- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
- ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്
- സമുദായം അല്ല ജനാധിപത്യം, ആരു മുഖ്യമന്ത്രിയായാലും പ്രശ്നമില്ല: ജി സുകുമാരന്‍ നായര്‍
- വൻവരവേൽപ്പ്: ‘മുഖ്യമന്ത്രി സതീശാ..’ കൊച്ചിയിൽ പ്രവർത്തകർ വി ഡി സതീശനെ തോളിലേറ്റി
Author: News Desk
അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍ സൗകര്യങ്ങൾ, 12 ഓപ്പറേഷൻ തിയേറ്ററുകൾ ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും
കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രി പി രാജീവ് പ്രഭാഷണം നടത്തും. കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പതു നിലകളുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി 12 ഓപ്പറേഷൻ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണം ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി കെട്ടിടത്തിൽ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി…
ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള
തിരുവനന്തപുരം : ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് വ്യവസായി രവി പിള്ള. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്‍ ഞാനുള്‍പ്പെടെ നമ്മളില്‍ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ല എന്നും രവി പിള്ള പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി വളരെയേറെ സംഭാവന ചെയ്യുന്നു. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളാണ് ഏറ്റവും സന്തുഷ്ടരെന്ന് ഞാന്‍ കരുതുന്നു. ഗള്‍ഫിലേക്ക് വന്ന 98% ആളുകളും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ട്. ഈ ബന്ധം നേട്ടത്തിനുവേണ്ടിയല്ല. രാഷ്ട്രീയക്കാരില്‍ നിന്ന് നമുക്ക് ഒന്നും നേടാനില്ല എന്നും രവി പിള്ള പറഞ്ഞു. ഇന്ത്യക്കാരുടെ നിലപാടില്‍ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യുഎസിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നിന്റെ ചെയര്‍മാനെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ സിഇഒ ആയ അമേരിക്കക്കാരന്‍, ഇന്ത്യക്കാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുടെ…
എസ്എൻഡിപി-എൻഎസ്‌എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി; ‘മാധ്യമ വിചാരണ അവസാനിപ്പിക്കണം’
കൊച്ചി: എസ്‌എൻഡിപി-എൻഎസ്‌എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ല. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തി. സമുദായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം എസ്‌എൻഡിപി ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടില്ല’; ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായിട്ടുപോലും ചർച്ച നടത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ
മലപ്പുറം: ജില്ലയെ വിഭജിക്കണം എന്നല്ല പുനക്രമീകരിക്കണം എന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്. വികസനത്തിൽ മലപ്പുറം ജില്ലയിൽ വലിയ അസന്തുലിതാവസ്ഥയുണ്ട്. ഭരണപരമായ പ്രതിസന്ധി രൂപപ്പെടുന്നത് ഒഴിവാക്കാനാണ് പുനക്രമീകരിക്കണം വേണമെന്ന് സമസ്ത ആവശ്യപ്പെടുന്നത്. വികസനത്തിലും വിദ്യാഭ്യാസത്തിലും വിവേചനം ഇല്ലാതിരിക്കാൻ പുതിയ ജില്ലകൾ രൂപീകരിക്കണം. ശാസ്ത്രീയ പഠനം സർക്കാർ നടത്തനം. വിഭജനം എന്ന വാക്കിന് വ്യത്യസ്ത അർത്ഥ തലങ്ങൾ ഉണ്ട്. നാടിൻ്റെ വികസനം എന്ന തലത്തിൽ മാത്രമേ നോക്കി കാണാവൂ എന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രത്തിനായി വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഒരു ബഹുസ്വര സാമൂഹിക ചുറ്റുപാടിന് യോജിക്കില്ല. ജമാഅത്തെ ഇസ്ലാമിയെ കേരളത്തിൽ ഇരു മുന്നണികളും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. ആർഎസ്എസും മായിട്ടുപോലും ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയിട്ടുണ്ട്. അതാത്കാലങ്ങളിൽ അവരുടെ നിലനിൽപ്പിനു വേണ്ടി എല്ലാ പാർട്ടികളുമായും എൻഗേജ് ചെയ്യുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ പൊതുസ്വഭാവമാണ്. തെരഞ്ഞെടുപ്പു കാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഏത് രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി നിൽക്കുന്നുവോ അവർ…
ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി എന്നാണ് റിപ്പോര്‍ട്ട്. ഈ പരിശോധനാഫലം നാളെ ഹൈക്കോടതിക്ക് കൈമാറും. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായിട്ടാണ് വിഎസ് എസ് സി രണ്ടാം വട്ട പരിശോധന നടത്തിയത്. ശബരിമലയില്‍ നിന്നും 989 ഗ്രാമിനും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി…
പാരീസ്: ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ഫ്രാൻസ് സന്ദർശനത്തിനെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പാരീസിലെ എലിസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ചകൾ നടത്തി.എലിസി കൊട്ടാരത്തിലെത്തിയ രാജാവിനെ ഫ്രഞ്ച് പ്രസിഡന്റ് സ്വീകരിച്ചു.ചർച്ചയ്ക്കിടെ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴവും പൊതു താൽപ്പര്യങ്ങളെ പിന്തുണയ്ക്കാൻ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയും ഇമ്മാനുവൽ മാക്രോൺ പരാമർശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ താൽപ്പര്യത്തെ രാജാവ് പ്രശംസിച്ചു. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും പൊതുവായ നേട്ടങ്ങൾ കൈവരിക്കാനുമുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.ചർച്ചയ്ക്കൊടുവിൽ ഒരു സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ബഹ്‌റൈനു വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സുപ്രീം ഡിഫൻസ് കൗൺസിലിന്റെ സെക്രട്ടറി ജനറലുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും ഫ്രാൻസിനു വേണ്ടി സായുധ സേനാ മന്ത്രിയുടെ പ്രതിനിധിയായി മന്ത്രി ആലീസ് റൂഫോയുമാണ് കരാറിൽ ഒപ്പുവെച്ചത്.രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച്…
കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
മനാമ: ബഹ്റൈനിൽ ഇന്ത്യക്കാരനായ ബിനു ദിവാകരൻ (45) എന്ന കെട്ടിടനിർമാണ തൊഴിലാളി ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച കേസിൽ കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് ഹൈ ക്രിമിനൽ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.മാനേജർ അപകടത്തിന് ഭാഗികമായി കാരണക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ബിനു ഒരു ഗോഡൗൺ കെട്ടിടത്തിനു മുകളിൽ ലോഹ റൂഫിംഗ് ഷീറ്റ് ഘടിപ്പിക്കുന്നതിനിടയിൽ ശക്തമായി വീശിയ കാറ്റിൽ ഷീറ്റ് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. 12 മീറ്റർ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് ബിനു മരിച്ചത്.വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചു എന്ന കുറ്റമാണ് മാനേജർക്കെതിരെ ചുമത്തിയത്.
മനാമ: ബഹ്റൈനിലെ സിഞ്ചിലെ ഒരു മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ച കേസിൽ 39കാരനെ കാപ്പിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻതന്നെ അന്വേഷണമാരംഭിച്ചിരുന്നു. തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മനാമ: ഇന്നലെ അന്തരിച്ച മുൻ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ആനന്ദ് ലോബോയ്ക്ക് ബഹ്റൈൻ എ.കെ.സി. സി. ആദരാഞ്ജലികളർപ്പിച്ചു.ആനന്ദ് ലോബോയുടെ ഓർമ്മകൾ പ്രവാസ മനസ്സുകളിൽ എന്നും ജ്വലിച്ചുനിൽക്കുമെന്ന് ഇന്ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.വൈവിധ്യങ്ങളിൽ വിസ്മയം വിടർത്തിയ വലിയ മനുഷ്യസ്നേഹിയായിരുന്നു ആനന്ദ് ലോബോയെന്ന് ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു.രതീഷ് ബാസ്റ്റ്യൻ, ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ലിവിൻ ജിബി, ജെസ്സി ജെൻസൺ, മോൻസി മാത്യു, ജെൻസൻ ദേവസ്സി എന്നിവർ സംസാരിച്ചു.ജിബി അലക്സ് സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സജീവ സാന്നിധ്യമായ എ.കെ.സി.സി.യുടെ മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഈ വരുന്ന Feb.26,27 തീയതികളിൽ സ്റ്റാർ വിഷനുമായി സഹകരിച്ച് ബഹ്റൈനിൽ സംഘടിപ്പിക്കും. AKCC മിഡിലീസ്റ്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.മിഡിലീസ്റ്റ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ(Qatar) അധ്യക്ഷത വഹിച്ചു. എ കെ സി സി മിഡിലീസ്റ്റ് ഡയറക്ടർ ഫാദർ. ജിയോ കടവി ഉദ്ഘാടനം ചെയ്തു. ഡെന്നി മോൻ(Saudi) ബോബൻ (Kuwait) ജീവൻ ചാക്കോ (Bahrain)ബിജു(Dubai) എന്നിവർ സംസാരിച്ചു. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാർ തോമസ് തറയിൽ, താമരശ്ശേരി അതിരൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, എകെസിസി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപുരയ്ക്കൽ, എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, മുൻ ഡയറക്ടർ ഫാ. ജിയോ കടവി വിവിധ മിഡിലീസ്റ്റ് രാജ്യങ്ങളായ, ഈജിപ്ത്, ജോർദാൻ, യമൻ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ,UAE എന്നീ രാജ്യങ്ങളിൽ നിന്നുള്ള…
