്തേക്കും. നിലവില്‍ രണ്ടാം ശനിയാഴ്ച അവധിയാണ്. വര്‍ഷം 40 ശനിയാഴ്ചകളാണ് പുതുതായി അവധി ദിനമാകുക. ഇത്രദിവസം അവധിയാകുമ്പോള്‍ പകരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കേണ്ടതായി വരും. രാവിലെ 45 മിനിറ്റ്, വൈകീട്ട് 15 മിനിറ്റ് എന്നിങ്ങനെ കൂട്ടുന്നതാണ് ആലോചനയിലുള്ളത്. ശനിയാഴ്ച അവധിയാകുന്നതിനാല്‍, ജീവനക്കാരുടെ കാഷ്വല്‍ ലീവ്, ആര്‍ജിത അവധി എന്നിവയിലും കുറവ് വരുത്തുന്നതും പരിഗണനയിലാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തോട് സര്‍വീസ് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പുള്ളതായി റിപ്പോര്‍ട്ടുണ്ട്. ലീവ് കുറയ്ക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചതും, ഡി…

Read More

മോസ്കോ: ചന്ദ്രനുള്ളതും ഇല്ലാത്തതുമായ രാത്രികൾ സാധാരണമാണ്. എന്നാൽ റഷ്യയിൽ ഒരേ സമയം 4 ചന്ദ്രന്മാർ പ്രത്യക്ഷപ്പെട്ട സംഭവം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ആകാശത്തിലെ ഈ അത്ഭുത കാഴ്ച ലോകം മുഴുവൻ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. സെൻ്റ് പീറ്റേഴ്സ്ബർഗിൽ കണ്ട ഈ അപൂർവ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘പാരാസെലീൻ’ എന്ന പ്രകൃതി പ്രതിഭാസം ‘പാരാസെലീൻ’ എന്ന പ്രകൃതി പ്രതിഭാസമാണ് ആകാശത്തിലെ അത്ഭുത കാഴ്ചയ്ക്ക് കാരണം. അതായത്, ഒരൊറ്റ ചന്ദ്രൻ നാല് ചന്ദ്രന്മാരായി കാണപ്പെടുന്നു. ഇതിന് സഹായിക്കുന്നത് അവിടുത്തെ കാലാവസ്ഥയാണ്. സാധാരണയായി ശൈത്യകാലത്ത് സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പാരാസെലീൻ. റഷ്യയിൽ ഇപ്പോൾ കടുത്ത തണുപ്പാണ്. അതിനാൽ അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറിയിരിക്കുന്നു. ഇവ വളരെ നേർത്ത പാളിയായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയില്ല. ഇങ്ങനെയുള്ള കാലാവസ്ഥയിൽ ചന്ദ്രരശ്മികൾ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

Read More

തിരുവനന്തപുരം: കേരളത്തിലെ ഗതാഗത രംഗത്ത് നാഴികക്കല്ലാകാന്‍ ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു. കോവളം-ബേക്കല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ദേശീയ ജലപാതയുടെ ആക്കുളം-ചേറ്റുവ പാത ഈ മാസം കമ്മീഷന്‍ ചെയ്യാനാണ് നീക്കം. ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. കഠിനംകുളം തടാകത്തില്‍ സീപ്ലെയിന്‍ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരിക്കും ചടങ്ങ്. കേരളത്തിന്റെ കായലുകളിലെ സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുക എന്നതുള്‍പ്പെടെയാണ് ഉദ്ഘാടന ചടങ്ങിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാഗങ്ങള്‍ ഫെബ്രുവരി 20 ഓടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സീപ്ലെയിനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്കുളത്ത് വന്നിറങ്ങുന്ന നിലയിലാണ് പരിപാടികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സിയാല്‍ ഉള്‍പ്പെടെയുള്ളവര്‍. തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 225 കിലോമീറ്റര്‍ വരുന്നതാണ് കമ്മീഷന്‍ ചെയ്യുന്ന നിര്‍ദിഷ്ട ജലപാത. ഗതാഗതം, ടൂറിസം, ചരക്ക് നീക്കം, സാമ്പത്തിക…

Read More

തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.30 ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തനിക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും, ചിക്കൻ​ഗുനിയ ബാധിച്ചിരിക്കുകയാണെന്നും നടൻ പറഞ്ഞു. നടനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിക്കൽ, പ്രാഥമിക ശുശ്രൂഷ നൽകാതിരിക്കൽ, അപകടമുണ്ടായശേഷം വാഹനം നിർത്താതെ പോയി, പൊലീസിനെ വിവരം അറിയിച്ചില്ല തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം, മദ്യപിച്ചെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റവർ പറയുന്നു. ഇന്നലെ രാത്രി 9. 45 ഓടെയാണ് മണിയൻപിള്ള രാജു ഓടിച്ച കാർ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവർ സ്വകാര്യ…

Read More

കൊച്ചി : ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 1. 45 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ സംബന്ധിക്കും. വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇന്നത്തെ യോഗത്തില്‍ നിര്‍ണായകമാകും. ഇന്ന് എറണാകുളം ജില്ലയിലും നാളെ തൃശൂര്‍ ജില്ലയിലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. ഇന്നു വൈകീട്ട് നാലിന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എറണാകുളം- ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ സംബന്ധിക്കും. വൈകീട്ട് 5.30 ന് പാലാരിവട്ടം റിനൈ ഹോട്ടലില്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടേയും ജില്ല പ്രസിഡന്റുമാരുടേയും മോര്‍ച്ച അധ്യക്ഷന്മാരുടേയും യോഗത്തിലും…

Read More

വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ START പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമ്മികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ് എന്നും മാർപാപ്പ പറഞ്ഞു. 2010ൽ പ്രാഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്. കരാർ പുതുക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ടത്.

Read More