Author: News Desk

മനാമ: ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് വേതനം നൽകുന്നത് വൈകുന്നത് സംബന്ധിച്ച് തൊഴിൽ, നിയമകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ലഭിച്ചത് 2,300ലധികം പരാതികൾ.പാർലമെൻ്റിൽ ഹിഷാം അൽ അവാദി എം.പിയുടെ ചോദ്യത്തിന് തൊഴിൽ, നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ൽ 537, 2024ൽ 498, 2023ൽ 455, 2022ൽ 353 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. തൊഴിലാളികൾക്ക് കൃത്യസമയത്തു തന്നെ വേതനം നൽകണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും അതു വൈകുന്നത് സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത. ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചോദിക്കുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളുടെ കോടാനുകോടി…

Read More

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രി പി രാജീവ് പ്രഭാഷണം നടത്തും. കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പതു നിലകളുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി 12 ഓപ്പറേഷൻ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണം ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ​ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി കെട്ടിടത്തിൽ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി…

Read More

തിരുവനന്തപുരം : ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് വ്യവസായി രവി പിള്ള. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്‍ ഞാനുള്‍പ്പെടെ നമ്മളില്‍ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ല എന്നും രവി പിള്ള പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി വളരെയേറെ സംഭാവന ചെയ്യുന്നു. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളാണ് ഏറ്റവും സന്തുഷ്ടരെന്ന് ഞാന്‍ കരുതുന്നു. ഗള്‍ഫിലേക്ക് വന്ന 98% ആളുകളും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ട്. ഈ ബന്ധം നേട്ടത്തിനുവേണ്ടിയല്ല. രാഷ്ട്രീയക്കാരില്‍ നിന്ന് നമുക്ക് ഒന്നും നേടാനില്ല എന്നും രവി പിള്ള പറഞ്ഞു. ഇന്ത്യക്കാരുടെ നിലപാടില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യുഎസിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നിന്റെ ചെയര്‍മാനെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ സിഇഒ ആയ അമേരിക്കക്കാരന്‍, ഇന്ത്യക്കാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുടെ…

Read More

കൊച്ചി: എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്‌എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ല. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തി. സമുദായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം എസ്‌എൻഡിപി ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

മലപ്പുറം: ജില്ലയെ വിഭജിക്കണം എന്നല്ല പുനക്രമീകരിക്കണം എന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്. വികസനത്തിൽ മലപ്പുറം ജില്ലയിൽ വലിയ അസന്തുലിതാവസ്ഥയുണ്ട്. ഭരണപരമായ പ്രതിസന്ധി രൂപപ്പെടുന്നത് ഒഴിവാക്കാനാണ് പുനക്രമീകരിക്കണം വേണമെന്ന് സമസ്ത ആവശ്യപ്പെടുന്നത്. വികസനത്തിലും വിദ്യാഭ്യാസത്തിലും വിവേചനം ഇല്ലാതിരിക്കാൻ പുതിയ ജില്ലകൾ രൂപീകരിക്കണം. ശാസ്ത്രീയ പഠനം സർക്കാർ നടത്തനം. വിഭജനം എന്ന വാക്കിന് വ്യത്യസ്ത അർത്ഥ തലങ്ങൾ ഉണ്ട്. നാടിൻ്റെ വികസനം എന്ന തലത്തിൽ മാത്രമേ നോക്കി കാണാവൂ എന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രത്തിനായി വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഒരു ബഹുസ്വര സാമൂഹിക ചുറ്റുപാടിന് യോജിക്കില്ല. ജമാഅത്തെ ഇസ്ലാമിയെ കേരളത്തിൽ ഇരു മുന്നണികളും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. ആർഎസ്എസും മായിട്ടുപോലും ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയിട്ടുണ്ട്. അതാത്കാലങ്ങളിൽ അവരുടെ നിലനിൽപ്പിനു വേണ്ടി എല്ലാ പാർട്ടികളുമായും എൻഗേജ് ചെയ്യുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ പൊതുസ്വഭാവമാണ്. തെരഞ്ഞെടുപ്പു കാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഏത് രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി നിൽക്കുന്നുവോ അവർ…

Read More

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി എന്നാണ് റിപ്പോര്‍ട്ട്. ഈ പരിശോധനാഫലം നാളെ ഹൈക്കോടതിക്ക് കൈമാറും. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായിട്ടാണ് വിഎസ് എസ് സി രണ്ടാം വട്ട പരിശോധന നടത്തിയത്. ശബരിമലയില്‍ നിന്നും 989 ഗ്രാമിനും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി…

Read More

പാരീസ്: ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ഫ്രാൻസ് സന്ദർശനത്തിനെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പാരീസിലെ എലിസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ചകൾ നടത്തി.എലിസി കൊട്ടാരത്തിലെത്തിയ രാജാവിനെ ഫ്രഞ്ച് പ്രസിഡന്റ് സ്വീകരിച്ചു.ചർച്ചയ്ക്കിടെ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴവും പൊതു താൽപ്പര്യങ്ങളെ പിന്തുണയ്ക്കാൻ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയും ഇമ്മാനുവൽ മാക്രോൺ പരാമർശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ താൽപ്പര്യത്തെ രാജാവ് പ്രശംസിച്ചു. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും പൊതുവായ നേട്ടങ്ങൾ കൈവരിക്കാനുമുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.ചർച്ചയ്ക്കൊടുവിൽ ഒരു സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ബഹ്‌റൈനു വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സുപ്രീം ഡിഫൻസ് കൗൺസിലിന്റെ സെക്രട്ടറി ജനറലുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും ഫ്രാൻസിനു വേണ്ടി സായുധ സേനാ മന്ത്രിയുടെ പ്രതിനിധിയായി മന്ത്രി ആലീസ് റൂഫോയുമാണ് കരാറിൽ ഒപ്പുവെച്ചത്.രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച്…

Read More

മനാമ: ബഹ്റൈനിൽ ഇന്ത്യക്കാരനായ ബിനു ദിവാകരൻ (45) എന്ന കെട്ടിടനിർമാണ തൊഴിലാളി ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച കേസിൽ കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് ഹൈ ക്രിമിനൽ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.മാനേജർ അപകടത്തിന് ഭാഗികമായി കാരണക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ബിനു ഒരു ഗോഡൗൺ കെട്ടിടത്തിനു മുകളിൽ ലോഹ റൂഫിംഗ് ഷീറ്റ് ഘടിപ്പിക്കുന്നതിനിടയിൽ ശക്തമായി വീശിയ കാറ്റിൽ ഷീറ്റ് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. 12 മീറ്റർ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് ബിനു മരിച്ചത്.വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചു എന്ന കുറ്റമാണ് മാനേജർക്കെതിരെ ചുമത്തിയത്.

Read More

മനാമ: ബഹ്റൈനിലെ സിഞ്ചിലെ ഒരു മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ച കേസിൽ 39കാരനെ കാപ്പിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻതന്നെ അന്വേഷണമാരംഭിച്ചിരുന്നു. തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More